കാനഡയിൽ കൊലപാതകം ഉൾപ്പെടെ വ്യാപക അക്രമങ്ങളുമായി ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കു ബന്ധമുണ്ടെന്ന് തിങ്കളാഴ്ച ദുഹോം ആരോപിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച ഒരു തെളിവും പുറത്തുവിടാൻ കാനഡയ്ക്കു കഴിഞ്ഞിട്ടില്ല.
നിജ്ജറിന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഏജന്റുകളാണെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പ്രതിസന്ധിയിലാക്കിയത്. ട്രൂഡോയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങൾ തുടരുന്നതിനിടെ തിങ്കളാഴ്ച ഇന്ത്യ ആറ് കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.