കാണ്‍പുർ പിച്ചിൽ ഇന്ത്യൻ തന്ത്രം എന്താകും...?
കാണ്‍പുർ പിച്ചിൽ  ഇന്ത്യൻ തന്ത്രം എന്താകും...?
Wednesday, September 25, 2024 1:37 AM IST
കാണ്‍പുർ: ചുവന്ന മണ്ണ് കറുത്തതായി മാറും. ബൗണ്‍സ് കിട്ടാക്കനിയാകും. ടേണിംഗ് പ്രതീക്ഷിക്കരുത്... പറഞ്ഞുവരുന്നത് ഇന്ത്യ x ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്‍റെ വേദിയായ കാണ്‍പുരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിലെ പിച്ചിനെ കുറിച്ചാണ്.

ചെന്നൈ ചെപ്പോക്കിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ലഭിച്ചതുപോലുള്ള ആനുകൂല്യം ബൗളർമാർക്കു കാണ്‍പുരിൽ ലഭിക്കില്ലെന്നു ചുരുക്കം.

27നാണ് ഇന്ത്യ x ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ രണ്ടാമത്തെയും അവസാനത്തേതുമായ പോരാട്ടം. ചെന്നൈ ടെസ്റ്റിൽ 280 റണ്‍സിന്‍റെ കൂറ്റൻ ജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടുമത്സര പരന്പരയിൽ 1-0നു മുന്നിലാണ്.

ചെപ്പോക്കിലെ ചുവന്ന മണ്ണിനാൽ നിർമിതമായ പിച്ച് ബൗൾസും ടേണിംഗും അകമഴിഞ്ഞു നൽകിയിരുന്നു. തത്ഫലമായി ആദ്യ ഇന്നിംഗ്സിൽ ഇന്ത്യൻ പേസർമാർ എട്ടും രണ്ടാം ഇന്നിംഗ്സിൽ സ്പിന്നർമാർ ഒന്പതും വിക്കറ്റ് സ്വന്തമാക്കി.

എന്നാൽ, ഗ്രീൻ പാർക്ക് പിച്ച് ഫ്ളാറ്റാണെന്നതാണ് വസ്തുത. മത്സരത്തിന്‍റെ ഓരോദിനം ചെല്ലുന്തോറും പിച്ചിൽനിന്നുള്ള ബൗണ്‍സ് കുറയുകയും ഉപരിതലം കൂടുതൽ സാവധാനത്തിലാകുകയും ചെയ്യും. പിച്ചിലെ കറുത്ത മണ്ണിന്‍റെ അംശമാണ് ഇതിനു കാരണം.

മൂന്നാം സ്പിന്നർ

ചെപ്പോക്കിൽ ഇരുടീമിന്‍റെയും പേസർമാരും സ്പിന്നർമാരും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. രണ്ട് വർഷം മുന്പ് മുംബൈയിൽനിന്ന് ഇറക്കുമതി ചെയ്ത ചുവന്ന മണ്ണിൽ തീർത്ത പിച്ചാണ് ചെപ്പോക്കിൽ ബൗളർമാർക്ക് ഇത്ര പിന്തുണ നൽകിയത്.


പിച്ചിന്‍റെ സ്വഭാവം മനസിലാക്കിയ ഇരുടീമും ആദ്യ ടെസ്റ്റിൽ മൂന്നു പേസർമാരെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തുകയും ചെയ്തു. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യൻ സ്പിൻ സഖ്യമായ ആർ. അശ്വിനും (6) രവീന്ദ്ര ജഡേജയും (3) ചേർന്ന് ഒന്പതും വിക്കറ്റ് വീഴ്ത്തിയത് സ്പിന്നിനുള്ള പിച്ചിന്‍റെ പിന്തുണയും അടിവരയിട്ടു.

കാണ്‍പുരിൽ കാര്യങ്ങൾക്കു മാറ്റംവരും. മൂന്നാം പേസറിനു പകരം ഇന്ത്യ മൂന്നാം സ്പിന്നർ എന്ന തന്ത്രത്തിലേക്കു ചുവടു മാറാനാണു സാധ്യത. അങ്ങനെവരുന്പോൾ കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നിവരിൽ ഒരാൾ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടും.

2021 നവംബറിലാണ് കാണ്‍പുർ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ അവസാനമായി ഒരു ടെസ്റ്റ് ക്രിക്കറ്റ് മത്സരം നടന്നത്. ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടന്ന അന്നത്തെ പോരാട്ടത്തിന്‍റെ അവസാനദിനം സന്ദർശകർ സമനില പൊരുതി സ്വന്തമാക്കി.

165/9 എന്നതായിരുന്നു മത്സരം സമനിലയിൽ കലാശിക്കുന്പോൾ ന്യൂസിലൻഡിന്‍റെ രണ്ടാം ഇന്നിംഗ്സ് സ്കോർ. അശ്വിൻ, ജഡേജ, അക്സർ പട്ടേൽ എന്നിങ്ങനെ മൂന്നു സ്പിന്നർമാരെ അന്ന് ഇന്ത്യ പ്ലേയിംഗ് ഇലവനിൽ ഇറക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.