കണ്ണമാലിയിലെ കടല്‍ കയറ്റം : ദുരിതബാധിതര്‍ ഇന്ന് തീരദേശപാത ഉപരോധിക്കും
Friday, July 5, 2024 4:16 AM IST
കൊച്ചി: കടല്‍ കയറ്റത്തെത്തുടര്‍ന്ന് നാളുകളായി അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ഇക്കുറിയും അറുതിയില്ലാതായതോടെ കണ്ണമാലിയില്‍ ദുരിതബാധിതര്‍ തീരദേശപാത ഉപരോധിക്കും. ചെല്ലാനത്ത് ഇന്ന് ഹാർത്താലും ആചരിക്കും.

ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ആറ് മുതല്‍ കണ്ണമാലി പോലീസ് സ്റ്റേഷന്‍ പരിസരത്താണ് ഉപരോധ സമരം. സര്‍ക്കാരിന്‍റെ അനാസ്ഥമൂലമാണ് തങ്ങളുടെ ദുരിതം അവസാനിക്കാത്തതെന്ന് ജനകീയവേദി ഭാരവാഹി വി.ടി. സെബാസ്റ്റ്യന്‍ പറഞ്ഞു. പ്രശ്‌നപരിഹാരം കാണുന്നതുവരെ സമരം തുടരാനാണ് ഇവരുടെ നീക്കം.

2021ല്‍ ചെല്ലാനം കൊച്ചി തീരത്ത് 10 കിലോമിറ്റര്‍ സ്ഥലത്ത് സിഎംഎസ് പാലം വരെ കരിങ്കല്‍ ഭിത്തിയും ടെട്രാ പോഡും, ബസാര്‍ വേളാങ്കണ്ണി പ്രദേശത്ത് ആറ് പുലിമുട്ടുകളും, പുത്തന്‍തോട് കണ്ണമാലി പ്രദേശത്ത് ഒമ്പത് പുലിമുട്ടുകളും നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നു. ഇതിനായി 344.2 കോടി രൂപ കിഫ്ബിയിലൂടെ നീക്കിവെക്കുകയും ചെയ്തു.

എന്നാല്‍ 7.36 കിലോമീറ്റര്‍ സ്ഥലത്ത് കടല്‍ ഭിത്തിയും, ആറ് പുലിമുട്ടുകളും നിര്‍മിച്ചപ്പോള്‍ തന്നെ നീക്കിവെച്ച പണം തീര്‍ന്നതായാണ് സര്‍ക്കാര്‍ വാദം. ഇത് അംഗീകരിക്കാനാകില്ലെന്ന് ജനകീയവേദി ഭാരവാഹികള്‍ പറഞ്ഞു.

2023 ജൂണ്‍ ഒമ്പതിന് മന്ത്രി റോഷി അഗസ്റ്റിന്‍ പുത്തന്‍തോട് സന്ദര്‍ശനത്തിനിടെ പ്രദേശത്തെ അടുത്തഘട്ട നിര്‍മാണങ്ങള്‍ക്ക് 320 കോടി വേണമെന്നും നവംബറില്‍ പണി തുടങ്ങുമെന്നും അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ ഒക്ടോബറില്‍ മന്ത്രി പി. രാജീവ് 247 കോടി രണ്ടാംഘട്ട നിര്‍മാണങ്ങള്‍ക്ക് പാസായതായി ചെല്ലാനത്ത് അറിയിക്കുകയും ചെയ്തു. എന്നാല്‍ കിഫ്ബിക്ക് കേന്ദ്രം നിയന്ത്രണമേര്‍പ്പെടുത്തിയതിനാല്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്.

തീരദേശപാതയ്ക്കും കെ റെയിലിനും പണദൗര്‍ലഭ്യം ഇല്ലാത്തിടത്ത് തീരസുരക്ഷയ്ക്ക് മാത്രം പണമില്ലെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ദുരിതബാധിതര്‍ പറയുന്നു. കൊച്ചിന്‍ പോര്‍ട്ട് ഡ്രഡ്ജ് ചെയ്ത് പുറംകടലില്‍ തള്ളുന്ന മണ്ണും ചെളിയും തീരത്ത് നിക്ഷേപിച്ച് തീര പുനര്‍നിർമാണം നടത്താമെന്നിരിക്കെ ഈ സാധ്യതകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത് ദുരൂഹമാണെന്നും ഇവര്‍ ആരോപിക്കുന്നു.