പാറമടയുടെ പ്രവര്‍ത്തനം പ്രദേശവാസികളുടെ സ്വൈരജീവിതത്തെ ബാധിക്കുന്നതായി പരാതി
Monday, July 1, 2024 10:28 PM IST
ചോറ്റി: മാങ്ങാപ്പാറയ്ക്ക് സമീപം പാറമടയുടെ പ്രവര്‍ത്തനം പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതത്തെ ബാധിക്കുന്നതായി പരാതി. ചോറ്റി, നിര്‍മലാരം, പുളിയ്ക്കല്‍ഭാഗം എന്നിവിടങ്ങളിലെ പ്രദേശവാസികളാണ് പരാതി നല്‍കി അധികൃതരുടെ അനുകൂല നടപടിക്കായി കാത്തിരിക്കുന്നത്.

മുന്‍വര്‍ഷങ്ങളില്‍ ഉരുൾപൊട്ടല്‍ അടക്കമുണ്ടായ പ്രദേശത്തോടു ചേര്‍ന്നാണ് പാറമടയുടെ പ്രവര്‍ത്തനം. ദേശീയപാത 183ല്‍നിന്നു നിര്‍മലാരം ജംഗ്ഷന്‍ വഴി തുളുവന്‍പാറ വരെയുള്ള വീതി കുറഞ്ഞ റോഡിലൂടെയുള്ള പാറമടയിലെ ലോറികളുടെ ഓട്ടവും പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതിയില്‍ പറയുന്നു. രാവിലെ കുട്ടികളെ സ്‌കൂളിലേക്കും മറ്റും വിടുന്നതിനായി പോകുമ്പോള്‍ മറ്റ് വീടുകളുടെ മുറ്റത്തേക്കു ലോറി കടന്നുപോകുന്നതുവരെ മാറി നില്‍ക്കേണ്ട സ്ഥിതിയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഈ റോഡില്‍ തന്നെ അപകടാവസ്ഥയിലുള്ള രണ്ടു കലുങ്കുകളുടെ മുകളിലൂടെയാണ് അമിതഭാരം കയറ്റി വാഹനങ്ങള്‍ കടന്നു പോകുന്നതെന്നും പരാതിയുണ്ട്. മുഖ്യമന്ത്രി, ജില്ലാ കളക്ടര്‍, മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് തുടങ്ങി നിരവധിയിടങ്ങളില്‍ പ്രദേശവാസികള്‍ പരാതി നല്‍കിട്ടും നടപടിയുണ്ടായിട്ടില്ല. മഴക്കാലത്തോടനുബന്ധിച്ച് നിലവില്‍ പാറമടയുടെ പ്രവര്‍ത്തനം നിർത്തിവച്ചിരിക്കുകയാണ്. പ്രദേശത്തെ അന്പതിലധികം കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യമുയരുന്നത്.