മുംബൈ സ്ഫോടനം: പ്രതി ജയിലിൽ കൊല്ലപ്പെട്ടു
മുംബൈ സ്ഫോടനം: പ്രതി ജയിലിൽ കൊല്ലപ്പെട്ടു
Monday, June 3, 2024 3:59 AM IST
മുംബൈ: മുംബൈ സ്ഫോടന പരന്പര കേസിലെ പ്രതി ജയിലിൽ കൊല്ലപ്പെട്ടു. മുഹമ്മദ് അലി ഖാൻ എന്ന മനോജ് കുമാർ ഭവർലാൽ ഗുപ്തയാണ് സഹതടവുകാരുടെ മർദനത്തെത്തുടർന്ന് കൊല്ലപ്പെട്ടത്. സ്ഫോടന കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു ഇയാൾ.

കുളിമുറി ഉപയോഗിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് സഹതടവുകാർ ഇരുന്പുകന്പി ഉപയോഗിച്ച് മുഹമ്മദിനെ മർദിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല. പ്രതീക് എന്ന പൈല്യ സുരേഷ് പാട്ടീൽ, ദീപക് നേതാജി ഖോട്ട്, സന്ദീപ് ശങ്കർ ചവാൻ, ഋതുരാജ് വിനായക് ഇനാംദാർ, സൗരഭ് വികാസ് എന്നിവരാണ് ആക്രമണം നടത്തിയത്.

ഇവർക്കെതിരേ കൊലപാതകത്തിന് കേസ് എടുത്തതായി പോലീസ് അറിയിച്ചു. 1993 മാർച്ച് 12ന് മുംബൈയിൽ സ്ഫോടന പരന്പരയിൽ 257 പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.