ഗോവ, സർവീസസ്, ആസാം ടീമുകളാണ് ആദ്യ മൂന്ന് സ്ഥാനത്ത്. മേഘാലയ, അരുണാചൽ പ്രദേശ് ടീമുകൾ അഞ്ചും ആറും സ്ഥാനത്തും.
ശൈലി മാറണം വിംഗുകളിലൂടെയുള്ള ആക്രമണമാണു കേരളത്തിന്റെ ശൈലി. ഈ ആക്രമണത്തിനു പന്തെത്തിച്ചു നൽകേണ്ട മധ്യനിര ഈ ചുമതല നിർവഹിക്കുന്നില്ല. പന്ത് കൈവശം വച്ചു കളിക്കുന്ന ശൈലിയല്ല നിലവിൽ കേരളത്തിന്റേത്. എത്രയും പെട്ടെന്ന് എതിർ ഗോൾ പോസ്റ്റിലേക്കു പന്തെത്തിക്കുകയാണ് ലക്ഷ്യം.
കിട്ടുന്ന ബോളെല്ലാം ഉയർത്തിയടിച്ചു സ്ട്രൈക്കർക്കു കൊടുക്കുന്ന രീതിയാണ്. ശക്തമായ പ്രതിരോധം തീർക്കുന്ന ടീമുകളുടെ മുന്നിൽ ഈ ശൈലി വിലപ്പോവില്ല. ഇങ്ങനെ പ്രതിരോധം തീർക്കുന്ന എതിർ ടീമിനു മുന്നിൽ ഗ്യാപ്പ് കിട്ടാതായാൽ മുന്നോട്ടുകയറി ഗോളടിക്കാനും കഴിയുന്നില്ല.
പന്ത് ഹോൾഡ് ചെയ്തു കളിക്കുന്ന ശക്തമായ സെന്റർ മിഡ്ഫീൽഡിന്റെ അഭാവം വ്യക്തമാണ്. എതിർ ബോക്സിൽ പന്തു കൈവശം വച്ചു കളിക്കാത്തതിനാൽ പെനാൽറ്റി സാധ്യതയും കുറയുന്നു.