വിധിദിനം ഇന്ന്
വിധിദിനം  ഇന്ന്
Tuesday, June 4, 2024 2:09 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: ഇന്ത്യയുടെ ഭാവി നിർണയിക്കുന്ന ജനവിധിയുടെ ഫലം ഇന്ന്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടന്ന കേരളത്തിലെ 20 സീറ്റുകളിൽ അടക്കം രാജ്യത്തെ മുഴുവൻ മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും.

പതിവുപോലെ പോസ്റ്റൽ വോട്ടുകളാകും ആദ്യം എണ്ണുകയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. ഉച്ചകഴിയുന്നതോടെ രാജ്യത്തെ 543 ലോക്സഭാ സീറ്റുകളിലെയും ഫലങ്ങളോ ലീഡ് നിലയോ അറിയാനാകും.

വോട്ടെണ്ണൽ തുടങ്ങുന്നതുമുതൽ ലീഡ് നില ലഭ്യമാകും. വൈകുന്നേരത്തോടെ വിജയികളെ പ്രഖ്യാപിക്കും. ആന്ധ്രപ്രദേശ്, ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളും ഇന്നറിയാം.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം ഹാട്രിക് ജയത്തോടെ അധികാരത്തുടർച്ച നേടുമെന്ന് ഭൂരിപക്ഷം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിട്ടുണ്ടെങ്കിലും പ്രതിപക്ഷ ഇന്ത്യ സഖ്യവും പ്രതീക്ഷയോടെയാണു കാത്തിരിക്കുന്നത്.

എക്സിറ്റ് പോൾ പലപ്പോഴും തെറ്റിയിട്ടുള്ളതിനാൽ കേവല ഭൂരിപക്ഷം ആർക്കെന്നതിൽ ഇന്നു രാവിലെ 11 വരെയെങ്കിലും വ്യക്തത വരില്ല. എൻഡിഎ മുന്നണിയോ ഇന്ത്യ മുന്നണിയോ അധികാരത്തിലെത്തിയാലും ഭൂരിപക്ഷം എത്രയാകുമെന്നതും നിർണായകമാണ്.

ഇതിനിടെ, സർക്കാർ രൂപീകരണത്തിനുള്ള കൂടിയാലോചനകൾ പ്രധാനമന്ത്രി മോദി ആരംഭിച്ചിട്ടുണ്ട്. 2014, 2019 തെരഞ്ഞെടുപ്പുകളേക്കാൾ വർധിച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് ബിജെപി നേതാക്കൾ അവകാശപ്പെട്ടു.

എന്നാൽ, രാജ്യത്തൊരു ബദൽ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് കോണ്‍ഗ്രസും പ്രതിപക്ഷ നേതാക്കളും ആവർത്തിച്ചു. തെരഞ്ഞെടുപ്പിലും വോട്ടിംഗ് സംവിധാനത്തിലും കൃത്രിമം കാട്ടാതെ മോദി സർക്കാരിന് അധികാരത്തുടർച്ച ലഭിക്കില്ലെന്നു കോണ്‍ഗ്രസ്, ടിഎംസി, ഡിഎംകെ, എസ്പി, ആർജെഡി, സിപിഎം പാർട്ടികളുടെ നേതാക്കൾ ആരോപിച്ചു.

വോട്ട് രേഖപ്പെടുത്തിയത് 64.2 കോടി പേർ

ആകെയുള്ള 96.8 കോടി വോട്ടർമാരിൽ 64.2 കോടി പേർ വോട്ട് രേഖപ്പെടുത്തിയ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ് ലോക റിക്കാർഡാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഇതിൽ 31.2 കോടി വനിതാ വോട്ടർമാരാണ്. വോട്ടവകാശമുള്ള 32.6 കോടി വോട്ടർമാർ ജനാധിപത്യത്തിന്‍റെ വലിയ ഉത്സവത്തിൽ പങ്കാളികളാകാതിരുന്നതിനാൽ വോട്ടിംഗ് ശതമാനം കുറഞ്ഞിരുന്നു. സമാനതകളില്ലാത്ത ലോക അത്ഭുതമാണ് ഇന്ത്യൻ തെരഞ്ഞെടുപ്പെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി.

ഏപ്രിൽ 19 മുതൽ ഏഴു ഘട്ടങ്ങളിലായി നടന്ന ചരിത്രത്തിലെ ഏറ്റവും നീണ്ട വോട്ടെടുപ്പിന് കഴിഞ്ഞ ശനിയാഴ്ചയാണു സമാപനം കുറിച്ചത്. ദേശീയതലത്തിലെയും സംസ്ഥാനത്തെയും ഓരോ നിയോജക മണ്ഡലങ്ങളിലെയും ലീഡ് നില രാവിലെ മുതൽ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഒൗദ്യോഗിക വെബ്സൈറ്റിൽ( results.eci.gov.in) ലഭിക്കും.

സംസ്ഥാനവും നിയോജകമണ്ഡലം തിരിച്ചും പരിശോധിക്കാനാകും. ഓരോ സ്ഥാനാർഥിയുടെയും വോട്ടും അറിയിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റിനു പുറമെ ലോക്സഭാ മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസർമാർ നൽകുന്ന കണക്കുകൾ അനുസരിച്ച് വോട്ടെണ്ണൽ ട്രെൻഡുകളും ഫലങ്ങളും കമ്മീഷന്‍റെ വോട്ടർ ഹെൽപ്‌ലൈൻ ആപ്പിൽ ലഭ്യമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.