എരുമേലി വലിയതോട് അഴുക്കുചാലായി മാറുന്നു
Monday, July 1, 2024 10:28 PM IST
എരുമേലി: ശബരിമല ഭക്തർ ആശ്രയിക്കുന്ന എരുമേലി വലിയതോട് അഴുക്കുചാലായി മാറുന്നു. മലീമസമായ തോടായിട്ടും അധികൃതർ മുന്നിട്ടിറങ്ങി ജനപങ്കാളിത്തത്തോടെ കർശന നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതി നിലനിൽക്കുന്നു.

പി.സി. ജോർജ് എംഎൽഎയായിരിക്കേ വലിയതോട് പവിത്രമാക്കാൻ ഒരു കോടി രൂപയുടെ പദ്ധതി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് എസ്റ്റിമേറ്റ് വരെ തയാറായതാണ്. മാലിന്യങ്ങൾ തോട്ടിൽ പതിക്കാതിരിക്കാൻ സംരക്ഷണ കവചങ്ങൾ വരെ പദ്ധതിയിലുണ്ടായിരുന്നു. തോടിന്‍റെ തീരങ്ങളിൽ ഒഴിഞ്ഞ സ്ഥലങ്ങൾ പൂന്തോട്ടമാക്കുന്നതും അയ്യപ്പ ഭക്തർ സ്നാനം നടത്തുന്ന വലിയമ്പല ചെക്ക്ഡാമിന് അര കിലോമീറ്റർ മുമ്പ് ചെക്ക്ഡാം നിർമിക്കാനും ഇവിടെ പെഡൽ ബോട്ടിംഗ് സവാരിക്കു സൗകര്യം ഒരുക്കാനും ഭക്തരുടെ കുളിക്കടവിൽ കൽപ്പടവുകൾ നിർമിക്കാനും എസ്റ്റിമേറ്റിലുണ്ടായിരുന്നു.

ഈ പദ്ധതിക്കു പുറമേ സംസ്ഥാന നിയമസഭാ പരിസ്ഥിതി സമിതിയുടെ ശിപാർശയായി വലിയമ്പല ചെക്ക് ഡാമിൽ ജലശുദ്ധീകരണത്തിനു മിനി പ്ലാന്‍റിന് നിർദേശമുണ്ടായിരുന്നു. എന്നാൽ, ഇതൊന്നും നടപ്പിലായില്ല. തോട് മാലിന്യങ്ങളുടെ അഴുക്കുചാലായി മാറുന്ന കാഴ്ചയാണ് പതിവായിരിക്കുന്നത്. വേനലായാൽ വെള്ളം കുറയുമ്പോൾ ഈ കാഴ്ച വ്യക്തമാണ്.

വെള്ളം നിറഞ്ഞൊഴുകുന്ന മഴക്കാലത്ത് മാലിന്യങ്ങൾ ഒഴുക്കിവിടാനുള്ള അവസരമായാണ് ചിലർ കാണുന്നത്. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ടൗണിലെ ശൗചാലയ സമുച്ചയങ്ങൾ തോടിന്‍റെ തീരത്താണ്.

വെള്ളപ്പൊക്കമാകുമ്പോൾ ശൗചാലയങ്ങളിൽനിന്ന് മാലിന്യങ്ങൾ വൻതോതിൽ തോട്ടിലേക്ക് ഒഴുകും. വലിയ തോടിന്‍റെ ശാഖയായ കൊച്ചുതോട്ടിലും വൻതോതിലാണ് മാലിന്യങ്ങൾ ഉള്ളത്. രണ്ടു തോടുകളിലെയും മാലിന്യങ്ങൾ എത്തുന്നതു മണിമലയാറിലാണ്. തോടുകളുടെ പരിസരങ്ങളിൽ താമസിക്കുന്നവർക്കു പരിപാലന ചുമതല നൽകി നവീകരണം നടത്താൻ പഞ്ചായത്ത്‌ തയാറായാൽ മാലിന്യങ്ങൾ ഇല്ലാത്ത നിലയിലേക്കു തോടുകളെ മാറ്റാനാകും.

മാലിന്യങ്ങൾ ഇടുന്നവരെ പിടികൂടാനുള്ള കർശന ശിക്ഷാനടപടികളും നിരീക്ഷണ കാമറ സംവിധാനവും അനിവാര്യമാണ്.