പാസഞ്ചർ ട്രെയിനിന്റെ രണ്ട് ബോഗികൾ ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയി. ഇടിച്ചുകയറിയ ചരക്ക് ട്രെയിനിന്റെ എൻജിന്റെ മുകളിലായി മറ്റൊരു ബോഗി. പ്രദേശത്തെ പ്രതികൂല കാലാവസ്ഥ പെട്ടെന്നുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് തടസമായി.
അപകടത്തെത്തുടർന്ന് രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിൽനിന്നുള്ള ദീർഘദൂര ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് സിഗ്നൽ മറികടന്നതാകാമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
കഴിഞ്ഞ വർഷം ഒഡീഷയിലെ ബഹനാഗ ബസാറിൽ കൊറമാണ്ഡൽ എക്സ്പ്രസ് ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തിൽ മുന്നൂറോളം പേരാണു മരിച്ചത്.