സ്മാർട്ട്ഫോണുകളിൽ 1.1 ലക്ഷം കോടി മണിക്കൂർ
മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ

ട്രെയിനിലോ ബസിലോ കയറുന്പോഴോ, റസ്റ്ററന്‍റിൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും കയറുന്പോഴോ നിങ്ങളുടെ പതിവ് കാഴ്ച എന്താണ്? മിക്കവരും സ്മാർട്ട്ഫോണുകളിൽ മുഴുകി തല താഴ്ത്തിയിരിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.

വിലകുറഞ്ഞ സ്മാർട്ട്ഫോണുകളുടെയും കുറഞ്ഞ വിലയുള്ള ഇന്‍റർനെറ്റ് പായ്ക്കുകളുടെയും ലഭ്യത തീർച്ചയായും രാജ്യത്തിന്‍റെ വളർച്ചയെ ഡിജിറ്റലൈസേഷനിലേക്ക് നയിച്ചു. ഇന്‍റർനെറ്റ് എളുപ്പത്തിൽ പ്രാപ്യമാക്കിയത് കൂടുതൽ ഇന്ത്യക്കാരെ സ്മാർട്ട്ഫോണുകൾക്ക് അടിമകളാക്കി, മണിക്കൂറുകളോളം അതിൽ പിടിച്ചിരുത്താനുള്ള മാധ്യമവുമാക്കി. ഇത് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സിനും ബിസിനസുകൾക്കും കൂടുതൽ പണം സന്പാദിക്കാൻ സഹായിക്കുന്നു.

ഇന്‍റർനെറ്റ് ഉപയോഗം അതിവേഗം വർധിക്കുന്ന രാജ്യത്ത്, സ്മാർട്ട്ഫോണുകൾക്ക് എല്ലാ ദിവസവും ഓഫറുകൾ ലഭ്യമാകുകയും ഇ-കൊമേഴ്സ് കന്പനികൾ എല്ലാ മാസവും വിൽപ്പന സീസണുകൾ ആരംഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇന്ത്യക്കാർ ഒരു ട്രില്യണ്‍ മണിക്കൂറിലധികം സമയം സ്മാർട്ട്ഫോണുകളിൽ ചെലവഴിച്ചതായി പുതിയ കണക്കുകൾ കാണിക്കുന്നു.

അതേസമയം സോഷ്യൽ മീഡിയയും ഒടിടി പ്ലാറ്റ്ഫോമുകളും പണം സന്പാദിക്കുന്നു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ ഇന്‍റർനെറ്റ് ഡാറ്റ വിൽപ്പനയ്ക്ക് ഒരു സ്വർണഖനിയാണ്.

സ്മാർട്ട്ഫോണുകളിൽ ചെലവഴിച്ചത് കോടിക്കണക്കിനു മണിക്കൂർ

2024ലെ കണക്കനുസരിച്ച് ഇന്തോനേഷ്യക്കും ബ്രസീലിനും പിന്നിൽ പ്രതിദിന മൊബൈൽ സ്ക്രീൻ സമയത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഇന്ത്യക്കാർ സ്മാർട്ട്ഫോണുകളിൽ മുഴുകി അതിൽ നോക്കിയിരിക്കാൻ 1.1 ലക്ഷം കോടി മണിക്കൂർ ചെലവഴിച്ചതായി ഇവൈ പറയുന്നു.

ഇത് ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ വിപണിയായി മാറ്റിയെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഓണ്‍ലൈനിൽ ഇന്ത്യക്കാരുടെ വർധിച്ചുവരുന്ന സാന്നിധ്യം മെറ്റ, ആമസോണ്‍ പോലുള്ള ആഗോള ടെക് ഭീമന്മാർക്കും മുകേഷ് അംബാനി, ഇലോണ്‍ മസ്ക് തുടങ്ങിയ ശതകോടീശ്വരന്മാർക്കും ഇടയിൽ മത്സരം ശക്തമാക്കിയിട്ടുണ്ട്. ഇവർ ഡിജിറ്റൽ വിപണിയിൽ തങ്ങളുടെ ബിസിനസുകൾ വികസിപ്പിക്കാനും ആധിപത്യം സ്ഥാപിക്കാനും പദ്ധതിയിടുകയാണ്.

ഇൻസ്റ്റഗ്രാം മുതൽ നെറ്റ്ഫ്ലിക്സ് വരെയുള്ള പ്ലാറ്റ്ഫോമുകൾ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് കൂടുതൽ പ്രചാരത്തിലെത്തിയിരിക്കുന്നു. ഒരാൾ ശരാശരി, ഒരു ദിവസം അഞ്ച് മണിക്കൂർ മൊബൈൽ സ്ക്രീനിൽ ചെലവഴിക്കുന്നു. അതിൽ ഏകദേശം 70 ശതമാനം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ഗെയിമിംഗ്, വീഡിയോകൾ എന്നിവയ്ക്കായി നീക്കിവച്ചിരിക്കുന്നുവെന്നാണ് ഇവൈയുടെ റിപ്പോർട്ടിലുള്ളത്.

ഇന്ത്യയിൽ ഡിജിറ്റൽ ചാനലുകളുടെ വർധിച്ചുവരുന്ന എണ്ണം ആദ്യമായി ടെലിവിഷനെ മറികടന്നു. 2024ൽ 2.5 ലക്ഷം കോടി രൂപ (29.1 ബില്യണ്‍ ഡോളർ) മൂല്യമുള്ള മാധ്യമ, വിനോദ വ്യവസായത്തിലെ ഏറ്റവും വലിയ വിഭാഗമായി ഇതു മാറിയെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

കഴിഞ്ഞ വർഷം ആളുകൾ എക്കാലത്തേക്കാളും കൂടുതൽ സമയം ഫോണിൽ ചെലവഴിച്ചതോടെ, ബിസിനസുകൾ ഉപഭോക്താക്കളുമായി ബന്ധപ്പെടുന്ന രീതിയിൽ വലിയ മാറ്റങ്ങൾ കാണുന്നുണ്ട്. ആ സ്ക്രീൻ സമയത്തിന്‍റെ ഭൂരിഭാഗവും സോഷ്യൽ മീഡിയ, വീഡിയോകൾ, ഗെയിമിംഗ് എന്നിവയിൽ ചെലവഴിക്കുന്നതിനാൽ, ബിസിനസുകാർ അവരുടെ ശ്രദ്ധ അവിടേക്ക് മാറ്റുകയാണ്. ബിൽബോർഡുകൾക്കും ടിവി പരസ്യങ്ങൾക്കും പകരം, ബ്രാൻഡുകൾ അവരുടെ പണം ആളുകൾ കൂടുതൽ ഇടപഴകുന്ന ഡിജിറ്റൽ കാന്പെയ്നുകളിലേക്ക് നിക്ഷേപിക്കുന്നു.

രാജ്യം ‘ഡിജിറ്റൽ ഇൻഫ്ലക്ഷൻ പോയിന്‍റിൽ’ എത്തിയിരിക്കുന്നുവെന്ന് ഇവൈ ഇന്ത്യയുടെ മീഡിയ, വിനോദ മേഖലയിലെ തലവൻ ആശിഷ് ഫെർവാനി റിപ്പോർട്ടിൽ പറയുന്നു.

ഡിജിറ്റൽ മീഡിയ നിരന്തരം വളർന്നുകൊണ്ടിരിക്കുന്പോൾ, നവീകരണത്തിന്‍റെയും ഏകീകരണത്തിന്‍റെയും, പുതിയ ബിസിനസ് മോഡലുകളുടെയും, പങ്കാളിത്തങ്ങളുടെയും ഒരു മഹാസമുദ്രം വരും നാളുകളിൽ പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

കണ്ടന്‍റ് ക്രിയേറ്റേഴ്സിനും രാഷ്‌ട്രീയക്കാർക്കും നേട്ടം

ഇന്ത്യക്കാർ സ്മാർട്ട്ഫോണുകളിൽ തിരക്കിലായിരിക്കുന്പോൾ, ലക്ഷക്കണക്കിന് കണ്ടന്‍റ് ക്രിയേറ്റേഴ്സ് ദൈനംദിന കാര്യങ്ങൾ തുടങ്ങി വലിയ യാത്രകൾ വരെ ഹ്രസ്വ വീഡിയോകളോ വ്ളോഗുകളോ ഇട്ട് ബാങ്ക് അക്കൗണ്ടുകളിൽ പണം നിറയ്ക്കുന്നു. എളുപ്പവും വിലകുറഞ്ഞുമായ ഇന്‍റർനെറ്റ് പ്രാപ്യമായത് ഇന്ത്യയുടെ ക്രിയേറ്റർ സന്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു.

ദശലക്ഷക്കണക്കിന് ആളുകൾ, പ്രത്യേകിച്ച് യുവാക്കൾ സോഷ്യൽ മീഡിയയിൽ കണ്ടന്‍റുകൾ നിർമിക്കുന്നു. വളർന്നുവരുന്ന ക്രിയേറ്റർ സന്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി രാജ്യം ഒരു ബില്യണ്‍ ഡോളർ ഫണ്ട് പോലും ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയിലെ കണ്ടന്‍റ് ക്രിയേറ്റേഴ്സും സോഷ്യൽ മീഡിയയിൽ ഇൻഫ്ളുവൻസേഴ്സും കോർപറേറ്റ് മാർക്കറ്റിംഗ് തന്ത്രങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നവരായി മാറുകയാണ്. ഇന്ത്യക്കാർ സ്മാർട്ട്ഫോണുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്പോൾ, ഇ-കൊമേഴ്സ് വിൽപ്പനക്കാർ പരസ്യങ്ങളും ഓഫറുകളും കൊണ്ട് സ്ക്രീനുകൾ നിറയ്ക്കുന്നു.

അവർക്ക് ആവശ്യമില്ലാത്തതോ പുറത്ത് ഒരു സ്റ്റോറിൽ നിന്ന് വാങ്ങാൻ പോലും പരിഗണിക്കാത്തതോ ആയ സാധനങ്ങൾ വാങ്ങാൻ അവരെ പ്രലോഭിപ്പിക്കുന്നു. ഈ ആസക്തിയിൽ നിന്ന് പ്രയോജനം നേടുന്നത് ഓണ്‍ലൈൻ റീട്ടെയിലർമാർ മാത്രമല്ല, വൻകിട ബിസിനസുകാർ, സിനിമാ നിർമാതാക്കൾ എന്നിവരാണ്. രാഷ്ട്രീയ പാർട്ടികൾ പോലും ശ്രദ്ധ പിടിച്ചുപറ്റാനും അഭിപ്രായങ്ങളെ സ്വാധീനിക്കാനും സോഷ്യൽ മീഡിയ പരസ്യ കാന്പെയ്നുകൾക്കായി കോടിക്കണക്കിന് ചെലവഴിക്കുന്നു.

ഇന്ത്യക്കാരിൽ ഡാറ്റ ആസക്തി ഉയരുന്നു

ഇന്ത്യയിലെ സാന്പത്തിക സർവേ പ്രകാരം, ആളോഹരി മൊബൈൽ ഡാറ്റ ഉപഭോഗത്തിൽ ആഗോളതലത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഏറ്റവും കുറഞ്ഞ ഡാറ്റ നിരക്കുകളും ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയുടെ ജനസംഖ്യയുടെ 40 ശതമാനം അല്ലെങ്കിൽ 56.2 കോടി ജനങ്ങൾ ഇപ്പോൾ സ്മാർട്ട്ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. യുഎസ്എയുടെയും മെക്സിക്കോയുടെയും കൂടിയുള്ള ജനസംഖ്യയേക്കാൾ മുകളിലാണിത്.

സ്മാർട്ട്ഫോണിന്‍റെ ശക്തമായ സ്വാധീനത്താൽ ടെലിവിഷൻ, പ്രിന്‍റ്, റേഡിയോ ഉൾപ്പെടുന്ന പരന്പരാഗത മാധ്യമങ്ങളുടെ വരുമാനവും മാർക്കറ്റ് വിഹിതവും കഴിഞ്ഞ വർഷം ഇടിഞ്ഞെന്നാണ് ഇവൈയുടെ റിപ്പോർട്ടിലുള്ളത്.
ഓക്‌സിജനില്‍ സ്റ്റോക്ക് കാലിയാക്കല്‍ വില്പന ഇന്നു മുതല്‍
കോട്ടയം: കേരളത്തിലെ എല്ലാ ഓക്‌സിജന്‍ ദ് ഡിജിറ്റല്‍ എക്സ്‌പേര്‍ട്ട് ഷോറൂമുകളിലും സാമ്പത്തിക വര്‍ഷാവസാനം പ്രാമാണിച്ച് ഇന്നു മുതല്‍ 31 വരെ സ്റ്റോക്ക് കാലിയാക്കൽ വില്പന നടക്കും. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വിലക്കുറവും ഇഎംഐ ഓഫറുകളുമുണ്ട്.

ഐഫോണ്‍ 13 കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയില്‍ കാഷ്ബാക്ക് ഉള്‍പ്പെടെ 39,999 രൂപയ്ക്കു വാങ്ങാം. സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസുകള്‍ക്കൊപ്പം പ്രഷര്‍ കുക്കര്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഗ്യാസ് സ്റ്റൗ, ട്രോളി ബാഗ് തുടങ്ങിയ സമ്മാനങ്ങളും ലഭിക്കും. സാംസംഗ് എസ് 25 അള്‍ട്രാ വാങ്ങുന്പോൾ15,000 രൂപ വരെ പ്രതേ്യക അപ്‌ഗ്രേഡ് എക്‌സ്‌ചേഞ്ച് ബോണസ് നല്‍കും.

26,900 രൂപയ്ക്ക് ഒരു ടണ്‍ ത്രീ സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ എസി വാങ്ങുമ്പോള്‍ ഇന്‍സ്റ്റലേഷനും സ്റ്റെബിലൈസറും സൗജന്യമായി ലഭിക്കും. എസി വാങ്ങുമ്പോള്‍ നറുക്കെടുപ്പിലൂടെ ഐഫോണ്‍ 16ഇ സ്വന്തമാക്കാന്‍ 31 വരെ അവസരമുണ്ട്. 32 ഇഞ്ച് എല്‍ഇഡി ടിവിയും സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനും 6,666 രൂപയ്ക്കും, റെഫ്രിജറേറ്ററുകള്‍ 9,999 രൂപയ്ക്കും സ്വന്തമാക്കാം. ഐപിഎല്‍ പ്രാമാണിച്ച് തെരഞ്ഞെടുക്കപ്പെട്ട 55 ഇഞ്ച് മുതലുള്ള സ്മാര്‍ട്ട് ടിവികള്‍ക്കൊപ്പം 10,000 രൂപ വിലയുള്ള സൗണ്ട് ബാര്‍ സമ്മാനമായി ലഭിക്കും. അടുക്കള ഉപകരണങ്ങള്‍ വിലക്കുറവില്‍ വാങ്ങാനും അവസരമുണ്ട്.

കാടായി, തവ, ഫ്രൈപാന്‍ കോംബോ വില 799രൂപ, റീചാര്‍ജ് ചെയ്യാവുന്ന ജൂസര്‍ 899 രൂപ മുതല്‍. ഹുഡ് ആന്‍ഡ് ഹോബ് കോമ്പോയില്‍ 50ശതമാനം വരെ കിഴിവ്; ഒപ്പം പെഡസ്റ്റല്‍ ഫാന്‍ സൗജന്യവുമുണ്ട്. മൈക്രോവേവ് ഓവന്‍ 20 ലിറ്റര്‍ 5,490 രൂപയ്ക്കു ലഭിക്കും ഒപ്പം രണ്ട് വര്‍ഷത്തെ വാറന്‍റിയും. 999 മുതല്‍ സീലിംഗ് ഫാന്‍ വില ആരംഭിക്കുന്നു. ത്രീ ബര്‍ണര്‍ ഗ്ലാസ് ടോപ്പ് സ്റ്റൗ 2,990 രൂപയ്ക്ക് വാങ്ങാം. എയര്‍ കൂളര്‍ വില ആരംഭിക്കുന്നത് 3,490 രൂപ മുതലാണ്.

ലാപ്‌ടോപ്പ് വാങ്ങുമ്പോള്‍ വിലക്കുറവും ഓഫറുകളും സമ്മാനങ്ങളും തെരഞ്ഞെടുക്കപെട്ട മോഡലുകള്‍ക്ക് രണ്ടു വര്‍ഷത്തെ അധിക വാറണ്ടിയും ലഭിക്കും. മാക്ബുക് എയര്‍ എം ഫോര്‍ കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയായ 90,490 രൂപയ്ക്കു 31 വരെ ലഭിക്കും. 25,999 രൂപയ്ക്കു റെയ്‌സണ്‍ ത്രീ ലാപ്ടോപ്പ് ലഭിക്കും.

തെരഞ്ഞെടുത്ത ലാപ്‌ടോപ്പുകള്‍ക്കൊപ്പം 15,000 രൂപ വിലവരുന്ന ഉറപ്പായ സമ്മാനങ്ങള്‍; 10,000 രൂപവരെ കാഷ്ബക്ക് (കീബോര്‍ഡ് + മൗസ് + സൗണ്ട് ബാര്‍ + ഇന്‍റര്‍നെറ്റ് സുരക്ഷ + പാര്‍ട്ടി സ്പീക്കര്‍ അല്ലെങ്കില്‍ ട്രോളി ബാഗ്). ഗെയിമിംഗ് പിസികള്‍ക്കും പ്രിന്‍ററുകള്‍ക്കും പ്രത്യേക ഓഫറുണ്ട്. ഗെയിമിംഗ് പിസി വാങ്ങുമ്പോള്‍ 2499 രൂപ വിലവരുന്ന ഗെയിമിംഗ് പാഡ് സൗജന്യമാണ്.

തെരഞ്ഞെടുക്കപ്പെട്ട പ്രിന്‍ററുകള്‍ക്കൊപ്പം 3,999 രൂപ വില വരുന്ന നോയ്സ് ഇയര്‍ബഡുകളും ആമസോണ്‍ ഗിഫ്റ്റ് വൗച്ചറും സമ്മാനമായി നേടാം.

21,990 രൂപയ്ക്ക് സ്റ്റുഡന്‍റ് പിസി, ഒപ്പം 3,499 രൂപയുടെ യുപിഎസും സൗജന്യമാണ്. 13,999 രൂപ മുതല്‍ ആരംഭിക്കുന്ന ഇന്‍വെര്‍ട്ടറും ബാറ്ററിയും വാങ്ങുന്പോൾ‍ എക്സ്‌ചേഞ്ച്, ഇഎംഐ, സൗജന്യ ഇന്‍സ്റ്റലേഷന്‍ ഓഫറുകള്‍, പഴയ ഇന്‍വെര്‍ട്ടര്‍ ബാറ്ററി മികച്ച വിലയില്‍ എക്സ്‌ചേഞ്ച് ചെയ്യാനുള്ള സൗകര്യം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ ആക്സസറീസിന് ഓഫറുകളും 80 ശതമാനം വരെ വിലക്കുറവും. 5,490 രൂപ വില വരുന്ന 10,000 എംഎഎച്ച് പവര്‍ ബാങ്ക് 1,099 രൂപയ്ക്ക്.

3,990 രൂപയുടെ ബോട്ട് കോംബോ 2,999 രൂപയ്ക്കും എച്ച്എംടു കെയര്‍ സ്‌ക്രീന്‍ റീപ്ലേസ്മെന്‍റ്, റിപയര്‍ തുടങ്ങിയ സര്‍വീസുകള്‍ക്കും ഓഫറുണ്ട്. ഒരു വര്‍ഷത്തെ വാറണ്ടിയില്‍ ലാപ്‌ടോപ്പ് സ്‌ക്രീന്‍ മാറ്റിനല്‍കും. അഞ്ചു വര്‍ഷത്തെ വാറണ്ടിയില്‍ 1,499 രൂപയ്ക്ക് എസ്എസ്ഡി മാറ്റിനല്‍കും. മൊബൈല്‍ ഫോണ്‍ സര്‍വീസ് ചാര്‍ജില്‍ 50 ശതമാനം കുറവും നല്‍കുന്നുണ്ട്. ഫോൺ- 9020100100.
പിടി തരാതെ പൊന്ന്, പവന് 66,720 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ഇന്നലെ ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണു വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,340 രൂപയും പവന് 66,720 രൂപയായി.

കഴിഞ്ഞ 20 ലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 8,310 രൂപയും പവന് 66,480 രൂപയും എന്ന സര്‍വകാല റിക്കാര്‍ഡാണ് ഇന്നലെ ഭേദിക്കപ്പെട്ടത്. നിലവില്‍ ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 72, 400 രൂപ നല്‍കണം.

18 കാരറ്റ് സ്വര്‍ണത്തിനും സര്‍വകാല റിക്കാര്‍ഡാണ്. ഗ്രാമിന് 85 രൂപ വര്‍ധിച്ച് 6,840 രൂപയിലെത്തി. 18 കാരറ്റ് പവന്‍ വില 54,720 രൂപയായി. വെള്ളി വിലയും സര്‍വകാല റിക്കാര്‍ഡിലാണ്. ഗ്രാമിന് മൂന്നു രൂപ വര്‍ധിച്ച് 112 രൂപയായി.

രാജ്യാന്തര സ്വര്‍ണവില 3075 ഡോളറും രൂപയുടെ വിനിമയ നിരക്ക് 85.61 ആണ്. യുഎസ്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വാഹന താരിഫുകള്‍ ആഗോള വിപണിയില്‍ കൂടുതല്‍ അനിശ്ചിതത്വം ഉണ്ടാക്കിയതോടെയാണ് സ്വര്‍ണ വില റിക്കാര്‍ഡ് ഉയരത്തിലെത്തിയത്.

രാജ്യാന്തര സ്വര്‍ണവില 3085 ഡോളര്‍ കടന്നാല്‍ 3150 ഡോളര്‍ വരെ പോയേക്കാവുന്ന സൂചനകളാണു വിപണിയില്‍നിന്ന് ഉയരുന്നത്.
ആമസോൺ ഫ്രഷ് സേവനം 170 നഗരങ്ങളിൽ
കൊച്ചി: ആമസോൺ ഫ്രഷിന്‍റെ ഫുൾ-ബാസ്കറ്റ് ഗ്രോസറി സർവീസ് രാജ്യത്തെ 170ലധികം നഗരങ്ങളിലും പട്ടണങ്ങളിലും ലഭ്യമാക്കും.

ഫ്രൂട്ട്, വെജിറ്റബിൾ, ഡെയറി, ഫ്രോസൻ ഉത്പന്നങ്ങൾ, ബ്യൂട്ടി ഐറ്റങ്ങൾ, ബേബി കെയർ എസൻഷ്യലുകൾ, പേഴ്‌സണൽ കെയർ ഉത്പന്നങ്ങൾ തുടങ്ങി വിപുലമായശ്രേണിയാണ് ആമസോൺ ഫ്രഷ് വാഗ്‌ദാനം ചെയ്യുന്നതെന്ന് ആമസോൺ ഇന്ത്യ അധികൃതർ അറിയിച്ചു.
എയര്‍ടെല്‍ ഐപിടിവി സര്‍വീസ് തുടങ്ങി
കൊച്ചി: വലിയ സ്‌ക്രീനില്‍ ടെലിവിഷന്‍ പരിപാടികള്‍ വീക്ഷിക്കാനാവുന്ന ഭാരതി എയര്‍ടെലിന്‍റെ ഐപിടിവി സേവനം രാജ്യത്തെ 2000 കേന്ദ്രങ്ങളില്‍ ആരംഭിച്ചു.

എയര്‍ടെല്ലിന്‍റെ വൈ-ഫൈ വരിക്കാര്‍ക്കാണു പുതിയ താരിഫിലേക്കു മാറുന്ന മുറയ്ക്ക് ഐപിടിവി സേവനം ലഭ്യമാകുക. ഇതോടൊപ്പം നെറ്റ്ഫ്ലിക്‌സ്, ആപ്പിള്‍ ടിവി പ്ലസ്, ആമസോണ്‍ പ്രൈം തുടങ്ങി 29 സ്ട്രീമിംഗ് ആപ്പുകളും 350ലേറെ ടിവി ചാനലുകളും ആസ്വദിക്കാനാകും.

699 രൂപ, 899 രൂപ, 1099 രൂപ, 1599 രൂപ, 3999 രൂപ എന്നിങ്ങനെയാണ് വൈ-ഫൈ വേഗതയുമായി ബന്ധപ്പെടുത്തി ഐപിടിവി നിരക്ക്.
ഐസിഎല്‍ ഫിൻകോര്‍പ് നാളെ പ്രവർത്തിക്കും
കൊച്ചി: ഐസിഎല്‍ ഫിൻകോര്‍പ് നാളെ തുറന്നു പ്രവര്‍ത്തിക്കും. സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിന്‍റെ ഭാഗമായി ഉപഭോക്താക്കളുടെ സൗകര്യാര്‍ഥമാണ് ഐസിഎല്‍ ഫിന്‍കോര്‍പിന്‍റെ എല്ലാ ബ്രാഞ്ചുകളും തുറന്നു പ്രവര്‍ത്തിക്കുന്നത്. എല്ലാ സേവനങ്ങളും അന്നു ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ആശയങ്ങള്‍ സംരംഭങ്ങളാക്കാം; ബിഗ് ഐഡിയ കോംപറ്റീഷനുമായി എംജിയുഐഎഫ്
കോട്ടയം: ക്രിയാത്മക ആശയങ്ങളെ സംരംഭങ്ങളാക്കി വികസിപ്പിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അവസരമൊരുക്കി എംജി സര്‍വകലാശാലാ ഇന്നവേഷന്‍ ഫൗണ്ടേഷന്‍റെ ബിഗ് ഐഡിയ കോംപെറ്റീഷന്‍. വളര്‍ന്നുവരുന്ന സംരംഭകര്‍ക്ക് പിന്തുണ ഉറപ്പാക്കുന്നതിനാണ് രാഷ്‌ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍റെ(റൂസ 2.0) സാമ്പത്തിക പിന്തുണയോടെ മത്സരം നടത്തുന്നത്. ആശയ രൂപീകരണം, രൂപകല്‍പ്പന, പ്രോട്ടോട്ടൈപ്പ് വികസനം എന്നിവയ്ക്കായി രണ്ടു ലക്ഷം രൂപവരെയാണ് ഗ്രാന്‍റ് ലഭിക്കുക.

തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ അവതരിപ്പിക്കുന്നവര്‍ക്ക് എംജിയുഐഎഫില്‍ മൂന്നു വര്‍ഷത്തെ ഇന്‍കുബേഷന്‍ സൗകര്യം, പേറ്റന്‍റ് രജിസ്‌ട്രേഷന്‍, സീഡ് ഫണ്ടിംഗ്, നിക്ഷേപകരുമായി സംവദിക്കുന്നതിനുള്ള അവസരം, വിപണി വിദഗ്ധരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ ലഭിക്കും.

എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ നിലവിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കാം. കഴിഞ്ഞ രണ്ടുവര്‍ഷം സര്‍വകലാശാലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവരെയും പരിഗണിക്കും.

മറ്റു പദ്ധതികളില്‍ എംജിയുഐഎഫ് ഫണ്ട് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഏപ്രില്‍ 16 വരെ ആശയങ്ങള്‍ സമര്‍പ്പിച്ച് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ https://www.mgu.ac.in, https://incubation.mguif.com/site/idea_fest/ എന്നീ വെബ് സൈറ്റുകളില്‍. 8078010009.
എടിഎമ്മിൽനിന്നു പണം പിൻവലിക്കൽ: ചാർജ് ഉയർത്തി
മുംബൈ: എടിഎം വഴി പണം പിൻവലിക്കുന്നതിനുള്ള ചാർജുകൾ പ്രതിമാസ സൗജന്യ ഉപയോഗത്തിനു ശേഷം ഓരോ ഇടപാടിനും രണ്ടു മുതൽ 23 രൂപ വരെ വർധിപ്പിക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകി.

മേയ് ഒന്നു മുതലാണ് വർധന പ്രാബല്യത്തിൽ വരുന്നത്. മാസം അഞ്ച് തവണയിൽ കൂടുതൽ എടിഎമ്മിൽനിന്നു പണം പിൻവലിച്ചാൽ 23 രൂപ നൽകണം. നേരത്തെ ഇത് 21 രൂപയായിരുന്നു.

ഉപഭോക്താക്കൾക്ക് സ്വന്തം ബാങ്കിന്‍റെ എ ടി എമ്മുകളിൽ നിന്ന് പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകൾ (സാന്പത്തികവും സാന്പത്തികേതരവും) തുടർന്നും ലഭിക്കുമെന്ന് ആർ ബി ഐ അറിയിച്ചു.

മറ്റ് ബാങ്കുകളുടെ എ ടി എമ്മുകളിൽ മെട്രോ നഗരങ്ങളിൽ മൂന്നും മെട്രോ ഇതര പ്രദേശങ്ങളിൽ അഞ്ചും സൗജന്യ ഇടപാടുകൾ നടത്താം.
കൊച്ചി സസ്റ്റയിനബിലിറ്റി സമ്മിറ്റ് രണ്ടിന്
കൊച്ചി: സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് ആന്‍ഡ് ഓൺട്രപ്രണര്‍ഷിപ് (സൈം), കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കൊച്ചി സസ്റ്റയിനബിലിറ്റി സമ്മിറ്റ് ഏപ്രില്‍ രണ്ടിനു സൈം കൊച്ചി കാമ്പസില്‍.

ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ സുസ്ഥിരമായ ഭാവി നഗരങ്ങള്‍ സൃഷ്‌ടിക്കുക എന്ന വിഷയമാണ് ഉച്ചകോടി ചര്‍ച്ച ചെയ്യുന്നത്.

പ്രകൃതി സൗഹൃദ ഗതാഗതം, പൈതൃക നഗര സൃഷ്ടി, പരിസ്ഥിതി ആഘാത ലഘൂകരണം, സുരക്ഷിതവും ഹരിതാഭവുമായ സ്ഥലങ്ങള്‍ നിര്‍മിക്കല്‍ എന്നീ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടക്കും.

കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്‌റ, കില ഡയറക്ടര്‍ ജനറല്‍ ടോബി തോമസ്, ഡോ. മെയ് മാത്യു, കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്‍ പ്രതിനിധികളായ നിഖില്‍ ചോപ്ര, മാറിയോ ഡിസൂസ, സൈം കൊച്ചി ചെയര്‍മാന്‍ പ്രഫ. രവീന്ദ്രനാഥന്‍ എന്നിവര്‍ പ്രസംഗിക്കും. പ്രവേശനം സൗജന്യമാണ്. ഫോണ്‍- 9745482028.
അമേരിക്കൻ കാർഷികോത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ശീമനെല്ലിക്കയും ബദാമും അടക്കമുള്ള അമേരിക്കൻ കാർഷികോത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ കുറക്കാൻ ഇന്ത്യ തയാറായെന്നു റിപ്പോർട്ട്.

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏപ്രിൽ രണ്ട് മുതൽ നടപ്പിലാക്കിത്തുടങ്ങുമെന്നു പ്രഖ്യാപിച്ച പരസ്പര താരിഫ് ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. കഴിഞ്ഞ ദിവസം 2,300 കോടി ഡോളർ വിലമതിക്കുന്ന പകുതിയിലധികം അമേരിക്കൻ ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കാനും ഇന്ത്യ തീരുമാനമെടുത്തുവെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ദക്ഷിണ, മധ്യ ഏഷ്യയുടെ അമേരിക്കൻ വ്യാപാര പ്രതിനിധി ബ്രെണ്ടൻ ലിഞ്ച് ന്യൂഡൽഹിയിൽ ചർച്ചകൾ നടത്തിവരികയാണ്.

ഏപ്രിൽ രണ്ടിനു മുന്പുതന്നെ വ്യാപാരത്തിൽ ധാരണയിലെത്തി മറ്റു രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്തുന്ന പരസ്പര താരിഫുകളിൽനിന്ന് ഒഴിവാകാനാണ് ഇന്ത്യയുടെ ശ്രമം.

ചർച്ചകൾ നടക്കുന്നുണ്ടെന്നും ഇരുരാജ്യങ്ങൾക്കും ഗുണകരമാകുന്ന ധാരണയിലെത്തുമെന്നും കേന്ദ്ര വ്യാപാര വ്യവസായ മന്ത്രി പിയൂഷ് ഗോയൽ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

യൂറോപ്യൻ യൂണിയനും കാനഡയും ചൈനയും പ്രതിഷേധിക്കുന്നുണ്ടെങ്കിലും അമേരിക്കയുടെ നയങ്ങൾക്ക് അർധസമ്മതം മൂളുന്ന നിലപാടാണ് ഇതുവരെ ഇന്ത്യയുടേത്.
ലുലുവിൽ ഈദ് സേവേഴ്സ് സെയിൽ
കൊച്ചി: റംസാനോടനുബന്ധിച്ച് ഇടപ്പള്ളി ലുലു മാളിൽ ഈദ് സേവേഴ്സ് സെയിലിന് തുടക്കമായി.

ലുലു ഹൈപ്പർ മാർക്കറ്റിൽ അരി, ബിരിയാണി അരി, നെയ്യ്, ഈന്തപ്പഴം തുടങ്ങിയ ഉത്പന്നങ്ങൾ ഓഫർ വിലയിൽ സ്വന്തമാക്കാം. ഈദ് സെയിൽ ഏപ്രിൽ ആറ്‌ വരെ തുടരും.
ലോക സന്പന്നർ; അംബാനി ആദ്യ പത്തിൽ ഇല്ല
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഏഷ്യയിലെ അതി സന്പന്നരിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഹുറുണ്‍ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2025 ആണ് വിവരങ്ങൾ പുറത്തുവിട്ടത്.

കടബാധ്യത വർധിച്ചതിനാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആസ്തി കുറഞ്ഞതിനെ തുടർന്ന് അംബാനി ലോക സന്പന്നരിൽ ആദ്യ പത്തിൽനിന്ന് പുറത്തായി. മുകേഷ് അംബാനിയുടെ സന്പത്ത് കഴിഞ്ഞ വർഷത്തേക്കാൾ 13 ശതമാനം ഇടിഞ്ഞ് 8.6 ലക്ഷം കോടി രൂപയിലെത്തി.

ഇളക്കം തട്ടാതെ ഇലോൺ മസ്ക്

ലോക സന്പന്നരിൽ ഒന്നാം സ്ഥാനം ടെസ്‌ല സിഇഒ ഇലോണ്‍ മസ്ക് നിലനിർത്തി. മസ്കിന്‍റെ സന്പത്ത് 82 ശതമാനം അതായത് 189 ബില്യണ്‍ ഡോളർ ഉയർന്ന് ആകെ 420 ബില്യണ്‍ ഡോളറിലെത്തി. ആമസോൺ എക്സിക്യൂട്ടിവ് ചെയർമാൻ ജെഫ് ബെസോസ് രണ്ടാമതെത്തി. ബെസോസിന്‍റെ സന്പത്തിൽ 44 ശതമാനത്തിന്‍റെ ഉയർച്ചയാണുണ്ടായത്. മെറ്റ സിഇ മാർക് സുക്കർബർഗ്, ലാറി എല്ലിസൺ, വാറൻ ബഫറ്റ് എന്നിവരാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ.

ചരിത്രം കുറിച്ച് റോഷ്‌നി നാടാർ


3.5 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള എച്ച്സിഎല്ലിന്‍റെ സ്ഥാപകൻ ശിവ് നാടാരുടെ ഏക പുത്രി റോഷ്നി നാടാർ ലോകത്തിലെ ഏറ്റവും ധനികയായ അഞ്ചാമത്തെ വനിതയായി. ആഗോളതലത്തിൽ 10 സന്പന്ന വനിതകളുടെ പട്ടികയിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് റോഷ്നി നാടാർ. പിതാവ് ശിവ് നാടാർ എച്ച്സിഎല്ലിലെ 47% ഓഹരികൾ അവർക്ക് കൈമാറിയതോടെയാണ് റോഷ്നിയുടെ സന്പത്ത് ഉയർന്നത്. ഇന്ത്യൻ സന്പന്നരുടെ പട്ടികയിൽ റോഷ്നി നാടാർ മൂന്നാം സ്ഥാനത്തേക്കുയർന്നു.

സന്പത്ത് ഉയർത്തി അദാനി

സന്പത്തിലേക്ക് 13 ശതമാനം ഏകദേശം, ഒരു ലക്ഷം കോടി കൂട്ടിച്ചേർത്തുകൊണ്ട് ഗൗതം അദാനി 8.4 ലക്ഷം കോടിയുമായി ഇന്ത്യയിൽ അംബാനിക്കു പിന്നിൽ രണ്ടാമതുണ്ട്.

സണ്‍ ഫാർമസ്യൂട്ടിക്കൽസ് ഇൻഡസ്ട്രീസിന്‍റെ ദിലീപ് സാങ്‌വിയുടെ സന്പത്ത് 21 ശതമാനം വർധിച്ച് 2.5 ലക്ഷം കോടിയിലെത്തി. ഇതോടെ സാങ്‌വി നാലാമതെത്തി.

ഇന്ത്യയിൽ 13 പേർ കൂടി

2025 ഹുറുണ്‍ ഗ്ലോബൽ റിച്ച് ലിസ്റ്റിൽ ലോക ബില്യണർമാരുടെ പട്ടികയിൽ ഇന്ത്യ 284 പേരുമായി മൂന്നാം സ്ഥാനത്തെത്തി. പത്ത് വർഷത്തിനിടെ ആദ്യമായി 870 ബില്യണയറുമാരുമായി യുഎസ്എ ഒന്നാം സ്ഥാനത്തെത്തി. 823 ബില്യണർമാരുള്ള ചൈനയാണ് രണ്ടാമത്. ഇന്ത്യയിൽനിന്ന് പുതിയതായി 13 പേരാണ് ബില്യണർമാരായാത്. 284 പേരിൽ 175 പേരുടെ സന്പത്ത് ഉയർന്നു. 109 പേരുടെ സന്പത്ത് ചുരുങ്ങുകയോ മാറ്റമില്ലാതെ തുടരുകയോ ചെയ്തു.

യുവ ശതകോടീശ്വരൻമാർ


ഇന്ത്യയിലുള്ള 284 ശതകോടീശ്വരന്മാരിൽ രണ്ടുപേര്‍ക്ക് 34 വയസ് മാത്രമാണ് പ്രായം. റേസര്‍പേ സഹസ്ഥാപകരായ ശശാങ്ക് കുമാറും ഹര്‍ഷില്‍ മാഥുറുമാണ് ഇവര്‍. ഇവരുടെ ആസ്തി 8,643 കോടി രൂപയാണ്. റൂര്‍ക്കി ഐഐടിയില്‍ സഹപാഠികളായിരുന്ന ഇവര്‍ 2014ലാണ് ബംഗളുരുവില്‍ റേസര്‍പേ എന്ന കമ്പനി ആരംഭിച്ചത്. ഇതിന് മുന്‍പ് ശശാങ്ക് കുമാര്‍ മൈക്രോസോഫ്റ്റി്‌ലെ സോഫ്റ്റ്‌വേര്‍ ഡെവലപ്‌മെന്‍റ്് എന്‍ജിനിയറായിരുന്നു.

സ്ലംബജൈ എന്ന കമ്പനിയില്‍ വയര്‍ലൈന്‍ ഫീല്‍ഡ് എന്‍ജിനിയറായിരുന്നു മാഥുര്‍. ഇവരുടെ ആസ്തി തന്നെയുള്ള ചൈനയുടെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ വാംഗ് സെലോംഗിന്‍റെ പ്രായം 29 വയസാണ്. ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ ശരാശരി പ്രായം 68 വയസാണ്. 66 എന്ന ആഗോളശരാശരിയെക്കാള്‍ അല്പം മുകളിലാണിത്.

ന്യൂയോർക്ക് ഒന്നാമത്; ഏഷ്യയിൽ ഷാങ്ഹായ്

129 ബില്യണർമാരുടമായി ലോകത്തെ ബില്യണർമാരുടെ തലസ്ഥാനമെന്ന പദവി തുടർച്ചയായ രണ്ടാം വർഷവും ന്യൂയോർക്ക് നിലനിർത്തി. ഏഷ്യയിലെ ബില്യണരുടെ തലസ്ഥാനമെന്ന നിലയിൽ ആദ്യമായി മുംബൈയെ മറികടന്ന് ഷാങ്ഹായിയെത്തി. ഷാങ്ഹായിൽ 92 ബില്യണർമാരുണ്ട്. മുംബൈയിൽ 90 പേരും. മുംബൈയിൽനിന്ന് പുതിയതായി 11 പേരാണെത്തിയത്. 91 പേരുള്ള ബെയ്ജിംഗ് ആണ് മൂന്നാമത്.
പവന് 320 രൂപ വര്‍ധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 8,235 രൂപയും പവന് 65,880 രൂപയുമായി.
എസികളുടെ ഊർജക്ഷമത ഇരട്ടിയാക്കിയാൽ ഇന്ത്യക്കാർക്ക് 2.2 ലക്ഷം കോടി രൂപ ലാഭിക്കാമെന്നു പഠനം
ന്യൂഡൽഹി: എസികളുടെ ഊർജക്ഷമത ഇരട്ടിയാക്കിയാൽ അടുത്ത പതിറ്റാണ്ടാകുന്പോഴേക്കും ഇന്ത്യക്കാർക്ക് 2.2 ലക്ഷം കോടി രൂപ ലാഭിക്കാമെന്നു പഠനം. എല്ലാവർഷവും രാജ്യത്തു ഒന്നുമുതൽ 1.5 കോടി എസികൾ വരെ പുതിയതായി വിറ്റഴിക്കപ്പെടുന്നുണ്ടെന്നും അടുത്ത 2035ഓടെ ഇത് 13 മുതൽ 15 കോടി വരെയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എസികളുടെ വർധനമൂലം ഊർജ ഉപഭോഗവും വർധിക്കുകയാണെന്നും ഇതിൽ നയപരമായ ഇടപെടലുകൾ അത്യാവശ്യമാണെന്നും റിപ്പോർട്ട് അടിവരയിടുന്നു. ബെർക്‌ലി കലിഫോർണിയ സർവകലാശാലയിലെ ഇന്ത്യ എനർജി ആൻഡ് ക്ലൈമറ്റ് സെന്‍റർ (ഐഇസിസി) ഗവേഷകരാണ് പഠനം നടത്തിയത്.

നയപരമായ ഇടപെടലുകൾ കേന്ദ്രം നടത്തിയില്ലെങ്കിൽ എസി ഉപയോഗംകൊണ്ടു മാത്രം 2030ഓടെ 120 ജിഗാവാട്ടും 2035ഓടെ 180 ജിഗാവാട്ടും ഊർജം ആവശ്യമായി വരുമെന്ന് പഠനം വ്യക്തമാക്കുന്നു.

രാജ്യത്തെ വൈദ്യുതി ഉപഭോഗത്തിന്‍റെ 30 ശതമാനം വരുമിത്. ഇന്ത്യയുടെ ഊർജ ഉത്പാദനത്തെ മറികടക്കുന്നതാണ് ഈ ഉപഭോഗനിരക്കെന്നും അടുത്തവർഷം കൊണ്ടുതന്നെ രാജ്യത്ത് ഗുരുതരമായ വൈദ്യുതിക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

എസി ഉപയോഗം ഊർജരംഗത്ത് പ്രതിസന്ധിയായി നിൽക്കുന്പോഴും ബുദ്ധിപൂർവമായ നയങ്ങൾകൊണ്ട് പ്രതിസന്ധി മറികടക്കാമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ മിനിമം എനർജി പെർഫോമൻസ് സ്റ്റാൻഡേർഡ്സ് (എംഇപിഎസ്) പരിഷ്കരിക്കണമെന്നതാണു പരിഹാരമായി പഠനം ശിപാർശ ചെയ്യുന്നത്.

2027 മുതൽ എസികളിലെ ഒരു സ്റ്റാർ ലേബൽ ഇന്നത്തെ ഫൈവ് സ്റ്റാർ ലേബലിനോടു തത്തുല്യമായ ഐഎസ്ഇഇആർ 5.0 (ഇന്ത്യൻ സീസണൽ എനർജി എഫിഷ്യന്‍റ് അനുപാതം) ആയി ഉയർത്തണമെന്നാണു ശിപാർശ. ഇതിലൂടെ മാത്രം 60 ഗിഗാവാട്ടോളം വൈദ്യുതിക്ഷാമം ഒഴിവാക്കാൻ കഴിയും. 120 വലിയ പവർ പ്ലാന്‍റുകളിൽനിന്ന് ഉത്പാദിപ്പിക്കുന്ന ഊർജത്തിന് തുല്യമാണിത്.

ഊർജം ലഭിക്കുന്നതിനുപുറമേ ഊർജക്ഷമമായ എസികൾ ഉപയോഗിക്കുന്നതിലൂടെ പണവും ഗണ്യമായി ലാഭിക്കാമെന്ന് പഠനം പറയുന്നു. എസി വാങ്ങിക്കുന്പോഴുള്ള ആദ്യ ചെലവ് ഒഴിച്ചുനിർത്തിയാൽ ഊർജക്ഷമമായ എസികൾ ഉപയോഗിക്കുന്നതിലൂടെയുണ്ടാകുന്ന വൈദ്യുതി ലാഭം കൊണ്ട് 66,000 കോടി മുതൽ 2.25 ലക്ഷം കോടി രൂപ വരെയാണ് 2035ഓടെ ഇന്ത്യക്കാർക്കു ലഭിക്കാൻ കഴിയുക.

ഊർജക്ഷമമായ എസികൾ ഉത്പാദിപ്പിക്കുന്നതിന് കേന്ദ്രസർക്കാരും എസി കന്പനികൾക്കു നിർദേശം നൽകുന്നതിനിടെയാണ് പഠനറിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. കേന്ദ്രത്തിന്‍റെ ഊർജക്ഷമതാ ബ്യൂറോ (ബിഇഇ) ഫൈവ് സ്റ്റാർ എസി മോഡലുകൾ നിർമിക്കാൻ എസി കന്പനികളോട് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.
നിസാൻ പുതിയ രണ്ട് മോഡലുകൾ അവതരിപ്പിച്ചു
കൊച്ചി: നിസാൻ മോട്ടോർ ഇന്ത്യ രണ്ട് പുതിയ മോഡലുകൾ അവതരിപ്പിച്ചു. അഞ്ചു സീറ്റുള്ള സി-എസ്‌യുവിയും (കോംപാക്ട് സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾ) ഏഴു സീറ്റുള്ള ബി-എംപിവിയുമാണ് ( മൾട്ടി പർപ്പസ് വെഹിക്കിൾ) പുതുതായി നിസാൻ പുറത്തിറക്കിയത്.

പുതിയ നിസാൻ പെട്രോളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ അഞ്ചു സീറ്റർ സി-എസ്‌യുവിയുടെ പുറം രൂപകല്പന.

മസ്കുലാർ എസ്‌യുവി സവിശേഷതകളുള്ള സി-ആകൃതിയിലുള്ള ഗ്രിൽ ഡിസൈൻ അവതരിപ്പിക്കുന്നതാണ് പുതിയ നിസാൻ ഏഴു സീറ്റർ ബി-എംപിവി. അടുത്ത വർഷത്തോടെ നാല് മോഡലുകൾകൂടി പുറത്തിറക്കുമെന്ന് നിസാൻ മോട്ടോർ ഇന്ത്യ അധികൃതർ അറിയിച്ചു.
കോട്ടണ്‍ ഫാബ് ഫാഷന്‍ ഡെസ്റ്റിനേഷന്‍ തുറന്നു
കൊച്ചി: മുൻനിര ടെക്‌സ്റ്റൈല്‍ റീട്ടെയില്‍ സ്റ്റോറായ കോട്ടണ്‍ ഫാബിന്‍റെ പുതിയ ഷോറും മഹാരാജാസ് കോളജ് ഗ്രൗണ്ടിനു സമീപം പി.ടി. ഉഷ റോഡില്‍ തുറന്നു.

ലോകോത്തര ബ്രാന്‍ഡുകളും ഫാഷന്‍ ആക്‌സസറീസും ലഭ്യമാകുന്ന ഷോറൂം പ്രമുഖ ഫിലിം ഫാഷന്‍ ഡിസൈനര്‍ സമീറ സനീഷ് ഉദ്ഘാടനം ചെയ്തു.

ഫിലിം ഫാഷന്‍ ഡിസൈനര്‍ അരുണ്‍ മനോഹര്‍, കോട്ടണ്‍ ഫാബ് എംഡി കെ.കെ. നൗഷാദ്, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് സെയ്ദ്, ഫ്ലോര്‍ മാനേജര്‍ ടി.എസ്. ഫ്രാന്‍സിസ്, കോട്ടണ്‍ ഫാബ് ഡയറക്ടര്‍മാരായ സുനിത നൗഷാദ്, ഫൈസല്‍, നൗഫല്‍, വ്യാപാരി-വ്യവസായ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവർ പങ്കെടുത്തു.

5500 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഷോറൂമില്‍ കിഡ്‌സ് വെയര്‍, മെന്‍സ് വെയര്‍, ലേഡീസ് വെയര്‍ എന്നിവ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് വസ്ത്രങ്ങൾ തത്‌സമയം ഓള്‍ട്ടറേഷന്‍ ചെയ്തു നല്‍കുന്നതിനുള്ള സൗകര്യമുണ്ട്. മിതമായ നിരക്കില്‍ വസ്ത്രങ്ങള്‍ ഇവിടെ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.
ശബ്ദ ഹിയറിംഗ് എയ്ഡ് സെന്‍റർ
കോട്ടയം: ശബ്ദ ഹിയറിംഗ് എയ്ഡ് സെന്‍റര്‍ എല്‍എല്‍പിയുടെ കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലുളള 19 ബ്രാഞ്ചുകളില്‍ ശ്രവണ സഹായികള്‍ക്ക് ഡിസ്‌കൗണ്ടും എക്‌സ്ചേഞ്ച് ഓഫറും ആരംഭിച്ചു.

ഏപ്രില്‍ 10 വരെ കഞ്ഞിക്കുഴി, ചങ്ങനാശേരി, കറുകച്ചാല്‍, പാലാ, കടുത്തുരുത്തി, മെഡിക്കല്‍ കോളജ്, കാഞ്ഞിരപ്പളളി, കട്ടപ്പന, തിരുവല്ല ബ്രാഞ്ചുകളിലാണ് ഇയര്‍ എന്‍ഡ് ഓഫര്‍ ആരംഭിച്ചത്.

ബാറ്ററി മോഡല്‍ മാറ്റി റീ ചാര്‍ജ് മോഡലായ പുതിയ ശ്രവണസഹായികള്‍ പ്രത്യേക ഡിസ്‌കൗണ്ടില്‍ വാങ്ങാനും അവസരമുണ്ട്. വൈദികര്‍ക്കും സിസ്റ്റേഴ്‌സിനും പ്രത്യേക ഡിസ്‌കൗണ്ടും സൗജന്യ കേള്‍വി പരിശോധനയും പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്.

ചെവിക്ക് പുറത്തു കാണാത്ത വിദേശനിര്‍മിത ബ്രാന്‍റഡ് ശ്രവണ സഹായികളാണ് ശബ്ദയിലൂടെ നല്‍കുന്നത്. 95449 95558.
എം.എസ്. ധോണി ശേഖരവുമായി മെൻ ഓഫ് പ്ലാറ്റിനം
കൊച്ചി: മെൻ ഓഫ് പ്ലാറ്റിനം കളക്‌ഷനിൽ പുതിയ എം.എസ്. ധോണി ശേഖരം അവതരിപ്പിച്ചു.

പ്ലാറ്റിനം ചെയിനുകള്‍, കൈത്തണ്ടയിലും കഴുത്തിലും അണിയുന്ന ആഭരണങ്ങൾ, മോതിരങ്ങള്‍ എന്നിവയുൾപ്പെടെയാണ് പുതിയ ഡിസൈനുകളുടെ ശേഖരം. മെൻ ഓഫ് പ്ലാറ്റിനം എക്സ് എം.എസ്. ധോണി സിഗ്‌നേച്ചർ പതിപ്പ് പ്രധാന ജ്വല്ലറി സ്റ്റോറുകളിൽ ലഭിക്കും.
ആമസോൺ ഫ്രഷ് സേവനം 170 നഗരങ്ങളിൽ
കൊച്ചി: ആമസോൺ ഫ്രഷിന്‍റെ ഫുൾ-ബാസ്കറ്റ് ഗ്രോസറി സർവീസ് രാജ്യത്തെ 170 ലധികം നഗരങ്ങളിൽ ലഭ്യമാക്കും.
ബിഎല്‍എസ് കോണ്‍സുലാര്‍ കേന്ദ്രങ്ങള്‍ തുറന്നു
കൊച്ചി: സ്‌പെയിനിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കു വീസ സര്‍വീസിംഗ്, കോണ്‍സുലാര്‍ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് ബിഎല്‍എസ് ഇന്‍റര്‍നാഷണല്‍ സ്‌പെയിനിലെ മാഡ്രിഡ്, ബാഴ്‌സലോണ, തെനരിഫെ നഗരങ്ങളില്‍ കോണ്‍സുലര്‍ അപേക്ഷാകേന്ദ്രങ്ങള്‍ തുറന്നു.

പാസ്‌പോര്‍ട്ട് സേവനങ്ങള്‍, ഒസിഐ കാര്‍ഡുകള്‍, വീസ അപേക്ഷകള്‍ തുടങ്ങിയ വിവിധ കോണ്‍സുലര്‍ സേവനങ്ങള്‍ ഈ ഓഫീസുകളില്‍ ലഭിക്കും.
ഹാർലിക്കു വില കുറഞ്ഞേക്കും
ന്യൂഡൽഹി: യുഎസുമായുള്ള വ്യാപാര ചർച്ചകളുടെ ഭാഗമായി യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഹാർലി-ഡേവിഡ്സണ്‍ മോട്ടോർസൈക്കിളുകൾ, ബർബണ്‍ വിസ്കി, കലിഫോർണിയൻ വൈൻ എന്നിവയുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു.

ചില ഉത്പന്നങ്ങളുടെ തീരുവ കൂടുതൽ കുറയ്ക്കുന്നതിനും വ്യാപാരബന്ധം വർധിപ്പിക്കുന്നതിനുമായി ഇരു രാജ്യങ്ങളും ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് അതുമായി ബന്ധപ്പെട്ട സ്രോതസുകൾ വ്യക്തമാക്കി.

ഹാർലി-ഡേവിഡ്സണ്‍ മോട്ടോർസൈക്കിളുകളുടെ ഇറക്കുമതി തീരുവ 50 ശതമാനത്തിൽനിന്ന് 40 ശതമാനമായി സർക്കാർ നേരത്തേ കുറച്ചിരുന്നു. ഇപ്പോൾ, തീരുവ കൂടുതൽ കുറയ്ക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. തീരുവ കുറച്ചാൽ ഈ പ്രീമിയം ബൈക്കുകൾക്ക് ഇന്ത്യൻ വിപണിയിൽ പ്രിയമേറും; കൂടുതൽ താങ്ങാനാവുന്നതുമാക്കും.

അതുപോലെ, ബർബണ്‍ വിസ്കിയുടെ ഇറക്കുമതി തീരുവ മുന്പ് 150 ശതമാനത്തിൽനിന്ന് 100 ശതമാനമായി കുറച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സുഗമമായ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഇപ്പോൾ മറ്റൊരു കുറവു കൂടി പരിഗണിക്കുന്നു.

ഇന്ത്യൻ വിപണിയിലേക്ക് പ്രവേശനം നേടുന്നതിനായി യുഎസ് സമ്മർദം ചെലുത്തുന്നതിനാൽ കലിഫോർണിയൻ വൈനും ചർച്ചകളുടെ ഭാഗമാണ്. ബർബണ്‍ വിസ്കിയും കലിഫോർണിയൻ വൈനും തീരുവ കുറച്ച് ഇന്ത്യൻ വിപണിയിലെത്തിയാൽ ലഹരി പാനീയ വിപണി കൂടുതൽ മത്സരാധിഷ്ടിതമാകും.

വ്യാപാര ചർച്ചകൾ മോട്ടോർസൈക്കിളുകളിലും ലഹരി പാനീയങ്ങളിലും മാത്രം ഒതുങ്ങുന്നതല്ല. യുഎസിൽനിന്ന് മരുന്ന് ഉത്പന്നങ്ങൾ, രാസവസ്തുക്കൾ എന്നിവയുടെ ഇറക്കുമതിയും വിപുലീകരിക്കാനുള്ള ചർച്ചകൾ ഉദ്യോഗസ്ഥതലത്തിൽ നടക്കുന്നുണ്ട്.

ഇന്ത്യയിൽ വളർന്നു വരുന്ന ഫാർമസ്യൂട്ടിക്കൽ മേഖലയിൽ വിപണിവിഹിതം വർധിപ്പിക്കാൻ യുഎസ് താത്പര്യപ്പെടുന്നുണ്ട്. യുഎസിലേക്കുള്ള കയറ്റുമതിക്ക് അനുകൂലമായ വ്യവസ്ഥകൾ ഉറപ്പാക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ യുഎസിൽ നിന്നുള്ള ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ ഉത്പന്ന ഇറക്കുമതിയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. 2020-21ൽ ഇറക്കുമതി 2,26,728.33 ലക്ഷം രൂപയായിരുന്നു.

2021-22ൽ ഇത് 78.8% വർധിച്ച് 4,05,317.35 ലക്ഷം രൂപയായി. 2022-23ൽ ഇറക്കുമതി 27.5% കുറഞ്ഞ് 2,93,642.57 ലക്ഷം രൂപയായി. 2023ൽ ഈ പ്രവണത വീണ്ടും മാറി, ഇറക്കുമതി 10.8% വർധിച്ച് 3,25,500.17 ലക്ഷം രൂപയായി.

യുഎസിൽനിന്ന് വർധിച്ചുവരുന്ന ഫാർമസ്യൂട്ടിക്കൽ ഇറക്കുമതി ആഗോളതലത്തിൽ ജനറിക് മെഡിസിൻ വിപണിയിലെ പ്രധാനികളായ ഇന്ത്യൻ മരുന്നു നിർമാതാക്കളെ ബാധിച്ചേക്കാം.
എട്ടാം ദിനം വിപണി വീണു
മുംബൈ: തുടർച്ചയായ ഏഴു ദിവസത്തെ നേട്ടത്തിനുശേഷം ഇന്ത്യൻ ഓഹരി വിപണി വീണു. ലാഭമെടുക്കലും യുഎസ് തീരുവ പ്രഖ്യാപനങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവുമാണ് ഏഴ് ദിവസത്തെ വിജയ പരന്പര അവസാനിപ്പിച്ചത്.

നിഫ്റ്റി 182 പോയിന്‍റ് നഷ്ടത്തിൽ 23,487ലും സെൻസെക്സ് 729 പോയിന്‍റ് ഇടിഞ്ഞ് 77,288ലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് 100 എന്നിവ യഥാക്രമം 0.6 ശതമാനവും 1.1 ശതമാനവും ഇടിഞ്ഞു.

ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണി മൂലധനം 3.55 ലക്ഷം കോടി നഷ്ടത്തിൽ 411.39 ലക്ഷം കോടി രൂപയായി.

കഴിഞ്ഞ ഏഴു സെഷനുകളിലായി സെൻസെക്സും നിഫ്റ്റിയും ഏകദേശം 5.7 ശതമാനം നേട്ടമുണ്ടാക്കി. പോസിറ്റീവിനു ശേഷം നിക്ഷേപകർ ലാഭമെടുക്കലിലേക്കു കടന്നത് വിപണിയെ തകർച്ചയിലാക്കി.

അസംസ്കൃത എണ്ണ വില ഉയർന്നതും ഇന്ത്യൻ വിപണിക്കു തിരിച്ചടിയായി. ഇറേനിയൻ, വെനസ്വേലൻ ഓയിൽ കയറ്റുമതിക്ക് യുഎസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ അസംസ്കൃത എണ്ണ വില ഉയർന്നു.
ഹരിയാനയിൽ മാരുതി സുസുക്കി മൂന്നാമത്തെ പ്ലാന്‍റ് സ്ഥാപിക്കും
മുംബൈ: ഹരിയാനയിൽ മൂന്നാമത്തെ പ്ലാന്‍റ് സ്ഥാപിക്കാൻ മാരുതി സുസുക്കി തീരുമാനിച്ചു. പുതിയ പ്ലാന്‍റിന്‍റെ വരവോടെ പ്രതിവർഷം 2.5 ലക്ഷം വാഹനങ്ങൾ അധികമായി പുറത്തിറക്കാൻ സാധിക്കുമെന്നാണ് കന്പനി കണക്കുകൂട്ടുന്നത്.

സംസ്ഥാനത്തെ ഖാർഖോഡയിൽ നിലവിലുള്ള പ്ലാന്‍റിൽ നിന്ന് പ്രതിവർഷം 2.5 ലക്ഷം കാറുകൾ പുറത്തിറങ്ങുന്നുണ്ട്. ഇവിടെത്തന്നെയാണ് പുതിയ പ്ലാന്‍റും ഒരുങ്ങുന്നത്. ഇതിനായി 7,410 കോടി രൂപ ചെലവാകുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ വർഷം 20 ലക്ഷം വാഹനങ്ങൾ നിർമിച്ച് മാരുകി സുസുക്കി ചരിത്രം കുറിച്ചിരുന്നു.
സൂപ്പര്‍ബ്രാന്‍ഡ് 2025 പുരസ്കാരം മുത്തൂറ്റ് ഫിന്‍കോര്‍പിന്
കൊച്ചി: മുത്തൂറ്റ് ഫിന്‍കോര്‍പിന് സൂപ്പര്‍ബ്രാന്‍ഡ് 2025 പുരസ്കാരം. മികച്ച ഉപഭോക്തൃ വിശ്വാസം, സല്‍പ്പേര്, വ്യവസായരംഗത്ത് നേതൃത്വം എന്നിവ തെളിയിച്ച ബ്രാന്‍ഡ് എന്നനിലയിലാണ് അംഗീകാരം.

ഉപഭോക്താക്കളും പ്രഫഷണലുകളും സ്വതന്ത്ര വോട്ടിംഗിലൂടെയാണ് ഈ പുരസ്കാരം നിർണയിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഈ പുരസ്കാരം നേടുന്ന സ്വര്‍ണപ്പണയ എന്‍ബിഎഫ്സി രംഗത്തെ ആദ്യ കമ്പനിയാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്.
എടിഎമ്മിലെ പണം പിൻവലിക്കൽ: എസ്ബിഐക്ക് ലാഭം 2043 കോടി
എസ്.ആർ. സുധീർ കുമാർ

കൊല്ലം: എടിഎം (ഓട്ടോമാറ്റിക് ടെല്ലർ മെഷീനുകൾ) വഴിയുള്ള പണം പിൻവലിക്കൽ ഫീസ് ഇനത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ എസ്ബിഐയുടെ ലാഭം 2043 കോടി രൂപ. 90.33 കോടി രൂപയുടെ ലാഭവുമായി പഞ്ചാബ് നാഷണൽ ബാങ്കാണു രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്തുള്ള കാനറ ബാങ്കിന്‍റെ ലാഭം 31.42 കോടിയാണ്.

പണം പിൻവലിക്കുന്നതിനുള്ള നിശ്ചിത പരിധിക്കുശേഷം ബാങ്കുകൾ നേടിയ ലാഭത്തിന്‍റെ കണക്ക് അടുത്തിടെ റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരുന്നു. അതിലാണ് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ റിക്കാർഡ് ലാഭം സംബന്ധിച്ച് വിശദമാക്കിയിട്ടുള്ളത്.

റിസർവ് ബാങ്കിന്‍റെ മാർഗ നിർദേശം അനുസരിച്ച് ഒരു വ്യക്തിക്ക് അക്കൗണ്ടുള്ള ബാങ്കിന്‍റെ എടിഎമ്മിൽനിന്ന് പ്രതിമാസം സാമ്പത്തിക - സാമ്പത്തികേതരമായ അഞ്ച് ഇടപാടുകൾ നടത്താം.അതിനു ശേഷമുള്ള ഇടപാടുകൾക്കാണ് ബാങ്കുകൾ അധിക ഫീസ് ഈടാക്കുന്നത്.

മറ്റ് ബാങ്കുകളുടെ എടിഎം വഴിയുള്ള ഇടപാടുകളിൽ മെട്രോ സെന്‍ററുകളിൽ മൂന്നും നോൺ മെട്രോ സെന്‍ററുകളിൽ അഞ്ചും ഇടപാടുകൾ സൗജന്യമാണ്. ഈ പരിധി കഴിഞ്ഞാൽ ഇടപാടുകാരിൽ നിന്നും അധിക ചാർജ് ഈടാക്കും.

റിസർവ് ബാങ്കിന്‍റെ 2025 ജനുവരിയിലെ കണക്ക് അനുസരിച്ച് രാജ്യത്ത് പൊതുമേഖലാ ബാങ്കുകളുടെ എടിഎമ്മുകളുടെ എണ്ണം 1,35,908 ആണ്. ഇതിൽ മുന്നിൽ നിൽക്കുന്നതും എസ്ബിഐ തന്നെ. അവർക്ക് 64,933 എടിഎമ്മുകൾ ഉണ്ട്.

പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ 12,974 ഉം കാനറാ ബാങ്കിന്‍റെ 11,968 എടിഎമ്മുകളും രാജ്യത്ത് നിലവിൽ പ്രവർത്തിക്കുന്നുണ്ട്.

2020 മാർച്ച് മുതൽ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾക്കു മിനിമം ബാലൻസ് നിലനിർത്താൻ പിഴ ഈടാക്കുന്നില്ല എന്നും റിസർവ് ബാങ്കിന്‍റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ആർഇസിപിഡിഎസ്എൽ മൂന്നു ട്രാൻസ്മിഷൻ പ്രോജക്‌ടുകൾ ഇന്ത്യൻ പവർ ഗ്രിഡ് കോർപറേഷനു കൈമാറി
ന്യൂഡൽഹി: ആർഇസി പവർ ഡെവലപ്മെന്‍റ് ആൻഡ് കണ്‍സൾട്ടൻസി ലിമിറ്റഡ് (ആർഇസിപിഡിഎസ്എൽ) സ്പെഷൽ പർപ്പസ് വെഹിക്കിളിന്‍റെ (എസ്പിവി) മൂന്ന് ട്രാൻസ്മിഷൻ പ്രോജക്‌ടുകൾ പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന് ഹരിയാനയിലെ ഗുരുഗ്രാമിൽ നടന്ന ചടങ്ങിൽ കൈമാറി.

ബനസ്കാന്ത ട്രാൻസ്കോ ലിമിറ്റഡ്, കുർണൂൽ-4 ട്രാൻസ്മിഷൻ ലിമിറ്റിഡ്, രാജസ്ഥാൻ വി പവർ ട്രാൻസ്മിഷൻ ലിമിറ്റഡ് എന്നീ പദ്ധതികളാണു കൈമാറിയത്. ആർഇസിപിഡിഎസ്എൽ സിഇഒ ടി.എസ്.സി. ബോഷാണ് പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്‌ടർ പങ്കജ് പാണ്ഡേയ്ക്ക് മൂന്ന് എസ്പിവി പ്രോജക്‌ടുകളും കൈമാറിയത്.

ആർഇസിപിഡിഎസ്എൽ സംഘടിപ്പിച്ച തീരുവ അധിഷ്ഠിത ലേലത്തിലൂടെയാണ് പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ട്രാൻസ്മിഷൻ സർവീസ് പ്രൊവൈഡറായി മാറിയത്. ചടങ്ങിൽ ആർഇസിപിഡിഎസ്എൽ, പവർ ഗ്രഡ് കോർപറേഷൻ ഓഫ് ഇന്ത്യ, സെൻട്രൽ ട്രാൻസ്മിഷൻ യൂട്ടിലിറ്റി ഓഫ് ഇന്ത്യ തുടങ്ങിയവയുടെ അധികൃതർ പങ്കെടുത്തു.

ഗുരുഗ്രാമിൽ നടന്ന ചടങ്ങിൽ ആർഇസി പവർ ഡെവലപ്മെന്‍റ് ആൻഡ് കണ്‍സൾട്ടൻസി ലിമിറ്റഡ് (ആർഇസിപിഡിഎസ്എൽ) സ്പെഷൽ പർപ്പസ് വെഹിക്കിളിന്‍റെ (എസ്പിവി) പ്രോജക്‌ട്, ഇൻഡിഗ്രിഡ് 2 പ്രൈവറ്റ് ലിമിറ്റഡിനും കൈമാറി. ടിബിസിബി റൂട്ടിലൂടെയുള്ള രാത്‌ലെ കിറു പവർ ട്രാൻസ്മിഷൻ ലിമിറ്റഡ് പ്രോജക്‌ടാണ് കൈമാറിയത്. ആർഇസിപിഡിഎസ്എൽ സിഇഒ ടി.എസ്.സി. ബോഷാണ് ഇൻഡിഗ്രിഡ് 2 പ്രൈവറ്റ് ലിമിറ്റഡിന്‍റെ വൈസ് പ്രസിഡന്‍റും വാണിജ്യതലവനുമായ പുനീത് സിംഗ് ചൗഹാന് എസ്പിവി കൈമാറിയത്. 24 മാസമാണു പദ്ധതി നടപ്പിലാക്കാനെടുത്തത്.

ജമ്മുകാഷ്മീരിലെ സാംബയിൽനിന്ന് പഞ്ചാബ് വരെയുള്ള 150 കിലോമീറ്റർ ദൂരമുള്ള 400 കെവി ട്രാൻസ്മിഷൻ ലൈനും സാംബയ്ക്കും ജമ്മുകാഷ്മീരിലെ കിഷൻപുരിനും ഇടയിലുള്ള 35 കിലോമീറ്റർ ദൂരമുള്ള 400 കെവി ലൈനും പദ്ധതിയുടെ ഭാഗമാണ്. പദ്ധതി നടപ്പിലാക്കുന്നതിനായി 1407.44 കോടി രൂപയാണു ചെലവായത്.
പവന് 80 രൂപ വര്‍ധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 8,195 രൂപയും പവന് 65,560 രൂപയുമായി.
ജോയ് ആലുക്കാസിന് ഓണററി ഡോക്ടറേറ്റ്
തൃശൂർ: ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്‍റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസിനു ചണ്ഡിഗഡ് ആസ്ഥാനമായുള്ള ചിത്കാര യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് ലഭിച്ചു.

ഇന്ത്യൻ സ്വർണവ്യവസായരംഗത്തെ ആധുനികവത്കരണം, സംരംഭകത്വ വികസനം, മാനുഷികമൂല്യത്തിലൂന്നിയുള്ള പ്രവർത്തനം എന്നിവയിലെ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി.

യൂണിവേഴ്സിറ്റി കാന്പസിൽ നടന്ന ചടങ്ങിൽ ചാൻസലർ ഡോ. അശോക് കെ. ചിത്കാര, പ്രോ ചാൻസലർ ഡോ. മധു ചിത്കാര, വൈസ് ചാൻസലർ ഡോ. സന്ദിർ ശർമ, പ്രോ വൈസ് ചാൻസലർ ഡോ. കവിത തരഗി എന്നിവർ ചേർന്ന് ജോയ് ആലുക്കാസിനെ ആദരിച്ചു. യൂണിവേഴ്സിറ്റി അധികൃതരും ജോയ്ആലുക്കാസ് ഗ്രൂപ്പ് പ്രതിനിധികളും പങ്കെടുത്തു.

സംരംഭകത്വം വളർത്തുന്നതിനൊപ്പം സാമൂഹിക ഉത്തരവാദിത്വത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ജോയ് ആലുക്കാസ് അധ്യാപകരും വിദ്യാർഥികളുമായി സംവദിച്ചു.
വെനസ്വേലൻ ഓയിൽ ഇറക്കുമതി റ‍ിലയൻസ് നിർത്തിവച്ചു
മുംബൈ: ദക്ഷിണ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽനിന്ന് ഓയിൽ വാങ്ങുന്നത് റിലയൻസ് ഇന്‍റസ്ട്രീസ് ലിമിറ്റഡ് നിർത്തിവച്ചു.

വെനസ്വേലയിൽനിന്ന് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്താൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നിർദേശം നൽകിയതിനു പിന്നാലെയാണ് റിലൻസ് ഇറക്കുമതി നിർത്തിവച്ചത്.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള റിഫൈനർ വെനിസ്വേലയിൽ നിന്ന് നിലവിൽ കയറ്റിവിട്ട ക്രൂഡ് രാജ്യത്ത് ഏപ്രിൽ ആദ്യമെത്തും. എന്നാൽ കൂടുതൽ വാങ്ങൽ നിർത്തിവച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. തീരുവ ഭീഷണിയെത്തുടർന്ന് കന്പനി വെനസ്വേലൻ ക്രൂഡ് വാങ്ങുന്നത് നിർത്തിവച്ചിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

വെനസ്വേലയിൽനിന്ന് ക്രൂഡ് ഇറക്കുമതി പുനരാരംഭിക്കാൻ യുഎസിൽനിന്ന് കഴിഞ്ഞ വർഷം റിലയൻസ് ഇളവുകൾ വാങ്ങിയിരുന്നു. കെപ്ളറുടെ കണക്കുകൾ പ്രകാരം ഈ വർഷാരംഭം മുതൽ 6.5 മില്യണ്‍ ബാരൽ ക്രൂഡ് റിലയൻസ് ഇറക്കുമതി ചെയ്തിട്ടുണ്ട്.

ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഉത്തരവ് ഏപ്രിൽ 2 മുതൽ പ്രാബല്യത്തിൽ വരും. വെനിസ്വേലൻ എണ്ണ വാങ്ങുന്ന ഏതൊരു രാജ്യത്തുനിന്നും ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങൾക്കും തീരുവ ഏർപ്പെടുത്താനാണ് ട്രംപിന്‍റെ ഉത്തരവ്.

കഴിഞ്ഞ വർഷങ്ങളിൽ മറ്റ് റിഫൈനറികൾ വെനസ്വേലയിൽനിന്ന് നേരിട്ട് ഓയിൽ വാങ്ങുന്നതിനു പകരം വ്യാപാരികളിൽനിന്നാണ് വാങ്ങിയത്. വിലകുറഞ്ഞതും അനായാസം ലഭിക്കുന്നതുമായ റഷ്യൻ ക്രൂഡ് ആണ് ഏവർക്കും പ്രിയങ്കരമായിരുന്നത്. റിലയൻസ് റഷ്യൻ ഓയിലും വാങ്ങുന്നുണ്ട്.

ചൈനയാണ് വെനസ്വേലൻ ക്രൂഡ് ഏറ്റവും കൂടുതൽ വാങ്ങുന്നത്. ഫെബ്രുവരിയിൽ 40 ശതമാനത്തിലധികം കയറ്റുമതിയും ചൈനയിലേക്കായിരുന്നു. തീരുവ ഭീഷണിയെത്തുടർന്ന് വെനസ്വേലൻ തുറമുഖങ്ങളിൽ എണ്ണ കയറ്റുന്നത് ഈ ആഴ്ച മന്ദഗതിയിലായി.
വിദേശ വിദ്യാഭ്യാസ മഹാസഭ 29നു കൊച്ചിയിൽ
കണ്ണൂർ: സാന്‍റാ മോണിക്ക സ്റ്റഡി എബ്രോഡ് സംഘടിപ്പിക്കുന്ന വിദേശ വിദ്യാഭ്യാസ മഹാസഭയിൽ വിദ്യാർഥികൾക്ക് 200ലധികം വിദേശ സർവകലാശാലകളിലേക്കും/കോളജുകളിലേക്കും സ്പോട്ട് അഡ്മിഷൻ നേടാം.

മാർച്ച് 29ന് എറണാകുളം മറൈൻ ഡ്രൈവിലുള്ള വിവാന്ത ഹോട്ടലില്‍ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ നടക്കുന്ന വിദേശ വിദ്യാഭ്യാസ മഹാസഭ കേരളം ഇന്നോളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ വിദേശ സര്‍വകലാശാലകളുടെയും കോളജുകളുടെയും സംഗമമായിരിക്കുമെന്ന് സാന്‍റാ മോണിക്ക മാനേജിംഗ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു.

ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ജര്‍മനി, യുകെ, യുഎസ്എ, കാനഡ, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, ഇറ്റലി, ഫിൻലൻഡ്‌, സ്വീഡന്‍, സ്വിറ്റ്സര്‍ലാന്‍ഡ്, യുഎഇ, സിംഗപ്പൂര്‍ ഉൾപ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളെ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും നേരില്‍ക്കാണാം.

പ്ലസ്ടു, ഡിഗ്രി, മാസ്റ്റേഴ്സ് കഴിഞ്ഞവർക്ക് 50,000 ല്‍പ്പരം കോഴ്സുകളില്‍നിന്ന് അനുയോജ്യമായത് തെരഞ്ഞെടുക്കാനുള്ള അവസരം കൂടിയാണിത്.

മഹാസഭയിൽ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു മില്യണിലേറെ സ്കോളര്‍ഷിപ്പുകളും ഒരുലക്ഷം വരെ മൂല്യമുള്ള റിഡീമബിള്‍ കൂപ്പണുകളും‍ നേടാനാകും. പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് നിബന്ധനകൾക്കു വിധേയമായി IELTS, PTE, TOEFL, GRE, OET, ജർമൻ ഭാഷ, സ്പോക്കൺ ഇംഗ്ലീഷ്, ഫ്രഞ്ച്, ലാംഗ്വേജ് സെർറ്റു (languagecert ) സ്പാനിഷ് ക്ലാസുകൾക്ക് ഫീസ് ഇനത്തിൽ 30 ശതമാനം കിഴിവ് ലഭിക്കും .

പ്രമുഖ ബാങ്കുകളുടെ വിദ്യാഭ്യാസ വായ്പ കൗണ്ടറുകളും വിദ്യാഭ്യാസ വിദഗ്ധർ നയിക്കുന്ന വിദേശ വിദ്യാഭ്യാസ സെമിനാറുകളും മഹാസഭയിൽ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.

പങ്കെടുക്കുന്നവർ www. santamonicaedu.inഎന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്താൽ ഇ മെയിൽ വഴി ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് പ്രവേശനം നേടാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്. ഫോൺ: 0484 4150999, 9645222999.
മണ്‍സൂണ്‍ ആര്‍ക്കിടെക്ചര്‍ ഫെസ്റ്റിവല്‍ കൊച്ചിയില്‍
കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്സ് (ഐഐഎ) കൊച്ചി സെന്‍ററിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ആര്‍ക്കിടെക്ടുകളുടെ അന്താരാഷ്‌ട്ര സമ്മേളനം മണ്‍സൂണ്‍ ആര്‍ക്കിടെക്ചര്‍ ഫെസ്റ്റിവല്‍ നാളെയും 29നും കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കും. കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസങ്ങളിലായി ഏഴു പ്രധാന പ്രഭാഷണങ്ങള്‍ക്ക് സമ്മേളനം വേദിയാകും.

ലോകമെമ്പാടുമുള്ള മണ്‍സൂണ്‍ റീജണിലെ ആര്‍ക്കിടെക്ടുകളുമായി ആശയവിനിമയം നടത്താനുള്ള അവസരമാണു സമ്മേളനം വഴി ഒരുക്കുകയെന്ന് ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ ജോസ്, കണ്‍വീനര്‍ അഭിഷേക് സേവ്യര്‍, ട്രഷറര്‍ ബിനേഷ് സുകുമാര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മണ്‍സൂണ്‍ ആര്‍ക്കിടെക്ചര്‍ അവാര്‍ഡിനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി ലഭിച്ച 17 എന്‍ട്രികള്‍ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി 700 ഓളം ആര്‍ക്കിടെക്ടുമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ടെസ്‌ലയെ പിന്നിലാക്കി ബിവൈഡി
ബാങ്കോക്ക്: ചൈനയിലെ മുൻനിര ഇലക്‌ട്രിക് വാഹന (ഇവി), ഹൈബ്രിഡ് കാർ നിർമാതാക്കളായ ബിവൈഡി കന്പനി, വരുമാനത്തിൽ ടെസ്‌ല ഇൻകോർപറേറ്റഡിനെ ഒൗദ്യോഗികമായി മറികടന്നു.

2024 ലെ വരുമാനം 777 ബില്യണ്‍ യുവാൻ (107 ബില്യണ്‍ ഡോളർ) റിപ്പോർട്ട് ചെയ്തു. ഇത് 2023നേക്കാൾ 29 ശതമാനം വർധനവാണ്. ഇതേ കാലയളവിൽ ടെസ്‌ലയുടെ വരുമാനം 97.7 ബില്യണ്‍ ഡോളറായിരുന്നു.

കഴിഞ്ഞ വർഷം ബിവൈഡിയുടെ അറ്റാദായം ഏകദേശം 40 ബില്യണ്‍ യുവാൻ (5.6 ബില്യണ്‍ ഡോളർ) ആയിരുന്നു. മുൻ വർഷത്തേക്കാൾ 34 ശതമാനം വർധന.

സവിശേഷതകളാൽ സന്പന്നമായ, ഹൈടെക് വാഹനങ്ങൾക്കായുള്ള താത്പര്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ ആഗോള ഇവി വിപണിയിൽ ബിവൈഡിയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ കുതിപ്പ് എടുത്തുകാണിക്കുന്നു. ബാറ്ററി ഇലക്‌ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ വിൽപ്പന 40 ശതമാനം വർധിച്ചു.

ടെസ്‌ലയുടെ മോഡൽ 3 ന് സമാനവും അതിന്‍റെ വിലയുടെ പകുതിയേക്കാൾ അല്പം മുകളിലുമുള്ള ഒരു ഇടത്തരം മോഡലായ ക്വിൻ എൽ ഇവി സെഡാൻ ഈ ആഴ്ച ആദ്യം ബിവൈഡി പുറത്തിറക്കി.

ഒരു സൂപ്പർ ഫാസ്റ്റ് ഇവി ചാർജിംഗ് സംവിധാനം പുറത്തിറക്കുന്നതായി കഴിഞ്ഞ ആഴ്ച കന്പനി പ്രഖ്യാപിച്ചു.

ബിവൈഡിയുടെ ഹോങ്കോങ്ങിൽ വ്യാപാരം ചെയ്യപ്പെടുന്ന ഓഹരികൾ മികച്ച വരുമാന റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും ഇന്നലെ ഇടിഞ്ഞു. കഴിഞ്ഞ വർഷത്തെ ബിവൈഡിയുടെ വിൽപ്പനയുടെ സിംഹഭാഗവും, ഏകദേശം 80 ശതമാനവും ഓട്ടോമോട്ടീവ് ബിസിനസുകളുമായി ബന്ധപ്പെട്ടതായിരുന്നു.

കഴിഞ്ഞ വർഷം ഏകദേശം 4.3 മില്യണ്‍ ഇലക്‌ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ വിറ്റഴിച്ചതായി ബിവൈഡി റിപ്പോർട്ട് ചെയ്തു. കന്പനിക്ക് കഴിഞ്ഞ വർഷം ഗ്രേറ്റർ ചൈനയ്ക്കു പുറത്തുള്ള വിപണികളിലുണ്ടായ വിൽപ്പനയിൽ 29 ശതമാനത്തിന്‍റെ വർധനവുണ്ടായി. ഒരു വർഷം മുന്പ് ഹോങ്കോംഗ്, തായ്‌വാൻ എന്നിവയുൾപ്പെടെയുള്ള വിപണികളിൽ 27 ശതമാനമായിരുന്നു.

ബിവൈഡി തങ്ങളുടെ കയറ്റുമതി അതിവേഗം വികസിപ്പിക്കുകയാണ്. എന്നാൽ, യുഎസിൽ വിൽക്കാൻ ഇതുവരെ ശ്രമിച്ചിട്ടില്ല. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കാർ ഇറക്കുമതിക്ക് തീരുവ് വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനിലേക്ക് 17 ശതമാനം തീരുവയാണ് ബിവൈഡി ഇലക്‌ട്രിക് വാഹനങ്ങളുടെ കയറ്റുമതിക്ക് നേരിടുന്നത്.
ചൈനയുടെ റബര്‍ ടാപ്പിംഗ് റോബോട്ട് കേരളത്തിനും രക്ഷയായേക്കാം
റെജി ജോസഫ്

കോട്ടയം: റബര്‍ ടാപ്പിംഗ് തൊഴിലാളിക്ഷാമത്തിനു പരിഹാരമായി ചൈന നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ടാപ്പിംഗ് റോബോട്ട് വികസിപ്പിച്ചു. ചൈനീസ് ട്രോപ്പിക്കല്‍ അഗ്രികള്‍കച്ചറല്‍ സയന്‍സസ് അക്കാദമിയും ബെയ്ജിംഗ് ടെക് ഫേം ഓട്ടോമോട്ടീവ് വാക്കിംഗ് ടെക്‌നോളജിയും ചേര്‍ന്നാണ് ടാപ്പിംഗ് റോബോട്ടുകളെ ടാപ്പിംഗ് ജോലി ഏല്‍പ്പിച്ചിരിക്കുന്നത്.

ചൈനയിലെ യുനാന്‍, ഹൈനാന്‍, ഗുവാംഗ്‌ഡോംഗ് പ്രദേശങ്ങളില്‍ യന്ത്രങ്ങളുടെ ട്രയല്‍ റണ്‍ നടന്നു. അടുത്ത മാസം ഡാന്‍ഷാവു പ്രദേശത്തെ തോട്ടങ്ങളില്‍ ടാപ്പിംഗ് ജോലിക്കാരായി റോബോട്ടുകള്‍ക്ക് സ്ഥിരം നിയമനം നല്‍കും.

മനുഷ്യ ടാപ്പിംഗിനേക്കാള്‍ റോബോട്ട് ടാപ്പര്‍ കൂടുതല്‍ അളവും ഗുണമേന്‍മയുമുള്ള ലാറ്റക്‌സ് ചിരട്ടയില്‍ വീഴ്ത്തുന്നതായാണ് അവകാശവാദം.

ടയര്‍ നിര്‍മാണത്തില്‍ ഉള്‍പ്പെടെ ലോകത്തെ പ്രധാന റബര്‍ ഉപഭോക്താവായ ചൈന കടുത്ത ടാപ്പിംഗ് തൊഴിലാളിക്ഷാമം നേരിടുകയാണ്. ലിതിയം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ട് തുടര്‍ച്ചയായി എട്ടു മണിക്കൂര്‍ ടാപ്പിംഗ് നടത്തും. 2015ല്‍ ആരംഭിച്ച ഗവേഷണത്തിനൊടുവിലാണ് റോബോട്ട് ടാപ്പര്‍ തോട്ടത്തിലിറങ്ങിയിരിക്കുന്നത്. ഷെഡില്‍ വിശ്രമിക്കുന്ന തോട്ടം ഉടമ റിമോട്ടിലൂടെ അറിയിക്കുന്ന സമയം അനുസരിച്ച് ജോലിക്കിറങ്ങും.

മണിക്കൂറില്‍ നൂറു മുതല്‍ ഇരുനൂറു വരെ റബര്‍ പട്ടയ്ക്ക് കേടോ മറ്റൊന്നും വരുത്താതെ കൃത്യമായി ടാപ്പിംഗ് നടത്തും. ജോലിക്കിടയില്‍ വേണ്ടിവന്നാല്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ യന്ത്രത്തില്‍തന്നെ ഓട്ടോമാറ്റിക് സംവിധാനമുള്ളതിനാല്‍ വന്‍കിട എസ്റ്റേറ്റുകളിലും യന്ത്രം പ്രയോജനപ്പെടും.

വ്യാവസായിക തോതില്‍ ഉത്പാദനം തുടങ്ങുന്നതോടെ യന്ത്രത്തിന്‍റെ വില 100,000 യുവാനാ (11.8 ലക്ഷം രൂപ)യായി കുറയ്ക്കാമെന്നും എട്ടേക്കര്‍ ടാപ്പ് ചെയ്യാനുള്ളവര്‍ക്ക് ഒന്നര വര്‍ഷത്തിനുള്ളില്‍ മുടക്കുമുതല്‍ തിരികെ കിട്ടുമെന്നുമാണ് റോബോട്ട് കമ്പനിയുടെ പ്രതീക്ഷ.

ചെറുകിട തോട്ടം ഉടമകള്‍ ഷെയറിട്ട് യന്ത്രം വാങ്ങിയാലും നേട്ടം. റോബോട്ടുകളെ വാങ്ങി ടാപ്പിംഗ് നടത്തിക്കൊടുക്കാനാഗ്രഹിക്കുന്ന സംരംഭകര്‍ക്കും പ്രയോജനകരം. ഇന്തോനേഷ്യ, തായ്‌ലാന്‍ഡ് തുടങ്ങിയ മുന്‍നിര റബര്‍ രാജ്യങ്ങളിലെ എസ്റ്റേറ്റ് ഉടമകളും ബഹുരാഷ്ട്ര ടയര്‍ കമ്പനികളുമായി റോബോട്ട് കമ്പനി ചര്‍ച്ചകള്‍ നടത്തിവരികയാണ്.

റോബോട്ട് ഓരോ റബറിന്‍റെയും ചുവട്ടിലെത്തി യന്ത്രക്കൈ ഉയര്‍ത്തി ഒട്ടുപാല്‍ പൊളിച്ച് പട്ടയില്‍ ക്രമീകരിച്ചിരിക്കുന്ന കനത്തിലും ചെരിവിലും ടാപ്പിംഗ് നടത്തുന്ന പ്രദര്‍ശന വീഡിയോ പുറത്തുവിട്ടിരുന്നു. നിലവില്‍ റോബോട്ട് ജോലിയില്‍ എണ്‍പത് ശതമാനം കൃത്യത പുലര്‍ത്തുന്നുണ്ട്.

ചെറിയ പരിമിതികള്‍കൂടി മറികടന്ന് നൂറു ശതമാനം പക്കാ ടാപ്പറായി റോബോട്ടിനെ ഇറക്കാനുള്ള പരിഷ്‌കാരം തുടരുകയാണ്. തോട്ടത്തിന്‍റെ അതിരും ഓരോ റബറിന്‍റെ ചുവട്ടിലേക്കുള്ള വഴിയും മുന്‍കൂട്ടി ഫീഡ് ചെയ്യുതിനാല്‍ വഴി തെറ്റി അയല്‍ക്കാരുടെ തോട്ടത്തില്‍ കയറി ടാപ്പിംഗ് നടത്തുമെന്ന ആശങ്ക വേണ്ട.

ഒരു മരം ടാപ്പ് ചെയ്യാന്‍ പരമാവധി അര മിനിറ്റേ വേണ്ടതുള്ളൂ. ഉടമയ്ക്ക് സ്മാര്‍ട്ട് ഫോണിലൂടെ റോബോട്ട് എത്ര കാര്യക്ഷമമായി ജോലി ചെയ്യുന്നുണ്ടെന്ന് കണ്ടുകൊണ്ടിരിക്കാം. അധികകൂലിയോ പണിമുടക്കോ ടാപ്പിംഗ് വീഴ്ചയോ ഒന്നിലും ആശങ്കവേണ്ട.

ടാപ്പിംഗ് ജോലിയിലേക്ക് ഇക്കാലത്ത് ആര്‍ക്കും താത്പര്യമില്ലെന്ന പരിമിതിക്കും റോബോട്ട് തീരുമാനമുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. ഇതേ കമ്പനി മുന്‍പ് വികസിപ്പിച്ച കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഇലക്‌ട്രിക് ടാപ്പിംഗ് കത്തി ഇന്തോനേഷ്യയിലും തായ്‌ലാന്‍ഡിലും ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ ഉപയോഗത്തിലുണ്ട്.
പവന് 240 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 8,185 രൂപയും പവന് 65,480 രൂപയുമായി.
യൂറോപ്പിൽ ടെസ്‌ലയ്ക്കു തിരിച്ചടി
ന്യൂയോർക്ക്: യൂറോപ്പിൽ യുഎസ് ഇലക്‌ട്രിക് വാഹന നിർമാതാക്കാളായ ടെസ്‌ലയ്ക്കു തിരിച്ചടി തുടരുന്നു. ഫെബ്രുവരിയിൽ യൂറോപ്പിൽ ടെസ്‌ലയുടെ വിപണി വിഹിതം ചുരുങ്ങി. യൂറോപ്യൻ ഭൂഖണ്ഡത്തിൽ മൊത്തത്തിലുള്ള ഇലക്‌ട്രിക് വാഹന രജിസ്ട്രേഷനുകൾ വർധിച്ചപ്പോഴും പൂർണമായും ഇലക്‌ട്രിക് കാർ നിർമാതാക്കളായ ടെസ്‌ലയുടെ വിൽപ്പന തുടർച്ചയായ രണ്ടാം മാസവും കുറഞ്ഞു.

മത്സരം വളരുകയും യൂറോപ്യൻ സന്പദ്‌വ്യവസ്ഥയിലെ മാന്ദ്യം മൊത്തം കാർ വിൽപ്പനയെ ബാധിക്കുകയും ചെയ്യുന്പോൾ, ഇലോണ്‍ മസ്കിന്‍റെ ബാറ്ററി-ഇലക്‌ട്രിക് (ബിഇവി) ബ്രാൻഡ് ഈ വർഷം ഇതുവരെ യൂറോപ്പിൽ 49 ശതമാനത്തിൽ താഴെ കാറുകൾ വിറ്റഴിച്ചതായി യൂറോപ്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍റെ (എസിഇഎ) കണക്കുകൾ വ്യക്തമാക്കുന്നു.

ഫെബ്രുവരിൽ ടെസ്‌ലയുടെ ആകെ വിപണി വിഹിതം 1.8 ശതമാനവും ബിഇവിയിൽ 10.3 ശതമാനവുമാണ്. 2024ൽ 2.8 ശതമാനവും ബിഇവിക്ക് 21.6 ശതമാനവുമായിരുന്നു.

എസിഇഎയുടെ കണക്കനുസരിച്ച് ജനുവരി, ഫെബ്രുവരി മാസക്കാലയളവിൽ ടെസ്‌ലയുടെ പുതിയ രജിസ്ട്രേഷനുകൾ 19,046 ആയി കുറഞ്ഞു. 2024ൽ ഈ രണ്ടുമാസങ്ങളിൽ 37,000 കാറുകളുടെ വിൽപ്പനയാണ് നടന്നത്. കഴിഞ്ഞ മാസം 16,888 കാറുകളാണ് വിറ്റത്. 2024ലിത് 28,000നു മുകളിലായിരുന്നു.

ടെസ്‌ലയുടെ പഴയതും ചെറുതുമായ മോഡലുകൾ ചൈനീസ്, യൂറോപ്യൻ കാറുകളിൽ നിന്നുള്ള പുതിയ മോഡലുകളുമായി ശക്തമായ മത്സരമാണ് നേരിടുന്നത്.

ഇവി വിൽപ്പന ഉയർന്നു

ജനുവരി, ഫെബ്രുവരി മാസത്തിനിടെ യൂറോപ്യൻ യൂണിയനിലെ മൊത്തത്തിലുള്ള ഇലക്‌ട്രിക് കാർ വിൽപ്പന 28.4 ശതമാനം വർധിച്ച് 2,55,489 യൂണിറ്റായി. യൂറോപ്യൻ യൂണിയനിൽ ഈ രണ്ടു മാസം ബാറ്ററി ഇലക്‌ട്രിക്കിന്‍റെ വിപണി വിഹിതം 15.2 ശതമാനത്തിലെത്തി.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 11.5 ശതമാനമായിരുന്നു. ഫെബ്രുവരിയിൽ മൊത്തം പുതിയ കാർ വിൽപ്പന 3.4 ശതമാനം കുറഞ്ഞപ്പോൾ, ബാറ്ററി ഇലക്‌ട്രിക് വാഹനങ്ങളുടെ വിൽപ്പന തുടർച്ചയായ രണ്ടാം മാസവും വർധിച്ച് 23.7 ശതമാനത്തിലെത്തി.

ഹൈബ്രിഡ് കാറുകളുടെ വിൽപ്പന 19 ശതമാനം ഉയർന്നു. വർഷത്തിലെ ആദ്യ രണ്ട് മാസങ്ങളിൽ ഹൈബ്രിഡ്-ഇലക്‌ട്രിക് വാഹനങ്ങൾ വിപണിയിൽ പ്രധാനിയായി. 35.2 ശതമാനം വിപണി വിഹിതം നേടിയ ഹൈബ്രിഡ് 5,94,059 രജിസ്ട്രേഷനുകൾ നടത്തി.

ഫെബ്രുവരിയിൽ മൊത്തം പാസഞ്ചർ കാർ രജിസ്ട്രേഷനുകളുടെ 58.4 ശതമാനവും ബാറ്ററി-ഇലക്ട്രിക്, ഹൈബ്രിഡ് അല്ലെങ്കിൽ പ്ലഗ്-ഇൻ ഹൈബ്രിഡുകൾ വാഹനങ്ങളാണ് - ഒരു വർഷം മുന്പ് ഇത് 48.2 ശതമാനമായിരുന്നു.
പകുതിയിലധികം അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ കുറയ്ക്കാൻ തയാറായി ഇന്ത്യ
സീനോ സാജു

ന്യൂഡൽഹി: പകുതിയിലധികം അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ കുറയ്ക്കാൻ ഇന്ത്യ തയാറായിട്ടുണ്ടെന്നു റിപ്പോർട്ട്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാരകരാറിനു കീഴിലെ ആദ്യഘട്ടമായാണു 2300 കോടി ഡോളർ വിലമതിക്കുന്ന അമേരിക്കൻ ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കാൻ ഇന്ത്യ തയാറായിട്ടുള്ളതെന്ന് യുഎസ് മാധ്യമം റിപ്പോർട്ട് ചെയ്തു.

മറ്റു രാജ്യങ്ങൾ ഏർപ്പെടുത്തുന്ന തീരുവതന്നെ അമേരിക്ക തിരിച്ചും ഏർപ്പെടുത്തുന്ന റസിപ്രോക്കൽ താരിഫ് (പരസ്പര താരിഫ്) ഇന്ത്യയിൽ ഏർപ്പെടുത്താതിരിക്കാനുള്ള ഉപാധിയായാണു സമീപവർഷങ്ങളിലെ ഏറ്റവും വലിയ തീരുവ വെട്ടിക്കുറയ്ക്കലിന് ഇന്ത്യ തയാറായത്.

മറ്റു രാജ്യങ്ങൾ അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് വലിയ തീരുവ ഏർപ്പെടുത്തുകയും എന്നാൽ അമേരിക്ക അവരുടെ ഉത്പന്നങ്ങൾക്ക് ചെറിയ തീരുവയും ഏർപ്പെടുത്തുന്നതിനെതിരേ ഏപ്രിൽ രണ്ടുമുതൽ പരസ്പര താരിഫ് ഏർപ്പെടുത്തുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

പരസ്പര താരിഫുകൾ ഇന്ത്യയിൽ ഏർപ്പെടുത്തിയാൽ അമേരിക്കയിലേക്ക് ഇന്ത്യ കയറ്റിയയ്ക്കുന്ന 6600 കോടി ഡോളർ വിലമതിക്കുന്ന ഉത്പന്നങ്ങളെ ബാധിക്കുമെന്നായിരുന്നു ഇന്ത്യയുടെ കണക്കുകൂട്ടൽ.

ഇത് ഒഴിവാക്കാനാണ് അമേരിക്കയിൽനിന്നുള്ള ഇറക്കുമതി തീരുവ ഗണ്യമായി ഇന്ത്യ വെട്ടിക്കുറച്ചത്. അമേരിക്ക ഇന്ത്യയിൽ പരസ്പര താരിഫ് ഏർപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര വ്യാപാര- വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദയും ലോക്സഭയിൽ അറിയിച്ചിട്ടുണ്ട്.

തീരുവകൾ വെട്ടിക്കുറച്ചും വിതരണശൃംഖല സംയോജനം വർധിപ്പിച്ചും ഉഭയകക്ഷി വ്യാപാരപ്രശ്നങ്ങൾ പരിഹരിച്ചും അമേരിക്കയുമായി നിലവിൽ ചർച്ചകൾ പുരോഗമിക്കുന്ന ഉഭയകക്ഷി വ്യാപാര കരാറിന് ഊന്നൽ നൽകാനാണു നിലവിൽ കേന്ദ്രത്തിന്‍റെ ശ്രമം.

പുതിയ ധാരണകൾപ്രകാരം അഞ്ചുമുതൽ 30 ശതമാനം വരെ തീരുവയുള്ള 55 ശതമാനം അമേരിക്കൻ ഉത്പന്നങ്ങൾക്കാണ് ഇന്ത്യ തീരുവ വെട്ടിക്കുറയ്ക്കാൻ തയാറായത്.

കാർഷിക ഉത്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷണവും മാംസവും, ഓട്ടോമൊബൈൽ, ഡയമണ്ട്, സ്വർണാഭരണങ്ങൾ തുടങ്ങിയ അമേരിക്കൻ ഉത്പന്നങ്ങൾക്കാണ് ഇന്ത്യ ഏറ്റവും വലിയ തീരുവ ഏർപ്പെടുത്തുന്നത്.

താരിഫ് കുറയ്ക്കുന്ന തീരുമാനം അന്തിമമല്ലെന്നും വ്യാപകമായ വെട്ടിക്കുറയ്ക്കലിനു പകരം ഓരോ ഉത്പന്നത്തിന്‍റെയും നിശ്ചിത തീരുവ സംബന്ധിച്ച ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
വിപണിയിൽ നേട്ടം തുടരുന്നു
മുംബൈ: തുടർച്ചയായ ഏഴാം ദിവസവും നേട്ടത്തിൽ ക്ലോസ് ചെയ്ത് ഓഹരി വിപണി. അതേസമയം തുടക്കത്തിൽ ഒരു ശതമാനം നേട്ടത്തിൽ ആരംഭിച്ച വിപണി ആ മികവ് നിലനിർത്തുന്നതിൽ പരാജയപ്പെടുന്ന കാഴ്ചയാണ് ദൃശ്യമായത്.

എന്നാൽ എച്ച്ഡിഎഫ്സി, ഐടി ഓഹരികൾ ശക്തിപ്പെട്ടത് റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഹരികളുടെ നഷ്ടങ്ങൾ നികത്തി. റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയുടെ നഷ്ടം സെൻസെക്സിൽ 724 പോയിന്‍റിന്‍റെ ഇടിവുണ്ടാക്കി.

സെൻസെക്സ് 0.04 ശതമാനം (32.81 പോയിന്‍റ്) ഉയർന്ന് 78,017.19 ലും നിഫ്റ്റി 0.04 ശതമാനം (10.30 പോയിന്‍റ്) ഉയർന്ന് 23,668.65 ലുമാണ് ക്ലോസ് ചെയ്തത്.

ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണി മൂലധനം 4.34 ലക്ഷം കോടി ഇടിഞ്ഞ് 414.79 ലക്ഷം കോടിയായി.

നിഫ്റ്റി മിഡ്കാപ് 1.6 ശതമാനത്തിന്‍റെയും സ്മോൾകാപ് 1.56 ശതമാനത്തിന്‍റെയും നഷ്ടം രേഖപ്പെടുത്തി. യുഎസ് ഡോളറിൽ വരുമാനത്തിന്‍റെ വലിയൊരു ഭാഗം നേടുന്ന ഇന്ത്യൻ ഐടി കന്പനികൾ ഇന്നലെ മുന്നേറ്റം നടത്തി. നിഫ്റ്റി ഐടി സൂചിക 1.3 ശതമാനം ഉയർന്നു.

ഓട്ടോ, കണ്‍സ്യൂമർ ഡ്യൂറബിൾസ്, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, പവർ, പൊതുമേഖലാ ബാങ്ക്, റിയൽറ്റി, ടെലികോം സൂചികകൾ ഇടിഞ്ഞു.
കിരൺ കേശവ് ചീഫ് സ്ട്രാറ്റജി ഓഫീസർ
കൊച്ചി:  പിഎച്ച്ഡി മീഡിയയുടെ ഏഷ്യാ- പസഫിക് മേഖലയുടെ ചീഫ് സ്ട്രാറ്റജി ഓഫീസറായി തൃശൂർ സ്വദേശിയായ കിരൺ കേശവിനെ നിയമിച്ചു.

ആദ്യമായാണ് ഒരു മലയാളി ഈ പദവിയിലെത്തുന്നത്. നിലവിൽ ഒമ്നി കോം മീഡിയ ഗ്രൂപ്പിന്‍റെ മലേഷ്യയിലെ ചീഫ് സ്ട്രാറ്റജി ഓഫീസറാണ്. മലേഷ്യയിലെ മൈൻഡ്ഷെയറിലും മുംബൈയിലെ യുഎമ്മിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എച്ച്‌ഐഎല്‍ ഇനി ബിര്‍ലനു ലിമിറ്റഡ്
കൊച്ചി: സികെ ബിര്‍ള ഗ്രൂപ്പിന്‍റെ ഭാഗമായ എച്ച്‌ഐഎല്‍ ലിമിറ്റഡ് ഇനി ബിര്‍ലനു ലിമിറ്റഡ് എന്ന പുതിയ പേരിലേക്ക്.

നിർമാണമേഖലയിൽ പുതിയ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്നതിന്‍റെ ഭാഗമാണ് ഈ മാറ്റം. ഇന്ത്യയിലും യൂറോപ്പിലുമായി 32 നിര്‍മാണ യൂണിറ്റുകളുള്ള ബിര്‍ലനു ലിമിറ്റഡിന് 80ഓളം രാജ്യങ്ങളില്‍ പങ്കാളികളും ഉപഭോക്താക്കളുമുണ്ട്.
ഓഹരി വിപണിയിൽ ആറാം ദിവസവും മുന്നേറ്റം
മുംബൈ: ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ ആറാം ദിവസവും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 1,078.87 പോയിന്‍റ് ഉയർന്ന് 77,984.38ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 307.95 പോയിന്‍റ് ഉയർന്ന് 23,658.35ലെത്തി.

പുതിയ വിദേശ ഫണ്ടുകളുടെ വരവും ബാങ്കിംഗ്, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളിലെ നേട്ടങ്ങളുമാണ് വിപണിക്ക് ഇന്ന് കരുത്തായത്. കഴിഞ്ഞ ആറ് ദിവസംകൊണ്ട് നിഫ്റ്റി സൂചികയിൽ 1,250 പോയിന്‍റിലേറെ നേട്ടമാണ് കരസ്ഥമാക്കിയത്.

സമാനമായി സെൻസെക്സ് സൂചികയിൽ ആറ് ദിവസത്തിനിടെ 4,200ലധികം പോയിന്‍റ് വർധനയും രേഖപ്പെടുത്തി.
പവന് 120 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,215 രൂപയും പവന് 65,720 രൂപയുമായി.
മ്യൂസിക് സ്ട്രീമിംഗിനായി പണം മുടക്കുന്നവരുടെ എണ്ണത്തിൽ വർധന
ന്യൂഡൽഹി: മ്യൂസിക് സ്ട്രീമിംഗ് ആപ്പുകൾ പലതും പാട്ടുകൾ വില്പനച്ചരക്കാക്കിയിട്ടും ശ്രോതാക്കളുടെ എണ്ണത്തിൽ കുറവൊന്നുമില്ല.

പാട്ടു കേൾക്കാനായി കാശ് മുടക്കി സബ്സ്ക്രിപ്ഷൻ എടുത്തവരുടെ എണ്ണം കഴിഞ്ഞവർഷം അമേരിക്കയിൽ മാത്രം പത്തു കോടി കടന്നുവെന്ന് റെക്കോർഡിംഗ് ഇൻഡസ്ട്രി അസോസിയേഷൻ ഓഫ് അമേരിക്കയുടെ (ആർഐഎഎ) വാർഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

പ്രീമിയം സബ്സ്ക്രിപ്ഷൻ തുക വർധിപ്പിച്ചിട്ടും സ്പോട്ടിഫൈയിൽ കാശ് മുടക്കി പാട്ട് കേൾക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന ഉണ്ടെന്ന് ആർഐഎഎ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ സബ്സ്ക്രിപ്ഷൻ തുക വർധിപ്പിച്ചിട്ടും കഴിഞ്ഞവർഷം ആദ്യമായി മുഴുവൻവർഷ ലാഭം (12 മാസ കാലയളവിൽ വരുമാനം ചെലവിനേക്കാൾ അധികമാകുന്നത്) നേടിയെന്ന് സ്പോട്ടിഫൈ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ഇതിനുപുറമെ പണം മുടക്കിയാൽ മാത്രം സംഗീതം സ്ട്രീം ചെയ്യാൻ കഴിയുന്ന ആപ്പിൾ മ്യൂസിക്കിന്‍റെ സബ്സ്ക്രൈബർമാരുടെ എണ്ണം 2022ലെ എട്ടു കോടിയിൽനിന്ന് കഴിഞ്ഞ വർഷം 10 കോടിക്കടുത്തായി ഉയർന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

യുട്യൂബ് മ്യൂസിക് പ്രീമിയത്തിനും യുട്യൂബ് പ്രീമിയത്തിനുമായി ആഗോളതലത്തിൽ നിലവിൽ 12 കോടിയിലധികം ഉപയോക്താക്കളുണ്ട്. പാട്ടും വീഡിയോയും സൗജന്യമായി ലഭ്യമാകുമെങ്കിലും പരസ്യങ്ങളൊന്നുമില്ലാതെ പാട്ടുകളും വീഡിയോകളും ആസ്വദിക്കാൻ ഉപയോക്താക്കൾ കൂടുതൽ മുൻഗണന നൽകുന്നുവെന്നാണ് സ്ട്രീമിംഗിനായി കാശ് നൽകുന്നവരുടെ എണ്ണത്തിലുണ്ടായ വർധനവ് ചൂണ്ടിക്കാട്ടുന്നത്.
തക്കാളിവില ഇടിഞ്ഞു; കർഷകർ ദുരിതത്തിൽ
ഇൻഡോർ: വില കുത്തനെ ഇടിഞ്ഞതോടെ മധ്യപ്രദേശിലെ തക്കാളി കർഷകർ കടുത്ത ആശങ്കയിൽ. കഴിഞ്ഞവർഷം മികച്ച ലാഭം ലഭിച്ചതിനാൽ ഈ വർഷം കൂടുതൽ സ്ഥലത്ത് കൃഷി നടത്തിയതാണ് കർഷകർക്കു തിരിച്ചടിയായത്.

വിപണിയിലേക്ക് വൻതോതിൽ തക്കാളി എത്തിത്തുടങ്ങിയതോടെ മൊത്തവില വിപണിയിൽ കിലോയ്ക്ക് രണ്ടു രൂപ നിരക്കിലാണ് തക്കാളി വാങ്ങുന്നത്.

കർഷകരെ രക്ഷിക്കാൻ സർക്കാരിന്‍റെ സഹായം അനിവാര്യമാണെന്ന വിലയിരുത്തലാണ് പൊതുവേ ഉയരുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ തക്കാളി സംഭരണകേന്ദ്രമായ ഇൻഡോറിലെ ദേവി അഹില്യാഭായി ഹോൾക്കർ ഫ്രൂട്ട് ആൻഡ് വെജിറ്റബിളിലേക്ക് വൻതോതിലാണ് തക്കാളി എത്തിക്കൊണ്ടിരിക്കുന്നത്.

വില ഒത്തുപോകാത്തതിനാൽ തക്കാളി വിപണിയിൽ ഉപേക്ഷിച്ചശേഷം മുങ്ങിയവരും കുറവല്ല. ഇതും മൊത്തവിപണ മാർക്കറ്റ് നടത്തിപ്പുകാർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണ്.
കോട്ടണ്‍ ഫാബിന് പുതിയ ഷോറൂം
കൊച്ചി: മുൻനിര ടെക്‌സ്റ്റൈല്‍ റീട്ടെയില്‍ സ്റ്റോറായ കോട്ടണ്‍ ഫാബിന്‍റെ പുതിയ ഷോറൂം മഹാരാജാസ് കോളജ് ഗ്രൗണ്ടിനു സമീപം പി.ടി. ഉഷ റോഡില്‍ 27ന് പ്രവർത്തനമാരംഭിക്കും.

ഫിലിം ഫാഷന്‍ ഡിസൈനര്‍ സമീറ സനീഷ് ഉദ്ഘാടനം ചെയ്യും. ഫിലിം ഫാഷന്‍ ഡിസൈനര്‍ അരുണ്‍ മനോഹറാണ് മുഖ്യാതിഥി. 5500 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഷോറൂമില്‍ കിഡ്‌സ് വെയര്‍, മെന്‍സ് വെയര്‍, ലേഡീസ് വെയര്‍ എന്നിവ ലഭിക്കും.
എടിഎം ഇന്‍റർചേഞ്ച് ഫീസ് വർധിപ്പിച്ച് ആർബിഐ
ന്യൂഡൽഹി: എടിഎം ഇന്‍റർചേഞ്ച് ഫീസ് വർധിപ്പിക്കാൻ അംഗീകാരം നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ).

സാന്പത്തിക ഇടപാടുകൾക്ക് 2 രൂപയും സാന്പത്തികേതര ഇടപാടുകൾക്ക് 1 രൂപയുമാണ് വർധിപ്പിച്ചത്. ആർബിഐയുടെ ഈ തീരുമാനം മേയ് 1 മുതൽ പ്രാബല്യത്തിൽ വരും.

ഇന്‍റർചേഞ്ച് ഫീസ് വർധിപ്പിച്ചത് ബാങ്കുകൾക്ക് അധിക സാന്പത്തിക ഭാരം നൽകുമെങ്കിലും, ഇത് ഉപഭോക്താക്കളെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്‍റർചേഞ്ച് ഫീസ് പരിഷ്കരിച്ചപ്പോഴെല്ലാം, ബാങ്കുകൾ ഈ അധിക ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറിയിരുന്നു. അതുകൊണ്ടുതന്നെ ബാങ്കുകൾ ഉപഭോക്താക്കൾക്കുള്ള ഫീസ് വൈകാതെ വർധിപ്പിച്ചേക്കും.

കാർഡ് നൽകുന്ന ബാങ്ക്, പണം പിൻവലിക്കാൻ കാർഡ് ഉപയോഗിക്കുന്ന ബാങ്കിന് നൽകുന്ന ചാർജാണ് എടിഎം ഇന്‍റർചേഞ്ച് ഫീസ്. ഈ ഫീസ് സാധാരണയായി ഇടപാടിന്‍റെ ഒരു ശതമാനമാണ്.
സൈം മാര്‍ക്കറ്റിംഗ് സമ്മിറ്റ് നടത്തി
കൊച്ചി: സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് ആന്‍ഡ് ഓണ്‍ട്രപ്രണര്‍ഷിപ്പ് (സൈം) കൊച്ചിയുടെ ആഭിമുഖ്യത്തില്‍ മാര്‍ക്കറ്റിംഗ് സമ്മിറ്റ് സംഘടിപ്പിച്ചു.

സൈം കൊച്ചി കാമ്പസില്‍ നടന്ന സമ്മിറ്റില്‍ കേരള മാനേജ്‌മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് ബിബു പുനൂരാന്‍ മുഖ്യാതിഥിയായിരുന്നു. സൈം കൊച്ചി ചെയര്‍മാന്‍ സി.പി. രവീന്ദ്രനാഥന്‍ അധ്യക്ഷത വഹിച്ചു.

വര്‍ഗീസ് ചാണ്ടി, ഗായത്രി ഓജ, അജിത് നായര്‍, ആനി വിനോദ് മഞ്ഞില, പൗലോസ് മാത്യു, കിരണ്‍ ആന്‍റണി തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. സൈം കൊച്ചി ഡയറക്ടര്‍ അലോക് കൃഷ്ണ, പ്രഫസര്‍മാരായ ഡോ. രഞ്ജന വര്‍ഗീസ്, ഡോ. ഡോണ്‍ ജോസ്, ഡോ. എലിസബത്ത് ദേവസ്യ തുടങ്ങിയവര്‍ സമ്മിറ്റ് നയിച്ചു. അക്കാദമിക്, ഇന്‍ഡസ്ട്രി വിദഗ്ധരും വിദ്യാര്‍ഥികളും പങ്കെടുത്തു.
തട്ടിപ്പുകൾ തടയാൻ റദ്ദാക്കിയത് 3.4 കോടി മൊബൈൽ കണക്‌ഷനുകൾ
ന്യൂഡൽഹി: ഓണ്‍ലൈൻ തട്ടിപ്പുകൾ തടയുന്നതിന്‍റെ ഭാഗമായി രാജ്യത്ത് ഇതുവരെ 3.4 കോടിയിലധികം മൊബൈൽ കണക്‌ഷനുകൾ വിച്ഛേദിച്ചതായി കേന്ദ്രസർക്കാർ. 3.19 ലക്ഷം ഐഎംഇഐ നന്പറുകൾ ബ്ലോക്ക് ചെയ്തതായും കേന്ദ്രസർക്കാർ വ്യക്തമാക്കി.

ആർട്ടിഫിഷൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടെ 16.97 ലക്ഷം വാട്സ് ആപ് അക്കൗണ്ടുകൾ പ്രവർത്തനരഹിതമാക്കിയതായും ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അറിയിച്ചു. ഓണ്‍ലൈൻ തട്ടിപ്പുകൾ തടയുന്നതിന് ആരംഭിച്ച ‘സഞ്ചാർ സാത്തി’ പോർട്ടൽ മുഖേനയാണ് ഇതു സാധ്യമായത്. ബൾക്ക് മെസേജുകൾ അയച്ച 20,000ലധികം പേരെ കരിന്പട്ടികയിൽപ്പെടുത്തിയിട്ടുണ്ടെന്നും കമ്മ്യൂണിക്കേഷൻസ്-ഗ്രാമവികസന സഹമന്ത്രി ഡോ. പെമ്മസാനി ചന്ദ്രശേഖർ വ്യക്തമാക്കി. വ്യാജ രേഖകളിൽ എടുത്ത സംശയാസ്പദമായ മൊബൈൽ കണക്‌ഷനുകൾ തിരിച്ചറിയാൻ കേന്ദ്രസർക്കാർ ആർട്ടിഫിഷൽ ഇന്‍റലിജൻസ് സംവിധാനം ഉപയോഗിക്കുന്നുണ്ട്.

കഴിഞ്ഞദിവസം സമൂഹമാധ്യമമായ വാട്സ് ആപ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 99 ലക്ഷത്തോളം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. 2025 ജനുവരി മാസത്തെ കണക്കുപ്രകാരമാണ് വാട്സ് ആപ്പിന്‍റെ നയത്തിനു വിരുദ്ധമായി പ്രവർത്തിച്ച അക്കൗണ്ടുകൾക്ക് കന്പനി പൂട്ടിട്ടത്.

വാട്സ് ആപ് പ്ലാറ്റ്ഫോം കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പുകൾക്ക് തടയിടുന്നതിനൊപ്പം സമഗ്രത നിലനിർത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമാണു നിരോധനമെന്ന് വാട്സ് ആപ് പ്രതിമാസ റിപ്പോർട്ടിൽ വ്യക്തമാക്കി. ഇതിൽ 13 ലക്ഷം അക്കൗണ്ടുകൾ പരാതികൾ ലഭിക്കുന്നതിന് മുന്പുതന്നെ നീക്കം ചെയ്തവയാണ്. അനാവശ്യ മെസേജുകളുമായി ബന്ധപ്പെട്ട് ജനുവരിയിൽ വാട്സ് ആപ്പിന് 9,474 പരാതികളാണു ലഭിച്ചത്.

വാട്സ് ആപ് രജിസ്റ്റർ ചെയ്യുന്ന സമയം, സന്ദേശമയയ്ക്കുന്ന സമയം, പരാതികൾ ഉയരുന്ന സാഹചര്യം എന്നിങ്ങനെ മൂന്നു തലങ്ങളിലാണ് ദുരുപയോഗം കണ്ടെത്താൻ പരിശോധനകൾ നടത്തുന്നത്. രാജ്യത്തു സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബർ തട്ടിപ്പുകളിൽ ഏറിയ പങ്കും വാട്സ് ആപ് വഴിയാണെന്ന് ആഭ്യന്തരമന്ത്രാലയം നേരത്തെ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
നാളികേരത്തിന് ക്ഷാമകാലം
ആഗോള തലത്തിൽ നാളികേര ഉത്പാദനം കുറഞ്ഞു, വിപണി നിയന്ത്രണം ഉത്പാദകരുടെ കരങ്ങളിലെത്തിയതോടെ നിരക്ക് സർവകാല റിക്കാർഡിൽ. സാമ്പത്തിക വർഷാന്ത്യം അടുക്കുന്നതിനാൽ അന്തർസംസ്ഥാന ഇടപാടുകാർ മുഖ്യ വിപണികളിൽ നിന്നുള്ള ചരക്ക് സംഭരണം കുറയ്ക്കും. രാജ്യാന്തര മാർക്കറ്റിൽ കുരുമുളക് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. പ്രതികൂല കാലാവസ്ഥയിൽ ഏലത്തോട്ടങ്ങൾ പലതും നിലനിൽപ്പ് ഭീഷണിയിൽ. സ്വർണ വിലയിൽ ചാഞ്ചാട്ടം.

ആഗോള നാളികേര ഉത്പാദനം കുറയുമെന്ന അന്താരാഷ്‌ട്ര നാളികേര സമൂഹത്തിന്‍റെ വിലയിരുത്തൽ ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിന് വേഗത പകരും. നാളികേരത്തിന്‍റെ മുഖ്യ ഉത്പാദക രാജ്യങ്ങളായ ഇന്ത്യ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ ഈ വർഷം ആദ്യ പകുതിയിൽ ലഭ്യത ചുരുങ്ങുമെന്നാണ് അവർ വ്യക്തമാക്കിയത്. യുഎസ്, യൂറോപ്യൻ രാജ്യങ്ങളും ചൈനയും വൻതോതിലാണ് ഭക്ഷ്യ, വ്യാവസായിക ആവശ്യങ്ങൾക്ക് വെളിച്ചെണ്ണ ശേഖരിക്കുന്നത്. ഏറ്റവും താഴ്ന്ന വിലയ്ക്ക് എണ്ണ കയറ്റുമതി നടത്തുന്നത് ഫിലിപ്പീൻസാണ്. ഇന്ത്യയും ശ്രീലങ്കയും ഏതാണ്ട് തുല്യമായ നിരക്കാണ് രേഖപ്പെടുത്തുന്നത്.

അന്താരാഷ്‌ട്ര മാർക്കറ്റിൽ ഇന്ത്യൻ വെളിച്ചെണ്ണ വില ടണ്ണിന് 2894 ഡോളറിൽ നീങ്ങുമ്പോൾ ശ്രീലങ്ക 2859 ഡോളറിന് ചരക്ക് വാഗ്ദാനം ചെയ്തു. കൊപ്ര വിലയിലും ഇന്ത്യയാണ് മുന്നിൽ, കൊച്ചി വിപണി വില കണക്കാക്കിയാൽ ടണ്ണിന് 1850 ഡോളർ, കഴിഞ്ഞവാരം ഏകദേശം നാല് ശതമാനം വില വർധന. ശ്രീലങ്ക 1726 ഡോളറും രേഖപ്പെടുത്തി. അതേസമയം ഇന്തോനേഷ്യ 1191 ഡോളറിനാണ് ചരക്ക് വാഗ്ദാനം ചെയുന്നത്. അവർ ഫിലിപ്പീൻസ് കയറ്റുമതിക്കാരുമായാണ് മത്സരിക്കുന്നത്. വ്യാവസായിക ആവശ്യങ്ങൾക്കുള്ള ചരക്ക് ഇരുരാജ്യങ്ങളും വൻതോതിൽ കയറ്റുമതി നടത്തുന്നുണ്ട്.

രാജ്യത്ത് എറ്റവും കൂടുതൽ നാളികേര കൃഷിയുള്ള ദക്ഷിണേന്ത്യയിൽ കാലാവസ്ഥാ വ്യതിയാനം മൂലം വിളവ് കുറഞ്ഞു. കാർഷിക മേഖലയിലെ ചലനങ്ങൾ വിലയിരുത്തിയാൽ മുന്നിലുള്ള മാസങ്ങളിലും ചരക്ക് ക്ഷാമം നിലനിൽക്കാം. പച്ചത്തേങ്ങയ്ക്കും കൊപ്രയ്ക്കും കരിക്കിനും ആകർഷകമായ വില ഉറപ്പുവരുത്താനാവും. കൊപ്ര ക്ഷാമം രൂക്ഷമായതോടെ മില്ലുകാർ വെളിച്ചെണ്ണ വില ഉയർത്തി. ബഹുരാഷ്‌ട്ര കൊപ്രയാട്ട് വ്യവസായികളും മറ്റ് വൻകിട മില്ലുകാരും പച്ചത്തേങ്ങ സംഭരിക്കാൻ പരക്കംപായുകയാണ്. വാരാന്ത്യം കൊച്ചിയിൽ വെളിച്ചെണ്ണ 25,000 രൂപയിലും കൊപ്ര 16,600 രൂപയിലുമാണ്.

സാമ്പത്തിക വർഷാന്ത്യം അടുത്തതോടെ വിപണിയിൽ പണത്തിന് ഞെരുക്കം അനുഭവപ്പെടുന്നു. ഈ വാരം അത് കൂടുതൽ രൂക്ഷമായി മാറാനുള്ള സാധ്യതകൾ കണക്കിലെടുത്താൽ മുഖ്യ ഉത്പന്നങ്ങളിലെ വാങ്ങൽ താത്പര്യം ചുരുങ്ങുമെന്നത് വിലയെ ചെറിയ അളവിൽ ബാധിക്കാം. വായ്പാ തിരിച്ചടവുകൾ മുൻനിർത്തി ഒരു വിഭാഗം ചെറുകിട കർഷകർ ഉത്പന്നങ്ങൾ വിറ്റുമാറാൻ തിടുക്കം കാണിക്കാം. അത്തരക്കാരെ മാറ്റിനിർത്തിയാൽ മറ്റുള്ളവർ പുതിയ സാമ്പത്തിക വർഷം പിറന്നശേഷം വിപണിയിൽ ശ്രദ്ധചെലുത്തുന്നതാവും അഭികാമ്യം.

കുരുമുളക് രാജാവ്

രാജ്യാന്തര സുഗന്ധവ്യഞ്ജന മാർക്കറ്റിൽ കുരുമുളക് രാജാവായി തുടരുകയാണ്. ഇറക്കുമതിക്കാർ ലഭ്യത ഉറപ്പിക്കാൻ ഉയർന്ന വിലയ്ക്കും കച്ചവടങ്ങളിൽ ഏർപ്പെടുന്നുണ്ട്. വിയറ്റ്നാമിലും ഇന്തോനേഷ്യയിലും ബ്രസീലിലും സ്റ്റോക്ക് ചുരുങ്ങിയതോടെ വാങ്ങലുകാർ മലേഷ്യൻ മുളകിൽ താത്പര്യം കാണിച്ചു.

കുരുമുളകിനും വെള്ള കുരുമുളകിനും അവർ ഉയർന്ന വിലയാണ് ആവശ്യപ്പെടുന്നത്. യൂറോപ്യൻ ബയർമാരിൽനിന്നുള്ള അന്വേഷണങ്ങൾ പ്രവഹിച്ചതോടെ വിയറ്റ്നാം കുരുമുളകിന് 7100- 7300 ഡോളർ ആവശ്യപ്പെട്ടു. ഇടുക്കി, വയനാട്, പത്തനംതിട്ട ഭാഗങ്ങളിൽനിന്നും കൊച്ചിയിലേക്കുള്ള കുരുമുളക് നീക്കം കുറഞ്ഞു. കർഷകരും മധ്യവർത്തികളും ചരക്ക് നീക്കം കുറച്ച് നിരക്ക് ഉയർത്താനുള്ള ശ്രമത്തിലാണ്. കൊച്ചിയിൽ കുരുമുളക് 70,800 രൂപയിലാണ്. മലബാർ മുളക് വില ടണ്ണിന് 8400 ഡോളർ.

വില ഉയർത്താതെ ഇടപാടുകാർ

കൊടും വേനലിൽ ഏലക്ക ഉത്പാദനം കുറയുമെന്നു വ്യക്തമായിട്ടും നിരക്ക് ഉയർത്താൻ ഇടപാടുകാർ തയാറായില്ല. ഏലക്ക ലേലത്തിൽ ആഭ്യന്തര വ്യാപാരികളും കയറ്റുമതികാരും മത്സരിച്ചാണ് പല അവസരത്തിലും ചരക്ക് സംഭരിച്ചത്. വരണ്ട കാലാവസ്ഥ കണക്കിലെടുത്താൽ സ്റ്റോക്കിസ്റ്റുകളുടെ നീക്കങ്ങൾ വരും ദിനങ്ങളിൽ നിർണായകമാവും. ശരാശരി ഇനം ഏലക്ക കിലോ 2500-2600 രൂപയിലാണ് നീങ്ങുന്നത്. ഏപ്രിൽ മധ്യം വരെ വേനൽമഴയുടെ സാന്നിധ്യം പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നില്ലെങ്കിൽ വിഷുവിനു ശേഷം നിരക്ക് ഉയരുമെന്ന നിഗമനത്തിലാണ് ഹൈറേഞ്ചിലെ ഒരു വിഭാഗം ഉത്പാദകർ.

റബർ കർഷകരുടെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഷീറ്റ് വില കിലോ 200 രൂപയുടെ പ്രതിരോധം തകർത്തു. കാർഷിക മേഖല വിപണിയുടെ ചലനങ്ങൾ അടിമുടി വീക്ഷിക്കുകയാണെങ്കിലും ഉത്പാദന കേന്ദ്രങ്ങളിൽ ചരക്കില്ലെന്ന നിലപാടിലാണ് വ്യാപാരികൾ. വരണ്ട കാലാവസ്ഥ മൂലം റബർ ടാപ്പിംഗ് പതിവിലും നേരത്തെ സ്തംഭിച്ചതിനാൽ ടയർ വ്യവസായികൾ തിരക്കിട്ടുള്ള വാങ്ങലുകൾക്ക് തയാറായില്ല. കൊച്ചിയിൽ നാലാം ഗ്രേഡ് കിലോ 203 രൂപയിൽ കൈമാറി. അഞ്ചാം ഗ്രേഡ് 200 രൂപ. തായ് മാർക്കറ്റായ ബാങ്കോക്കിൽ ഷീറ്റ് വില കിലോ 207 രൂപയിലാണ്.

ആഭരണ വിപണി പവൻ പുതിയ റിക്കാർഡ് കാഴ്ചവച്ച ശേഷം അൽപ്പം തളർന്നു. 65,760 രൂപയിൽ വിപണനം തുടങ്ങിയ പവൻ ഒരവസരത്തിൽ സർവകാല റിക്കാർഡായ 66,480 വരെ ഉയർന്ന ശേഷം ശനിയാഴ്ച 65,840ലേക്കു താഴ്ന്നു.
വിപണിയിൽ കുതിപ്പ്
ഒടുവിൽ വിദേശ ഓപ്പറേറ്റർമാർക്ക് മനം മാറ്റം, ആറു മാസ കാലയളവിലെ വനവാസത്തിന് ശേഷം പണക്കിഴിയുമായി അവർ രംഗത്ത് ഇറങ്ങിയത് ഇന്ത്യൻ വിപണിയിൽ ഉത്സവപ്രതീതിജനിപ്പിച്ചു.

വിപണിയെ നാല് വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ അവരുടെ തിരിച്ചുവരവ് അവസരം ഒരുക്കി. നാല് ശതമാനം നേട്ടം വാരികൂട്ടിയ നിഫ്റ്റി 953 പോയിന്‍റ് വർധിച്ചപ്പോൾ സെൻസെക്സ് 3076 പോയിന്‍റ് ഒറ്റ ആഴ്ചയിൽ സ്വന്തമാക്കി.

വിപണി അടിമുടി ബുള്ളിഷായി മാറിയെന്ന് പൂർണമായി വിലയിരുത്താനായിട്ടില്ലെങ്കിലും നിഫ്റ്റിയിലെ അടിയൊഴുക്ക് ശക്തംതന്നെ. വിദേശ പണ പ്രവാഹത്തിൽ ഡോളറിന് മുന്നിൽ രൂപ 100 പൈസയുടെ മികച്ച തിരിച്ചുവരവും ഇതിനിടയിൽ കാഴ്ചവച്ചു. സാമ്പത്തിക മേഖലയിൽ ഉണർവ് കണ്ടുതുടങ്ങുമെന്ന സൂചനകൾക്ക് ഇതോടെ തുടക്കം കുറിച്ചു.

നിഫ്റ്റി തുടക്കത്തിലെ 22,555 പോയിന്‍റിൽനിന്നും 22,449ലേക്ക് താഴ്ന്ന അവസരത്തിലാണ് വിദേശ ഫണ്ടുകൾ പുതിയ വാങ്ങലുകൾക്ക് ഉത്സാഹിച്ചത്. ഒരവസരത്തിൽ സൂചിക കഴിഞ്ഞവാരം വ്യക്തമാക്കിയ 22,799ലെ നിർണായക പ്രതിരോധം തകർത്തതോടെ കൂടുതൽ കരുത്ത് കാണിച്ച് 23,402.70 വരെ മുന്നേറി. മാർക്കറ്റ് ക്ലോസിംഗിൽ സൂചിക അല്പം തളർന്ന് 23,350 പോയിന്‍റിലാണ്. ഈ വാരം 23,685ലെ ആദ്യ പ്രതിരോധം തകർക്കാനായാൽ നിഫ്റ്റി 24,020നെ ലക്ഷ്യമാക്കും.

ഡെറിവേറ്റീവ് മാർക്കറ്റിൽ ഈ വാരം നടക്കുന്ന സെറ്റിൽമെന്‍റ്കൂടി കണക്കിലെടുത്താൽ ഏപ്രിൽ സൂചിക 24,973നെ ഉറ്റുനോക്കാം. നിലവിൽ വിപണിക്ക് 22,732 പോയിന്‍റിൽ താങ്ങുണ്ട്. സാങ്കേതികമായി വീക്ഷിച്ചാൽ തൊട്ട് മുൻവാരത്തിൽ തന്നെ പാരാബോളിക്ക് എസ്എആർ ബുള്ളിഷായി മാറിയിരുന്നു. എന്നാൽ, സെല്ലിംഗ് മൂഡിൽനിന്നും സൂപ്പർ ട്രെൻഡ് വാരമധ്യമാണ് നിക്ഷേപകർക്ക് അനുകൂലമായത്. എംഎസിഡിയെ ബാധിച്ച ദുർബലാവസ്ഥ വിട്ടുമാറിയില്ല. അതേ സമയം മറ്റ് പല ഇൻഡിക്കേറ്ററുകൾ ഓവർ സോൾഡായത് വിപണിയുടെ തിരിച്ചുവരവിന് വേഗത പകരാം.

നിഫ്റ്റി മാർച്ച് ഫ്യൂചർ സെറ്റിൽമെന്‍റ് വ്യാഴാഴ്ചയാണ്. സെറ്റിൽമെന്‍റിന് മുന്നോടിയായി ഓപ്പറേറ്റർമാർ ഏപ്രിൽ സീരീസിലേക്ക് ചുവടുമാറ്റുകയാണ്. നിഫ്റ്റി ഏപ്രിലിൽ നാല് ശതമാനം ഉയർന്ന് വാരാന്ത്യം 23,528ലാണ്. ഇതിനിടയിൽ വിപണിയിലെ ഓപ്പൺ ഇന്‍ററസ്റ്റ് 17 ലക്ഷം കരാറുകളിൽനിന്ന് 30.4 ലക്ഷമായി ഉയർന്നു. ഇത്ര ശക്തമായ ഒരു കുതിച്ചുചാട്ടം പുതിയ നിക്ഷേപകരുടെ വരവായി കണക്കാക്കാം. ഏപ്രിൽ ഫ്യൂച്ചർ 23,700നെ കൈപിടിയിൽ ഒതുക്കാനുള്ള ശ്രമങ്ങൾ വരും ദിനങ്ങളിൽ പ്രതീക്ഷിക്കാം. അത്തരം ഒരു സാഹചര്യം 24,000-24,200ലേക്കുള്ള ദൂരം കുറക്കും. എന്നാൽ, ഉയർന്ന റേഞ്ചിൽ പുതിയ ഷോർട്ട് പൊസിഷനുകൾ ഉടലെടുക്കാനും ഇടയുണ്ട്.

സെൻസെക്സ് 73,828 പോയിന്‍റിൽനിന്നും നേട്ടത്തിലാണ് ഇടപാടുകൾ പുനരാരംഭിച്ചത്. വാങ്ങൽ താത്പര്യം ശക്തമായതോടെ 75,000 ലെയും 76,000ലെയും പ്രതിരോധങ്ങൾ നിഷ്പ്രയാസം തകർത്ത് 77,041.94 വരെ ഉയർന്നു. വാരാന്ത്യ ക്ലോസിംഗിൽ സെൻസെക്സ് 76,905 പോയിന്‍റിലാണ്. വിപണിയുടെ ചലനങ്ങൾ നിരീക്ഷിച്ചാൽ 77,973-79,041 റേഞ്ചിൽ പ്രതിരോധവും 74,904ൽ താങ്ങും പ്രതീക്ഷിക്കാം.

വിപണിയുടെ മുഖഛായ മാറ്റിമറിച്ചത് വിദേശ ധനകാര്യസ്ഥാപനങ്ങളാണ്. കഴിഞ്ഞ സെപ്റ്റംബർ മുതൽ വിൽപ്പനക്കാരുടെ മേലങ്കി മാത്രം അണിഞ്ഞ് രംഗത്ത് ഇറങ്ങിയിരുന്നു. അവർ പിന്നിട്ട വാരം ആ കുപ്പായം മാറ്റിയത് ഏറെ ശ്രദ്ധേയം. അവർ 5584.95 കോടി രൂപയുടെ ഓഹരികൾ രണ്ട് ദിവസങ്ങളായി വില്പന നടത്തിയെങ്കിലും മറ്റ് ദിവസങ്ങളിൽ അവർ നിക്ഷേപത്തിന് ഉത്സാഹിച്ചു, മൊത്തം 11,404.07 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.

മാർച്ച് ആദ്യ പകുതിയിൽ വിദേശ നിക്ഷേപകർ 30,000 കോടി രൂപ ഇന്ത്യൻ മാർക്കറ്റിൽ നിന്നും പിൻവലിച്ചിരുന്നു. ഈ വർഷം ഇതുവരെ 1.57 ലക്ഷം കോടി രൂപയുടെ ഓഹരികൾ അവർ വിറ്റഴിച്ചു. അതേസമയം 1.81 ലക്ഷം കോടി രൂപആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ഈ വർഷം നിക്ഷേപിച്ചു. പിന്നിട്ട വാരം അവർ 10,676.11 കോടിയുടെ വാങ്ങലും 6338.28 കോടി രൂപയുടെ വില്പനയും നടത്തി.

രൂപ ശക്തമായ തിരിച്ചു വരവ് കാഴ്ചവച്ചു. ആഭ്യന്തര കറൻസി മൂല്യം 86.99ൽ നിന്നും 86.75ലെ പ്രതിരോധം തകർത്ത് ഒരു ശതമാനത്തിലധികം ഉയർന്നു. ഡോളറിന് മുന്നിൽ രൂപ 85.97ലേക്ക് കയറി. രണ്ട് വർഷത്തിനിടയിൽ ആദ്യമായി നൂറ് പൈസയിൽ അധികം കരുത്ത് ഒറ്റ ആഴ്ചയിൽ വിപണി തിരിച്ചുപിടിച്ചത് സാന്പത്തിക മേഖലയ്ക്ക് ഉണർവ് പകരും. സാന്പത്തിക വർഷാന്ത്യം അടുത്ത അവസരത്തിലെ ഈ തിരിച്ചുവരവ് കേന്ദ്ര ബാങ്കിനും ആശ്വാസം പകരും. രൂപ ബുള്ളിഷായ സാഹചര്യത്തിൽ മൂല്യം 85.80-85.65ലേക്ക് ശക്തിപ്രാപിക്കാം. തിരിച്ചടി നേരിട്ടാൽ 86.22ൽ താങ്ങുണ്ട്.

രാജ്യാന്തര സ്വർണ വില ട്രോയ് ഔൺസിന് 2985 ഡോളറിൽ നിന്നും സർവകാല റിക്കാർഡായ 3056 ഡോളറിലേയ്ക്ക് ഉയർന്നു. ഈ അവസരത്തിലെ ലാഭമെടുപ്പിൽ നിരക്ക് 3022 ഡോളറായി താഴ്ന്നു. ഒരു മാസ കാലയളവിൽ സ്വർണ വില 95 ഡോളർ വർധിച്ചത്. ഒരു വർഷത്തിൽ ന്യൂയോർക്ക് എക്സ്ചേഞ്ചിൽ മഞ്ഞലോഹം ഔൺസിന് 859 ഡോളർ ഉയർന്നു.
ബിഎസ്എൻഎൽ 5-ജി ജൂണിൽ
കൊല്ലം: ബിഎസ്എൻഎലിന്‍റെ 4-ജിയിൽ നിന്ന് 5 -ജിയിലേക്കുള്ള പരിവർത്തനം ജൂണിൽ ആരംഭിക്കും. ഇതിന്‍റെ പ്രാരംഭ സാങ്കേതിക നടപടികൾ ആരംഭിച്ചു. മാറ്റത്തിന് അധിക ഹാർഡ്‌വെയറുകളും സോഫ്റ്റ് വെയർ അപ്ഗ്രേഡുകളും ആവശ്യമാണ്. അടുത്ത തലമുറ കണക്ടിവിറ്റിയിലേക്ക് സുഗമമായ മാറ്റത്തിനുള്ള അതിവേഗ നീക്കങ്ങളിലാണ് ഇപ്പോൾ ബിഎസ്എൻഎൽ അധികൃതർ.

ഇതിനു മുന്നോടിയായി ഒരു ലക്ഷം സൈറ്റുകളിൽ 4-ജി വിന്യാസം പൂർത്തിയാക്കുന്ന പ്രവർത്തികൾ അന്തിമ ഘട്ടത്തിലാണ്. ഇവയിൽ 89,000 എണ്ണം ഇതിനകം ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞു. 72,000 സൈറ്റുകളുടെ കമ്മീഷനിംഗും പൂർത്തിയായി. സിംഗിൾ സെൽ ഫംഗ്ഷൻ ടെസ്റ്റ് പ്രക്രിയകൾ പുരോഗമിക്കുകയാണ്. 2025 മേയ് - ജൂൺ കാലയളവോടെ ഒരു ലക്ഷം സൈറ്റുകളും പ്രവർത്തനക്ഷമമാക്കും.