പ്രതിദിനം 16.7 ലക്ഷം ബാരലെന്ന കണക്കിലാണു ഏപ്രിലിൽ റഷ്യ ഇന്ത്യക്ക് എണ്ണ നൽകിയത്. ഒപെക്ക് രാജ്യങ്ങളിൽനിന്നു മൊത്തമായി വാങ്ങിയത് 21 ലക്ഷം ബാരൽ മാത്രം. ഇത് ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 46 ശതമാനമേ വരൂ. ഒരു വർഷംമുന്പ് ഒപെക്കിൽനിന്നുള്ള ഇറക്കുമതി 72 ശതമാനമായിരുന്നു എന്നതും ഇതിനൊപ്പം ചേർത്തുവായിക്കണം.
ഇറാക്കിൽനിന്ന് 8.1 ലക്ഷവും സൗദിയിൽനിന്ന് 6.7 ലക്ഷവും ബാരലുകളാണ് ഇന്ത്യ പ്രതിദിനം വാങ്ങുന്നത്. യുഎഇയിൽനിന്ന് 1.8 ലക്ഷം ബാരലും അമേരിക്കയിൽനിന്ന് 1.19 ലക്ഷം ബാരൽ എണ്ണയും ഇന്ത്യ വാങ്ങുന്നുണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ 68,600 ബാരൽ എണ്ണ മാത്രമാണ് ഇന്ത്യ റഷ്യയിൽനിന്നു വാങ്ങിയിരുന്നത്. ഈ വർഷം മാർച്ചിൽ അത് 16 ലക്ഷത്തിലേക്കു കുതിച്ചുയർന്നു.