കേജരിവാൾ ജയിലിലേക്കു മടങ്ങി
കേജരിവാൾ  ജയിലിലേക്കു മടങ്ങി
Monday, June 3, 2024 3:59 AM IST
സനു സിറിയക്
ന്യൂഡൽഹി: ഇടക്കാല ജാമ്യം അവസാനിച്ചതിനെത്തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ തിഹാർ ജയിലിൽ തിരിച്ചെത്തി. സുപ്രീംകോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യം ഇന്നലെ അവസാനിച്ചതിനെത്തുടർന്നാണ് കേജരിവാൾ ജയിലിലേക്കു മടങ്ങിയത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ വീട്ടിൽനിന്നിറങ്ങിയ കേജരിവാൾ രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തിലും കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലും സന്ദർശനം നടത്തി.

പിന്നീട് പാർട്ടി ഓഫീസിലെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്തശേഷമാണ് ജയിലിലേക്കു മടങ്ങിയത്. ഭാര്യ സുനിത, ഡൽഹി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ്, കൈലാഷ് ഗെലോട്ട് എന്നിവരും എഎപി നേതാക്കളും ഒപ്പമുണ്ടായിരുന്നു.

താൻ അഴിമതിയിൽ ഉൾപ്പെട്ടിട്ടില്ലെന്നും സ്വേച്ഛാധിപത്യത്തിനെതിരേ സംസാരിച്ചതിനാലാണ് തനിക്കു ജയിലിൽ പോകേണ്ടിവന്നതെന്നും പ്രവർത്തകരെ അഭിസംബോധന ചെയ്ത കേജരിവാൾ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചതിൽ കോടതിക്ക് കേജരിവാൾ നന്ദി അറിയിച്ചു. ഈ ദിവസങ്ങളിൽ സ്വേച്ഛാധിപത്യം അവസാനിപ്പിക്കുന്നതിന് ആം ആദ്മിക്കും ഇന്ത്യ മുന്നണിക്കുമൊപ്പം ഒരു നിമിഷം പോലും പാഴാക്കാതെ താൻ പോരാടിയെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്‌ട്ര, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ്, ജാർഖണ്ഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ താൻ പങ്കെടുത്തതായും അദ്ദേഹം പറഞ്ഞു. തനിക്കെതിരേ തെളിവുകൾ ഹാജരാക്കാൻ ഇതുവരെ എതിരാളികൾക്കു സാധിച്ചിട്ടില്ലെന്നും എങ്കിലും താൻ ജയിലിലായെന്നും കേജരിവാൾ കുറ്റപ്പെടുത്തി. എക്സിറ്റ് പോളുകൾ വ്യാജമാണെന്നും ഫലം വരുന്പോൾ എല്ലാം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്ഘട്ടിൽ എത്തിയ കേജരിവാളിനെതിരേ പ്രതിഷേധിച്ച ബിജെപി നേതാക്കളെയും പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ബിജെപിയുടെ വനിതാ പ്രവർത്തകരടക്കം കരിങ്കൊടിയുമായി പ്രതിഷേധത്തിനെത്തിയിരുന്നു.

ഡൽഹിയിലെ ജനങ്ങൾ കുടിവെള്ള ക്ഷാമത്താൽ ബുദ്ധിമുട്ടുന്പോൾ കേജരിവാൾ നാടകം കളിക്കുകയാണെന്ന് ബിജെപി ഡൽഹി പ്രസിഡന്‍റ് വിരേന്ദ്ര സച്ച്ദേവ പരിഹസിച്ചു.

മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാർച്ച് 21 നാണ് കേജരിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. തുടർന്ന് തെരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാൻ മേയ് പത്തിന് 21 ദിവസത്തെ ഇടക്കാല ജാമ്യം സുപ്രീംകോടതി അനുവദിച്ചു. ഇടക്കാല ജാമ്യം ഏഴു ദിവസംകൂടി നീട്ടി നൽകണമെന്ന കേജരിവാളിന്‍റെ ആവശ്യം കോടതി പരിഗണിച്ചില്ല. ഇതേത്തുടർന്നാണ് ഇന്നലെ ജയിലിലേക്കു മടങ്ങിയത്. ജൂണ്‍ അഞ്ചിന് കേജരിവാളിന്‍റെ കേസ് കോടതി വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.