ഇന്ത്യ സഖ്യത്തിന് ഭൂരിപക്ഷം പ്രവചിച്ചും എക്സിറ്റ് പോൾ
ഇന്ത്യ സഖ്യത്തിന് ഭൂരിപക്ഷം പ്രവചിച്ചും എക്സിറ്റ് പോൾ
Monday, June 3, 2024 3:59 AM IST
മുംബൈ: ശനിയാഴ്ച വൈകുന്നേരം പുറത്തുവന്ന പ്രമുഖ മാധ്യമങ്ങളുടെ എക്സിറ്റ് പോളുകളെല്ലാം ബിജെപിക്കും എൻഡിഎയ്ക്കും 350 സീറ്റോടെ തുടർഭരണം പ്രവചിച്ചപ്പോൾ പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന് ഭൂരിപക്ഷം പ്രവചിച്ച ഒരു എക്സിറ്റ് പോളും ഉണ്ടായിരുന്നു. ഛത്തീസ്ഗഡിലെ റായ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദി ദിനപത്രമായ ‘ദേശബന്ധു’വിന്‍റെ ഓൺലൈൻ ചാനലായ ഡിബി ലൈവ് ആണ് ഇന്ത്യസഖ്യം കേവലഭൂരിപക്ഷം മറികടന്ന് അദ്ഭുതം സൃഷ്‌ടിക്കുമെന്നു പ്രവചിച്ചത്.

ഇലക്‌ട്‌ലൈൻ ഓഫ് ഇന്ത്യ എന്ന ഏജൻസിയുടെ സഹായത്തോടെ ദേശബന്ധു നടത്തിയ എക്സിറ്റ് പോളിൽ ഇന്ത്യ സഖ്യത്തിന് 255 മുതൽ 290 വരെ സീറ്റുകളാണ് പ്രവചിച്ചത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് 207മുതൽ 241 വരെ സീറ്റുകളും പ്രവചിക്കുന്നു.

ഉത്തർപ്രദേശിൽ ഇന്ത്യ സഖ്യവും എൻഡിഎയും തമ്മിൽ ഇഞ്ചോടിഞ്ഞു മത്സരമാണു നടക്കുന്നതെന്ന് എക്സിറ്റ് പോളിൽ പറയുന്നു. എൻഡിഎ 46-48 സീറ്റുകളും ഇന്ത്യ സഖ്യം 32-34 സീറ്റുകളും നേടിയേക്കാം. മഹാരാഷ്‌ട്രയിൽ ഇന്ത്യ സഖ്യത്തിന് 28-30, എൻഡിഎയ്ക്ക് 18-20, കർണാടകയിൽ കോൺഗ്രസിന് 18-20, ബിജെപി-ജെഡിഎസ് സഖ്യത്തിന് 8-10 സീറ്റുകളും പ്രവചിക്കുന്നു.

ബിഹാറിൽ ഇന്ത്യ സഖ്യം 24-26 സീറ്റുകളിൽ വിജയിക്കുമെന്നാണ് പ്രവചനം. എൻഡിഎയ്ക്ക് 14-16. മധ്യപ്രദേശിൽ ബിജെപിക്ക് 24-26, കോൺഗ്രസിന് 3-5 സീറ്റുകളും പ്രവചിക്കുന്നു. പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് 26-28 സീറ്റിലും ബിജെപി 11-13 സീറ്റിലും രാജസ്ഥാനിൽ ബിജെപി 17-19 സീറ്റിലും ഇന്ത്യ സഖ്യം 6.8 സീറ്റിലും വിജയിക്കുമെന്ന് ഡിബി ലൈവ് പ്രവചിക്കുന്നു. 65 വർഷം പഴക്കമുള്ള ദേശബന്ധു പത്രത്തിന് ഡൽഹിയിലടക്കം എട്ടു നഗരങ്ങളിൽ എഡീഷനുകളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.