വനിതാ വിഭാഗത്തിൽ അസർബൈജാനെ 3.5-0.5 നാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ പ്രതീക്ഷകൾ എല്ലാം കസാക്കിസ്ഥാൻ-യുഎസ്എ മത്സരത്തെ ആശ്രയിച്ചിരിന്നു. കസാക്കിസ്ഥാൻ യുഎസ്എയോട് സമനില വഴങ്ങിയതോടെ ഇന്ത്യൻ വനിതകൾ വ്യക്തമായ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യ ഒരു സ്വർണം നേടുന്നത്, രണ്ട് വിഭാഗങ്ങളിലും അത് നേടിക്കൊണ്ട് ഇന്ത്യ ചരിത്രത്തിലെ സ്വപ്ന നേട്ടം കരസ്ഥമാക്കി.
ചെസ് ഒളിന്പ്യാഡിന്റെ പത്താം റൗണ്ടിൽ അമേരിക്കയെ 2.5-1.5 ന് പരാജയപ്പെടുത്തി ഇന്ത്യ സ്വർണം ഉറപ്പിച്ചിരുന്നു. 2022ൽ ചെന്നൈയിൽ നടന്ന ഒളിന്പ്യാഡിലെ പോലെ, ഡി. ഗുകേഷ്, ലോക രണ്ടാം നന്പർ താരം ഫാബിയാനോ കരുവാനയെ പരാജയപ്പെടുത്തിയപ്പോൾ അർജുൻ എറിഗൈസി, ലെയ്നിയർ ഡൊമിൻഗ്യൂസിനെ പരാജയപ്പെടുത്തി.
ടീം ഇന്ത്യ
ഓപ്പണ്‍ വിഭാഗം ഡി. ഗുകേഷ്, ആർ. പ്രഗ്നാനന്ദ, അർജുൻ എറിഗാസി, വിദിത് ഗുജറാത്തി, പി. ഹരികൃഷ്ണ
വനിതകൾ- ഹരിക ദ്രോണാവാലി, ആർ. വൈശാലി, ദിവ്യ ദേശ്മുഖ്, വന്തിക അഗർവാൾ, താനിയ സച്ച്ദേവ്