"തെരഞ്ഞെടുപ്പ് കുറ്റമറ്റത്; വ്യാജ ആരോപണത്തിന് ശിക്ഷ'; മുന്നറിയിപ്പുമായി മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ
 തെരഞ്ഞെടുപ്പ് കുറ്റമറ്റത്; വ്യാജ ആരോപണത്തിന് ശിക്ഷ ;  മുന്നറിയിപ്പുമായി മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ
Tuesday, June 4, 2024 2:09 AM IST
സെബിൻ ജോസഫ്

ന്യൂഡൽഹി: ഏഴു ഘട്ടങ്ങളിലായി നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റതായിരുന്നെന്നും പ്രതിപക്ഷ പാർട്ടികൾ പ്രചരിപ്പിക്കുന്ന ആരോപണങ്ങൾ വ്യാജമാണെന്നും മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ രാജീവ് കുമാർ. ഇന്ന് വോട്ടെണ്ണൽ നടക്കുന്നതിനു മുന്നോടിയായി ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വോട്ടെണ്ണലിനു മുന്പ് ജില്ലാ മജിസ്ട്രേറ്റുമാരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഫോണിൽ വിളിച്ചെന്ന കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശിന്‍റെ ആരോപണത്തിലായിരുന്നു മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറുടെ പരാമർശം.

തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള അറുനൂറിലധികം കളക്‌ടർമാരെ സ്വാധീനിക്കാൻ ഷായ്ക്ക് ആകുമോയെന്നും അദ്ദേഹം ചോദിച്ചു. വ്യാജ ആരോപണങ്ങൾ പ്രചരിപ്പിച്ചാൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മൂന്നറിയിപ്പ് നൽകി. പ്രതിപക്ഷനേതാക്കളുടെ ആവശ്യത്തെത്തുടർന്ന് വോട്ടെണ്ണൽ കേന്ദ്രത്തിൽ സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ടിംഗിന്‍റെ ഒരു ഘട്ടത്തിലും വാർത്താസമ്മേളനം നടത്താതിരുന്നതിന് തെരഞ്ഞെടുപ്പു കമ്മീഷനെ സമൂഹമാധ്യമങ്ങളിലൂടെ പരിഹസിച്ചതിനെയും അദ്ദേഹം വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ കാണാതായി എന്നാരോപിച്ച് ‘ലാപത്ത ലേഡീസ്’ എന്ന ഹിന്ദി ചലച്ചിത്രത്തെ അടിസ്ഥാനമാക്കി ‘ലാപത്ത ജെന്‍റിൽമാൻ’ എന്ന മീം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷണർമാർ എവിടെയും പോയിട്ടില്ല. വോട്ടെടുപ്പിനിടെ കമ്മീഷൻ 100 പത്രക്കുറിപ്പുകൾ തയാറാക്കി നൽകിയിരുന്നു. കമ്മീഷന്‍റെ വെബ്സൈറ്റിലൂടെ പോളിംഗ് വിവരം പ്രസിദ്ധീകരിച്ചതായും രാജീവ് കുമാർ ചൂണ്ടിക്കാണിച്ചു.

64.2 കോടി പേർ വോട്ട് ചെയ്തതിൽ 31.2 കോടി സ്ത്രീകളായിരുന്നു. സ്ത്രീവോട്ടർമാരുടെ പങ്കാളിത്തത്തെ പ്രശംസിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും സഹ കമ്മീഷണർമാരായ ഗ്യാനേഷ് കുമാറും സുഖ്ബീർസിംഗ് സന്ധുവും വേദിയിലും സദസിലുമുള്ളവരും എഴുന്നേറ്റു നിന്ന് കരഘോഷം മുഴക്കി.

രാജ്യത്തെ എല്ലാ സ്ഥലത്തുമെത്തി പോളിംഗ് സാധ്യമാക്കി. ജമ്മു-കാഷ്മീരിലും മണിപ്പുരിലും മികച്ച പോളിംഗ് രേഖപ്പെടുത്തി. പശ്ചിമബംഗാളിലടക്കം ഒറ്റപ്പെട്ട ആക്രമണങ്ങളാണ് ഉണ്ടായത്. പൊതുവിൽ തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു- മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വിശദീകരിച്ചു.

താരപ്രചാരകരെ നിയന്ത്രിക്കാൻ പാർട്ടികൾക്ക് നിർദേശം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിൽ 90 ശതമാനവും തീർപ്പാക്കി. ഉന്നതനേതാക്കൾക്കെതിരേ വരെ കേസെടുത്തു. നേതാക്കൾ എത്തിയ ഹെലികോപ്റ്ററുകളിൽ വരെ പരിശോധന നടത്തി. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനുശേഷം അനധികൃതമായി കടത്താൻ ശ്രമിച്ച 1,054 കോടി രൂപ പിടിച്ചെടുത്തു. ആകെ പതിനായിരം കോടി രൂപ മൂല്യമുള്ള സാധനങ്ങളും 4,391 കോടി രൂപയുടെ മയക്കുമരുന്നും പിടികൂടി.

സൂറത്തിലും ഇൻഡോറിലും എതിരില്ലാത്തതിനാൽ ബിജെപി സ്ഥാനാർഥികളെ വിജയിയായി പ്രഖ്യാപിച്ചതിൽ നിയമതടസമില്ലേയെന്ന ചോദ്യത്തിന്, ജനപ്രാതിനിധ്യ നിയമപ്രകാരം നാമനിർദേശപത്രിക സമർപ്പിച്ചശേഷം മറ്റു സ്ഥാനാർഥികൾ പത്രിക പിൻവലിച്ചാൽ നിലവിലുള്ളയാളെ വിജയിയായി പ്രഖ്യാപിക്കുമെന്നായിരുന്നു കമ്മീഷണറുടെ മറുപടി. തപാൽ ബാലറ്റുകളുടെ എണ്ണം കൂടി. അതിനാലാണ് എണ്ണുന്നതിൽ താമസം വരുന്നത്.

ഈ തെരഞ്ഞെടുപ്പിൽനിന്ന് ചിലതു പഠിക്കാൻ സാധിച്ചതായും മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണർ പറഞ്ഞു. ഒരു മാസംകൊണ്ട് തെരഞ്ഞെടുപ്പ് പൂർത്തിയാക്കണം. അത്യുഷ്ണസമയത്ത് തെരഞ്ഞെടുപ്പ് നടത്തിയത് ചില പ്രശ്നങ്ങൾ സൃഷ്‌ടിച്ചു.

വ്യാജപ്രചാരണം തടയുന്നതിനുള്ള മാർഗം സ്വീകരിക്കണം. ഭീകരാക്രമണം പോലെയുള്ളവ തടയുന്നതിനുള്ള മാർഗവും സ്വീകരിക്കണം. തിങ്കൾ, വെള്ളി ദിവസങ്ങളിൽ വോട്ടിംഗ് പാടില്ല. ഇതു സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.