2022 ഫിഫ ലോകകപ്പ് കിരീടധാരണത്തിനു പിന്നാലെ അർജന്റൈൻ താരം ലയണൽ മെസിയാണ് ഈ ശൈലി ആദ്യമായി സ്വീകരിച്ചത്. തുടർന്ന് ഈ വർഷം ട്വന്റി 20 ലോകകപ്പ് നേടിയ രോഹിത് ശർമയും ഇത് അനുകരിച്ചു.
നാലു സ്വർണം 2024 ചെസ് ഒളിന്പ്യാഡിൽ ഇന്ത്യ നാലു വ്യക്തിഗത സ്വർണമെഡലുകളാണു നേടിയത്. ഗുകേഷ് തുടർച്ചയായ രണ്ടാം തവണയും സ്വർണമെഡൽ നേടി. 2022 ചെന്നൈ ചെസ് ഒളിന്പ്യാഡിലും ഗുകേഷിനു സ്വർണമെഡൽ ലഭിച്ചിരുന്നു. അർജുൻ എറിഗാസി 11 മത്സരങ്ങളിൽനിന്ന് പത്ത് വിജയവും നേടി. വനിതകളിൽ ദിവ്യ ദേശ്മുഖും വങ്കിത അഗർവാളും സ്വർണം നേടി.