എക്സിറ്റ് പോൾ ഫലം: മോദിക്കു മൂന്നാമൂഴം
എക്സിറ്റ് പോൾ ഫലം: മോദിക്കു മൂന്നാമൂഴം
Sunday, June 2, 2024 2:03 AM IST
ന്യൂഡൽഹി: മൂന്നാംതവണയും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ മുന്നണി അധികാരത്തിലെത്തുമെന്ന് അഭിപ്രായസർവേകൾ.

ഏപ്രിൽ 19നു തുടങ്ങി ഏഴു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് അവസാനിച്ച ഇന്നലെ വൈകുന്നേരം ആറോടെ പുറത്തുവന്ന സർവേകളിൽ ഭൂരിഭാഗവും എൻഡിഎ മുന്നണിയുടെ വിജയം പ്രവചിക്കുന്നു. ലഭിക്കുന്ന സീറ്റുകളിൽ വ്യത്യസ്തമായ പ്രവചനങ്ങളാണ് ഇന്ത്യ മുന്നണിയുടെ കാര്യത്തിൽ.

പുറത്തുവന്ന ഒന്പത് അഭിപ്രായ സർവേകളിൽ എട്ടെണ്ണത്തിലും എൻഡിഎ മുന്നണിക്ക് 350 ലേറെ സീറ്റുകളാണു പ്രവചിക്കുന്നത്. ഇന്ത്യ മുന്നണി 125നും 150 നും ഇടയിൽ സ്വന്തമാക്കും.

കേരളം യുഡിഎഫിനൊപ്പം; ബിജെപി അക്കൗണ്ട് തുറക്കും

കേരളത്തിൽ യുഡിഎഫിനു മുന്നേറ്റമുണ്ടാകുമെന്നാണു ഭൂരിഭാഗം പ്രവചനങ്ങളും. യുഡിഎഫിന് 14നും 15നും ഇടയിൽ സീറ്റുകൾ കിട്ടുമെന്ന് ടൈംസ് നൗ ഇടിജി കണ്ടെത്തുന്നു. ഇടതുമുന്നണിക്കു നാലുസീറ്റുകളും ബിജെപിക്ക് ഒരു സീറ്റുമാണ് ടൈംസ് നൗവിന്‍റെ പ്രവചനം.

എന്നാൽ എബിപി- സി വോട്ടർ ഇടതു മുന്നണി ഒരു സീറ്റുപോലും നേടില്ലെന്ന് കണ്ടെത്തുന്നു. എൻഡിഎയ്ക്ക് ഒന്നുമുതൽ മൂന്നുവരെ സീറ്റുകൾ ലഭിക്കാം.

പുറത്തുവന്ന എക്സിറ്റ് പോളുകളിലെല്ലാം ബിജെപി കേരളത്തിൽ കുറഞ്ഞത് ഒരു സീറ്റെങ്കിലും നേടുമെന്നാണ് പ്രവചിക്കുന്നത്. ഇതു മൂന്നു സീറ്റുവരെയാകാം എന്നുമാണ് പ്രവചനം. യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാൾ സീറ്റ് കുറയുകയും എൽഡിഎഫ് നില മെച്ചപ്പെടുത്തുമെന്നുമാണു പൊതുവേയുള്ള ചിത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.