നിലമ്പൂരിലെ ക്ഷേത്രമോഷണം: പ്രതി അറസ്റ്റില്‍
Tuesday, July 2, 2024 7:42 AM IST
നിലമ്പൂര്‍: നിലമ്പൂരില്‍ ക്ഷേത്ര ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയ കേസില്‍ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി പോലീസ്.

നിലമ്പൂര്‍ മുമ്മുള്ളി കുട്ടിച്ചാത്തന്‍ കാവില്‍ ക്ഷേത്ര ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയ കേസിലെ പ്രതി വഴിക്കടവ് കമ്പളക്കല്ല് സ്വദേശി കുന്നുമ്മല്‍ സൈനുല്‍ ആബിദിനെയാണ് (39) നിലമ്പൂര്‍ എസ്ഐ അജിത് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ട്രെയിന്‍ മാര്‍ഗം നിലമ്പൂരില്‍ എത്തിയ പ്രതി രാത്രിയോടെ ക്ഷേത്രത്തിലെത്തി ഭണ്ഡാരങ്ങളും ഓഫീസ് മുറിയും സ്റ്റോര്‍ മുറിയും കുത്തി പൊളിച്ച് മോഷണം നടത്തുകയായിരുന്നു. രാവിലെ വിളക്കുവയ്ക്കാനെത്തിയ മുമ്മുള്ളി സ്വദേശി സുരേഷ് കുമാറാണ് മോഷണം നടന്ന വിവരം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് ക്ഷേത്രം കമ്മിറ്റി ഭാരവാഹി കേശവദാസിന്‍റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ മുമ്പ് ഇതേ ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതിയെ പിടികൂടി ചോദ്യം ചെയ്തതില്‍ പ്രതി സൈനുല്‍ ആബിദ് കുറ്റം സമ്മതിക്കുകയായിരുന്നു.

ഷൊര്‍ണൂര്‍ പോലീസിന്‍റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. മുമ്പ് മോഷണ ശ്രമത്തിനിടയില്‍ മദ്യലഹരിയില്‍ കിടന്നുറങ്ങിയ ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഇരുപത്തഞ്ചോളം മോഷണ കേസുകളില്‍ പ്രതിയായ സൈനുല്‍ ആബിദ് എടക്കര ക്ഷേത്രത്തില്‍ മോഷണം നടത്തിയ സംഭവത്തില്‍ രണ്ടു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയാണ് കുറ്റകൃത്യം നടത്തിയത്.

ലഹരി വസ്തുക്കള്‍ വാങ്ങുന്നതിനാണ് മോഷണം നടത്തുന്നതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. നിലമ്പൂര്‍ സ്റ്റേഷനിലെ എസ്ഐ വിഷ്ണു, ജിതിന്‍ മനു, അജയന്‍ എന്നിവരും സ്ക്വാഡ് അംഗങ്ങളായ അബ്ദുള്‍ സലീം, എന്‍.പി. സുനില്‍, ആഷിഫ് അലി എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.