വിധിയെ തോൽപ്പിച്ച് ജീവിതം കരുപ്പിടിപ്പിക്കുകയാണ് സുരേഷ്
Monday, July 1, 2024 10:28 PM IST
കാഞ്ഞിരപ്പള്ളി: സ്ട്രോക്ക് ബാധിച്ച് ഒരു വശത്തിന് തളർച്ചയുണ്ടായെങ്കിലും വിധിയെ പഴിച്ചുനിൽക്കാതെ ജീവിതം കരുപ്പിടിപ്പിക്കുകയാണ് പാറത്തോട് മലനാട് നഗറിനു സമീപം താമസിക്കുന്ന വലിയവീട്ടിൽ ടി.വി. സുരേഷ് എന്ന അൻപത് വയസുകാരൻ.

28 വർഷമായി ആശാരിപ്പണി ചെയ്തു വരികയായിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ വർഷമാണ് പക്ഷാഘാതമുണ്ടായത്. ഇതോടെ ശരീരത്തിന്‍റെ ഒരു വശം തളർന്നു. മൂന്നുമാസത്തെ ചികിത്സയ്ക്കൊടുവിൽ വോക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് നടക്കാനായതോടെയാണ് സ്വന്തമായി ഉപജീവനമാർഗം എന്തെങ്കിലും കണ്ടെത്തണമെന്ന ചിന്ത ഉടലെടുക്കുന്നത്. ഇതാടെ ചിരട്ട കൊണ്ടുള്ള ഗൃഹോപകരണങ്ങളുടെ നിർമാണത്തിലേക്കു തിരിയുകയായിരുന്നു.

ഇപ്പോൾ ചിരട്ട ഉപയോഗിച്ച് തവി, ചട്ടുകം, കപ്പ്, സ്പൂൺ, പാത്രങ്ങൾ തുടങ്ങിയവ ഇദ്ദേഹം നിർമിച്ച് നൽകുന്നുണ്ട്. ഇതു കൂടാതെ അലങ്കാര വസ്തുക്കളായ വിളക്കും കൽവിളക്കുകളും എല്ലാം നിർമിക്കുന്നു. ഭാര്യ രാജിയുമൊത്ത് വീടുകളിൽ എത്തിച്ചു നൽകിയാണ് ഇവയുടെ വിൽപ്പന.
രോഗബാധിതനാണെങ്കിലും സുരേഷ് പൊതുപ്രവർത്തനരംഗത്തും സജീവമാണ്. സിപിഎം പാറത്തോട് ലോക്കൽ കമ്മിറ്റിയംഗവും പാറത്തോട് പബ്ലിക്ക് ലൈബ്രറി സെക്രട്ടറിയുമാണ് ഇദ്ദേഹം. ഭാര്യ രാജി ഇതേ ലൈബ്രറിയിലെ ലൈബ്രേറിയനുമാണ്.

മക്കളായ സൂരജ് വി. സുരേഷ് എൻജിനിയറിംഗ് പഠനത്തിനായുള്ള ശ്രമത്തിലും സൗരവ് വി. സുരേഷ് ഇഞ്ചിയാനി ഹോളിഫാമിലി ഹൈസ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിയുമാണ്.

വ്യാവസായികാടിസ്ഥാനത്തിൽ ചിരട്ട കൊണ്ടുള്ള കൂടുതൽ ഉപകരണങ്ങൾ നിർമിച്ചു വിൽപ്പന നടത്താനുള്ള ശ്രമത്തിലാണ് സുരേഷ്.