ഹൈദരാബാദ് തെലുങ്കാനയ്ക്ക് സ്വന്തം; ‘തല’സ്ഥാനം നഷ്‌ടപ്പെട്ട് ആന്ധ്ര
ഹൈദരാബാദ് തെലുങ്കാനയ്ക്ക് സ്വന്തം; ‘തല’സ്ഥാനം നഷ്‌ടപ്പെട്ട് ആന്ധ്ര
Monday, June 3, 2024 3:59 AM IST
ഹൈദരാബാദ്: രണ്ടു സംസ്ഥാനങ്ങളുടെ തലസ്ഥാനമെന്ന അപൂർവ പദവി ഹൈദരാബാദിനു നഷ്ടമായി. ഇനി തെലുങ്കാനയുടെ മാത്രം തലസ്ഥാനമായി ഹൈദരബാദ് അറിയപ്പെടും.

2014ൽ ആന്ധ്രപ്രദേശ് വിഭജിച്ചതുമുതൽ 10 വർഷം ആന്ധ്രയുടെയും തെലുങ്കാനയുടെയും സംയുക്ത തലസ്ഥാനമായിരുന്നു ഹൈദരാബാദ്. ആന്ധ്രപ്രദേശ് പുനഃസംഘടന നിയമപ്രകാരം ഞായറാഴ്ച മുതൽ ഈ പദവി ഹൈടെക് സിറ്റിക്കു നഷ്ടമായി.

2014 ജൂൺ രണ്ടിനാണ് ആന്ധ്ര വിഭജിച്ച് തെലുങ്കാന നിലവിൽ വരുന്നത്. ആന്ധ്രപ്രദേശ് പുനഃസംഘടന നിയമപ്രകാരം ഇതോടെ ഹൈദരാബാദ് രണ്ടു സംസ്ഥാനങ്ങളുടെ തലസ്ഥാനമായി. എന്നാൽ ഈ പദവി പത്തുവർഷത്തിൽ അധികരിക്കരുത്. പത്തുവർഷത്തിനു ശേഷം തെലുങ്കാനയുടെ തലസ്ഥാനം മാത്രമായി ഹൈദരാബാദ് മാറുമെന്നും ആന്ധ്ര പുതിയ തലസ്ഥാനം കണ്ടെത്തണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.

2014 ഫെബ്രുവരിയിലാണ് പാർലമെന്‍റ്, എപി പുനഃസംഘടനാ ബിൽ പാസാക്കിയത്. ജൂൺ രണ്ടിന് തെലുങ്കാനയുടെ സംസ്ഥാനപദവി യാഥാർഥ്യമായി. എന്നാൽ വിഭജനം പൂർത്തിയായി 10 വർഷത്തിനു ശേഷവും ഇരുസംസ്ഥാനങ്ങൾക്കിടയിലുള്ള ആസ്തി വിഭജനം പോലുള്ള പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല.

ഹൈദരാബാദിലെ ലേക് വ്യൂ ഗസ്റ്റ് ഹൗസ് പോലുള്ള സർക്കാർ കെട്ടിടങ്ങൾ ജൂൺ രണ്ടിനു ശേഷം ഏറ്റെടുക്കണമെന്നു തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി കഴിഞ്ഞമാസം ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.

ഹൈദരാബാദ്, തെലുങ്കാനയുടെ മാത്രമായപ്പോൾ ആന്ധ്രയ്ക്ക് തലസ്ഥാനമില്ലാതായി. പുതിയ തലസ്ഥാനം അമരാവതിയിൽ വേണോ വിശാഖപട്ടണത്തു വേണോ എന്നതിൽ ഇപ്പോഴും തർക്കം തുടരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.