മാസങ്ങളായി ഡോക്ടറില്ലാതെ ചെറായി മൃഗാശുപത്രി
Friday, July 5, 2024 4:36 AM IST
കൊച്ചി: വൈപ്പിന്‍ പള്ളിപ്പുറം പഞ്ചായത്തിലെ ചെറായി മൃഗാശുപത്രിയില്‍ ഡോക്ടര്‍ ഇല്ലാതായിട്ട് ഒമ്പതു മാസം. മുന്‍പ് ഉണ്ടായിരുന്ന ഡോക്ടര്‍ സ്ഥലം മാറിപ്പോയതിനുശേഷം ഇവിടെ പുതിയ നിയമനം നടന്നിട്ടില്ല. അതിനാല്‍ ഈ ആശുപത്രിയെ ആശ്രയിക്കുന്ന നിരവധി ക്ഷീരകര്‍ഷകരും കോഴി ഫാം സംരംഭകരുമെല്ലാം പ്രതിസന്ധിയിലാണ്.

23 വാര്‍ഡുകളുള്ള പള്ളിപ്പുറം പഞ്ചായത്തില്‍ 500 ഓളം ക്ഷീരകര്‍ഷകരുടേതായി 1500 ലേറെ കന്നുകാലികളുണ്ട്. നിരവധി വീടുകളില്‍ കോഴി വളര്‍ത്തലുമുണ്ട്. മൃഗങ്ങള്‍ക്ക് രോഗം ബാധിച്ചാല്‍ ഇവരെല്ലാം ആശ്രയിക്കുന്നത് ഈ ആശുപത്രിയെയാണ്.

എന്നാല്‍ ഇപ്പോള്‍ കന്നുകാലികള്‍ക്കും മറ്റും ഒരു രോഗം വന്നാല്‍ ചികിത്സയ്ക്കായി മറ്റിടങ്ങളില്‍ പോകേണ്ട അവസ്ഥയാണ്. ഡോക്ടറില്ലാത്തതിനാല്‍ കിട്ടേണ്ട പല അനുകൂല്യങ്ങളും കിട്ടുന്നില്ല. ഡോക്ടര്‍ സ്ഥലം മാറിപ്പോയതോടെ രണ്ടു ജീവനക്കാര്‍ മാത്രമാണ് നിലവില്‍ ഇവിടെയുള്ളത്. ഹോസ്പിറ്റല്‍ പുതുക്കി പണിയുന്നതിനായി പൊളിച്ചിട്ടിട്ട് നാളുകളായി.

ഫണ്ട് പാസായിട്ടും പണികള്‍ എല്ലാം ഇഴഞ്ഞു നീങ്ങുകയാണ്. നിരവധി പരാതികള്‍ നല്‍കിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അധികൃതര്‍ എത്രയും പെട്ടെന്ന് ശ്വാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രതിഷേധസമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ. നോബല്‍കുമാര്‍ പറഞ്ഞു.