കുറവിലങ്ങാട് താലൂക്ക് ആശുപത്രിക്കായി 33 കോടിയുടെ വികസനത്തിന് മന്ത്രിയുടെ ഉറപ്പ്
Sunday, June 30, 2024 9:33 PM IST
കുറവിലങ്ങാട്: ഗവൺമെന്‍റ് താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി 33 കോടി രൂപയുടെ പദ്ധതി അടുത്ത കിഫ്ബി ബോർഡ് യോഗത്തിൽ അവതരിപ്പിച്ച് ധനാനുമതി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചതായി മോൻസ് ജോസഫ് എംഎൽഎ.
സബ്മിഷനു മറുപടി നൽകവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

വികസനപദ്ധതിയുടെ നിർവഹണ ഏജൻസിയായ സംസ്ഥാന ഹൗസിംഗ് ബോർഡ് പുതുക്കിയ ഡിപിആർ സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു. സമീപകാലത്ത് ക്ലർക്ക്, ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്‌സ് തസ്തികകളിൽ ഓരോരുത്തരെ അധികമായി താലൂക്ക് ആശുപത്രിയിൽ അനുവദിച്ചിട്ടുണ്ട്. ഇപ്പോൾ 62 ജീവനക്കാരുടെ സേവനം ആശുപത്രിയിൽ ലഭിക്കുന്നതായി മന്ത്രി വ്യക്തമാക്കി.

പുതിയ ആശുപത്രി ബ്ലോക്ക് നിർമിച്ചാൽ മാത്രമേ രോഗികൾക്ക് തൃപ്തികരമായി മെച്ചപ്പെട്ട ചികിത്സ ഉറപ്പു വരുത്താൻ കഴിയുകയുള്ളൂവെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു.

2015 ൽ സംസ്ഥാന പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി താലൂക്ക് ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്‍റെ നിർമാണത്തിന് ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചതായി മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രൊജക്ട് മുഖേന ലഭ്യമായ 35 ലക്ഷം രൂപ വിനിയോഗിച്ചു പാലിയേറ്റീവ് വാർഡിന്‍റെ നിർമാണം പുരോഗമിക്കുന്നു. സംസ്ഥാന സർക്കാരിൽ നിന്ന് പുതിയ ബ്ലോക്ക് നിർമാണത്തിന് ഫണ്ട് ലഭ്യമായാൽ ഉടനെ പ്രവർത്തി ടെൻഡർ ചെയ്തു നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആശുപത്രിയിൽ അംഗീകൃത കിടക്കകളുടെ എണ്ണം 54, പ്രതിദിന ശരാശരി ഒപി 480, മാസം തോറുമുളള ശരാശരി ഐപി 55 എന്നിങ്ങനെയാണെന്ന് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.

പഴയ വാർഡുകൾ ചോർന്നൊലിച്ചതിനെ തുടർന്ന് എംഎൽഎ ഫണ്ട് വിനിയോഗിച്ചാണ് കിടത്തിചികിത്സ വാർഡുകൾ ഉപയോഗപ്രദമാക്കിയതെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.

കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ വിവിധ സർക്കാർ ആശുപത്രികളുടെ വികസന ആവശ്യങ്ങൾ ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുന്നതിനായി പ്രധാന ഉദ്യോഗസ്ഥരെയും പ്രാദേശിക ജനപ്രതിനിധികളെയും ഉൾപ്പെടുത്തി മന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നതതലയോഗം വിളിച്ചു ചേർക്കണമെന്നുള്ള ആവശ്യം മന്ത്രി വീണാ ജോർജ് അംഗീകരിച്ചതായും മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.