കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണം സംബന്ധിച്ച് സംസ്ഥാന സർക്കാർ അന്വേഷണം നടത്തുന്നതിനിടെ വിവാദ പെട്രോൾ പന്പ് സംബന്ധിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിയേക്കും.

അന്വേഷണം നടത്തണമെന്ന് ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഒരു പെട്രോൾ പന്പ് ആരംഭിക്കണമെങ്കിൽ മൂലധനമുൾപ്പെടെചുരുങ്ങിത് രണ്ടു കോടിയോളം രൂപ ആവശ്യമാണ്.

കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ താത്കാലിക ജീവനക്കാരനായ സംരംഭകന് ഇത്രത്തോളം പണം എവിടെനിന്നു ലഭിച്ചു എന്നതുൾപ്പെടെയുള്ള സാന്പത്തിക സ്രോതസാണ് ഇഡി അന്വേഷിക്കണമെന്നാണു ബിജെപിയുടെ ആവശ്യം.

ഭാര്യയുടെ സ്വർണമുൾപ്പെടെ പണയം വച്ചാണ് പന്പിനുള്ള എൻഒസിക്കായി എഡിഎമ്മിന് 98,500 രൂപ കൈക്കൂലി നൽകിയതെന്നാണു സംരംഭകനായ പ്രശാന്ത് നേരത്തേ പറഞ്ഞിരുന്നത്.


അതേസമയം ഇഡി അന്വേഷണം ജില്ലയിലെ ചില മുതിർന്ന സിപിഎം നേതാക്കളിലേക്കും യുവനേതാക്കളിലേക്കും നീണ്ടേക്കുമെന്ന സൂചനയുമുണ്ട്.

വിവാദ പെട്രോൾ പന്പ് സംബന്ധിച്ച സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി എംപിയും കേന്ദ്ര പെട്രോളിയം സഹമന്ത്രിയുമായ സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ഇഡി അന്വേഷണമാരംഭിക്കുന്നത്. ഇതിനു പുറമെ കേന്ദ്ര പെട്രോളിയം മന്ത്രാലയവും പന്പിന് എൻഒസി നല്കിയതുമായി ബന്ധപ്പെട്ട് വിശദവിവരം അന്വേഷിക്കുന്നുണ്ട്.