ദീര്‍ഘദൂര കുതിരയോട്ട ലോക ചാന്പ്യൻഷിപ്പിനു നിദയും
ദീര്‍ഘദൂര കുതിരയോട്ട ലോക ചാന്പ്യൻഷിപ്പിനു നിദയും
Tuesday, September 3, 2024 1:55 AM IST
കൊച്ചി: ദീര്‍ഘദൂര കുതിരയോട്ടത്തിലെ ലോക ചാന്പ്യന്‍ഷിപ്പായ എഫ്ഇഐ എന്‍ഡ്യൂറന്‍സ് ടൂര്‍ണമെന്‍റില്‍ സീനിയര്‍ വിഭാഗത്തില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാനൊരുങ്ങി മലപ്പുറം തിരൂര്‍ സ്വദേശി നിദ അന്‍ജും ചേലാട്ട്.

ഈമാസം ഏഴിന് ഫ്രാന്‍സിലെ മോണ്‍പാസിയറില്‍ നടക്കുന്ന സീനിയര്‍ ചാമ്പ്യന്‍ഷിപ്പിലാണ് ഇരുപത്തിരണ്ടുകാരിയായ താരം മാറ്റുരയ്ക്കുന്നത്. കുതിരയോട്ട മത്സരങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഇന്‍റര്‍നാഷണല്‍ എക്യൂസ്ട്രിയന്‍ ഫെഡറേഷന്‍ (എഫ്ഇഐ) ആണ് മത്സരങ്ങള്‍ നടത്തുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന എഫ്ഇഐ ജൂണിയര്‍ ലോകചാമ്പ്യന്‍ഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കി നിദ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.


യുഎഇ, ബഹ്‌റിന്‍, ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ഉറുഗ്വെ, അര്‍ജന്‍റീന, ബ്രിട്ടൻ, ഹംഗറി എന്നിങ്ങനെ 40 രാജ്യങ്ങളില്‍നിന്നുള്ള 144 കുതിരയോട്ടക്കാരെയാണ് നിദ നേരിടുന്നത്.

തന്‍റെ വിശ്വസ്ത പങ്കാളിയായ പെണ്‍കുതിര പെട്ര ഡെല്‍ റെയ്‌ക്കൊപ്പമാണ് നിദ കളത്തിലിറങ്ങുന്നത്. നിദയുടെ ആണ്‍കുതിരയായ ഡിസൈന്‍ ഡു ക്ലൗഡും മത്സരത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 160 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദുര്‍ഘടപാതയാണ് മത്സരത്തില്‍ നിദയെ കാത്തിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.