മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിനെ ഒഴിവാക്കിയായിരുന്നു ചർച്ച. മണിപ്പുർ പ്രശ്നത്തിൽ കാഴ്ചക്കാരായി നോക്കിനിന്നതിന്റെ പേരിൽ രണ്ടാം മോദി സർക്കാർ കടുത്ത വിമർശനം ഏറ്റുവാങ്ങിയിരുന്നു.
മണിപ്പുർ പ്രശ്നം പരിഹരിക്കണമെന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് നിർദേശിക്കുകയും ചെയ്തു. ഇതെല്ലാം കണക്കിലെടുത്താണു മൂന്നാമതും പ്രധാനമന്ത്രിപദത്തിലെത്തി ദിവസങ്ങൾക്കകം മണിപ്പുരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തീരുമാനിച്ചതെന്നു വിലയിരുത്തപ്പെടുന്നു.
ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, രഹസ്യാന്വേഷണ വിഭാഗം ഡയറക്ടർ തപൻ ദേഖ, കരസേനാ തലവൻ ജനറൽ മനോജ് പാണ്ഡെ, ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി ഉൾപ്പെടെ പ്രമുഖരാണു ചർച്ചയിൽ പങ്കെടുത്തത്.