വോട്ടെടുപ്പ് പൂർത്തിയായി; ചൊവ്വാഴ്ച വോട്ടെണ്ണൽ
വോട്ടെടുപ്പ് പൂർത്തിയായി; ചൊവ്വാഴ്ച വോട്ടെണ്ണൽ
Sunday, June 2, 2024 2:03 AM IST
ന്യൂഡൽഹി: ഏഴു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഡിലുമുൾപ്പെടെ 57 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായതോടെ ലോകത്തെ ഏറ്റവും വലിയ വോട്ടെടുപ്പു പ്രക്രിയയ്ക്കു വിജയകരമായ പരിസമാപ്തി.

ഇന്നലെ വൈകുന്നേരം അഞ്ചു വരെയുള്ള കണക്കനുസരിച്ച് 59.5 ശതമാനമാണ് ഏഴാംഘട്ടത്തിലെ പോളിംഗ്. ചണ്ഡിഗഡിലും ബിഹാറിലും 35 ശതമാനത്തിലേറെപ്പേർ മാത്രമാണു വോട്ട് ചെയ്യാനെത്തിയത്.

ഹിമാചലിൽ രേഖപ്പെടുത്തിയ 48.6 ശതമാനമാണ് ഏഴാംഘട്ടത്തിലെ ഉയർന്ന പോളിംഗ് ശതമാനം. ഇതിനുപുറമേ ജാർഖണ്ഡ്, ഒഡീഷ, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും വോട്ടെടുപ്പ് സമാധാനപരമായിരുന്നു. പശ്ചിമബംഗാളിൽ ഒറ്റപ്പെട്ട അനിഷ്‌ടസംഭവങ്ങൾ അരങ്ങേറി. 

പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ മാറ്റുരച്ച ഘട്ടമായിരുന്നുവെങ്കിലും ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം പോളിംഗിനെ ബാധിച്ചതായാണു വിലയിരുത്തൽ. യുപിയിലെ വാരണാസിയിൽ മോദിയും പട്നസാഹിബിൽ മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും ചണ്ഡിഗഡിൽ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും ഉൾപ്പെടെ പ്രമുഖരും അവസാനഘട്ടത്തിൽ മത്സരരംഗത്തുണ്ട്.

പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ കുൽത്താലിയിൽ പോളിംഗ് സ്റ്റേഷനിൽനിന്ന് വോട്ടിംഗ് മെഷീൻ തട്ടിയെടുത്ത് തോട്ടിലെറിഞ്ഞ സംഭവം അരങ്ങേറി. ജാദവ്പുരിലെ സതുല്യയിലും ഡയമണ്ട് ഹാർബറിലും അക്രമസംഭവങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.