തിരുവനന്തപുരം: ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷൻ പദ്ധതിയുടെ വിപുലീകരണത്തിനായി സംസ്ഥാന സർക്കാർ 6.64 കോടി രൂപയുടെ ഭരണാനുമതി നൽകി. നടപ്പു സാന്പത്തികവർഷം ഉത്തരവാദിത്ത ടൂറിസത്തിന്‍റെ ഭാഗമായുള്ള വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനും തുടർ വികസന പ്രവർത്തനങ്ങൾക്കുമായിട്ടാണ് ഈ തുക വകയിരുത്തിയിട്ടുള്ളത്.

കൈത്തൊഴിലുകൾ, കലകൾ, കരകൗശലവിദ്യ, നാടൻ ഭക്ഷണം തുടങ്ങിയവയുമായി കോർത്തിണക്കി പ്രാദേശിക ജനവിഭാഗത്തെ ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമാക്കുകയും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ ഇതിന്‍റെ ഭാഗമാകും.

എല്ലാ കാലാവസ്ഥാ സീസണിലും സന്ദർശിക്കാൻ കഴിയാവുന്ന സ്ഥലമാക്കി കേരളത്തെ മാറ്റുന്നതിൽ ഉത്തരവാദിത്ത ടൂറിസത്തിന് വലിയ പങ്കു വഹിക്കാൻ സാധിച്ചിട്ടുണ്ട്. ഇതിന് കൂടുതൽ പ്രോത്സാഹനമേകാനും വിനോദസഞ്ചാരികളെ ആകർഷിക്കാനുമുള്ള പ്രവർത്തനങ്ങൾക്കു പ്രാമുഖ്യം നൽകുന്ന പദ്ധതിക്കായി 1,81,09,000 രൂപയാണ് വകയിരുത്തിയിട്ടുള്ളത്.


വലിയപറന്പ, ബേഡഡുക്ക, ധർമടം, പിണറായി, അഞ്ചരക്കണ്ടി, കടലുണ്ടി, കൂടരഞ്ഞി, കൂരാച്ചുണ്ട്, നെല്യാടി, ചേകാടി, തിരുനെല്ലി, നെല്ലിയാന്പതി, തിരുവില്വാമല, തൃത്താല, പട്ടിത്തറ, മുഹമ്മ, ചെന്പ്, കുമരകം, മറവൻതുരുത്ത്, കാന്തല്ലൂർ, വട്ടവട, ആറൻമുള, മണ്‍റോതുരുത്ത്, അഞ്ചുതെങ്ങ്, സാന്പ്രാണിക്കോടി, പനങ്ങാട്, വെള്ളറട, അന്പൂരി, വിതുര എന്നിവ ആർടി പദ്ധതികളുടെ തുടർനടപടികൾ ആസൂത്രണം ചെയ്ത സ്ഥലങ്ങളിൽ ഉൾപ്പെടുന്നു.

2008ൽ ആരംഭിച്ച ഉത്തരവാദിത്ത ടൂറിസം മിഷനിൽ 25,188 യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്.ഇതിൽ 17,632 യൂണിറ്റുകൾ പൂർണമായും സ്ത്രീകളുടേതോ അല്ലെങ്കിൽ സ്ത്രീകൾ നേതൃത്വം നൽകുന്നതോ ആണ്.

ഈ ഉദ്യമത്തിന് കൂടുതൽ ശക്തി പകരുന്നതിനാണ് കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിക്ക് 2023 ൽ രൂപം നൽകിയത്. ഈ പദ്ധതി വഴി 52,344 പേർക്ക് നേരിട്ടും 98,432 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിച്ചിട്ടുണ്ട്. ഒന്നര ലക്ഷം ഗുണഭോക്താക്കളാണ് ഉത്തരവാദിത്ത ടൂറിസത്തിനുള്ളത്.