കാഞ്ഞിരമറ്റം-മുതലിയാർമഠം റോഡിൽ ദുരിതയാത്ര
Wednesday, July 3, 2024 3:51 AM IST
തൊടുപുഴ: നഗരസഭയിലെ 21, 23 വാർഡുകൾ അതിർത്തി പങ്കിടുന്ന കാഞ്ഞിരമറ്റം- മുതലിയാർമഠം റോഡിൽ ജനങ്ങൾക്ക് ദുരിതയാത്ര. റോഡ് തകർന്നതിനു പുറമേ വെള്ളക്കെട്ട് രൂക്ഷമായി. ഇതുമൂലം കാൽനട യാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.

അധികൃതർക്ക് നിരവധി പരാതികൾ നൽകിയെങ്കിലും ഫലമില്ലെന്നു നാട്ടുകാർ പറഞ്ഞു. ശക്തമായി മഴ പെയ്യുന്ന ദിവസങ്ങളിൽ റോഡിൽ മുട്ടോളം ഉയരത്തിൽ വെള്ളമുയരുന്ന അവസ്ഥയാണ്. റോഡിന്‍റെ ഇരുവശങ്ങളിലുമുള്ള വീടുകൾക്ക് ഉയരം കൂടിയ മതിലാണ്. അതിനാൽ റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ചവിട്ടാതെ കാൽനട യാത്രക്കാർക്ക് മുന്നോട്ട് പോകാനുമാകില്ല. വെള്ളം കെട്ടിക്കിടക്കുന്ന ഭാഗത്ത് നിരവധി കുഴികളുമുണ്ട്.

വെള്ളക്കെട്ടിന്‍റെ ആഴം അറിയാതെ ഇതുവഴിയെത്തുന്ന വാഹനങ്ങളുടെ എൻജിൻ ഓഫായി നിന്നു പോകുന്നതും അപകടത്തിൽപ്പെടുന്നതും നിത്യ സംഭവമാണന്നും നാട്ടുകാർ പറഞ്ഞു. തൊടുപുഴ നഗരത്തിലെ വിവിധ സ്കൂൾ ബസുകളും സ്വകാര്യ വാഹനങ്ങളും ഓട്ടോ, ടാക്സി വാഹനങ്ങളും ഇതുവഴി സഞ്ചരിക്കുന്നുണ്ട്.

കാലങ്ങളായി തകർന്നു കിടക്കുന്ന റോഡിലൂടെ സഞ്ചരിക്കുന്നവർ നേരിടുന്ന യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.