ഇന്ത്യ സഖ്യത്തിന് 295 സീറ്റ് ലഭിക്കും: ഖാർഗെ
ഇന്ത്യ സഖ്യത്തിന് 295 സീറ്റ് ലഭിക്കും: ഖാർഗെ
Sunday, June 2, 2024 2:03 AM IST
ന്യൂഡൽഹി: ഇന്ത്യ മുന്നണിക്ക് 295 സീറ്റിൽ കൂടുതൽ ലഭിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇന്ത്യ മുന്നണി നേതാക്കളുടെ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എക്സിറ്റ് പോൾ ചർച്ചയിൽ പങ്കെടുക്കില്ലെന്ന തീരുമാനം ഇന്ത്യ മുന്നണി പിൻവലിച്ചതായും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന് 128 സീറ്റുകൾ ലഭിക്കും. തെരഞ്ഞെടുപ്പുഫലം പുറത്തുവന്നു കഴിയുന്പോൾ സഖ്യത്തിന്‍റെ സീറ്റ് വർധിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ പറഞ്ഞു.

വോട്ടെണ്ണൽ സമയത്ത് സ്ഥാനാർഥികളും പാർട്ടിപ്രവർത്തകരും പാലിക്കേണ്ട മാർഗരേഖ തയാറാക്കി. തെരഞ്ഞെടുപ്പുകമ്മീഷനെ സന്ദർശിച്ച് വോട്ടെണ്ണൽ സമയത്ത് മാർഗനിർദേശങ്ങൾ പാലിക്കുന്നതു സംബന്ധിച്ച് ചർച്ച നടത്തുമെന്നും രണ്ടര മണിക്കൂർ നീണ്ട യോഗത്തിനുശേഷം ഖാർഗെ വെളിപ്പെടുത്തി.

വോട്ടെണ്ണൽ ദിനത്തിൽ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഇന്നലെ മല്ലികാർജുൻ ഖാർഗയുടെ വസതിയിൽ ഇന്ത്യ മുന്നണി നേതാക്കളുടെ യോഗം വിളിച്ചുചേർത്തത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനുമുന്പ് സഖ്യത്തിലെ പാർട്ടികളെ ഒരുമിച്ച് നിർത്തുക എന്ന ഉദ്ദേശ്യവും യോഗത്തിനുണ്ടായിരുന്നു.

ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിൽ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, എൻസിപി നേതാവ് ശരത് പവാർ, എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.

പശ്ചിബംഗാളിൽ വോട്ടിംഗ് നടക്കുന്നതിനാൽ മമതാ ബാനർജി യോഗത്തിൽ പങ്കെടുത്തില്ല. സഖ്യത്തിലുള്ള തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും എത്തിയില്ല.

എക്സിറ്റ്പോൾ ചർച്ചയിൽനിന്ന് വിട്ടുനിൽക്കുമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ജൂണ്‍ നാലിന് ഫലം പുറത്തുവരും.

ടിആർപി റേറ്റിനായി ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാൻ തയാറല്ലെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ നിലപാട്. ചർച്ചയിൽ പങ്കെടുക്കില്ലെന്ന കോണ്‍ഗ്രസ് നിലപാടിനെ കളിയാക്കി ബിജെപി രംഗത്തെത്തിയിരുന്നു.

പ്രതിപക്ഷം പരാജയം സമ്മതിച്ചതായി ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.