രാഷ്‌ട്രപതിക്ക് മുൻ ജഡ്ജിമാരുടെ കത്ത്
രാഷ്‌ട്രപതിക്ക് മുൻ ജഡ്ജിമാരുടെ കത്ത്
Tuesday, June 4, 2024 2:09 AM IST
ന്യൂഡൽഹി: നിലവിലെ ഭരണകക്ഷിക്ക് അധികാരം നഷ്‌ടപ്പെട്ടാൽ അധികാര കൈമാറ്റം അത്ര എളുപ്പമാകില്ലെന്നും ഭരണഘടനാ പ്രതിസന്ധി ഉടലെടുത്തേക്കാമെന്നും രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് എഴുതിയ തുറന്ന കത്തിൽ മുൻ ജഡ്ജിമാർ.

ഒരു പാർട്ടിക്കും കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ നിലവിലുള്ള ജനാധിപത്യരീതി പിന്തുടരണമെന്നും കുതിരക്കച്ചവടത്തിന് അവസരം നൽകാതെ സർക്കാർ രൂപീകരിക്കാൻ ഏറ്റവും വലിയ സഖ്യത്തെ ക്ഷണിക്കണമെന്നും ഏഴു മുൻ ഹൈക്കോടതി ജഡ്ജിമാർ ഇന്നലെ പുറത്തുവിട്ട കത്തിൽ ആവശ്യപ്പെട്ടു.

നിലവിലെ ഭരണസംവിധാനത്തിന് ജനവിധി നഷ്‌ടപ്പെടുകയാണെങ്കിൽ സുഗമമായ അധികാര കൈമാറ്റം ഉറപ്പാക്കി ഭരണഘടന ഉയർത്തിപ്പിടിക്കാൻ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിനോടും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോടും മുൻ ജഡ്ജിമാർ അഭ്യർഥിച്ചു.

മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജിമാരായ ജി.എം.അക്ബർ അലി, അരുണാ ജഗദീശൻ, ഡി.ഹരിപരാന്തമാൻ, പി.ആർ.ശിവകുമാർ, സി.ടി.സെൽവം, എസ്.വിമല, പാറ്റ്ന ഹൈക്കോടതി മുൻ ജഡ്ജി അഞ്ജന പ്രകാശ് എന്നിവരാണ് കത്തിൽ ഒപ്പിട്ടിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.