വോട്ടെണ്ണൽ എങ്ങനെ?
വോട്ടെണ്ണൽ എങ്ങനെ?
Tuesday, June 4, 2024 2:09 AM IST
ന്യൂഡൽഹി: വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് സ്ലിപ്പുകളും ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പ്രക്രിയ ഇന്നു രാവിലെ ആരംഭിക്കും. പോസ്റ്റൽ വോട്ടുകളാണ് രാവിലെ എട്ടിന് ആദ്യം എണ്ണുക.

1961 ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളിലെ റൂൾ 54 എ പ്രകാരം വോട്ടെണ്ണൽ നിയന്ത്രിക്കുന്ന റിട്ടേണിംഗ് ഓഫീസറുടെ ടേബിളിൽ ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണേണ്ടതുണ്ട്. രാവിലെ എട്ടിനുമുന്പ് ലഭിച്ച പോസ്റ്റൽ വോട്ടുകൾ മാത്രമേ എണ്ണുകയുള്ളൂ. രാവിലെ 8.30 മുതലാണ് വോട്ടിംഗ് യന്ത്രങ്ങളിലെ (ഇവിഎം) വോട്ടുകൾ പരിശോധിക്കുക.

ഓരോ പോളിംഗ് ബൂത്തുകളിലും ഉപയോഗിക്കുന്ന ഇവിഎമ്മിന്‍റെ കണ്‍ട്രോൾ യൂണിറ്റ് (സിയു) മാത്രമാണ് വോട്ടെണ്ണലിനായി പരിശോധിക്കുക. 17 സി ഫോമിനോടൊപ്പമാകും ഇവയിലെ വോട്ടുകൾ എണ്ണുക.

സീൽ ചെയ്ത കണ്‍ട്രോൾ യൂണിറ്റുകൾക്ക് കേടുപാടുകളില്ലെന്നും ഫോം 17 സിയിൽ പറയുന്ന മൊത്തം വോട്ടുകൾ പോൾ ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കിയശേഷമാണ് ഓരോ സിയുവിലെയും ഫലം കണ്ടെത്തുക. കണ്‍ട്രോൾ യൂണിറ്റിലെ ഫലം കൗണ്ടിംഗ് സൂപ്പർവൈസർ, മൈക്രോ ഒബ്സർവർ, സ്ഥാനാർഥികളുടെ കൗണ്ടിംഗ് ഏജന്‍റുമാർ എന്നിവരെ കാണിച്ചതിനുശേഷം 17 സി ഫോമിന്‍റെ ഭാഗം രണ്ടിൽ രേഖപ്പെടുത്തും. ഓരോ സിയുവിന്‍റെയും സ്ഥാനാർഥി തിരിച്ചുള്ള ഫലം രേഖപ്പെടുത്തിയശേഷം ഹാജരുള്ള കൗണ്ടിംഗ് സൂപ്പർവൈസറും ഏജന്‍റുമാരും ഒപ്പിടും.

ഓരോ പോളിംഗ് സ്റ്റേഷന്‍റെയും ഫോം 17 സികൾ പരിശോധിച്ച് അന്തിമഫലങ്ങളുടെ ഷീറ്റ് സംയോജിപ്പിക്കുന്ന ഉദ്യോഗസ്ഥന് കൈമാറണം. നിയന്ത്രണ യൂണിറ്റിന്‍റെ ഡിസ്പ്ലേ പാനലിൽ ഫലങ്ങൾ പ്രദർശിപ്പിക്കാത്ത സാഹചര്യം വന്നാൽ എല്ലാ സിയുകളുടെയും എണ്ണം പൂർത്തിയാക്കിയശേഷം ബന്ധപ്പെട്ട കേടായ സിയുവിന്‍റെ വിവിപാറ്റ് സംവിധാനത്തിലെ സ്ലിപ്പുകൾ എണ്ണി വോട്ട് കണക്കാക്കും. സിയുകളിൽനിന്നുള്ള വോട്ടുകൾ എണ്ണിക്കഴിഞ്ഞാൽ മാത്രമേ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുകയുള്ളൂ.

ഒരു പാർലമെന്‍റ് മണ്ഡലത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും തെരഞ്ഞെടുത്ത അഞ്ചു പോളിംഗ് സ്റ്റേഷനുകളുടെ വിവിപാറ്റ് സ്ലിപ്പുകളുടെ നിർബന്ധിത പരിശോധന വോട്ടെണ്ണൽ പൂർത്തിയായതിനുശേഷം മാത്രമേ നടത്തുകയുള്ളൂ.

തപാൽ വോട്ടുകളിൽ അസാധു ഉണ്ടെങ്കിൽ അവ പ്രത്യേകം മാറ്റിവയ്ക്കും. വിജയിച്ച സ്ഥാനാർഥിയുടെ ഭൂരിപക്ഷം ഇതിനേക്കാൾ കുറവാണെങ്കിൽ അസാധുവായി കണ്ടെത്തിയ എല്ലാ തപാൽ ബാലറ്റ് വോട്ടുകളും നിർബന്ധമായും വീണ്ടും പരിശോധിച്ചശേഷമേ ഫലപ്രഖ്യാപനം നടത്താൻ പാടുള്ളൂ. രണ്ടു സ്ഥാനാർഥികൾക്ക് തുല്യവോട്ടുകൾ ലഭിച്ചാൽ നറുക്കെടുപ്പിലൂടെ ഫലം പ്രഖ്യാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.