അരുണാചലിലും സിക്കിമിലും ഇന്ന് വോട്ടെണ്ണൽ
അരുണാചലിലും സിക്കിമിലും ഇന്ന് വോട്ടെണ്ണൽ
Sunday, June 2, 2024 2:03 AM IST
ന്യൂഡൽഹി: അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്നു നടക്കും. ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ഏപ്രിൽ 19നായിരുന്നു ഇരു സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പ്.

അരുണാചലിൽ 60 സീറ്റുകളും സിക്കിമിൽ 32 സീറ്റുകളുമാണുള്ളത്. അരുണാചലിൽ മുഖ്യമന്ത്രി പേമാ ഖണ്ഡുവിന്‍റെ സീറ്റുൾപ്പെടെ പത്തിടത്ത് എതിർസ്ഥാനാർഥികൾ ഇല്ലാത്തതിനാൽ ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിനാൽ 50 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. ബിജെപി മുഴുവൻ സീറ്റിലും മത്സരിച്ചപ്പോൾ കോൺഗ്രസ് കേവലം 19 സീറ്റിൽ മാത്രമേ മത്സരിച്ചുള്ളൂ.

സിക്കിമിൽ മത്സരം പ്രധാനമായും പ്രാദേശിക കക്ഷികളായ സിക്കിം ക്രാന്തികാരി മോർച്ചയും (എസ്കെഎം) സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും (എസ്ഡിഎഫ്) തമ്മിലാണ്. ആർക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ കോൺഗ്രസും ബിജെപിയും നേടുന്ന സീറ്റുകൾ സർക്കാർ രൂപീകരണത്തിൽ നിർണായകമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.