ജില്ലാ പഞ്ചായത്ത് വയോജന മന്ദിരം : ആഘോഷമായ് ഉദ്ഘാടനം; പിന്നെ പൂട്ടിക്കെട്ടി
Monday, July 1, 2024 7:02 AM IST
നെടുംകുന്നം: സ്വകാര്യവ്യക്തികൾ സൗജന്യമായി നല്കിയ സ്ഥലത്ത് ജില്ലാ പഞ്ചായത്ത് പണം മുടക്കി കെട്ടിപ്പൊക്കിയ വയോജനമന്ദിരം കാടുകയറി നശിക്കുന്നു. 2018-ൽ ജില്ലാപഞ്ചായത്ത് 30 ലക്ഷം രൂപ മുടക്കി നെടുംകുന്നം പഞ്ചായത്തിലെ മുളയംവേലി കല്ലമാക്കലിൽ നിർമിച്ച വയോജന മന്ദിരമാണ് കാടുകയറി നശിക്കുന്നത്. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കെട്ടിടം നാശത്തിന്‍റെ വക്കിലാണെങ്കിലും അധികൃതർക്ക് അനക്കമില്ല. ആഘോഷപൂർവം ഉദ്ഘാടനം നടത്തിയതല്ലാതെ യാതൊരുവിധ തുടർപ്രവർത്തനങ്ങളും നടന്നില്ല.

സ്മാർട്ട് ടിവി, കട്ടിൽ, മേശ, കസേര തുടങ്ങി എല്ലാവിധ ഉപകരണങ്ങളും കെട്ടിടത്തിലുണ്ട്. എം.ജെ. വർഗീസ് മുരിക്കനാനിക്കൽ, എം.ജെ. മത്തായി മുരിക്കനാനിക്കൽ, പാസ്റ്റർ കുര്യാക്കോസ് എന്നിവർ സൗജന്യമായി നൽകിയ 30 സെന്‍റ്് സ്ഥലത്താണ് കെട്ടിടം നിർമിച്ചത്. വയോജനങ്ങളുടെ ക്ഷേമത്തിനായി നിരവധി പ്രവർത്തനങ്ങൾ നടത്തുമെന്ന് ജില്ലാ പഞ്ചായത്തും നെടുംകുന്നം പഞ്ചായത്തും അറിയിച്ചെങ്കിലും ഉദ്ഘാടനം നടത്തി തുടർപ്രവർത്തനങ്ങൾ നടത്താതെ മന്ദിരം അടച്ചുപൂട്ടുകയായിരുന്നുവെന്നു നാട്ടുകാർ പറയുന്നു.

സ്ഥാപനം തുറന്നുപ്രവർത്തിപ്പിക്കാൻ നടപടി വേണമെന്ന് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പരാതി പറയുന്നു. വയോജന കേന്ദ്രമായി പ്രവർത്തിപ്പിക്കാൻ സാധ്യമല്ലെങ്കിൽ പ്രാഥമികാരോഗ്യ കേന്ദ്രമോ, നാട്ടുകാർക്ക് ഉപകാരപ്രദമായ മറ്റേതെങ്കിലും സ്ഥാപനമോ ആക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. കളക്ടറുടെ ഇടപ്പെടൽ തേടി പുന്നവേലി വികസന സമിതി കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.