ജുറെൽ, സർഫറാസ്, പാട്ടിദാർ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരന്പരയിൽ ഇന്ത്യക്കു വേണ്ടി അരങ്ങേറിയവരാണ് വിക്കറ്റ് കീപ്പർ ബാറ്ററായ ധ്രുവ് ജുറെൽ, സർഫറാസ് ഖാൻ, രജത് പാട്ടിദാർ എന്നിവർ. മൂന്ന് ടെസ്റ്റ് കളിച്ചാൽ ബിസിസിഐ കരാറിൽ ഉൾപ്പെടാം എന്നതാണ് നിയമം. ജുറെലും സർഫറാസും രണ്ട് ടെസ്റ്റ് പൂർത്തിയാക്കി. ഇന്ത്യ x ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിൽ ഇവർ ടീമിൽ ഉൾപ്പെട്ടാൽ സി ഗ്രേഡ് കരാർ ലഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ഇരുവരും പരന്പരയിൽ ഇതുവരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
അതേസമയം, ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റ് കളിച്ച പാട്ടിദാർ സി ഗ്രേഡിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അഞ്ചാം മത്സരത്തിൽ ഉണ്ടായേക്കില്ലെന്ന് സൂചനയുണ്ട്. രഞ്ജി ട്രോഫിക്കായി പാട്ടിദാറിനെ ഇന്ത്യൻ ടീമിൽനിന്ന് റിലീസ് ചെയ്തേക്കും എന്നാണ് റിപ്പോർട്ട്. മൂന്ന് ടെസ്റ്റിൽനിന്ന് 63 റണ്‍സ് മാത്രമാണ് പാട്ടിദാറിന്റെ സന്പാദ്യം. ഉയർന്ന സ്കോർ 32ഉം.
എ+ ഗ്രേഡ് രോഹിത് ശർമ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ
എ ഗ്രേഡ് ആർ. അശ്വിൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ.എൽ. രാഹുൽ, ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ
ബി ഗ്രേഡ് സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, കുൽദീപ് യാദവ്, അക്സർ പട്ടേൽ, യശസ്വി ജയ്സ്വാൾ
സി ഗ്രേഡ് റിങ്കു സിംഗ്, തിലക് വർമ, ഋതുരാജ് ഗെയ്ക്വാദ്, ഷാർദുൾ ഠാക്കൂർ, ശിവം ദുബെ, രവി ബിഷ്ണോയ്, ജിഷേത് ശർമ, വാഷിംഗ്ടണ്‍ സുന്ദർ, മുകേഷ് കുമാർ, സഞ്ജു സാംസണ്, അർഷദീപ് സിംഗ്, കെ.എസ്. ഭരത്, പ്രസിദ് കൃഷ്ണ, ആവേശ് ഖാൻ, രജത് പാട്ടിദാർ.