കൊല്ലപ്പെട്ടവരിൽ ഭൂരിപക്ഷവും തൊഴിലാളികളായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ വിഭാഗമായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തു.
സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിൽ 12 തീവ്രവാദികൾ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി പറഞ്ഞു.
ഞായറാഴ്ച മുതൽ 24 മണിക്കൂറിനിടെ പോലീസ് സ്റ്റേഷനുൾപ്പെടെ നിരവധി സർക്കാർ സ്ഥാപനങ്ങൾക്കു നേർക്കാണ് ബിഎൽഎ ആക്രമണം നടത്തിയത്.
ഏപ്രിലിൽ സമാനമായ ആക്രമണത്തിൽ ഒമ്പത് യാത്രക്കാരെയാണ് ബിഎൽഎ തീവ്രവാദികൾ കൊലപ്പെടുത്തിയത്.