കൂരോപ്പടയുടെ അഭിമാനമായി ജീവൻ ജോസ് ജോജി
Tuesday, July 2, 2024 6:09 AM IST
കൂരോപ്പട: ഇന്ത്യൻ ടീമിൽ ഇടംനേടിയ ജീവൻ ജോസ് ജോജിക്ക് അഭിനന്ദ പ്രവാഹം. ഇന്ത്യൻ ഹാൻഡ് ബോൾ ടീമിൽ ഇടം നേടിയ രണ്ടു മലയാളികളിൽ ഒരാളായി കൂരോപ്പട മരങ്ങാട്ട് ഒറ്റത്തയ്യിൽ ജീവൻ ജോസ് മാറിയത് നാടിനു നേട്ടവും അഭിമാനവുമായി.

തൃശൂർ സഹൃദയ കോളജിൽ എംഎസ്ഡബ്ല്യൂ വിദ്യാർഥിയാണ് ജീവൻ. സ്പെയിനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ ജീവനും മലപ്പുറം സ്വദേശിയായ സവിതിനും അവസരം ലഭിച്ചു. ബ്രസീൽ, പോളണ്ട്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളോടു ശക്തമായി പൊരുതുന്നതിന് ഇന്ത്യൻ ടീമിന് കഴിഞ്ഞു. പങ്ങട സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽനിന്നാണ് ജീവൻ ഹാൻഡ് ബോളിലേക്ക് എത്തിയത്. കായികാധ്യാപകനായ ജോർജ് ജോബാണ് ആദ്യ പരിശീലകൻ. സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ ജില്ലാ സംസ്ഥാന ടീമിൽ ഉൾപ്പെട്ടിരുന്നു.

മരങ്ങാട്ട് ഒറ്റത്തെയ്യിൽ ജോജി വർഗീസിന്‍റെയും (കൂരോപ്പട അമ്പലപ്പടിയിലെ സ്റ്റൗവ് റിപ്പയറിംഗ് സ്ഥാപനമുടമ) അന്നമ്മയുടെയും മകനാണ് ജീവൻ. ജീവനെ നാട്ടുകാരും കായികപ്രേമികളും ജനപ്രതിനിധികളും അഭിനന്ദിച്ചു.