പായിപ്പാട് പള്ളിക്കച്ചിറ കുളത്തിനു ശാപമോക്ഷം; അരക്കോടിയുടെ നിർമാണ പദ്ധതിക്ക് തുടക്കം
Monday, July 1, 2024 7:02 AM IST
ചങ്ങനാശേരി: പായിപ്പാട് പള്ളിക്കച്ചിറ കുളം മാലിന്യ മുക്തമാക്കി കുളം സംരക്ഷിക്കാൻ കോട്ടയം ജില്ലാ പഞ്ചായത്ത്. 2022-23 വാർഷിക പദ്ധതയിൽ 50 ലക്ഷം രൂപ വകയിരുത്തിക്കൊണ്ട് കാലങ്ങളായി അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്ത് ആഴംകൂട്ടി ശുചീകരിച്ച് ഒഴുകിവരുന്ന മാലിന്യവും മലിനജലവും കൃത്യമായി ഓടകെട്ടി തിരിച്ചു കുളം സംരക്ഷിക്കുകയാണ് ലക്ഷ്യം.

ഇലക്‌ഷൻ സമയത്ത്‌ ഭവന സന്ദർശനത്തിനിടയിലാണ് ഈ കുളത്തിന്‍റെ ശോചനീയാവസ്ഥയിൽ പള്ളിക്കച്ചിറ പ്രദേശവാസികളുടെ ദയനീയാവസ്ഥ ബോധ്യപ്പെടുന്നതെന്ന് ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത് പറഞ്ഞു.

പതിറ്റാണ്ടുകളായി മാലിന്യം കുളത്തിൽ അടിഞ്ഞുകൂടുന്നതിനാൽ സമീപ വീടുകളിലെ കിണറുകൾ മലിനാവസ്ഥയിലായി ഉപയോഗശൂന്യമായിരിക്കുകയാണ്. പദ്ധതിയുടെ നിർമാണ ഉദ്ഘാടനം ചങ്ങനാശേരി സഹകരണ അർബൻ ബാങ്ക് പ്രസിഡന്‍റ് എ.വി. റസൽ നിർവഹിച്ചു.

വാർഡ് മെംബർ മുബാഷ് മുഹമ്മദ് ഇസ്മായിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഡി. മോഹനൻ, വിനു ജോബ്, കെ.കെ. മോനിച്ചൻ എന്നിവർ പ്രസംഗിച്ചു.