ഋഷഭ് പന്തിനും (109) ശുഭ്മാൻ ഗില്ലിനും (119*) സെഞ്ചുറി
ഋഷഭ് പന്തിനും (109) ശുഭ്മാൻ ഗില്ലിനും (119*) സെഞ്ചുറി
Sunday, September 22, 2024 12:20 AM IST
ചെന്നൈ: സിംഗിൾ ഹാൻഡ് സിക്സ് ഉൾപ്പെടെയുള്ള ട്രോഡ്മാർക്ക് ഷോട്ടുകളുമായി ഋഷഭ് പന്ത് വന്പൻ പോരാട്ടം കാഴ്ചവച്ചപ്പോൾ ചെപ്പോക്ക് എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ഇന്ത്യ തലയുയർത്തി. രണ്ടു വർഷത്തിനുശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ച് പൊക്കക്കുറവിലും പന്ത് ബഡാ വാലയായി.

പന്തിനൊപ്പം ശുഭ്മാൻ ഗില്ലും സെഞ്ചുറിത്തിളക്കത്തിൽ ജ്വലിച്ചപ്പോൾ ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ ജയത്തോടടുത്തു. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിൽ 128 പന്തിൽ നാലു സിക്സും 13 ഫോറും ഉൾപ്പെടെ വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷഭ് പന്ത് നേടിയത് 109 റണ്‍സ്. ടെസ്റ്റ് കരിയറിൽ പന്തിന്‍റെ ആറാം സെഞ്ചുറി.

176 പന്തിൽ നാലു സിക്സും 10 ഫോറും അടക്കം 119 റണ്‍സുമായി ശുഭ്മാൻ ഗിൽ പുറത്താകാതെ നിന്നു. ഒന്നാം ഇന്നിംഗ്സിൽ പൂജ്യത്തിനു പുറത്തായതിന്‍റെ കേടുതീർക്കുന്നതായിരുന്നു ഗില്ലിന്‍റെ സൂപ്പർ ഇന്നിംഗ്സ്. നാലു വിക്കറ്റ് നഷ്ടത്തിൽ 287 റണ്‍സ് എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ 515 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യമാണ് ബംഗ്ലാദേശിനു മുന്നിൽ വച്ചത്. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 81 എന്ന നിലയിലാണ് മൂന്നാംദിനമായ ഇന്നലെ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. ഗില്ലും (33*) പന്തുമായിരുന്നു (12*) ക്രീസിൽ. രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തി ബംഗ്ലാദേശ് മൂന്നാംദിനം അവസാനിക്കുന്പോൾ 158/4 എന്ന നിലയിലാണ്.
ധോണിക്കൊപ്പം പന്ത്

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന കീപ്പർ എന്ന റിക്കാർഡിൽ മുൻ താരം എം.എസ്. ധോണിക്കൊപ്പം ഋഷഭ് പന്ത് എത്തി. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്‍റെ മൂന്നാംദിനം സെഞ്ചുറി തികച്ചതോടെയായിരുന്നു ഇത്

. 2022 ഡിസംബറിൽ കാറപകടത്തിൽ ഗുരുതര പരിക്കേറ്റ് വിശ്രമത്തിലായശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് പന്ത് തിരിച്ചെത്തിയ ആദ്യപോരാട്ടത്തിലാണ് ഈ സെഞ്ചുറി നേട്ടം. 2024 ഐസിസി ട്വന്‍റി-20 ലോകകപ്പിലൂടെയാണ് പന്ത് രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.

ഇന്ത്യക്കായി ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറിയിൽ ധോണിയും (6) പന്തും (6) ഒന്നാം സ്ഥാനം പങ്കിടുന്നു. വൃഥിമാൻ സാഹയാണ് (3) പട്ടികയിൽ രണ്ടാമത്. ലോകത്തിൽ അഞ്ചാം സ്ഥാനം പങ്കിടുകയാണ് പന്ത്. 2022 ജൂലൈ ഒന്നിന് ഇംഗ്ലണ്ടിനെതിരേ ബിർമിങ്ഹാമിലായിരുന്നു പന്തിന്‍റെ അഞ്ചാം സെഞ്ചുറി.

2024 ഗിൽ വർഷം

2024 കലണ്ടർ വർഷത്തിൽ മൂന്നാം ടെസ്റ്റ് സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ. ഈവർഷം ഫെബ്രുവരിയിലും മാർച്ചിലും ഇംഗ്ലണ്ടിനെതിരായ പരന്പരയിൽ ഗിൽ സെഞ്ചുറി നേടിയിരുന്നു. ടെസ്റ്റ് കരിയറിൽ ഗില്ലിന്‍റെ അഞ്ചാം ശതകമാണ്. ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 67 റണ്‍സ് എന്ന നിലയിലായിരിക്കേയാണ് ഗില്ലും പന്തും ക്രീസിൽ ഒന്നിച്ചത്. നാലാം വിക്കറ്റിൽ 167 റണ്‍സ് ഇരുവരും ചെർന്ന് ഇന്ത്യൻ സ്കോർബോർഡിലെത്തിച്ചു.


പന്ത് പുറത്തായശേഷമെത്തിയ കെ.എൽ. രാഹുലും (22 നോട്ടൗട്ട്) മികച്ച രീതിയിൽ ബാറ്റ് ചലിപ്പിക്കവേയാണ് ക്യാപ്റ്റൻ രോഹിത് ശർമ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്.
അശ്വിൻ ആക്രമണം

കൂറ്റൻ ലക്ഷ്യം രണ്ടു പകച്ചാണ് ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയത്. എന്നാൽ, ഓപ്പണർമാരായ സക്കീർ ഹസനും (33), ഷാദ്മാൻ ഇസ്ലാമും (35) മികച്ച തുടക്കമിട്ടു.

ഓപ്പണിംഗ് വിക്കറ്റിൽ 62 റണ്‍സ് നേടിയ ഈ കൂട്ടുകെട്ട് സക്കീർ ഹസനെ പുറത്താക്കി ജസ്പ്രീത് ബുംറയാണ് പൊളിച്ചത്. ഗള്ളിയിൽ അത്യുജ്വല ഡൈവിംഗ് ക്യാച്ചിലൂടെ യശസ്വി ജയ്സ്വാൾ ഹസനെ കൈപ്പിടിയിലൊതുക്കുകയായിരുന്നു.

തുടർന്ന് മൂന്നു വിക്കറ്റ് വീഴ്ത്തി ആർ. അശ്വിൻ ആഞ്ഞടിച്ചു. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്‍റോ (51 നോട്ടൗട്ട്) മൂന്നാംദിനം അവസാനിക്കുന്പോൾ ചെറുത്തുനിൽപ്പ് തുടർന്നു.

സ്കോർ ബോർഡ്

ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 376. ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സ് 149.
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: ജയ്സ്വാൾ സി ലിറ്റണ്‍ ബി നഹിദ് 10, രോഹിത് സി സാക്കിർ ബി തസ്കിൻ 5, ഗിൽ നോട്ടൗട്ട് 119, കോഹ്‌ലി എൽബിഡബ്ല്യു ബി മെഹിദി മിറാസ് 17, പന്ത് സി & ബി മെഹിദി ഹസൻ 109, കെ.എൽ. രാഹുൽ നോട്ടൗട്ട് 22, എക്സ്ട്രാസ് 5, ആകെ 64 ഓവറിൽ 287/4 ഡിക്ലയേർഡ്.

വിക്കറ്റ് വീഴ്ച: 1-15, 2-28, 3-67, 234.

ബൗളിംഗ്: തസ്കിൻ അഹമ്മദ് 7-1-22-1, ഹസൻ മഹമൂദ് 11-1-43-0, നഹിദ് റാണ 6-0-21-1, ഷക്കീബ് അൽ ഹസൻ 13-0-79-0, മെഹിദി ഹസൻ മിറാസ് 25-3-103-2, മൊമിനുൾ ഹഖ് 2-0-15-0.

ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സ്: സക്കീർ ഹസൻ സി ജയ്സ്വാൾ ബി ബുംറ 33, ഷാദ്മാൻ ഇസ്ലാം സി ഗിൽ ബി അശ്വിൻ 35, നജ്മുൾ ഹുസൈൻ ഷാന്‍റൊ നോട്ടൗട്ട് 51, മൊമിനുൾ ഹഖ് ബി അശ്വിൻ 13, മുഷ്ഫിഖർ റഹീം സി രാഹുൽ ബി അശ്വിൻ 13, ഷക്കീബ് അൽ ഹസൻ നോട്ടൗട്ട് 5, എക്സ്ട്രാസ് 8, ആകെ 158/4.

വിക്കറ്റ് വീഴ്ച: 1-62, 2-86, 3-124, 4-146.

ബൗളിംഗ്: ബുംറ 7-2-18-1, സിറാജ് 3.2-1-20-0, ആകാശ് ദീപ് 6-0-20-0, അശ്വിൻ 15-0-63-3, ജഡേജ 6-0-29-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.