പുലിയന്നൂര്‍ പാലത്തിലെ ഡിവൈഡര്‍ പൊളിച്ചുനീക്കുന്നു
Tuesday, July 2, 2024 10:34 PM IST
പാലാ: പൂഞ്ഞാര്‍-ഏറ്റുമാനൂര്‍ സംസ്ഥാനപാതയും പാലാ പാരല ല്‍റോഡും സംഗമിക്കുന്ന പുലിയന്നൂര്‍ പാലത്തിലെ ഡിവൈഡര്‍ പൊളിച്ചു നീക്കുന്നു.

പാലാ ബൈപാസ് റോഡിലൂടെ വരുന്ന വാഹനങ്ങള്‍ അരുണാപുരം മരിയന്‍ ജംഗ്ഷനില്‍നിന്നു പുലിയന്നൂര്‍ പാലത്തിനു തൊട്ടുമുമ്പ് ഹൈവേയിലേക്കു പ്രവേശിച്ചാണ് കോട്ടയം ഭാഗത്തേക്കു യാത്ര തുടരുന്നത്. കോട്ടയം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ ബൈപാസ് റോഡിലേക്കു സെന്‍റ് തോമസ് കോളജ് ഭാഗത്തേക്കും ഇതേ പാലത്തിലൂടെ തന്നെയാണ് തിരിഞ്ഞു പോകുന്നത്. രണ്ടു പാലങ്ങളുടെ നടുവിലായുള്ള ഡിവൈഡര്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ കാഴ്ച മറയ്ക്കുന്ന രീതിയിലാണ് നിര്‍മിച്ചിരുന്നത്. ഇതുമൂലം പാലം ജംഗ്ഷന്‍ ഇടുങ്ങിയ രീതിയിലായിരുന്നു.

അപകടങ്ങള്‍ തുടര്‍ക്കഥയാവുകയും മാസങ്ങള്‍ക്കുമുമ്പ് കോളജ് വിദ്യാര്‍ഥി ഇവിടെ അപകടത്തില്‍പ്പെട്ടു മരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് എംഎല്‍എയുടെ നേതൃത്വത്തില്‍ പിഡബ്ല്യുഡി പോലീസ് ഗതാഗതം റവന്യു ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്ദര്‍ശിച്ചു നാറ്റ്പാക്കിന്‍റെ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ പരിഹാരനടപടികള്‍ സ്വീകരിക്കുന്നതിനു തീരുമാനിച്ചു. നഗരസഭയുടെ നേതൃത്വത്തിലുള്ള ട്രാഫിക് കമ്മിറ്റി കൂടി താത്കാലിക ട്രാഫിക് പരിഹാരവും ഏര്‍പ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം അരുണാപുരം ഗസ്റ്റ് ഹൗസില്‍ മാണി സി. കാപ്പന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാലാ നിയോജക മണ്ഡലം പിഡബ്ല്യുഡി മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ ഡിവൈഡര്‍ പൊളിച്ചു മാറ്റുന്നതിനു തീരുമാനിച്ചിരുന്നു. ഇന്നു രാവിലെ പൊതുമരാമത്ത് വകുപ്പ് റോഡ്-പാലം വിഭാഗം ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഡിവൈഡര്‍ പൊളിച്ചു മാറ്റുന്നതിനു നടപടികളായതായി എംഎല്‍എ അറിയിച്ചു. ഡിവൈഡര്‍ പൊളിച്ചു നീക്കുന്ന ഭാഗം ടാര്‍മിക്‌സ് ഉപയോഗിച്ച് റോഡ് ലെവല്‍ ചെയ്യും. ഇതോടെ ജംഗ്ഷനിലെ അപകടങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

നാറ്റ്പാക് പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ റോഡ് സേഫ്റ്റി മാനദണ്ഡങ്ങള്‍ പ്രകാരമുള്ള മറ്റു ക്രമീകരണങ്ങള്‍ വൈകാതെ ഏര്‍പ്പെടുത്തുമെന്നും എംഎല്‍എ പറഞ്ഞു.