റിലയൻസ് ഹോം ഫിനാൻസിന്റെ ഉന്നത ഉദ്യോഗസ്ഥരായ അമിത് ബാപ്ന, രവീന്ദ്ര സുധാൽക്കർ, പിങ്കേഷ് ആർ. ഷാ എന്നിവർ ഉൾപ്പെടെയുള്ളവരാണ് തട്ടിപ്പിന് അനിൽ അംബാനിയെ സഹായിച്ചത്. ബപ്നയ്ക്ക് 27 കോടി രൂപയും സുധാൽക്കറിന് 26 കോടിയും ഷായ്ക്ക് 21 കോടി രൂപയും സെബി പിഴ ചുമത്തി.
റിലയൻസ് യൂണികോൺ എന്റർപ്രൈസസ്, റിലയൻസ് എക്സ്ചേഞ്ച് നെക്സ്റ്റ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ്, റിലയൻസ് ക്ലീൻജെൻ, റിലയൻസ് ബിസിനസ് ബ്രോഡ്കാസ്റ്റ് ന്യൂസ് ഹോൾഡിംഗ്, റിലയൻസ് ബിഗ് എന്റർടെയ്ൻമെന്റ് എന്നിവയ്ക്കും വിലക്കിനു പുറമേ 25 കോടി രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്.