ജയ്റാം രമേശിന്‍റെ ആരോപണം: വിശദീകരണം തേടി തെരഞ്ഞെടുപ്പു കമ്മീഷൻ
ജയ്റാം രമേശിന്‍റെ ആരോപണം: വിശദീകരണം തേടി തെരഞ്ഞെടുപ്പു കമ്മീഷൻ
Monday, June 3, 2024 3:59 AM IST
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജില്ലാ മജിസ്ട്രേറ്റുമാരെ ഫോണിൽ ബന്ധപ്പെട്ടുവെന്ന കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശിന്‍റെ ആരോപണത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ വിശദാംശങ്ങൾ തേടി. വോട്ടെണ്ണൽ നടക്കാനിരിക്കെ റിട്ടേണിംഗ് ഓഫീസർമാരായ 150 ജില്ലാ കളക്‌ടർമാരെ ഫോണിൽ വിളിച്ചുവെന്നാണ് ജയ്റാം രമേശിന്‍റെ ആരോപണം. വിഷയം ചർച്ചയായതോടെ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് കമ്മീഷന്‍റെ നടപടി.

അതേസമയം, ഇത്തരത്തിലൊരു സംഭവം നടന്നതായി റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി. എങ്കിലും ആരോപണം ഉന്നയിച്ചത് രാജ്യത്തെ പ്രധാന നേതാക്കളിൽ ഒരാളായതിനാൽ സംഭവത്തിൽ കൂടുതൽ വ്യക്തത ഉണ്ടാകുന്നതിനാണ് വിശദീകരണം ആവശ്യപ്പെട്ടതെന്ന് കമ്മീഷൻ ജയ്റാം രമേശിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

ശനിയാഴ്ചയാണ് ജയ്റാം രമേശ് അമിത് ഷായ്ക്കെതിരേ ആരോപണവുമായി രംഗത്തു വന്നത്. അമിത് ഷാ നടത്തിയത് നഗ്‌നമായ പെരുമാറ്റച്ചട്ട ലംഘനമാണെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിൽ കുറിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.