അങ്കമാലി കോടതി സമുച്ചയം: തുക ലഭ്യമാക്കും
Wednesday, July 3, 2024 4:09 AM IST
അങ്കമാലി: അങ്കമാലി, കാലടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിനു ആവശ്യമായ തുക അനുവദിക്കുന്നത് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി റോജി എം. ജോണ്‍ എംഎല്‍എ അറിയിച്ചു.

കോടതി സമുച്ചയം നിര്‍മിക്കുന്നതിനായി 31 കോടി രൂപയുടെ പദ്ധതി ഹൈക്കോടതി മുഖേന സര്‍ക്കാരില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഫണ്ടിന്‍റെ അപര്യാപ്തത മൂലം സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് 21.04 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റും ഹൈക്കോടതി മുഖാന്തിരം വീണ്ടും സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഇതിന് ഭരണാനുമതി നല്‍കുന്നതിനുള്ള ഇടപെടല്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് റോജി എം. ജോണ്‍ എംഎല്‍എ മുഖ്യമന്ത്രിയോട് നിയമസഭയില്‍ വച്ച് നേരില്‍ കണ്ട് ആവശ്യപ്പെട്ടു. എത്രയും വേഗം തുക ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎല്‍എ അറിയിച്ചു.