തിരുവനന്തപുരം: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്‍റെ മരണത്തിൽ ആദ്യമായി പരസ്യ പ്രതികരണവുമായി മുഖ്യമന്ത്രി.

നവീൻ ബാബുവിന്‍റെ അകാല വിയോഗം ഏറെ ദുഃഖകരമാണെന്നും ഒരു ഉദ്യോഗസ്ഥനും ഇത്തരത്തിലുള്ള ദുരന്തമുണ്ടാവാൻ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. സുതാര്യമായും സത്യസന്ധമായും കാര്യക്ഷമമായും തങ്ങളുടെ കടമകൾ നിർവഹിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍റെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


നവീൻ ബാബുവിന്‍റെ അനുഭവം ഒരു ഉദ്യോഗസ്ഥനും ഉണ്ടാകാൻ പാടില്ല. ഇത് ഉറപ്പിക്കുന്ന തരത്തിലുള്ള നടപടികൾ സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകും. നിർഭയമായി ചട്ടപ്രകാരം ഉദ്യോഗസ്ഥർക്ക് തങ്ങളുടെ കാര്യങ്ങൾ നിർവഹിക്കാനുള്ള സാഹചര്യമാണ് സർക്കാർ ഒരുക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.