മധുരം പകര്‍ന്ന് കോട്ടയം @ 75
Monday, July 1, 2024 11:21 PM IST
കോട്ടയം: ശിങ്കാരിമേളത്തിന്‍റെ അകമ്പടിയില്‍ കേക്കു മുറിച്ചും മരം നട്ടും കോട്ടയത്തിന്‍റെ 75-ാം പിറന്നാള്‍ ആഘോഷത്തിന് കളക്‌ടറേറ്റില്‍ തുടക്കമായി.

കളക്‌ടറേറ്റിന്‍റെ കവാടത്തില്‍ നടന്ന ചടങ്ങില്‍ ജില്ലയുടെ ഭൂപടവും ജില്ലയിലെ ഒന്‍പതു നിയമസഭാമണ്ഡലങ്ങളും പലനിറങ്ങളില്‍ അടയാളപ്പെടുത്തിയ കേക്ക് മുറിച്ചുകൊണ്ടായിരുന്നു ആഘോഷങ്ങള്‍ക്കു തുടക്കമിട്ടത്. കോട്ടയം @75 എഴുതിയ ജില്ലയുടെ ഭൂപടം പതിച്ച മാപ്പിന്‍റെ രൂപത്തിലുള്ള കേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ബിന്ദുവും പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് മിനി എസ്. ദാസും ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിയും ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്കും സബ് കളക്ടര്‍ ഡി. രഞ്ജിത്തും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദും ചേര്‍ന്നു മുറിച്ചു. തുടര്‍ന്നു ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ ജില്ലയിലെ തദേശസ്ഥാപനങ്ങളുടെ ഭൂപടം ആലേഖനം ചെയ്ത കേക്കും മുറിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും ജില്ലാ കളക്ടറും ജില്ലാ പോലീസ് ചീഫും സബ് കളക്ടറും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റും ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് വളപ്പില്‍ പ്ലാവ് നട്ടു. 1949 ജൂലൈ ഒന്നിനാണ് ജില്ല രൂപീകൃതമായത്.

വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. കളക്‌ടറേറ്റിന്‍റെ പൂമുഖം ദീപാലങ്കൃതമാണ്. വര്‍ണബലൂണുകളാല്‍ കളക്‌ടറേറ്റ് കവാടം അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, പ്ലാനിംഗ് ഓഫീസര്‍ പി.എ. അമാനത്ത് എന്നിവര്‍ പ്രസംഗിച്ചു.