സിക്കിമിൽ ചാംലിംഗ് യുഗാന്ത്യം
സിക്കിമിൽ ചാംലിംഗ് യുഗാന്ത്യം
Monday, June 3, 2024 3:59 AM IST
ഗാംഗ്ടോക്: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്നതിന്‍റെ റിക്കാർഡ് സ്വന്തമായുള്ള പവൻകുമാർ ചാംലിംഗ് ഇത്തവണ മത്സരിച്ച രണ്ടു സീറ്റിലും തോറ്റു. 40 വർഷത്തിനിടെ ആദ്യമായാണ് ചാംലിംഗ് പരാജയപ്പെടുന്നത്.

അഞ്ചു തവണ മുഖ്യമന്ത്രിയായ ആളാണ് ചാംലിംഗ്. 2019ൽ എസ്ഡിഎഫിന്‍റെ തുടർച്ചയായ 25 വർഷത്തെ ഭരണത്തിന് അന്ത്യംകുറിച്ചാണ് എസ്കെഎം അധികാരത്തിലെത്തിയത്.

ഭരണം നഷ്ടമായെങ്കിലും 32 അംഗ നിയമസഭയിൽ എസ്ഡിഎഫ് 15 സീറ്റ് നേടി. എന്നാൽ, വൈകാതെതന്നെ 12 എംഎൽഎമാർ മറുകണ്ടം ചാടി. പത്തു പേർ ബിജെപിയിലേക്കും രണ്ടു പേർ എസ്കെഎമ്മിലും ചേർന്നു. ചാംലിംഗ് മാത്രമായി നിയമസഭയിലെ ഏക എസ്ഡിഎഫ് എംഎൽഎ. നിരവധി എസ്ഡിഎഫ് പ്രവർത്തകരെ ബിജെപിയും എസ്കെഎം തങ്ങളുടെ പാളയത്തിലെത്തിച്ചു.

1994 മുതൽ 2019 വരെ മുഖ്യമന്ത്രിയായിരുന്ന ചാംലിംഗ് ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസുവിന്‍റെ റിക്കാർഡാണ് തകർത്തതത്. 1985ൽ ആദ്യമായി നിയമസഭാംഗമായി. അന്നത്തെ മുഖ്യമന്ത്രി നർ ബഹാദൂർ ഭണ്ഡാരി നേതൃത്വം നല്കിയ സിക്കിം സംഗ്രാം പരിഷത്തിലൂടെയായിരുന്നു രാഷ്‌ട്രീയ പ്രവേശനം.

1989ൽ ഭണ്ഡാരി മന്ത്രിസഭയിൽ അംഗമായി. ഭണ്ഡാരിയുമായി തെറ്റിയ ചാംലിംഗിനെ 1992ൽ എസ്എസ്പിയിൽനിന്നു പുറത്താക്കി. 1993 ൽ എസ്ഡിഎഫ് രൂപവത്കരിച്ച ചാംലിംഗ് 1994ൽ അധികാരത്തിലെത്തി. 1999, 2004, 2009, 2014 വിജയം ആവർത്തിച്ചു. പി.വി. നരസിംഹ റാവു മുതൽ നരേന്ദ്ര മോദി വരെ ആറു പ്രധാനമന്ത്രിമാരുടെ കാലത്ത് ചാംലിംഗ് ആയിരുന്നു മുഖ്യമന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.