മൂവാറ്റുപുഴ, പെരിയാർവാലി കനാലുകൾക്ക് പ്രത്യേക പദ്ധതി: മന്ത്രി
Thursday, July 4, 2024 4:33 AM IST
പിറവം: പെരിയാർവാലി, മൂവാറ്റുപുഴവാലി ഇറിഗേഷൻ കനാലുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് പ്രത്യേകമായി പദ്ധതി തയാറാക്കി ഫണ്ട് കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അനൂപ്‌ ജേക്കബ്‌ എംഎല്‍എയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയില്‍ അറിയിച്ചു.

എംവിഐപി, പിവിഐപി കനാലുകള്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതാണ്. വെള്ളത്തിന്‍റെ ഒഴുക്ക് സുഗമമല്ലാത്തതുമൂലം കനാലിന്‍റെ അവസാന ഭാഗത്ത് വെള്ളം എത്തുന്നില്ല. കനാലിന്‍റെ വിവിധ ഭാഗങ്ങളിലെ ചോര്‍ച്ച മൂലം പാടശേഖരങ്ങളിലേക്ക് അനിയന്ത്രിതമായ രീതിയില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ട്.

ഇതുമൂലം കൃഷി കൃത്യമായി നടക്കുന്നില്ലെന്നും ബണ്ട് റോഡുകള്‍ തകര്‍ന്നു കിടക്കുകയാണെന്നും എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ചു. ഇതുമായി ബന്ധപ്പെട്ട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളുടെ വൈദ്യുതി വിച്ഛേദിക്കുന്ന സമീപനം നിര്‍ത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.