പൈപ്പ്‌ലൈൻ-തൊണ്ണൂർ റോഡു നിർമാണം പൂർത്തിയാക്കണമെന്ന്
Monday, July 1, 2024 7:02 AM IST
വെള്ളൂർ: വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സിനു സമീപത്തായി ആരംഭിക്കുന്ന കേരള റബർ ലിമിറ്റഡിലേക്ക് എത്തുന്നതിനായി നിർമിക്കുന്ന പൈപ്പ്‌ലൈൻ-തൊണ്ണൂർ റോഡിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ഇഴയുന്നത് പ്രദേശവാസികളുടെ ജീവിതം ദുരിതപൂർണമാക്കുന്നു. ഒരു കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിന്‍റെയും ഓടയുടെയും നിർമാണ പ്രവർത്തനങ്ങളാണ് ഇഴയുന്നത്. പ്രദേശത്തെ 50ഓളം കുടുംബങ്ങളാണ് റോഡിന്‍റെ ശോച്യാവസ്ഥ മൂലം വലയുന്നത്.

മഴ കനത്തതോടെ പൂർത്തിയാകാത്ത റോഡിൽ വെള്ളം നിറഞ്ഞതോടെ സമീപവാസികൾക്ക് വാഹനങ്ങളിൽ വീടുകളിലേക്കു പോകാൻ കഴിയാതെ വന്നതോടെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്ന റോഡ് വെള്ളത്തിൽ മുങ്ങി ചെളിക്കുളമായതോടെ റെയിൽവേ അടിപ്പാതയിലൂടെ ഇറുമ്പയം ഭാഗത്തേക്കു പോകാനാകുന്നില്ല.

ഇതുമൂലം ഈ ഭാഗത്തുള്ള തൊഴിലാളികളടക്കം വെള്ളൂർ ജംഗ്ഷനിലെത്തി ചെക്ക്പോസ്റ്റ് റോഡു വഴി നാലുകിലോമീറ്ററോളം ചുറ്റിസഞ്ചരിക്കേണ്ടിവരുന്നു. റോഡുപണി നടക്കുന്നതിനാൽ വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടുന്നത് പതിവാകുന്നതിനാൽ പ്രദേശവാസികൾക്ക് ദൂരെ സ്ഥലങ്ങളിൽ പോയി കുടിവെള്ളം ശേഖരിക്കേണ്ടിവരുന്നു. റോഡ് നിർമാണം ത്വരിതപ്പെടുത്തി ജനങ്ങളുടെ യാത്രാ ദുരിതത്തിനറുതി വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.