ഭൂരഹിത ഭവനരഹിത പദ്ധതിയിൽ വീട് നിർമാണം : ‘ബിജെപി നടത്തുന്നത് അടിസ്ഥാനരഹിത പ്രചാരണം’
Friday, July 5, 2024 4:36 AM IST
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനും യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ എം.സി. വിനയന്‍റെ ഭാര്യ അശ്വതി സോമന് ഭൂരഹിത ഭവനരഹിത പദ്ധതിയിൽ ലഭിച്ച വീട് നിർമാണത്തിനെതിരെ ബിജെപി നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണന്ന് കോണ്‍ഗ്രസ് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

എസ്‌‌‌സി വിഭാഗത്തിൽപ്പെട്ട വിനയന്‍റെ ഭാര്യ അശ്വതിക്ക് അഞ്ച് സെന്‍റ് സ്ഥലം വാങ്ങുന്നതിന് 3.75 ലക്ഷവും ലൈഫ് ഭവന പദ്ധതിയിൽ നാല് ലക്ഷവും 2022ൽ ലഭ്യമായത് സർക്കാരിന്‍റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ്.

2023ൽ ലൈഫ് ഭവന പദ്ധതി പ്രകാരം 410 സ്ക്വയർ ഫീറ്റ് വീട് നിർമാണം പൂർത്തിയാക്കി.2024ൽ പഞ്ചായത്തിൽനിന്ന് അവസാനഗഡു പണവും കൈപ്പറ്റി. ലൈഫ് ഭവന പദ്ധതിയുടെ എല്ലാ മാനദണ്ഡങ്ങളും പൂർത്തിയാക്കിയ വീടിന് 950 സ്ക്വയർ ഫീറ്റ് കൂട്ടി ചേർക്കൽ നടത്തിയതെന്നും അവർ പറഞ്ഞു. ഇതിനായി പഞ്ചായത്തിൽ അപേക്ഷ നൽകുകയും ഫീസ് അടച്ച് അനുമതി ലഭിക്കുകയും ചെയ്തു.

24 വർഷമായി വാടകയ്ക്ക് താമസിക്കുകയും കഴിഞ്ഞ 17 വർഷമായി കോണ്‍ഗ്രസ് പാർട്ടിക്ക് വേണ്ടി ജനങ്ങൾക്കൊപ്പം നിൽക്കുന്ന വിനയന്‍റെ വീട് നിർമാണം പൂർത്തിയാക്കാൻ പാർട്ടി പ്രവർത്തകരുടെ സഹായവും ഉപയോഗപ്പെടുത്തി. ഇതോടൊപ്പം ബാങ്ക് ലോണും എടുത്താണ് വീട് നിർമാണം പൂർത്തിയാക്കിയത്.

ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തെ ശക്തമായി എതിർക്കുന്ന വിനയനെതിരെയുള്ള വ്യക്തി വൈരാഗ്യവും പൊതുസമൂഹത്തിൽ അപമാനിക്കുന്നതിനും വേണ്ടിയാണ് ബിജെപി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.

പത്രസമ്മേളനത്തിൽ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് സാബു മാറാടി, മുൻ പഞ്ചായത്ത് പ്രസിഡന്‍റ് മാത്യൂസ് വർക്കി, കോണ്‍ഗ്രസ് പായിപ്ര മണ്ഡലം പ്രസിഡന്‍റ് ഷാൻ പ്ലാക്കുടി, പായിപ്ര പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം.സി. വിനയൻ എന്നിവർ പങ്കെടുത്തു.