ADVERTISEMENT
ഓണത്തിന് വെളിച്ചെണ്ണ വില കൂടില്ല
വൈ.എസ്. ജയകുമാർ

കണ്ണൂർ: തമിഴ്നാട്ടിൽ കൊപ്രയും വെളിച്ചെണ്ണയും പൂഴ്ത്തിവച്ചില്ലെങ്കിൽ വെളിച്ചെണ്ണ വില ഓണം കഴിഞ്ഞാലും കൂടില്ല. 460 രൂപയിലേക്ക് ഉയർന്ന വെളിച്ചെണ്ണയ്ക്ക് കഴിഞ്ഞ ദിവസത്തെ ചില്ലറ വില 390 രൂപയാണ്. സബ്സിഡിയിൽ സപ്ലൈകോ വഴി വെളിച്ചെണ്ണ വിതരണം തുടങ്ങുകയും പൊതു വിപണിയിലെ ആവശ്യം കുറയുകയും ചെയ്തതോടെ വിലയിടിവ് മുന്നിൽക്കണ്ട തമിഴ്നാട്ടിലെ കാങ്കയത്തെ മില്ലുടമകൾ പൂഴ്ത്തിവച്ച കൊപ്ര പുറത്തിറക്കുകയായിരുന്നു.

അതിനാൽ ഓണത്തിനു വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപയ്ക്കു മുകളിലേക്കെത്തിയില്ല.സപ്ലൈകോയിൽ വിലകുറച്ച് വെളിച്ചെണ്ണ വില്പന തുടങ്ങിയതോടെ പൊതുവിപണിയിലെ കച്ചവടം കുത്തനേയിടിഞ്ഞു.

മാത്രമല്ല, ഉപഭോക്താക്കൾ മറ്റ് പാചക എണ്ണകളിലേക്കു തിരിയുകയും ചെയ്തു. ഇതോടെ വെളിച്ചെണ്ണ വാങ്ങുന്നവരുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായി. വെളിച്ചെണ്ണയ്ക്കും നാളികേരത്തിനും വിലകൂട്ടുന്ന മൂന്ന് ഉത്സവങ്ങളാണ് ഇനി വരാനുള്ളത്. ഇതിൽ ആദ്യത്തേത് ബിഹാറിലെ ചട് പൂജയാണ്.

വടക്കേ ഇന്ത്യക്കാർ ദീപാവലിക്കായും തേങ്ങയും കൊപ്രയും കൂടുതൽ വാങ്ങും. പലഹാര നിർമാണത്തിനായാണ് രണ്ട് ഉത്സവത്തിനും ഉണ്ടകൊപ്ര കൂടുതൽ കൊണ്ടുപോകുന്നത്. ദക്ഷിണേന്ത്യയിലാകെ തേങ്ങയുടെ ആവശ്യം കൂടുന്ന ശബരിമല തീർഥാടനകാലത്ത് തേങ്ങ വില കൂടുകയാണ് പതിവ്.

മൂന്ന് ഉത്സവ കാലങ്ങളിലും കാങ്കയത്തെ മില്ലുകാർ പൂഴ്ത്തിവയ്പ് നടത്തിയില്ലെങ്കിൽ വെളിച്ചെണ്ണ വില കിലോയ്ക്ക് 380- 390 രൂപയിൽ തുടരുമെന്നും വ്യാപാരികൾ പറയുന്നു.കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ കൊപ്ര വാങ്ങിക്കൂട്ടിയ കാങ്കയത്തെ മില്ലുകാർ പൂഴ്ത്തിവച്ചതാണ് രണ്ടുമാസമായി വെളിച്ചെണ്ണ വില കുത്തനേ ഉയരാൻ ഇടയാക്കിയതെന്നാണു വിലയിരുത്തുന്നത്.

തമിഴ്നാട്ടിൽ ചെറുതും വലുതുമായ ഏഴായിരത്തിലേറെ മില്ലുകളുമുണ്ട്. ഇതിൽ 500 ലേറെ വൻകിട മില്ലുകൾ ഓരോന്നും ഒന്നര കോടിയിലേറെ തേങ്ങ വാങ്ങി പൂഴ്ത്തിവച്ചതായി കണക്കാക്കുന്നു. ഇതോടെ വിപണിയിൽ തേങ്ങയ്ക്കും കൊപ്രയ്ക്കും കൃത്രിമക്ഷാമം ഉണ്ടാകുകയും വില കുതിച്ചുയരുകയുമായിരുന്നു.

തമിഴ്നാട്ടിൽ വെളിച്ചെണ്ണ ഭക്ഷ്യ‍യെണ്ണയായി ഉപയോഗിക്കാത്തതിനാൽ പൂഴ്ത്തിവയ്ക്കലിനെതിരേ സർക്കാർ നടപടി സ്വീകരിച്ചതുമില്ല. വില കൂടില്ലെന്ന് ഉറപ്പായതോടെ പൂഴ്ത്തിവച്ച കൊപ്ര വിപണിയിലിറക്കുകയും വിളവെടുപ്പു കാലമായതോടെ തേങ്ങവരവ് കൂടുകയും ചെയ്തു. ഇതോടെയാണ് വില കുറഞ്ഞത്.

നിലവിൽ കർണാടകയിലും ആവശ്യത്തിന് തേങ്ങയും കൊപ്രയും എത്തുന്നുണ്ട്. അതിനാൽ കൊപ്ര വില ഇനി ഉയരാനിടയില്ലെന്ന് കൊച്ചിൻ ഓയിൽ മർച്ചന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് താലത്ത് മുഹമ്മദ് പ‌റഞ്ഞു.

വില ഉയർന്നതോടെ കേരളീയർ വെളിച്ചെണ്ണ ഉപേക്ഷിച്ച് മറ്റ് സസ്യ എണ്ണകളിലേക്ക് തിരിഞ്ഞിട്ടുണ്ട്. മറ്റ് എണ്ണകൾ ശീലമാക്കിയവർ വെളിച്ചെണ്ണ പാചകത്തിലേക്ക് തിരിച്ചുവരാതിരുന്നാൽ സംസ്ഥാനത്തെ വെളിച്ചെണ്ണ വ്യാപാരത്തിന് തിരിച്ചടിയാകുമെന്ന് വെളിച്ചെണ്ണ വ്യാപാരികൾ ഭയക്കുന്നു. ഇത് നാളികേര കർഷകർക്കു തിരിച്ചടിയും മറ്റ് എണ്ണകളുടെ വില്പനയ്ക്ക് ഗുണകരവും ആകുമെന്ന് അദ്ദേഹം പ‌റഞ്ഞു.
ചരിത്രമെഴുതി സാന്‍റാ മോണിക്ക ; ഒറ്റ ദിവസം 70 രാജ്യങ്ങളിലേക്ക് 1,760 വിനോദസഞ്ചാരികള്‍
കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍നിന്ന് 1760 വിനോദസഞ്ചാരികളെ ഒരൊറ്റ ദിവസം 70ലധികം രാജ്യങ്ങളിലേക്കു യാത്രയാക്കി റിക്കാര്‍ഡിട്ട് സാന്‍റാ മോണിക്ക ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്.

ഏഷ്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിലും ഇന്ത്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിലും ഇടം നേടിയ ചരിത്രയാത്രയ്ക്കു മുന്നോടിയായി യാത്രികര്‍ സിയാല്‍ കൺവന്‍ഷന്‍ സെന്‍ററില്‍ ഒത്തുകൂടിയ ദ ഗ്രാന്‍ഡ് ട്രാവല്‍ സാഗയും ലോകത്തിന് പുത്തന്‍ അനുഭവം.

ലോകയാത്രകളെക്കുറിച്ചുള്ള പരമ്പരാഗത യാത്രാസങ്കല്പങ്ങള്‍ മാറ്റിയെഴുതാനുള്ള ശ്രമത്തിനുള്ള അംഗീകാരമാണിതെന്ന് സാന്‍റാ മോണിക്ക ഗ്രൂപ്പ് സിഎംഡി ഡെന്നി തോമസ് വട്ടക്കുന്നേല്‍ പറഞ്ഞു.

പുതിയ രാജ്യങ്ങളെയും പുതിയ ഡെസ്റ്റിനേഷനുകളെയും നിരന്തരം യാത്രികര്‍ക്കായി പരിചയപ്പെടുത്തിയതുകൊണ്ടു കൂടിയാണ് ഒരൊറ്റ വിമാനത്താവളത്തില്‍നിന്ന് ഇത്രയധികം യാത്രക്കാരെ ഒരൊറ്റ ദിവസത്തിനുള്ളില്‍ അയയ്ക്കുന്ന ഈ ചരിത്രനേട്ടം കൈവരിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സ് പ്രതിനിധി വിവേക് ആര്‍. നായരില്‍നിന്ന് സര്‍ട്ടിഫിക്കറ്റും മെഡലും ഡെന്നി തോമസ് ഏറ്റുവാങ്ങി. ഇന്നലെ പുലര്‍ച്ചെ 4.30ന് കൊച്ചിയില്‍നിന്നു ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള 32 യാത്രക്കാരില്‍ തുടങ്ങി ഇന്നു പുലര്‍ച്ചെ 2.10ന് ബാങ്കോക്കിലേക്കു പറന്ന തായ് ലയണ്‍ വിമാനത്തിലെ 89 യാത്രക്കാര്‍ വരെയാണു റിക്കാര്‍ഡില്‍ ഇടംപിടിച്ചത്.

ഇതിനുമുമ്പ് 2023 ജൂലൈയില്‍ 7236 വിദ്യാര്‍ഥികളെ ഒരൊറ്റ തവണയായി കാനഡയിലെ വിവിധ സര്‍വകലാശാലകളിലേക്കയച്ച റിക്കാര്‍ഡ് സാന്‍റാ മോണിക്ക സ്റ്റഡി എബ്രോഡ് നേടിയിരുന്നു.

സിയാല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ ഒത്തുചേര്‍ന്ന യാത്രികര്‍ക്ക് മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍, ഹരിയാന മുന്‍ ചീഫ് സെക്രട്ടറി ജി. പ്രസന്നകുമാര്‍, മുന്‍ ജില്ലാ കളക്ടര്‍ എം.പി. ജോസഫ്, സാന്‍റാ മോണിക്ക സിഇഒ തനൂജ നായര്‍, ജയിംസ് മറ്റം, സാന്‍റാ മോണിക്ക ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഡയറക്ടര്‍ ഐസക് ഫ്രാന്‍സിസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
സ്വര്‍ണവിലയില്‍ റിക്കാര്‍ഡ് കുതിപ്പ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റിക്കാര്‍ഡ് കുതിപ്പ് തുടരുന്നു. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്.

ഇതോടെ ഒരു ഗ്രാമിന് 9,725 രൂപയും പവന് 77,800 രൂപയുമായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7,985 രൂപയായി.

അന്താരാഷ്‌ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3500 ഡോളര്‍ മറികടന്നു. 3508 ഡോളര്‍ വരെ പോയതിനുശേഷം ഇന്നലെ 3493 ഡോളറിലെത്തി. ഫെഡ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും ദുര്‍ബലമായ ഡോളറും സ്വര്‍ണവില ഉയരുന്നതിനു കാരണമായി.

ദുര്‍ബലമായ പണപ്പെരുപ്പ ഡാറ്റ, കടമെടുക്കല്‍ ചെലവുകള്‍ ഉടന്‍ കുറയുമെന്ന അനുമാനം എന്നിവയും സ്വര്‍ണവില ഉയരുന്നതിന് ഇടയാക്കി.
വിപണിയിൽ ഇടിവ്
മുംബൈ: തുടർച്ചയായ മൂന്നു ദിവസത്തെ ഇടിവിനുശേഷം ആഴ്ചയുടെ ആദ്യം മുന്നേറിയ ഇന്ത്യൻ ഓഹരി സൂചികകൾ രണ്ടാം ദിനം താഴ്ന്നു.

ഇന്നലെ തുടക്കത്തിലെ ഉയർച്ചയ്ക്കുശേഷം അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ലാഭമെടുപ്പിലേക്കു മാറിയതോടെയാണ് സൂചികകൾ താഴ്ന്നത്. ഇന്ത്യ-യുഎസ് ബന്ധം വഷളായതും ദുർബലമായ ആഗോള സൂചനകളും വിപണിക്ക് തിരിച്ചടിയായി.

ഇന്നും നാളെയുമായി നടക്കുന്ന ജിഎസ്ടി കൗണ്‍സിൽ മീറ്റിംഗിലാണ് ഏവരുടെയും കണ്ണുകൾ. ബാങ്കിംഗ്, ഫിനാൻഷ്യൽ, ഓട്ടോമൊബൈൽ ഓഹരികളിലാണ് ലാഭമെടുപ്പ് നടന്നത്. 600 പോയിന്‍റ് ഉയർന്നു നിന്നശേഷമാണ് സെൻസെക്സിൽ ഇടിവുണ്ടായത്.

ഇന്നലെ 206.61 പോയിന്‍റ് താഴ്ന്ന് 80157.88ലും നിഫ്റ്റി 45.45 പോയിന്‍റ് നഷ്ടത്തിൽ 24,579.60ലും വ്യാപാരം പൂർത്തിയാക്കി. സെൻസെക്സ് ഇൻട്രാഡേ വ്യാപാരത്തിൽ സെൻസെക്സ് 80761 പോയിന്‍റും നിഫ്റ്റി 24,756 പോയിന്‍റും ഉയർന്നിരുന്നു.

നിഫ്റ്റി മിഡ്ക്യാപ് 0.57 ശതമാനവും സ്മോൾ-ക്യാപ് 0.39 ശതമാനവും നഷ്ടത്തിലായി.നിഫ്റ്റി റിയൽറ്റി 1.33 ശതമാനത്തിന്‍റെയും ഓയിൽ ആൻഡ് ഗ്യാസ് 1.01 ശതമാനവും ഓട്ടോ സൂചിക 0.88 ശതമാനം ഇടിഞ്ഞു.

നിഫ്റ്റി എഫ്എംസിജി 0.95 ശതമാനം നേട്ടത്തോടെ മുന്നിലെത്തി, നിഫ്റ്റി മീഡിയ 0.35 ശതമാനം നേട്ടമുണ്ടാക്കി.
പിട്ടാപ്പിള്ളിൽ ഏജൻസീസിൽ ഓണം ലേറ്റ് നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ
കൊച്ചി: ഓണത്തോടനുബന്ധിച്ച് രാത്രി വൈകിയും ഷോപ്പിംഗ് നടത്താനുള്ള സൗകര്യവുമായി പിട്ടാപ്പിള്ളിൽ ഏജൻസീസ്. കേരളത്തിലെ 84 ഷോറൂമുകളിലും തിരുവോണനാൾ വരെ ലേറ്റ് നൈറ്റ് ഷോപ്പിംഗ് സൗകര്യം ഉണ്ടാകും.

ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോൺ, ലാപ്ടോപ്, ഡിജിറ്റൽ ഗാഡ്ജറ്റ് തുടങ്ങിയ ഉത്പന്നങ്ങൾ മികച്ച ഓഫറുകളോടും ലളിതമായ തവണവ്യവസ്ഥയിലും വാങ്ങാനുള്ള സൗകര്യം പിട്ടാപ്പിള്ളിൽ ഏജൻസീസ് ഒരുക്കിയിട്ടുണ്ട്. റിയൽ ഓണം ഓഫറിന്‍റെ ഭാഗമായി തിരുവോണനാൾ വരെ ദിവസവും ഒരു ഭാഗ്യശാലിക്ക് ബിൽ തുക പൂർണമായി തിരികെ നൽകും.

ഏറെ പ്രത്യേകതകളുള്ള 2025 വർഷത്തിൽ ഓണം ഓഫറിന്‍റെ ഭാഗമായി 2025 വിജയികളെയാണു തെരഞ്ഞെടുക്കുന്നത്. ഗൃഹോപകരണങ്ങൾ, സ്വർണനാണയങ്ങൾ, റിസോർട്ട് വെക്കേഷനുകൾ, ഗിഫ്റ്റ് വൗച്ചർ തുടങ്ങിയവയാണു വിജയികൾക്കു സമ്മാനം.

ഓണത്തോടനുബന്ധിച്ച് ഉത്പന്നങ്ങള്‍ക്കു സ്പെഷല്‍ പ്രൈസ്, കോംബോ, കാഷ് ബാക്ക്, ഫിനാന്‍സ് ഓഫറുകള്‍, അധിക വാറന്‍റി സൗകര്യം എന്നിവ പിട്ടാപ്പിള്ളില്‍ ഒരുക്കിയിട്ടുണ്ട്.
2000 രൂപ നോട്ടുകളിൽ 98.33 ശതമാവും തിരികെയെത്തി
കൊല്ലം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍വലിച്ചതിനുശേഷവും തിരിച്ചെത്താനുള്ളത് 5,956 കോടിയുടെ 2000 രൂപ നോട്ടുകള്‍. ബാങ്കിന്‍റെ 2025 ഓഗസ്റ്റ് 31ലെ കണക്കുകള്‍ പ്രകാരം 98.33 ശതമാനം നോട്ടുകളും തിരികെയെത്തി.

2023 മേയ് 19നാണ് രാജ്യത്ത് 2000 രൂപയുടെ കറന്‍സികള്‍ പിന്‍വലിച്ചത്. അന്ന് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.56 ലക്ഷം കോടി രൂപയായിരുന്നു. ഇതാണ് കഴിഞ്ഞ 31 വരെ 5,956 കോടിയായി ചുരുങ്ങിയത്. 2023 മേയ് 19 മുതല്‍ ഈ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യം റിസര്‍വ് ബാങ്കിന്‍റെ 19 ഇഷ്യൂ ഓഫീസുകളില്‍ ലഭ്യമാണ്.

2023 ഒക്ടോബര്‍ ഒമ്പത് മുതല്‍ ഈ ഓഫീസുകള്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് നോട്ടുകളുടെ നിക്ഷേപം സ്വീകരിക്കലും ആരംഭിച്ചു. ഇത് കൂടാതെ വ്യക്തികള്‍ക്ക് രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും ഇന്ത്യ പോസ്റ്റ് വഴി 2000 രൂപയുടെ നോട്ടുകള്‍ ആര്‍ബിഐ ഇഷ്യൂ ഓഫീസുകളിലേക്ക് അയച്ച് അവരുടെ അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റും ചെയ്യാം.

അഹമ്മദാബാദ്, ബംഗളൂരു, ബേലാപുര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡിഗഡ്, ചെന്നൈ, ഗുവഹാത്തി, ഹൈദരാബാദ്, ജയ്പുര്‍, ജമ്മു, കാണ്‍പുര്‍, കോല്‍ക്കത്ത, ലക്‌നൗ, മുംബൈ, നാഗ്പുര്‍, ന്യൂഡല്‍ഹി , പാറ്റ്‌ന, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് റിസര്‍വ് ബാങ്കിന്‍റെ ഇഷ്യൂ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്.
കാരുണ്യ സുരക്ഷാ പദ്ധതികൾക്കായി 124.63 കോടി രൂപ കൂടി അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ കാരുണ്യ സുരക്ഷാ പദ്ധതിക്കും കാരുണ്യ ബെനവലന്‍റ് ഫണ്ട് പദ്ധതിക്കുമായി 124.63 കോടി രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. 75.66 കോടി രൂപ കാരുണ്യ സുരക്ഷാ പദ്ധതിക്കും 49.3 കോടി രൂപ കാരുണ്യ ബെനവലന്‍റ് ഫണ്ട് പദ്ധതിക്കുമായാണ് അനുവദിച്ചത്.

കാരുണ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിലൂടെ ഈ തുക സൗജന്യ ചികത്സ നൽകിയ ആശുപത്രികൾക്ക് വിതരണം ചെയ്തു. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിലൂടെ നടപ്പിലാക്കി വരുന്ന കാരുണ്യ ബെനവലന്‍റ് ഫണ്ട് പദ്ധതിക്കായി ലോട്ടറി വകുപ്പ് മുഖേനയാണ് തുക അനുവദിച്ചത്. ഈ തുക പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ആശുപത്രികൾക്ക് നൽകിയതായും മന്ത്രി പറഞ്ഞു.

കഴിഞ്ഞ മൂന്നു വർഷവും രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയതിനുള്ള ആരോഗ്യ മന്ഥൻ പുരസ്കാരം കേരളത്തിനാണ് ലഭിച്ചത്. അഞ്ചു വർഷം കൊണ്ട് 25.17 ലക്ഷം പേർക്ക് ആകെ 7,708 കോടിയുടെ സൗജന്യ ചികിത്സയാണ് നൽകിയത്. കാസ്പ് വഴി 24.06 ലക്ഷം പേർക്ക് 7,163 കോടിയുടെ സൗജന്യ ചികിത്സയും കാരുണ്യ ബനവലന്‍റ് ഫണ്ട് വഴി 64,075 പേർക്ക് 544 കോടിയുടെ സൗജന്യ ചികിത്സയും നൽകി.

ആരോഗ്യ വകുപ്പിന് കീഴിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വഴിയാണ് കാസ്പ് പദ്ധതി നടപ്പിലാക്കി വരുന്നത്. നിലവിൽ 43.07 ലക്ഷം കുടുംബങ്ങൾ കാസ്പിൽ ഉൾപ്പെടുന്നു. നിലവിൽ ഉണ്ടായിരുന്ന ആർഎസ്ബിവൈ, ചിസ്, ചിസ് പ്ലസ് എന്നീ പദ്ധതികൾ സംയോജിപ്പിച്ചാണ് കാസ്പ് അഥവാ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി രൂപീകരിച്ചത്.

ഒരു കുടുംബത്തിന് ഒരു വർഷം പരമാവധി അഞ്ചു ലക്ഷം രൂപയുടെ ചികിൽസാ ആനുകൂല്യമാണ് കാസ്പ് പദ്ധതി വഴി ലഭ്യമാകുന്നത്. പൊതു, സ്വകാര്യ മേഖലകളിൽനിന്ന് എംപാനൽ ചെയ്യപ്പെട്ടിട്ടുള്ള 591 ആശുപത്രികൾ വഴി സംസ്ഥാനത്ത് പദ്ധതി സേവനങ്ങൾ ലഭ്യമാക്കി വരുന്നു. പദ്ധതിയുടെ ആരോഗ്യ ആനുകൂല്യ പാക്കേജ് പ്രകാരം ഗുണഭോക്താക്കൾക്കു ചികിത്സാ സേവനങ്ങളാണു ലഭ്യമാക്കുന്നത്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കൾ അല്ലാത്തതും മൂന്നു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളതുമായ കുടുംബങ്ങൾക്ക് ഒറ്റ തവണത്തേക്ക് രണ്ടു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണ് കാരുണ്യ ബെനവലന്‍റ് ഫണ്ട്. വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് മൂന്നു ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ലഭ്യമാകും.

പദ്ധതികൾ സംബന്ധമായ അന്വേഷണങ്ങൾക്കും പരാതികൾക്കും ദിശ ഹെൽപ് ലൈൻ നന്പർ (1056/104), സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജില്ലാ/സംസ്ഥാന ഓഫീസുകൾ എന്നിവയെ ബന്ധപ്പെടാം.
ക്രാഫ്റ്റ് ഹെയ്ൻസ് രണ്ടാകുന്നു
ന്യൂയോർക്ക്: അമേരിക്കൻ പാക്കേജ്ഡ് ആഹാര നിർമാതാക്കളായ ക്രാഫ്റ്റ് ഹെയ്ൻസ് രണ്ടു പൊതു ഓഹരി പങ്കാളിത്തമുള്ള കന്പനികളായി വിഭജിക്കപ്പെടുമെന്ന് കന്പനി പ്രഖ്യാപിച്ചു.

ഒരു കന്പനി സോസ് ബിസിനസിലും മറ്റൊന്ന് പലചരക്ക് സാധനങ്ങളുടെ മേഖലയിലും ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് കന്പനി അറിയിച്ചു. കന്പനി ഒരു വർഷമായി തുടരുന്ന മോശം പ്രകടനമാണ് വിഭജനത്തിലെത്തിച്ചത്.

ഗ്ലോബൽ ടേസ്റ്റ് എലവേഷൻ കന്പനി എന്നു വിളിക്കപ്പെടുന്ന ഒന്നിൽ ഹെയ്ൻസ്, ഫിലാഡൽഫിയ, ക്രാഫ്റ്റ് മാക് ആൻഡ് ചീസ് തുടങ്ങിയ ബ്രാൻഡുകൾ ഉൾപ്പെടും. നോർത്ത് അമേരിക്കൻ ഗ്രോസറി കന്പനി എന്നു വിളിക്കപ്പെടുന്ന മറ്റൊന്നിൽ ഓസ്കർ മേയർ, ക്രാഫ്റ്റ് സിംഗിൾസ്, ലഞ്ചബിൾസ് ലേബലുകൾ എ്ന്നിവ ഉൾപ്പെടുന്നു.

2024ൽ സോസ് യൂണിറ്റ് ഏകദേസം 15.4 ബില്യണ്‍ ഡോളറിന്‍റെ വിൽപ്പന നേടി. ഗ്രോസറി ബിസിനസ് ഏകദേശം 10.4 ബില്യണ്‍ ഡോളറിന്‍റെ വിൽപ്പനയും നേടി.

2015ലാണ് ക്രാഫ്റ്റും ഹെയ്ൻസും ലയിച്ചത്. വാറൻ ബഫറ്റിന്‍റെ ബെർക്‌ഷെയർ ഹാത്ത്‌വേയും ബ്രസീലയൻ നിക്ഷേപക ഗ്രൂപ്പായ 3ജി ക്യാപ്പിറ്റൽസുമാണ് ഈ ലയനത്തിനു കാരണക്കാരായത്. ബെർക്‌ഷെയർ ഹാത്ത്‌വേയും 3ജി ക്യാപ്പിറ്റൽസും 2013ൽ 28 ബില്യണ്‍ ഡോളറിന് ഹെയ്ൻസ് പ്രൈവറ്റിനെ ഏറ്റെടുത്തു. 2015ൽ ഈ കന്പനികൾ ചേർന്ന് 63 ബില്യണ്‍ ഡോളറിന് ക്രാഫ്റ്റിനെയും ഏറ്റെടുത്തു.

ബ്രസീലിയൻ നിക്ഷേപക കന്പനിയുടെ ചെലവ് നിയന്ത്രണങ്ങൾ ക്രാഫ്റ്റ് ഹെയ്ൻസിനു മികച്ച വരുമാനം ഉറപ്പാക്കുമെന്നു കരുതി. എന്നാൽ കന്പനിക്ക് നഷ്ടത്തിന്‍റെ കണക്കുകളാണ് ഉണ്ടായത്. ക്രാഫ്റ്റ് ഹെയ്ൻസിന്‍റെ ചില പ്രധാന ബ്രാൻഡുകളോട് ഉപയോക്താക്കൾ മുഖംതിരിച്ചു. പല ബ്രാൻഡുകൾക്കും വിപണിവിഹിതം നഷ്ടമാകുകയും ചെയ്തു.

ക്രാഫ്റ്റ് ഹെയ്ൻസിന്‍റെ ഉത്പന്നങ്ങളുടെ വിൽപ്പന കുറയുന്ന സാഹചര്യത്തിലാണ് ഈ വേർപിരിയൽ. സാധനങ്ങളുടെ വിലക്കയറ്റവും സംസ്കരിച്ച ഭക്ഷണത്തോട് ഉപയോക്താക്കളുടെ അഭിരുചി കുറഞ്ഞതും വേർപിരിയലിനിടയാക്കി.
കുടുംബശ്രീ-സൊമാറ്റോ കൈകോർക്കുന്നു
കൊച്ചി: കേരള സർക്കാരിന്‍റെ മുൻനിര ദാരിദ്ര്യനിർമാർജന, സ്ത്രീശക്തീകരണ പദ്ധതിയായ കുടുംബശ്രീ ഭക്ഷ്യ ഓർഡറിംഗ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുമായി സഹകരിക്കും.

താങ്ങാനാകുന്ന വിലയ്ക്കു പോഷകസമൃദ്ധമായ ഭക്ഷണം വിളമ്പുന്നതിനു ലക്ഷ്യമിട്ടുള്ള കുടുംബശ്രീ റസ്റ്ററന്‍റ് ഔട്ട്‌ലറ്റുകളുടെ സേവനം സൊമാറ്റോ വഴി ഇനി ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
സുജാത കാന്പയിൻ തുടങ്ങി
കൊച്ചി: സുജാത അപ്ലയൻസസ് ‘മറ്റൊരാൾക്ക് കുടുംബമാകുക’ എന്നപേരിൽ ഓണം കാന്പയിൻ ആരംഭിച്ചു.

സമൂഹത്തിലെ ഒറ്റപ്പെടലിനെക്കുറിച്ചും വാർധക്യത്തിന്‍റെ സങ്കടങ്ങളുമാണ് വീഡിയോ ചിത്രീകരണത്തിന്‍റെ ഇതിവൃത്തമെന്ന് അധികൃതർ അറിയിച്ചു.
കുതിപ്പ് തുടർന്ന് പൊന്ന് , പവന് 77,640 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍ തുടരുന്നു. ഇന്നലെ ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് വര്‍ധിച്ചത്.

ഇതോടെ ഗ്രാമിന് 9,705 രൂപയും പവന് 77,640 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ വര്‍ധിച്ച് 7,970 രൂപയായി. വരും ദിവസങ്ങളിലും സ്വര്‍ണവില വര്‍ധിക്കുമെന്നാണ് വിപണി നല്‍കുന്ന സൂചന.
ഐബിഎസ് സോഫ്റ്റ്‌വേർ മികച്ച ഐടി തൊഴിൽദാതാക്കളിൽ ഒന്ന്
തിരുവനന്തപുരം: ഇന്ത്യയിൽ നിന്ന് 2025 ലെ ഏറ്റവും മികച്ച പന്ത്രണ്ട് ഐടി തൊഴിൽദാതാക്കളിൽ ഒന്നായി ഐബിഎസ് സോഫ്റ്റ്‌വേറിനെ ടൈം മാസിക തെരഞ്ഞെടുത്തു.

ഓഗസ്റ്റ് 26ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഗൂഗിൾ, മൈക്രോസോഫ്റ്റ്, എസ്എപി (സാപ്) തുടങ്ങിയ ആഗോള ഭീമൻമാർക്കൊപ്പമാണ് ഐബിഎസിനെയും ഉൾപ്പെടുത്തിയിട്ടുള്ളത്.

ടൈം മാഗസിൻ പുറത്തു വിട്ട പട്ടികയിലെ ആദ്യ പന്ത്രണ്ടിൽ കേരളത്തിൽ പ്രവർത്തനം നടത്തുന്ന ഏക ഐടി കന്പനിയാണ് ഐബിഎസ് സോഫ്റ്റ്‌വേർ. തിരുവനന്തപുരം ടെക്നോപാർക്കിൽ 1997ൽ പ്രവർത്തനം ആരംഭിച്ച ഐബിഎസ് സോഫ്റ്റ്‌വേറിന് ഇന്ന് ലോകമെന്പാടുമായി 17 ഓഫീസുകളിലായി 5,000ത്തിലധികം ജീവനക്കാരുണ്ട്.
സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കാൻ ഐസിടിഇപിസി- ബിസിഐബിഎൻ ധാരണ
കൊച്ചി: ഇൻഡോ കോണ്ടിനെന്‍റൽ ട്രേഡ് ആൻഡ് ഓൺട്രപ്രണർഷിപ് പ്രമോഷൻ കൗൺസിൽ (ഐസിടിഇപിസി) കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ - ഇന്ത്യ ബിസിനസ്‌ നെറ്റ്‌വർക്കുമായി (ബിസിഐബിഎൻ ഇന്ത്യ) ധാരണാപത്രം ഒപ്പിട്ടു.

ഇന്ത്യയിലെ സ്റ്റാർട്ടപ് സംരംഭങ്ങളെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കാനും പരിശീലനത്തിനും മറ്റു സഹായങ്ങൾ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണു കരാർ. ‌ഇതിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശില്പശാലകളും സെമിനാറുകളും നടത്തുമെന്ന് ബിസിഐബിഎൻ ഇന്ത്യ പ്രസിഡന്‍റ് ശോഭന ജയ മാധവൻ അറിയിച്ചു.

ഇൻഡോ കോണ്ടിനെന്‍റൽ ട്രേഡ് ആൻഡ് ഓൺട്രപ്രണർഷിപ് പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജനറൽ യു.എസ്. കുട്ടിയും ശോഭനയുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ഐസിടിഇപിസി ചെയർമാൻ ഡോ.ടി. വിനയകുമാർ, ഡയറക്ടർമാരായ കെ. രവീന്ദ്രൻ, എൻ.എം. നാസിഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഇതിനോടനുബന്ധിച്ചു മാർക്കറ്റിംഗ് സെയിൽസ് രംഗത്തെ പ്രഫഷണലുകൾക്കായി ഐസിടിഇപിസി കൊച്ചി കെഎംഎ ഹാളിൽ ശില്പശാല സംഘടിപ്പിച്ചു.

കേരളത്തിലെ വിവിധ സ്ഥലങ്ങളിൽനിന്നുള്ള പ്രശസ്ത സ്ഥാപനങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു. മുൻനിര പരസ്യ കമ്പനിയായ എഫ്‌സിബി ഉൽക്ക ഇന്‍റർഫേസ് മുൻ വൈസ് ചെയർമാനും സിഇഒയുമായ ജോ തളിയത്ത്, ടീം വൺ അഡ്വർടൈസിംഗ് എംഡി വിനോദിനി സുകുമാരൻ, ഡിഡിബി മുദ്ര മുൻ വൈസ് പ്രസിഡന്‍റ് ഡോമിക് സാവിയോ എന്നിവർ സെഷനുകൾ നയിച്ചു.
പച്ചതൊട്ട് ഓഹരിവിപണി
മുംബൈ: തുടർച്ചയായ മൂന്നു ദിവസം ഇടിവ് രേഖപ്പെടുത്തിയ ഓഹരി സൂചികകൾ പുതിയ മാസത്തെ ആദ്യദിനംതന്നെ നേട്ടത്തിലേക്കു തിരിച്ചുവരവ് നടത്തി. സെൻസെക്സ് 555 പോയിന്‍റ് മുന്നേറിയപ്പോൾ നിഫ്റ്റി 24,600 പോയിന്‍റിനപ്പുറത്തെത്തി.

ഏപ്രിൽ-ജൂണ്‍ പാദത്തിലെ ജിഡിപി വളർച്ച 7.8 ശതമാനമായതിന്‍റെ തുടർച്ചയായണ് ഇന്നലെ വിപണിയിൽ കണ്ടത്. നിഫ്റ്റി ഓട്ടോ, കണ്‍സ്യൂമർ ഡ്യൂറബിൾസ്, ഐടി, മെറ്റൽ സൂചികകളിൽ വാങ്ങൽ ഉയർന്നതാണ് നേട്ടത്തിനു കാരണമായത്.

സെൻസെക്സ് 554.84 (0.70%) ഉയർന്ന് 80,364.49ലും നിഫ്റ്റി 198.20 പോയിന്‍റ് (0.81%) നേട്ടത്തിൽ 24,625.05ലും വ്യാപാരം പൂർത്തിയാക്കി. വിശാല സൂചികകളും ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. ബിഎസ്ഇ മിഡ്കാപ് 1.64 ശതമാനവും സ്മോൾകാപ് 1.49 ശതമാനവും നേട്ടത്തിലെത്തി. നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 1.97 ശതമാനവും 1.57 ശതമാനവും മുന്നേറി.

മേഖലാ സൂചികകളിൽ മീഡിയയും ഫാർമയും ഒഴികെയുള്ള സൂചികകളിൽ ഇന്നലെ ലാഭത്തിലെത്തി. നിഫ്റ്റി ഓട്ടോ സൂചിക 2.8 ശതമാനവും കണ്‍സ്യൂമർ ഡ്യൂറബിൾസ് സൂചിക 2.08 ശതമാനവും നേട്ടം രേഖപ്പെടുത്തി. കന്പനികളുടെ വരുമാനം പ്രതീക്ഷിച്ചതിലും മികച്ചതായതാണ് ഓട്ടോ ഓഹരികൾക്കു നേട്ടമായത്.

നേട്ടത്തിനു കാരണങ്ങൾ ജിഡിപി വളർച്ച

നടപ്പു സാന്പത്തികവർഷം ഏപ്രിൽ - ജൂണ്‍ പാദത്തിൽ ഇന്ത്യൻ സന്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിനപ്പുറമുള്ള വളർച്ചയാണ് രേഖപ്പെടുത്തിയത്. ഈ പാദത്തിലെ 7.8 വളർച്ച കഴിഞ്ഞ അഞ്ചു പാദങ്ങളിലെക്കാളും ഉയർന്നു. ആർബിഐ അനുമാനിച്ച 6.5നേക്കാൾ ഉയർച്ചയാണുണ്ടായത്.
വാഹനങ്ങളുടെ വിൽപ്പന ഉയർന്നു

ഓഗസ്റ്റിൽ മാരുതി സുസുക്കി, ബജാജ് ഓട്ടോ, ഹ്യുണ്ടായി ഉൾപ്പെടെ പല കന്പനികളുടെയും വാഹനവിൽപ്പന പ്രതീക്ഷിച്ചതിലും വർധിച്ചു.

അധികതീരുവ നിയമവിരുദ്ധമെന്ന് കോടതി വിധി

യുഎസിലേക്കു കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾക്കുമേൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചുമത്തിയ അധികതീരുവ നിയമവിരുദ്ധമെന്ന് ഫെഡറൽ കോടതിയുടെ അഭിപ്രായം. അതേസമയം, അധികതീരുവ റദ്ദാക്കാൻ കോടതി തയാറായില്ല. സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്നു ട്രംപ് ഭരണകൂടം അറിയിച്ചതോടെ ഒക്ടോബർ 14 വരെ വിധി മരവിപ്പിച്ചതായി ഫെഡറൽ കോടതി പറയുകയായിരുന്നു.

ചൈനയിൽ നടന്ന എസ്‌സിഒ ഉച്ചകോടി

ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗ്, റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ എന്നിവരുമായി നടത്തിയ ചർച്ചയിൽ പ്രതീക്ഷകൾ.
രൂപയ്ക്ക് റിക്കാർഡ് താഴ്ച
മുംബൈ: ഡോളറിനെതിരേ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ. കഴിഞ്ഞ വെള്ളിയാഴ്ച ക്ലോസ് ചെയ്ത 88.09നേക്കാൾ ഒരു പൈസ താഴ്ന്ന് ഇന്നലെ 88.10 എന്ന നിലയിലാണ് വ്യാപാരം പൂർത്തിയാക്കിയത്.

വെള്ളിയാഴ്ച രൂപ ആദ്യമായി ഒരു ഡോളറിന് 88 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ തുടരുന്ന അനിശ്ചിതത്വവും ഡോളറിന്‍റെ ഡിമാന്‍ഡ് ഉയർന്നതുമാണ് രൂപയ്ക്കു തിരിച്ചടിയായത്.

ഡോളറിനെതിരേ 88.18ൽ വ്യാപാരം തുടങ്ങിയ രൂപ 88.33 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. വൻ തകർച്ചയെ നേരിട്ട രൂപയെ ഇന്ത്യയുടെ ആഭ്യന്തര വിപണിയിൽ ഇന്നലെയുണ്ടായ കുതിപ്പ് രക്ഷിച്ചു. യുഎസ് ഉയർത്തിയിരിക്കുന്ന അധികതീരുവ ഇന്ത്യയുടെ വ്യാപാര കമ്മിയെക്കുറിച്ച് ആശങ്കൾ ഉയർത്തിയിട്ടുണ്ട്.

ബ്രെന്‍റ് ക്രൂഡ് 0.99 ശതമാനം ഉയർന്നാണ് വ്യാപാരം നടത്തുന്നത്. വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐകൾ) ഇന്ത്യൻ ഓഹരിവിപണികളിൽനിന്ന് തുടരുന്ന പിൻവാങ്ങലും രൂപയുടെ ഇടിവിനു കാരണമായി. വെള്ളിയാഴ്ച 8312.66 കോടി രൂപയുടെ നിക്ഷേപമാണ് എഫ്ഐഐകൾ പിൻവലിച്ചത്.
ബിസ്മി കണക്ടില്‍ ‘നല്ലോണം പൊന്നോണം’
കൊച്ചി: മുൻനിര റീട്ടെയില്‍ ഗ്രൂപ്പായ ബിസ്മി കണക്ടില്‍ കേരളത്തിലെ ഏറ്റവും വലിയ ഓണസമ്മാനങ്ങളുമായി ‘നല്ലോണം പൊന്നോണം’. അജ്‌മല്‍ ബിസ്മിയില്‍നിന്നു പര്‍ച്ചേസ് ചെയ്യുമ്പോള്‍ ബംപര്‍ സമ്മാനമായി 100 പവന്‍ സ്വര്‍ണവും 20 കോടി രൂപയുടെ സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ഓരോ പര്‍ച്ചേസിനൊപ്പവും സമ്മാനങ്ങൾ ലഭിക്കും. കൂടാതെ കാര്‍, ബൈക്ക്, ഹോം അപ്ലയന്‍സ് തുടങ്ങി മറ്റനവധി സമ്മാനങ്ങളും. എല്ലാ ആഴ്ചയിലും നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നേടാനുള്ള സുവര്‍ണാവസരവും ബിസ്മി കണക്ടില്‍ ഒരുക്കിയിട്ടുണ്ട്.

ഗൃഹോപകരണങ്ങള്‍ക്ക് ഈസി ഇഎംഐ സൗകര്യങ്ങള്‍ക്കൊപ്പം അധിക വാറന്‍റിയും അജ്മല്‍ ബിസ്മി നല്‍കുന്നുണ്ട്. ബജാജ് ഫിന്‍സേര്‍വ്, ഐഡിഎഫ്‌സി ഫിനാന്‍സ് പര്‍ച്ചേസുകളില്‍ ഒരു ഫ്രീ ഇഎംഐ സ്വന്തമാക്കാം.

ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയുടെ കാര്‍ഡ് പര്‍ച്ചേസുകളില്‍ 26,000 രൂപ വരെയുള്ള ഇന്‍സ്റ്റന്‍റ് കാഷ് ബാക്കും ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട ഗൃഹോപകരണങ്ങള്‍ക്ക് കണ്‍സ്യൂമര്‍ ഫിനാന്‍സും യുപിഐ പേമെന്‍റ് വഴിയും അധിക കാഷ്‌ബാക്ക് നേടാം.

ലോകോത്തര ബ്രാന്‍ഡുകളുടെ ഏറ്റവും മികച്ച ഹോം അപ്ലയന്‍സുകള്‍ക്ക് അതിശയകരമായ വിലക്കുറവും ഈസി ഇഎംഐ സൗകര്യങ്ങളും ബിസ്മിയിലുണ്ട്. ഈ ഓഫറുകള്‍ ബിസ്മി കണക്ടിന്‍റെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.
രജതജൂബിലി നിറവിൽ  സില്‍വര്‍ സ്റ്റോം
കൊച്ചി: അതിരപ്പിള്ളി സില്‍വര്‍ സ്റ്റോം അമ്യൂസ്‌മെന്‍റ് പാര്‍ക്ക് രജതജൂബിലി നിറവില്‍. സഞ്ചാരികളെ ആകാശയാത്രകൊണ്ട് അതിശയിപ്പിക്കാന്‍ കേബിള്‍ കാര്‍ ഉള്‍പ്പെടെ പുതിയ 25 റൈഡുകള്‍ക്കൂടി ജൂബിലിവർഷത്തിൽ ആരംഭിക്കും.

പാര്‍ക്ക് വിപുലീകരണത്തിന്‍റെ ഭാഗമായി അവതരിപ്പിക്കുന്ന കേബിള്‍ കാര്‍ നവംബറിൽ സന്ദര്‍ശകര്‍ക്കായി തുറക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ എ.ഐ. ഷാലിമാര്‍ അറിയിച്ചു. പൂര്‍ണമായും ഗ്ലാസില്‍ നിര്‍മിച്ച കേബിള്‍ കാറില്‍ ഒരു ദിവസം 5,000 പേര്‍ക്കു വരെ കാഴ്ചകൾ ആസ്വദിക്കാനാകും.

25 പുതിയ റൈഡുകളില്‍ 8 ഹൈ ത്രില്ലിംഗ് വാട്ടര്‍ റൈഡുകളും ഏഴ് അഡ്വഞ്ചര്‍ അമ്യൂസ്‌മെന്‍റ് റൈഡുകളും ഒന്നിച്ചവതരിപ്പിക്കുന്ന സൗത്ത് ഇന്ത്യയിലെ ആദ്യത്തെ പാര്‍ക്കാകും സില്‍വര്‍ സ്റ്റോം എന്നും അദ്ദേഹം അറിയിച്ചു.

ഓണത്തോടനുബന്ധിച്ച് ആറ് പുതിയ ഫാമിലി റൈഡുകൾ അവതരിപ്പിച്ചു. ഓണ്‍ലൈന്‍ ബുക്കിംഗ് വഴി സില്‍വര്‍ സ്റ്റോം ആൻഡ് സ്നോ സ്റ്റോം കോംബോ ഓഫര്‍ എടുക്കുന്നവര്‍ക്ക് സൗജന്യ ഓണസദ്യ ഉണ്ടാകും. ഡിസ്‌കൗണ്ട് ഓഫറുകളുമുണ്ട്. ഫോൺ: 94477 75444, 94476 03344.

കൊച്ചിയിലെ ട്രാവന്‍കൂര്‍ കോര്‍ട്ട് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജൂബിലി ആഘോഷം എ.ഐ. ഷാലിമാര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അബ്‌ദുള്‍ ജലീല്‍, സ്വതന്ത്ര ഡയറക്ടര്‍ സി. അരവിന്ദാക്ഷന്‍, പാര്‍ട്ണര്‍ സിറാജ് വലിയവീട്ടില്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ഇ. കെ. ഷാജിത് എന്നിവര്‍ പങ്കെടുത്തു.
ധനലക്ഷ്മി ഗ്രൂപ്പ് ചെയർമാൻ വിപിൻദാസ് കടങ്ങോട്ടിന് ഇരട്ട രാജ്യാന്തര ബഹുമതി
തൃശൂർ: സമൂഹനന്മയുണർത്തുന്ന പ്രവർത്തനങ്ങൾകൊണ്ട് ശ്രദ്ധേയനായ ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കന്പനീസിന്‍റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. വിപിൻദാസ് കടങ്ങോട്ടിനു കാമൽ ഇന്‍റർനാഷണൽ എക്സലൻസ് അവാർഡും അറേബ്യൻ വേൾഡ് റിക്കാർഡ് അംഗീകാരവും.

ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കന്പനീസിന്‍റെ നേതൃത്വത്തിൽ നടന്ന 216 ആദിവാസിപെണ്‍കുട്ടികളുടെ സമൂഹവിവാഹവും മറ്റു സാമൂഹികസേവനങ്ങളുമാണ് അന്താരാഷ്‌ട്രതലത്തിൽ ശ്രദ്ധേയമായ ബഹുമതികൾക്കു വിപിൻദാസിനെ അർഹനാക്കിയത്.

ദുബായിലെ ക്വീൻ എലിസബത്ത് 2 കപ്പലിൽ നടന്ന പുരസ്കാരദാന ചടങ്ങിൽ വിപിൻദാസ് കടങ്ങോട്ടിന് അവാർഡ് നൽകി.

ഷാർജ പോലീസ് മേജറായ മേജർ ഡോ. സാലെഹ് ജുമാ ബെൽഹാജ് അൽ മരാഷ്ദ, ഷേഖ് അമ്മാർ ബിൻ സാലിം അൽ ഖാസിമിയുടെ ഓഫീസ് എക്സിക്യൂട്ടീവ് ഡയറക്ടറും അഭിഭാഷകനുമായ അഡ്വ. ബദർ അബ്ദുള്ള കമ്മിസ്, എമിറാത്തി നടനായ അബ്ദുള്ള അൽ ജഫാലി, ഷാർജ കാമൽ റേസിംഗ് ക്ലബ് ചെയർമാനും ഷാർജ രാജകുടുംബാംഗവുമായ ഷെയ്ക്ക് മതാർ ബിൻ ഹുവൈദൻ അൽ കെത്ബി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.
ആമസോണിൽ ഓണം സ്റ്റോർ
കൊച്ചി: ആമസോൺ ഇന്ത്യ ഓണം സ്റ്റോർ തുടങ്ങി. പരമ്പരാഗത കസവ് സാരികൾ, ദോത്തികൾ, ഓണം സദ്യ സാധനങ്ങൾ, പൂജാ സാധനങ്ങൾ മുതൽ ഹോം ഡെക്കർ, കുക്ക്‌വെയർ എന്നിവവരെ ലഭിക്കും.

സ്‍മാർട്ട്‌ഫോണുകൾ, ഇലക്ട്രോണിക്‌സ്, ഫാഷൻ ആൻഡ് ബ്യൂട്ടി, ഗ്രോസറി, ഹോം എസെൻഷ്യലുകൾ എന്നിവയ്ക്ക് ഓഫറുണ്ട്.
പീറ്റര്‍ ഇംഗ്ലണ്ടിന്‍റെ പുതിയ ഷോറൂം കൊച്ചിയില്‍
കൊച്ചി: മുൻനിര വസ്ത്ര ബ്രാന്‍ഡായ പീറ്റര്‍ ഇംഗ്ലണ്ടിന്‍റെ പുതിയ ഷോറൂം കൊച്ചി എംജി റോഡില്‍ റാപ്പര്‍ ദി ഇമ്പച്ചി ഉദ്ഘാടനം ചെയ്തു.

ഉത്സവ സീസണോടനുബന്ധിച്ച് പുതിയ വസ്ത്രശേഖരമായ മാസ്റ്റര്‍ പീസസ് പീറ്റര്‍ ഇംഗ്ലണ്ട് പുറത്തിറക്കി.

ഈ ഓണം സീന്‍ ഓണം എന്നപേരില്‍ ഓണഗാനം പീറ്റര്‍ ഇംഗ്ലണ്ടിന്‍റെ ചീഫ് ബിസിനസ് ഓഫീസര്‍ അനില്‍ എസ്. കുമാര്‍, ഇന്‍ഫ്ലുവന്‍സേഴ്‌സ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ റാപ്പര്‍ ദി ഇമ്പച്ചി പുറത്തിറക്കി.
എച്ച്ഡിഎഫ്‌സിയിൽ ഓഫറുകൾ
കൊച്ചി: സ്വകാര്യമേഖലയിലെ മുൻനിര ബാങ്കായ എച്ച്ഡിഎഫ്‌സി കേരളത്തിൽ ഫെസ്റ്റീവ് ട്രീറ്റ്സ് കാന്പയിൻ ആരംഭിച്ചു.

വ്യക്തികൾക്കും ബിസിനസുകൾക്കുമായി ബാങ്ക് ആകർഷകമായ ഓഫറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ മാസം 30 വരെ ഓഫറുകളുണ്ട്.
ചാവക്കാട് പുതിയ മൈജി ഫ്യൂച്ചര്‍ ഷോറൂം ആരംഭിച്ചു
കോഴിക്കോട്: ചാവക്കാട് മൈജിയുടെ പുതിയ ഫ്യൂച്ചര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം സിനിമാതാരം ആന്‍റണി വര്‍ഗീസ് (പെപ്പെ) നിര്‍വഹിച്ചു. ചാവക്കാട് ബൈപാസ് റോഡില്‍ എ.കെ. ആര്‍ക്കേഡിലാണ് ഷോറൂം.

നിലവിലുള്ള മൈജി ഷോറൂമിന് പുറമേയാണു മൈജി ഫ്യൂച്ചര്‍ ഷോറൂം ചാവക്കാട് ആരംഭിച്ചിരിക്കുന്നത്. ഹൈടെക് നിലവാരത്തിലുള്ള ഗാഡ്ജറ്റുകളും അപ്ലയന്‍സസുകളും ചാവക്കാടിന് സമ്മാനിക്കുവാന്‍വേണ്ടിയാണ് ഫ്യൂച്ചര്‍ ഷോറൂം തുറന്നിരിക്കുന്നതെന്ന് മാനേജ്‌മെന്‍റ് അറിയിച്ചു.

ചാവക്കാട് മൈജി ഫ്യൂച്ചറിന്‍റെ ഉദ്ഘാടനത്തിനൊപ്പം മൈജി ഓണം മാസ് ഓണം സീസണ്‍-3 യുടെ നാലാമത്തെ നറുക്കെടുപ്പും നടന്നു. ബിജേഷ് (ബ്രാഞ്ച്- ഓട്ടുപാറ ഫ്യൂച്ചര്‍), പ്രഭാഷ് (ബ്രാഞ്ച് - വെഞ്ഞാറമൂട് ഫ്യൂച്ചര്‍) എന്നിവര്‍ക്ക് കാറുകളും പ്രിയ (ബ്രാഞ്ച്-പനവിള ഫ്യൂച്ചര്‍), ആര്‍. ശ്രീജ (ബ്രാഞ്ച്- വെഞ്ഞാറമൂട് ഫ്യൂച്ചര്‍) എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും വേണുധരന് (ബ്രാഞ്ച്- അടിമാലി മൈജി) വിദേശയാത്ര അവസരവും എന്‍.ആര്‍. മഹേഷ് (ബ്രാഞ്ച്- ബത്തേരി ഫ്യൂച്ചര്‍), ശ്രീനിവാസന്‍ (ബ്രാഞ്ച്- ചാവക്കാട് മൈജി) എന്നിവര്‍ക്ക് സ്‌കൂട്ടറും ലഭിച്ചു. ഫോണ്‍: 9249 001 001.
ഓണവിപണിയെ ഉറ്റുനോക്കി കാർഷികകേരളം
കാർഷിക കേരളം ഓണ ലഹരിയിലേക്ക്, മുഖ്യ വിപണികളിൽ ഉത്പന്ന വരവു ചുരുങ്ങി. മഴമേഘങ്ങൾ വീണ്ടും റബർ ഉത്പാദകരുടെ സ്വപ്നങ്ങൾക്കുമേൽ കത്തിവച്ചു. ഉത്സവ ഡിമാൻഡിൽ കറുത്തപൊന്ന് റിക്കാർഡ് മറികടക്കുമോ? ഒരു വിഭാഗം ഉറ്റുനോക്കുന്നു. ഉത്പാദനം ഉയർന്നതിനൊപ്പം ലേലകേന്ദ്രങ്ങളിൽ ഏലക്ക പ്രവാഹം. ഊഹക്കച്ചവടക്കാരുടെ കരങ്ങളിൽനിന്നു വെളിച്ചെണ്ണ വിപണിയെ സർക്കാർ വരുതിയിലാക്കി. സ്വർണത്തിനു റിക്കാർഡ് തിളക്കം.

വില്ലനായി മഴ

ന്യൂനമർദ ഫലമായി സംസ്ഥാനത്തു വീണ്ടും മഴമേഘങ്ങൾ ഉരുണ്ടുകൂടിയതോടെ ടാപ്പിംഗിനുള്ള അവസരം കൈവിട്ട നിരാശയിലാണ് ഉത്പാദന മേഖല. സംസ്ഥാനത്തുമാത്രമല്ല, ഇതര ഉത്പാദന രാജ്യങ്ങളിലും മഴ വില്ലനായതോടെ കത്തി മടക്കി കർഷകർ തോട്ടങ്ങളിൽനിന്നു പിന്തിരിയാൻ നിർബന്ധിതരായി. ചിങ്ങം ആദ്യം മഴയ്ക്ക് ശമനം കണ്ടതോടെ തുടർച്ചയായ ദിവസങ്ങളിൽ റബർവെട്ടിന് അവസരമൊരുങ്ങുമെന്ന നിഗമനത്തിലായിരുന്നു ലക്ഷക്കണക്കിനു വരുന്ന നമ്മുടെ റബർ ഉത്പാദകർ. വാരത്തിന്‍റെ ആദ്യദിനങ്ങളിൽ കർഷകർ പുലർച്ചെതന്നെ തോട്ടങ്ങളിൽ ഇടംപിടിച്ചു.

ഏതാനും മാസങ്ങളായി സംസ്ഥാനത്ത് റബർ ടാപ്പിംഗ് മന്ദഗതിയിലായിരുന്നു. എന്നാൽ ന്യൂനമർദ ഫലമായി മഴമേഘങ്ങൾ വാരമധ്യത്തിൽ പിടിമുറുക്കിയ സാഹചര്യത്തിൽ ഇനി ഓണത്തിനുശേഷമേ മികച്ച അവസരം ഉത്പാദകർക്കു മുന്നിൽ തുറക്കാൻ സാധ്യതയുള്ളൂ. ടയർ നിർമാതാക്കൾ നാലാം ഗ്രേഡ് ഷീറ്റ് വില കിലോ 191 രൂപയായും അഞ്ചാം ഗ്രേഡ് 187 രൂപയായും ഇടിച്ചാണു ശേഖരിച്ചത്. വിപണിയിലെ ചലനങ്ങൾ വിലയിരുത്തിയാൽ വില വീണ്ടും ഉയരുമെന്ന പ്രതീക്ഷയിലാണ് കാർഷിക മേഖല.

അതേസമയം നിരക്ക് വീണ്ടും ഇടിച്ചാൽ മുൻ വർഷത്തെ പോലെ ഷീറ്റ് നീക്കം നിയന്ത്രിച്ച് വിപണിക്കു പുത്തനുണർവു പകരാനുള്ള തന്ത്രങ്ങളും അവർ നടത്താം. രാജ്യാന്തര വിപണിയിൽ റബർ കിലോ 189ലേക്കു താഴ്ന്നു. ടയർ വ്യവസായികളെ വിദേശത്തെ തളർച്ച ആകർഷിക്കാനിടയുണ്ട്. പ്രമുഖ അവധിവ്യാപാരകേന്ദ്രങ്ങളിലും ഉത്പന്നത്തിന് മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാനായില്ല.

കുരുമുളകിനു പൊന്നും വില

ഇന്ത്യൻ വിപണിയിൽ കുരുമുളക് റിക്കാർഡ് പ്രകടനം ഈ സീസണിൽ കാഴ്ച്ചവയ്ക്കുമെന്ന നിഗമനത്തിലാണ് ഒരുവിഭാഗം. ഉത്പാദന കേന്ദ്രങ്ങളിൽനിന്നും ടെർമിനൽ വിപണിയിലേയ്ക്കുള്ള മുളക് നീക്കം ചുരുക്കി വൻ വില കൈപ്പിടിയിൽ ഒതുക്കാനാവുമെന്ന നിഗമനത്തിലാണ് അവർ. ഇതിനിടയിൽ ലഭ്യത കുറഞ്ഞതോടെ അന്തർസംസ്ഥാന വാങ്ങലുകാർ നിത്യേന 200 രൂപ വീതം ഉയർത്തി. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് വില 68,600 രൂപയിൽനിന്നും 69,800 രൂപയായി.

അന്താരാഷ്‌ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 8300 ഡോളറിലേക്കു ചുവടുവച്ചു. രൂപയുടെ വിനിമയ നിരക്കിലെ റിക്കാർഡ് തകർച്ച മലബാർ മുളക് വിലയിലും പ്രതിഫലിച്ചു. ക്രിസ്മസ് - ന്യൂ ഇയർ ആവശ്യങ്ങൾക്കുള്ള ചരക്കു സംഭരണത്തിനുള്ള നീക്കത്തിലാണ് അമേരിക്കയിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും വൻകിട സുഗന്ധവ്യഞ്ജന ഇറക്കുമതിക്കാർ.

വിപണിപിടിച്ച് ഏലം

ഹൈറേഞ്ചിൽ ഏലം വിളവെടുപ്പു പുരോഗമിച്ചതിനൊപ്പം പുതിയ ചരക്കിന്‍റെ ലഭ്യത ഉയർന്നു. സ്റ്റോക്കിസ്റ്റുകൾ ചരക്കു വിറ്റുമാറാൻ ലേലകേന്ദ്രങ്ങളിൽ ഉത്സാഹിച്ചു. മധ്യവർത്തികളിൽനിന്നുള്ള ചരക്കുപ്രവാഹത്തിനിടയിൽ ഒരു ലക്ഷം കിലോ ഏലക്കവരെ ഒറ്റ ലേലത്തിൽ വില്പനയ്ക്കിറങ്ങി. ഒറ്റ ദിവസം ഇത്ര അധികം ചരക്ക് ലേലത്തിനിറങ്ങുന്നത് നടപ്പു സീസണിൽ ആദ്യം.

ആഭ്യന്തര - വിദേശ ഡിമാൻഡ് ഏലത്തിനു മികവ് പകർന്നു. കാർഷികമേഖലയിലെ അനുകൂല കാലാവസ്ഥ കർഷകർക്ക് ആശ്വാസം പകർന്നു. ശരാശരി ഇനങ്ങൾ കിലോ 2,500 രൂപയിൽ കൈമാറി.

ജാതിക്കയ്ക്കും ഡിമാൻഡ്

ആഭ്യന്തര വ്യവസായികളും കയറ്റുമതിക്കാരും മികച്ചയിനം ജാതിക്കയിൽ പിടിമുറുക്കിയതു വിപണിയിൽ ഉണർവ് ഉളവാക്കി. ഉണക്ക് കൂടിയ ഇനങ്ങൾക്ക് ആകർഷകമായ വില ഉറപ്പുവരുത്താനായി. ഹൈറേഞ്ച് ജാതിക്ക പരിപ്പ് കിലോ 620 രൂപ വരെയും ജാതിക്ക തൊണ്ടൻ 350 രൂപയിലുമാണ് ഇടപാടുകൾ നടക്കുന്നത്.

ഇന്തോനേഷ്യൻ ഇറക്കുമതി ചുരുങ്ങിയതും മികച്ച ജാതിക്കയുടെ ലഭ്യതക്കുറവും വ്യവസായികളെ അസ്വസ്ഥരാക്കുന്നു. കാലടിയിൽ ജാതിക്ക തൊണ്ടൻ കിലോ 300 രൂപയിലും ജാതിപരിപ്പ് 600 രൂപയിലുമാണ്.

വെളിച്ചെണ്ണ വിറ്റുമാറി വൻകിടക്കാർ

നാളികേരോത്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല. ഓണ ഡിമാൻഡിൽ എണ്ണയ്ക്കൊപ്പം കൊപ്ര വിലയും കത്തിക്കയറുമെന്നു പ്രതീക്ഷിച്ച ഇടനിലക്കാർ സമ്മർദത്തിലാണ്. വിപണിയിലെ മാന്ദ്യം കണ്ട് വൻകിടക്കാർ സ്റ്റോക്ക് വിറ്റുമാറുന്നു.

കേരളത്തിൽനിന്നും വൻ ഓർഡറുകൾ തമിഴ്നാട്ടിലെ മില്ലുകാർ പ്രതീക്ഷിച്ചെങ്കിലും വെളിച്ചെണ്ണയുടെ ഉയർന്ന വില ചെറുകിട വിപണികളിൽ വില്പനയെ ബാധിച്ചു. കൊച്ചി മാർക്കറ്റിൽ വെളിച്ചെണ്ണ വില ക്വിന്‍റലിന് 36,800 രൂപയിലും കൊപ്ര 21,900 രൂപയിലുമാണ്, കാങ്കയത്ത് 21,300ൽ കൊപ്രയുടെ ഇടപാടുകൾ നടന്നു. സംസ്ഥാന സർക്കാർ താഴ്ന്നവിലയ്ക്ക് എണ്ണ വില്പനയ്ക്കിറക്കുമെന്നു വ്യക്തമായതാണ് ഒരു വിഭാഗം ഊഹക്കച്ചവടക്കാരെ സ്റ്റോക്ക് വിറ്റുമാറാൻ പ്രേരിപ്പിച്ചത്.

ആഭരണ വിപണികളിൽ സ്വർണത്തിനു തങ്കത്തിളക്കം. പവൻ 74,520 രൂപയിൽനിന്ന് 75,760ലെ മുൻ റിക്കാർഡ് തകർത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 76,960 രൂപയിൽ ശനിയാഴ്ച വിപണനം നടന്നു. ഇതോടെ ഒരു ഗ്രാം സ്വർണ വില 9,620 രൂപ.
വിറ്റഴിച്ച് വിദേശ നിക്ഷേപകർ
ഇന്ത്യൻ ഓഹരി വിപണിക്കു വീണ്ടും കാലിടറി, താരിഫ് വിഷയത്തിലെ ആശങ്കയിൽ വിദേശ ഇടപാടുകാർ വില്പനയ്ക്കു മത്സരിച്ചത് ഓഹരി സൂചികയെ മാത്രമല്ല, ഇന്ത്യൻ രൂപയെയും പ്രതിസന്ധിലാക്കി. വിദേശ ഓപ്പറേറ്റർമാരുടെ കനത്ത വില്പന സമ്മർദത്തിൽ സെൻസെക്സ് 1497 പോയിന്‍റും നിഫ്റ്റി സൂചിക 443 പോയിന്‍റും ഇടിഞ്ഞു. സാന്പത്തികമേഖല ശക്തമെങ്കിലും അനുകൂല വാർത്തകളുടെ അഭാവം തിരിച്ചുവരവിനു കാലതാമസം സൃഷ്ടിക്കാം.

യുഎസ് അധിക താരിഫ് പ്രാബല്യത്തിൽ വന്നതോടെ കയറ്റുമതി മേഖല ആശങ്കയിലാണ്. എന്നാൽ, പുതിയ വാതായനങ്ങൾക്കു വാണിജ്യ മന്ത്രാലയം തിരക്കിട്ട നീക്കമാരംഭിച്ചത് സമുദ്രോത്പന്നങ്ങൾ ഒഴികെ മറ്റു മേഖലയ്ക്ക് താങ്ങു പകരാം. അതേസമയം റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിയുമായി മുന്നേറുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നത് സ്ഥിതി കൂടുതൽ സങ്കീർണമാകും. അധിക താരിഫിനോട് യൂറോപ്യൻ യൂണിയന്‍റെ പ്രതികരണം യുഎസ് താത്പര്യത്തിന് എതിരായാൽ നാസ്ഡാക്കും ഡൗ ജോൺസ് സൂചികയും എസ് ആൻഡ് പിയും ആടി ഉലയാം.

സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ജിഡിപി വളർച്ച 6.3 ശതമാനം മുതൽ 6.8 ശതമാനം വരെ മുന്നേറുമെന്നാണു കണക്കാക്കുന്നത്. ഏപ്രിൽ - ജൂൺ കാലയളവിൽ ജിഡിപി വളർച്ച 7.8 ശതമാനമായിരുന്നു. അതായത്, പ്രതീക്ഷയിലും മികച്ച വളർച്ച. ഇതിനിടയിൽ അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പുരോഗമിക്കുന്നതിനൊപ്പം ശക്തമായ ആഭ്യന്തര ആവശ്യവും കയറ്റുമതി സാധ്യതയും ആഗോള സാമ്പത്തികരംഗത്ത് ഇന്ത്യയുടെ സ്ഥിരത നിലനിർത്തുന്നു.

വിദേശ ധനകാര്യസ്ഥാപനങ്ങൾ ഓഗസ്റ്റിൽ മൊത്തം 48,700.01 കോടി രൂപയുടെ വില്പന നടത്തി. കഴിഞ്ഞവാരം അവർ വിറ്റഴിച്ചത് 21,151.90 കോടി രൂപയുടെ ഓഹരികളാണ്. ആഭ്യന്തര ഫണ്ടുകൾ തുടർച്ചയായ പത്തൊന്പതാം വാരത്തിലും നിക്ഷപകരാണ്. പിന്നിട്ടവാരം അവർ 28,645.04 കോടി രൂപ നിക്ഷേപിച്ചു. ഇതോടെ ഓഗസ്റ്റിലെ മൊത്തം നിക്ഷേപം 94,828.55 രൂപയായി. ജൂലൈയിൽ അവർ 60,939.16 കോടി രൂപയുടെ വാങ്ങൽ നടത്തി. 2024 ഓഗസ്റ്റ് മുതൽ ആഭ്യന്തരഫണ്ടുകൾ നിക്ഷപകരായി നിലകൊള്ളുന്നു.

നിഫ്റ്റി സൂചികയ്ക്കു പോയവാരം 1.78 ശതമാനം ഇടിവു നേരിട്ടു. സൂചിക 24,870 പോയിന്‍റിൽനിന്നു മുൻവാരം സൂചിപ്പിച്ച ആദ്യ പ്രതിരോധമായ 25,056നെ ലക്ഷ്യമാക്കി നീങ്ങിയെങ്കിലും 25,026 വരെ മാത്രമേ ഉയരാനായുള്ളൂ. വിദേശഫണ്ടുകൾ തുടക്കം മുതൽതന്നെ വില്പനയ്ക്കു മത്സരിച്ചു. വിനായചതുർഥിയെത്തുടർന്ന് ഒരു ദിവസം വിപണി അവധിയായിരുന്നു.

ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വൻ നിക്ഷപകരായി നിലകൊണ്ട് മുൻനിര രണ്ടാംനിര ഓഹരികൾ വാരിക്കൂട്ടിയെങ്കിലും സൂചികയിലെ തകർച്ചയെ പിടിച്ചുനിർത്താൻ അവർക്കായില്ല. മുൻവാരം സൂചിപ്പിച്ച 24,771 -24,672 പോയിന്‍റുകളിലെ താങ്ങ് തകർത്ത് നിഫ്റ്റി ഒരുവേള 24,404 പോയിന്‍റ് വരെ ഇടിഞ്ഞശേഷം വ്യാപാരാന്ത്യം 24,426 പോയിന്‍റിലാണ്. നിഫ്റ്റിക്ക് ഈ വാരം 24,211 -23,996 പോയിന്‍റിൽ താങ്ങും 24,833-25,240 പോയിന്‍റിൽ പ്രതിരോധവമുണ്ട്.

നിഫ്റ്റി ഫ്യൂച്ചേഴ്സ് സെപ്റ്റംബർ സീരീസ് 24,569ലേക്കു താഴ്ന്നു. ഇതിനിടയിൽ വിപണിയിലെ ഓപ്പൺ ഇന്‍ററസ്റ്റ് 31 ലക്ഷം കരാറുകളിൽനിന്നു വാരാന്ത്യം 167 ലക്ഷം കരാറുകളായി ഉയർന്നു. തകർച്ചയ്ക്കിടയിൽ ഓപ്പൺ ഇന്‍ററസ്റ്റിലുണ്ടായ വർധന പുതിയ ഷോർട്ട് പൊസിഷനുകളുടെ വരവിനെ സൂചിപ്പിക്കുന്നു. വിപണി സാങ്കേതികമായി സെല്ലിംഗ് മൂഡിലാണ് സഞ്ചരിക്കുന്നത്.

സെൻസെക്സ് മുൻ വാരത്തിലെ 81,306 പോയിന്‍റിൽനിന്നു 81,809 പോയിന്‍റ് വരെ ഉയർന്നഘട്ടത്തിലാണ് മുൻനിര ഓഹരികൾ വില്പന സമ്മർദത്തിലേക്കു വഴുതിയത്. ഇതോടെ സൂചിക 80,633 പോയിന്‍റിലെ സപ്പോർട്ട് തകർത്ത് 79,741ലേക്ക് ഇടിഞ്ഞു, വ്യാപാരാന്ത്യം 79,809ലാണ്. സെൻസെക്സിന് 81,165 - 82,521 പോയിന്‍റിൽ പ്രതിരോധവും 79,097 - 78,385 പോയിന്‍റിൽ താങ്ങും പ്രതീക്ഷിക്കാം.

വിനിമയ വിപണിയിൽ രൂപ പരുങ്ങലിൽ. രൂപയുടെ മൂല്യം 87.52ൽനിന്നും 88ലെ പ്രതിരോധം തകർത്ത് 88.27 വരെ ഇടിഞ്ഞു. മാസാന്ത്യമായതിനാൽ എണ്ണ ഇറക്കുമതിക്കാർ ഡോളറിൽ പിടിമുറുക്കി. യുഎസ് താരിഫ് വിഷയവും രൂപയെ പിടിച്ചുലച്ചു. രൂപയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 88.50 - 89.00ലേക്കും തുടർന്ന് 89.45ലേക്കും വരും മാസങ്ങളിൽ ദുർബലമാകാം. നാണയം തിരിച്ചുവരവിനു മുതിർന്നാൽ 87.69 തടസം നേരിടാം.

രാജ്യത്തിന്‍റെ വിദേശനാണ്യ കരുതൽ ശേഖരം 690.72 ബില്യൺ ഡോളറായി കുറഞ്ഞു. തൊട്ട് മുൻവാരം കരുതൽ ധനം 695.1 ബില്യൺ ഡോളറായിരുന്നു. ഏകദേശം ഒരു വർഷത്തെ ഇറക്കുമതിക്ക് ആവശ്യമായ വിദേശനാണ്യ കരുതൽ ശേഖരമുള്ള ഇന്ത്യ ആഗോളതലത്തിൽ നാലാം സ്ഥാനത്താണ്. ഇന്ത്യക്കു മുന്നിൽ ചൈനയും ജപ്പാനും സ്വിറ്റ്സർലൻഡുമാണ്.

ന്യൂയോർക്കിൽ സ്വർണവില 3352 ഡോളറിൽനിന്നും 3453.81 ഡോളർ വരെ കയറിയ ശേഷം 3446 ഡോളറിലാണ്. ബുള്ളിഷ് മനോഭാവം വിലയിരുത്തിയാൽ 3547 ഡോളർ വരെ കയറാം. ഓഗസ്റ്റിൽ വില അഞ്ച് ശതമാനം ഉയർന്നു. ഏപ്രിലിനുശേഷമുള്ള ഏറ്റവും ശക്തമായ മുന്നേറ്റമാണിത്.

മാസമധ്യം നടക്കുന്ന യുഎസ് ഫെഡ് യോഗം പലിശനിരക്കുകളിൽ ഭേദഗതികൾക്കു മുതിർന്നാൽ സ്വർണം 3500 ഡോളറിനു മുകളിൽ പിടിമുറുക്കാം. ഡെയ്‌ലി ചാർട്ടിൽ സ്വർണം സാങ്കേതികമായി ഓവർ ബോട്ടായതിനാൽ ഫണ്ടുകൾ ലാഭമെടുപ്പിനു നീക്കം നടത്താം. സ്വർണം അതിന്‍റെ 50 - 100 ദിവസങ്ങളിലെയും 200 ദിവസത്തെയും ശരാശരിക്കു മുകളിലാണ് ഇടപാടുകൾ നടക്കുന്നത്.
കേരളത്തിന്‍റെ ടൂറിസം പ്രചാരണത്തിനു കൈകോര്‍ത്ത് എംകെടിഎയും ബെസ്റ്റ് ഏഷ്യാ ഡിഎംസിയും
കൊച്ചി: കേരളത്തിന്‍റെ വിനോദസഞ്ചാര സാധ്യതകളെ ലോകത്തിനു പരിചയപ്പെടുത്തുന്നതിനായി സമൂഹമാധ്യമങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന വിദേശ വ്ലോഗര്‍മാരെ നാട്ടിലെത്തിക്കാന്‍ കേരളത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയായ മൈ കേരള ടൂറിസം അസോസിയേഷന്‍ (എംകെടിഎ).

തായ്‌ലന്‍ഡിലെ പത്തു വ്ലോഗര്‍മാരെയാണ് കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനായി എത്തിക്കുക. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന ടൂറിസം ഉച്ചകോടിയില്‍ ബെസ്റ്റ് ഏഷ്യ ഡിഎംസി തായ്‌ലന്‍ഡുമായി ഇതുസംബന്ധിച്ചു ധാരണയായതായി എംകെടിഎ പ്രസിഡന്‍റ് അനി ഹനീഫും സെക്രട്ടറി ദിലീപ് കുമാറും പറഞ്ഞു.

തായ്‌ലന്‍ഡിലെ അധികം അറിയപ്പെടാത്ത ഡെസ്റ്റിനേഷനുകളെ പരിചയപ്പെടുത്തുന്ന ഉച്ചകോടിയില്‍ കേരളത്തിലെ ടൂറിസം സാധ്യകളെ എംകെടിഎ അവതരിപ്പിച്ചു. ബാങ്കോക്ക് സെഞ്ചുറി പാര്‍ക്കില്‍ നടന്ന ഉച്ചകോടിയിൽ കേരളത്തില്‍നിന്ന് 68 ടൂര്‍ ഓപ്പറേറ്റര്‍മാരാണു പങ്കെടുത്തത്.
എംകെടിഎ രക്ഷാധികാരി രവികുമാര്‍, ട്രഷറര്‍ കെ.ആര്‍. ആനന്ദ്. ജോയിന്‍റ് സെക്രട്ടറി പ്രദീപ്, വൈസ് പ്രസിഡന്‍റ് സുബോധ് ജോര്‍ജ് എന്നിവര്‍ യാത്രയ്ക്കു നേതൃത്വം നല്‍കി.
ബാങ്ക് ഓഫ് ബറോഡ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു
പാലക്കാട്: രാജ്യത്തെ മുന്‍നിര പൊതുമേഖലാബാങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് ബറോഡ പാലക്കാട് ജില്ലയില്‍ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു.

കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ ഭാഗമായ ധനകാര്യ സേവന വകുപ്പ് ആരംഭിച്ച ദേശവ്യാപക സാച്ചുറേഷന്‍ കാന്പയിന്‍റെ ഭാഗമായാണു ക്യാമ്പ് സംഘടിപ്പിച്ചത്.

ഗ്രാമപഞ്ചായത്ത്, നഗര പ്രാദേശിക ഭരണ സ്ഥാപനങ്ങള്‍ എന്നീ തലങ്ങളില്‍ ധനകാര്യ ഉള്‍പ്പെടുത്തലും സാമൂഹ്യസുരക്ഷാ പദ്ധതികളും 100 ശതമാനം കൈവരിക്കുകയെന്നതാണ് 30 വരെ നീണ്ടുനില്‍ക്കുന്ന കാന്പയിന്‍റെ ലക്ഷ്യം.
കെസിഎസ്എസ് ലോഗോ പ്രകാശനം ചെയ്തു
കൊച്ചി: സംസ്ഥാനത്തെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടു സംഘടിപ്പിക്കുന്ന കേരള സൈബര്‍ സുരക്ഷാ സമ്മിറ്റ് 2025 ന്‍റെ (കെസിഎസ്എസ്) ലോഗോ പ്രകാശനം ചെയ്തു. വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം ലോഗോ പ്രകാശനം നിര്‍വഹിച്ചു. 11ന് നടക്കുന്ന സമ്മിറ്റ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ അനൂപ് അംബിക വിശിഷ്‌ടാതിഥിയായിരിക്കും. വ്യവസായ സംഘടനകളായ സിഐഐ, ടൈ കേരള, കെഎംഎ, കൊച്ചി ചേംബര്‍ എന്നിവയും സമ്മിറ്റിന്‍റെ ഭാഗമാകും.

ആറു രാജ്യങ്ങളില്‍ പ്രവര്‍ത്തനങ്ങളുള്ള ഇന്‍ഫോടെക്, മള്‍ട്ടിക്ലൗഡ്, സൈബര്‍ സുരക്ഷാ രംഗങ്ങളില്‍ വിദഗ്ധരായ എഫ്9 ഇന്‍ഫോടെക്, കേരള സര്‍ക്കാരുമായും കേരള സ്റ്റാര്‍ട്ടപ് മിഷനുമായും സഹകരിച്ചാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.
ഇലക്‌ട്രോണിക്‌ ഉത്പന്നങ്ങള്‍ക്ക് ഇളവുകളുമായി ക്രോമ
തിരുവനന്തപുരം: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഇന്ത്യയിലെ മുൻനിര ഓമ്‌നി ചാനൽ ഇലക്‌ട്രോണിക്‌സ് റീട്ടെയിലറായ ക്രോമ കേരളത്തിലെ എല്ലാ ക്രോമ സ്റ്റോറുകളിലും ഓണം ഓഫറുകള്‍ക്ക് തുടക്കമിട്ടു. ഓഫറുകൾ തിരുവോണ നാള്‍ വരെ നീണ്ടുനിൽക്കും. ഓണം ഓഫറുകള്‍ ക്രോമ സ്റ്റോറുകള്‍ക്ക് പുറമേ croma.comൽ ഓൺലൈനായും ലഭിക്കും.

ടെലിവിഷനുകള്‍ക്ക് 35 ശതമാനം വരെയും എയർ കണ്ടീഷണറുകള്‍ക്കും കുക്ക് വെയറുകള്‍ക്കും 30 ശതമാനം വരെയും ഹെഡ്ഫോണ്‍-ഇയർഫോണുകള്‍ക്ക് 40 ശതമാനം വരെയുമാണ് ഇളവ് ലഭിക്കുക. സ്‍മാർട്ട് ഫോണുകള്‍ക്ക് 10 ശതമാനം വരെയാണ് ഇളവ്. വാഷിംഗ് മെഷീൻ, റഫ്രിജറേറ്ററുകള്‍ എന്നിവയ്ക്ക് 25 ശതമാനം വരെയാണ് ഇളവ്.
നിസാന്‍ മെഗാ മാഗ്‌നൈറ്റ് ഓണം
കൊച്ചി: ഓണത്തിന് പ്രത്യേക മെഗാ മാഗ്‌നൈറ്റ് ഓണം ആഘോഷവുമായി നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എന്‍എംഐപിഎല്‍). സാംസ്‌കാരിക ആഘോഷങ്ങള്‍, ഉപഭോക്താക്കളുമായുള്ള വിനിമയ പരിപാടികള്‍, ആവേശകരമായ പാരിതോഷികങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പരിപാടി കൊച്ചി ഫോറം മാളില്‍ ഓണം പശ്ചാത്തലമാക്കി പുതിയ നിസാന്‍ മാഗ്‌നൈറ്റ് പ്രദര്‍ശിപ്പിച്ച് തുടക്കം കുറിച്ചു.

പരിപാടിയോടനുബന്ധിച്ച് മാഗ്‌നൈറ്റ് കാറുമായി പ്രത്യേകമായി ബ്രാന്‍ഡ് ചെയ്ത പ്രദര്‍ശന വാഹന റോഡ്‌ഷോ, കലാപ്രകടനങ്ങള്‍, ഓണം മാഗ്‌നൈറ്റ് സ്റ്റാര്‍ ഹണ്ട് ഗെയിം എന്നിവയുമുണ്ടാകും. ഭാഗ്യ ഉപഭോക്താക്കളായ മൂന്നുപേര്‍ക്ക് പങ്കാളിക്കൊപ്പം സിംഗപ്പുരില്‍ ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും.

കൂടാതെ ടെസ്റ്റ്‌ഡ്രൈവ് നടത്തുന്നവരില്‍നിന്ന് നറുക്കെടുപ്പിലൂടെ 11 ഒരു ഗ്രാം സ്വര്‍ണനാണയങ്ങള്‍ നേടാം. കാന്പയ്ന്‍ ആറുവരെ കേരളത്തിലുടനീളമുള്ള എല്ലാ നിസാന്‍ ഡീലര്‍ഷിപ്പുകളിലും അരങ്ങേറും. സമാപനച്ചടങ്ങ് 10ന് കൊച്ചി നിസാന്‍ ഷോറൂമില്‍ നടക്കും.
പൊന്നുംവില ! പവന് 76,960 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്. ഇന്നലെ ഗ്രാമിന് 150 രൂപയും പവന് 1,200 രൂപയും വര്‍ധിച്ചതോടെയാണു സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍ എത്തിയത്. ഇതോടെ ഗ്രാമിന് 9,620 രൂപയും പവന് 76,960 രൂപയുമായി.

ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ആഭരണമായി വാങ്ങണമെങ്കില്‍ നിലവില്‍ 83,500 രൂപ നല്‍കേണ്ടിവരും.

കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിച്ചതോടെ സ്വര്‍ണവിലയിലെ വര്‍ധന സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. യുഎസ് പ്രസിഡന്‍റ് ട്രംപിന്‍റെ തീരുവ മാത്രമല്ല വില ഉയരാനിടയാക്കിയത്.

ഓണ്‍ലൈന്‍ ട്രേഡിംഗില്‍ വന്‍ നിക്ഷേപം നടത്തിയവര്‍ ലാഭമെടുക്കാതെ മുന്നോട്ടു നീങ്ങുന്നതാണ് നിലവില്‍ വിലവര്‍ധനയുടെ പ്രധാന കാരണം.

ഓണം സീസണിൽ റിക്കാര്‍ഡ് വിലയാണെങ്കില്‍ ദീപാവലിയോടെ ഗ്രാമിന് 10,000 രൂപ കടക്കാന്‍ സാധ്യതയുണ്ടെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്‌ദുള്‍ നാസര്‍ പറഞ്ഞു.
5000 കോടി ക്ലബിലേക്ക് കുതിക്കാൻ
സി.കെ. കുര‍്യാച്ചൻ

കോട്ടയം: കാൽ നൂറ്റാണ്ടായി മൂല‍്യാധിഷ്ഠിത വ‍്യാപാരത്തിന്‍റെ ബ്രാൻഡായി മാറിയ ഓക്സിജൻ 5000 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ‍്യമിട്ട് കുതിപ്പ് തുടരുന്നു. ഈ ഓണക്കാലത്തെ റിക്കാർഡ് വില്പനയിലൂടെ ഈ ലക്ഷ‍്യം സമീപസ്ഥമാണെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഓക്സിജന്‍റെ സിഇഒ ഷിജോ കെ. തോമസ്. ബിസിനസ് പാരമ്പര‍്യത്തിന്‍റെ പിൻബലമില്ലാതെ 25 വർഷങ്ങൾക്കൊണ്ട് ഓക്സിജനെ ജനപ്രീതിയിലും വിശ്വസ്തതയിലും മുൻനിരയിലെത്തിക്കാൻ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിലാണ് ഷിജോ ദീപികയോടു മനസു തുറന്നത്.

കുടുംബപരമായി ബിസിനസ് പാരമ്പര‍്യമില്ലാതിരുന്നിട്ടും കേരളം മുഴുവൻ ശ്രദ്ധിക്കുന്ന ബ്രാൻഡായി ഓക്സിജനെ വളർത്താൻ കഴിഞ്ഞു. ഒരു പുതിയ സംരംഭകനെന്ന നിലയിൽ
എങ്ങനെയായിരുന്നു തുടക്കം


ഏതു ബിസിനസിനും ഒരു ആവശ‍്യകതയുണ്ടാകണം. ഞങ്ങൾ തുടങ്ങുമ്പോൾ കംപ‍്യൂട്ടറുകളുടെ പ്രചാരം തുടങ്ങിയിട്ടേയുള്ളൂ. അതിന്‍റെ സാധ‍്യത ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നു. പിന്നീട് അതിന്‍റെ വിപ്ലവം സംഭവിച്ചു. തുടക്കകാലത്ത് വളരെ പ്രതിസന്ധികളുണ്ടായിരുന്നു. ഏതു ബിസിനസ് വളർത്താനും നമ്മുടേതായ പ്ലാനും പദ്ധതിയും വേണം; പ്രത്യേകതയും ഉണ്ടാകണം. അതിന് നല്ലൊരു ടീം വേണം. മികച്ച ഒരു ടീമിനെ ഉണ്ടാക്കാൻ കഴിഞ്ഞു എന്നതാണ് വിജയത്തിന്‍റെ അടിസ്ഥാനം. ഘട്ടം ഘട്ടമായി അവരെ ശക്തിപ്പെടുത്താനും കഴിഞ്ഞു. ഇതൊക്കെയുണ്ടെങ്കിലും മികച്ച ഒരു സിസ്റ്റം ഉണ്ടെങ്കിലേ വളരാനാകൂ. ഇതെല്ലാം ഘട്ടം ഘട്ടമായി പഠിച്ചു. അതിൽതന്നെ എങ്ങനെ മികവുണ്ടാക്കാമെന്നായി ചിന്തയും പഠനവും. അതിപ്പോഴും തുടരുന്നുണ്ട്. സേവനങ്ങളും ഉത്പന്നങ്ങളും ആളുകളെ അറിയിക്കാനുള്ള സ്ട്രാറ്റജി രൂപപ്പെടുത്തി. അതേക്കുറിച്ച് ചിന്ത ഗൗരവതരമാക്കി. തുടക്കത്തിൽ ഒരു ഷോപ്പ് ഇട്ടു, അതു നന്നായി പ്രവർത്തിച്ചു. എന്നാൽ അതുമാത്രം പോരെന്ന അവസ്ഥയുണ്ടായി. സ്കെയിൽ അപ് എന്ന പ്രക്രിയ വളരെ പ്രധാനപ്പെട്ടതായിരുന്നു. അതിപ്പോഴും തുടരുന്നുണ്ട്.

ടീമിന്‍റെ വിജയമെന്നു പറയുമ്പോൾ...

തുടക്കം മുതലുള്ള ഭൂരിപക്ഷം പേരും ഇപ്പോൾ, രണ്ടു പതിറ്റാണ്ടു കഴിയുമ്പോഴും ഒപ്പമുണ്ട്. അത് വളരെ ഗുണം ചെയ്തിട്ടുണ്ട്. കൂടുതൽ ശമ്പളം വാഗ്ദാനം ചെയ്ത് ആളുകളെ മറ്റുള്ളവർ കൊണ്ടുപോകുന്ന അവസ്ഥ ഈ ഫീൽഡിൽ സാധാരണമാണ്. എന്നിട്ടും പോകാതെ നിൽക്കുന്നത് അവർ കുടുംബാന്തരീക്ഷം അനുഭവിക്കുന്നതിനാലാകണം. അവർക്കെല്ലാം ഓക്സിജനിൽ ഉടമസ്ഥാവകാശമുണ്ടെന്ന മനോഭാവത്തിലേക്ക് വന്നു. ഇത് ഏതൊരു ബിസിനസിന്‍റെയും വിജയത്തിന് അത‍്യാവശ‍്യമാണ്. സംരംഭകനാണ് അതു ചെയ്യേണ്ടത്. അത് സ്വാഭാവികമായിത്തന്നെ ചെയ്യുകയും വേണം. വാല‍്യു സിസ്റ്റം പ്രധാനമാണ്.

മൂല‍്യാധിഷ്ഠിതമായി ചെയ്യുന്ന ബിസിനസ് മാത്രമേ പ്രതിസന്ധികളെ അതിജീവിച്ച് നിലനിൽക്കുകയുള്ളൂ. ചില സ്റ്റാർട്ടപ്പുകളിൽ ഇതിനു വിപരീതമായി ചിന്തിക്കുന്നവരെ കാണാം. ഒരു ബോസിനു കീഴിൽ ജോലിചെയ്യാൻ സന്നദ്ധതയില്ലാത്തതിനാൽ സ്വന്തമായി ബിസിനസ് തുടങ്ങുന്നവർക്ക് പലപ്പോഴും വിജയിക്കാൻ കഴിയാത്തതിന്‍റെ കാരണം ഈ വാല‍്യു സിസ്റ്റത്തിന് പ്രാധാന‍്യം നൽകാത്തതാണ്.

പുതുതലമുറയിലെ ബിസിനസ് മനോഭാവത്തെ എങ്ങനെ കാണുന്നു

ആഗോളതലത്തിൽ വലിയ മാറ്റങ്ങൾ വന്നു. മുമ്പത്തപ്പോലെ ബിസിനസ് ഡിഎൻഎ ഇല്ലാത്ത ധാരാളം പേർ ബിസിനസ് രംഗത്തേക്കു വരുന്നു. വലിയ വലിയ സ്റ്റാർട്ടപ്പുകൾ സൃഷ്ടിക്കുന്നു. കാരണം പുതിയ ബിസിനസിന്‍റെ ഫോർമുല വ‍്യത‍്യസ്തമാണ്. പരമ്പരാഗതമായി മാതാപിതാക്കൾ ചെയ്ത ബിസിനസ് ഇപ്പോൾ ചെയ്താൽ നമ്മൾ തോറ്റുപോകും. അത്രകണ്ട് രീതികൾ മാറി.

അതു യുവതലമുറ നിരീക്ഷിക്കുന്നുണ്ട്. പക്ഷേ ഹ്രസ്വകാലത്തുതന്നെ നേട്ടം കിട്ടാതെവരുമ്പോൾ പുതുസംരംഭകർ നിരാശരാകുന്നതും കാണാം. അവർ പെട്ടെന്ന് അതുപേക്ഷിച്ച് മറ്റൊന്നിലേക്കു കടക്കും. എന്നാൽ സ്ഥിരത പ്രധാനമാണ്. അതിൽ വിശ്വസ്തതയും മൂല‍്യബോധവും പ്രധാനമാണ്. നമ്മൾ കൊടുക്കുന്ന വാഗ്ദാനങ്ങൾ കസ്റ്റമറോടായാലും ജീവനക്കാരോടായാലും പാലിക്കാൻ കഴിയണം.

എല്ലാം അറിയുന്ന കസ്റ്റമറാണല്ലോ ഇപ്പോൾ. അതൊരു വെല്ലുവിളിയാണോ

ഞങ്ങളെപ്പോലുള്ളവർക്ക് അത് നല്ലതാണ്. കാരണം, സത‍്യമല്ലാത്തതു പറഞ്ഞ് വിൽക്കാതിരിക്കുക എന്നതാണ് ഞങ്ങളുടെ പോളിസി. തുടക്കത്തിലും ഞങ്ങൾ അതുതന്നെയാണ് ചെയ്തിരുന്നത്. അന്ന് മത്സരം അൺ എത്തിക്കലായി കച്ചവടം ചെയ്യുന്നവരുമായിട്ടായിരുന്നു. എന്നാൽ ഇപ്പോൾ കസ്റ്റമർ അവയർനെസ് നല്ലതാണ്. അതു‌ണ്ടാകണം. ജിഎസ്ടി വന്നപ്പോഴും ഞങ്ങൾക്ക് അത് ഗുണകരമായി. നികുതിവെട്ടിച്ച് കച്ചവടം ചെയ്യുന്നവരോടാണ് മുമ്പ് മത്സരിക്കേണ്ടിയിരുന്നത്. അതിന് ഇപ്പോൾ മാറ്റം വന്നു. ജിഎസ്ടി നല്ല രീതിയിൽ കച്ചവടം ചെയ്യുന്നവർക്കു നല്ലതാണ്.

സിൽവർ ജൂബിലി വർഷത്തിലെ സ്വപ്നമെന്താണ്

രണ്ടായിരത്തിലധികം ജീവനക്കാരും നാല്പത്തഞ്ച് ഷോറൂമുകളുമാണ് ഇപ്പോഴുള്ളത്. ഇതിൽനിന്നു വളർന്ന് 5000 കോടി രൂപയുടെ ടേൺ ഓവറും നാഷണൽ പ്രസൻസുമാണ് ലക്ഷ‍്യമിടുന്നത്. കേരളത്തിനു പുറത്തേക്കും ബിസിനസ് വ‍്യാപിപ്പിക്കും.

വരാനിരിക്കുന്നത് എഐ, റോബോട്ടിക് ‍യു ഗം

അടുത്ത 25 വർഷത്തേക്കുള്ള പദ്ധതികളിൽ പ്രധാനം ടെക്നോളജിയിൽ വരാൻപോകുന്ന മാറ്റങ്ങളാണെന്ന് ഷിജോ വിലയിരുത്തുന്നു. നിർമിതബുദ്ധി (എഐ) യിൽ സാധ‍്യതകൾ അപാരമാണ്. എഐ അധിഷ്ഠിതമായ പ്രോജക്ടുകൾ ധാരാളമായിവരും. അത് കൈകാര‍്യം ചെയ്യുക എന്നതു പ്രധാനമാണ്. അതിനനുസരിച്ച് അപ്ഡേറ്റാകണം. റോബോട്ടിക്സ് ഇന്ന് വ‍്യവസായത്തിലേതുപോലെ അനുദിനവ‍്യക്തി ജീവിതത്തിൽ സാധാരണമായിട്ടില്ല. വീട്ടിലെ കാവൽക്കാരനായി റോബോ വരുന്ന കാലം വിദൂരമല്ല. അതു ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അഞ്ചോ പത്തോ വർഷംകൊണ്ട് റോബോട്ടുകൾ ഡിസ്പ്ലേ ചെയ്തു വിൽക്കുന്ന അവസ്ഥയുണ്ടാകും. ഞങ്ങൾ മാനസികമായി അതിനു തയാറാണ്.

കസ്റ്റമർ തന്നെയാണ് രാജാവ്

വില്പനയെ ഒരു വിവാഹമായാണ് ഞങ്ങൾ കരുതുന്നത്. കസ്റ്റമറുമായി ബന്ധം തുടങ്ങുന്നത് വില്പനയ്ക്കു ശേഷമാണ്. അത് ഏറ്റവും സംതൃപ്തമായി കൊണ്ടുപോകുക എന്നത് പ്രധാനമാണ്. അതിന് അനുയോജ‍്യരായ ജീവനക്കാരെ കിട്ടുക എന്നത് വലിയ വെല്ലുവിളിയുമാണ്. പുതുതലമുറയെ സൂക്ഷ്മമായി മനസിലാക്കണം. അവരുടെ ഇഷ്ടമേഖല തിരിച്ചറിഞ്ഞ് അവരെ ഉപയുക്തമാക്കണം.
സ്വർണാഭരണ നിർമാണശാലകളിലെ റെയ്ഡ്;ജിഎസ്ടി ഉദ്യോഗസ്ഥർക്കു രഹസ്യ അജൻഡയെന്നു സംശയം: സമരസമിതി
തൃശൂർ: സ്വർണവിലവർധന കാരണം കേരളത്തിലെ ജ്വല്ലറികളിൽ വ്യാപാരം കുറഞ്ഞപ്പോഴുണ്ടായ ജിഎസ്ടി നഷ്ടം, തൃശൂരിലെ മൊത്തവിതരണക്കാരുടെ ചെറുകിട വ്യാപാരശാലകളിലെ കച്ചവടമാണെന്നു പറഞ്ഞ് രക്ഷപ്പെടുന്നവരെ ജിഎസ്ടി ഉദ്യോഗസ്ഥർ തിരിച്ചറിയണമെന്ന് സംയുക്ത സമരസമിതി യോഗം.

ഉത്സവസീസണുകളിൽ സ്വർണാഭരണനിർമാണശാലകളിൽ റെയ്ഡുമായെത്തി ഉദ്യോഗസ്ഥർ ഭീകരാന്തരീക്ഷം സൃഷ്ടിക്കുമ്പോൾ വ്യാപാരം ഇല്ലാതാക്കുകയെന്ന രഹസ്യഅജൻഡ നടപ്പാക്കുകയാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഈ നില തുടർന്നാൽ ജീവിക്കാനായി പ്രത്യക്ഷസമരപാടികളുമായി മുന്നോട്ടു പോകുമെന്നും സംയുക്ത സമരസമിതി വ്യക്തമാക്കി.

ജ്വല്ലറികളിൽ ബില്ലില്ലാതെ വില്പന നടക്കുന്നുണ്ടോയെന്നു പരിശോധിക്കുന്നതിനു ഞങ്ങൾ എതിരല്ല. കഴിഞ്ഞദിവസം തൃശൂരിലെ സ്വർണാഭരണനിർമാണശാലകളിലും ഡൈ കടകളിലും നടത്തിയ ജിഎസ്ടി റെയ്ഡുകൾ മേഖലയെ തളർത്തി വ്യവസായത്തെ നശിപ്പിക്കുമെന്നു സംയുക്ത സമരസമിതി യോഗം വിലയിരുത്തി.

തൃശൂർ ടൗണിലെ പ്രധാന സാമ്പത്തികസ്രോതസും പതിനായിരത്തോളം ആളുകളുടെ ജീവിതമാർഗവുമായ ജ്വല്ലറിവ്യാപാരം നിലനിർത്തേണ്ടതുണ്ട്.

യോഗത്തിൽ സിഐടിയു ആഭരണനിർമാണ തൊഴിലാളി യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി പി.ബി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

ജെഎംഎ സംസ്ഥാന പ്രസിഡന്‍റ് എ.കെ. സാബു, ഐഎൻടിയുസി ആഭരണനിർമാണ യൂണിയൻ പ്രസിഡന്‍റ് രാജേഷ് തിരുത്തോളി, ജെഎംഎ സംസ്ഥാന ജനറൽ സെക്രട്ടറി ജെയ്സൻ മാണി, ബിഎംഎസ് പ്രതിനിധി ജയശങ്കർ, എച്ച്എംഎസ് ജില്ലാ പ്രസിഡന്‍റ് ഡേവിസ് വില്ലടത്തുകാരൻ, എച്ച്എംഎസ് സംസ്ഥാന കമ്മിറ്റി അംഗം പി.ഡി. ലോനപ്പൻ എന്നിവർ പ്രസംഗിച്ചു.
ഉര്‍ജിത് പട്ടേല്‍ ഐഎംഎഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മുന്‍ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) അടുത്ത എക്സിക്യൂട്ടീവ് ഡയറക്ടറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതി ഉര്‍ജിത് പട്ടേലിന്റെ നിയമനത്തിന് അംഗീകാരം നല്‍കി.

ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് ഏഴു വര്‍ഷത്തിന് ശേഷമാണ് ഉര്‍ജിത് പട്ടേല്‍ പ്രധാന സ്ഥാനത്തേക്കു തിരിച്ചെത്തുന്നത്. 2016 സെപ്റ്റംബര്‍ നാലിന് 24-ാമത് ആര്‍ബിഐ ഗവര്‍ണറായിട്ടാണ് പട്ടേല്‍ ചുമതലയേറ്റത്. 2018 ഡിസംബര്‍ 10ന് കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് കാലാവധി പൂര്‍ത്തിയാകും മുമ്പ് ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു.

1992നുശേഷം ഏറ്റവും കുറഞ്ഞകാലം റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന വ്യക്തിയാണ് ഇദ്ദേഹം.
ലെക്‌സസ് ഇന്ത്യ സ്മാർട്ട് ഓണർഷിപ്പ് പ്ലാൻ അവതരിപ്പിച്ചു
കൊച്ചി: ദീർഘകാല ഇഎംഐകളിലൂടെ ലെക്‌സസ് കാറുകൾ സ്വന്തമാക്കാൻ സഹായിക്കുന്ന സ്മാർട്ട് ഓണർഷിപ്പ് പ്ലാൻ അവതരിപ്പിച്ച് ലെക്‌സസ് ഇന്ത്യ.

എട്ടു വർഷത്തെ വാറന്‍റി, സമഗ്രമായ ലെക്‌സസ് ലക്ഷ്വറി കെയർ അടങ്ങിയ സ്മാർട്ട് ഓണർഷിപ്പ് പ്ലാനിനു കീഴിലുള്ള അഷ്വേർഡ് ബൈബാക്ക് ഓപ്ഷൻ വഴി വാഹനം വാങ്ങുന്നവർക്കായി നിരവധി ആനുകൂല്യങ്ങൾ കമ്പനി നൽകുന്നു.

കാലാവധി അവസാനിക്കുമ്പോൾ കൂടുതൽ ബാധ്യതകളില്ലാതെ വാഹനം തിരികെ നൽകാനോ മുൻകൂട്ടി അംഗീകരിച്ചുറപ്പിച്ച ഗാരന്‍റീഡ് ഫ്യൂച്ചർ വാല്യൂ നൽകി അതു നിലനിർത്താനോ, അല്ലെങ്കിൽ ഏറ്റവും പുതിയ ഒരു ലെക്‌സസ് വാഹനത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനോ ഉപഭോക്താക്കൾക്ക് ഈ പ്ലാൻ വഴി സാധിക്കും.
ബാങ്ക് ഓഫ് ബറോഡ കസ്റ്റമര്‍ മീറ്റ്
കൊച്ചി: ബാങ്ക് ഓഫ് ബറോഡ എറണാകുളം സോണിന്‍റെ നേതൃത്വത്തില്‍ കസ്റ്റമര്‍ മീറ്റ് സംഘടിപ്പിച്ചു. കോഴിക്കോട് നടന്ന പരിപാടി ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജയ് വിനായക് മുതലിയാര്‍ ഉദ്ഘാടനം ചെയ്തു. എറണാകുളം സോണ്‍ ജനറല്‍ മാനേജര്‍ ഡി. പ്രജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു.

പരിപാടിയുടെ ഭാഗമായി സഞ്ജയ് വിനായക് മുതലിയാര്‍ ഉപഭോക്താക്കളുമായി സംവദിക്കുകയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.

എംഎസ്എംഇ മേഖലയോടുള്ള ബാങ്ക് ഓഫ് ബറോഡയുടെ പ്രതിബദ്ധതയെന്ന നിലയില്‍ സംരംഭകരെ ശക്തീകരിക്കുന്നതിനൊപ്പം ബിസിനസ് വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനും സാമ്പത്തികവികസനം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കസ്റ്റമര്‍ മീറ്റ് സംഘടിപ്പിച്ചത്.
ആറു ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ച് മലങ്കര ക്രെഡിറ്റ് സൊസൈറ്റി
തൃശൂർ: ബോബി ചെമ്മണൂർ ഇന്‍റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ ബോബി ചെമ്മണൂർ പ്രമോട്ടറായുള്ള മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ 2024-25 സാമ്പത്തികവർഷത്തിലെ വിറ്റുവരവ് 23 ശതമാനം വളർന്ന് 895 കോടി രൂപയായി.

സൊസൈറ്റി അംഗങ്ങളുടെ എണ്ണം 35 ശതമാനം വർധിച്ച് 85,807 ആയി. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 7.11 കോടി രൂപയായിരുന്നു ലാഭം. ഈ വർഷം മെമ്പർമാർക്ക് ആറു ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു.

സൊസൈറ്റിയുടെ പതിനേഴാം വാർഷികപൊതുയോഗം തൃശൂർ ബിനി ഹെറിറ്റേജിൽ നടന്നു. ഡയറക്ടർ ബോർഡ് അംഗങ്ങളും മെംബർമാരും പങ്കെടുത്ത യോഗത്തിൽ ചെയർമാൻ സി.ബി. ജിസോ അധ്യക്ഷത വഹിച്ചു. സിഇഒ ശിവപ്രകാശ് പ്രസംഗിച്ചു. റിട്ട. കമാൻഡറും ഡയറക്ടറുമായ തോമസ് കോശി സ്വാഗതവും വൈസ് ചെയർമാൻ മറിയാമ്മ പീയൂസ് നന്ദിയും പറഞ്ഞു.

സൊസൈറ്റിയെ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 25,000 കോടിയുടെ ബിസിനസുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സഹകരണപ്രസ്ഥാനമായി മാറ്റുകയാണ് ലക്ഷ്യമെന്നു ചെയർമാൻ അറിയിച്ചു.

മെംബർമാർക്കായുള്ള മലങ്കര മെംബർ ആപ്പ് എന്ന മൊബൈൽ ആപ്ലിക്കേഷൻ പ്രശസ്ത ഓഡിറ്റർ എ. ജോണ്‍ മോറിസ് പ്രകാശനംചെയ്തു. മെമ്പർമാർക്കു ലളിതമായ രീതിയിൽ സുരക്ഷിതമായ സാമ്പത്തിക ഇടപാടുകൾ വേഗത്തിൽ നടത്താൻ ഇതിലൂടെ സാധിക്കും.

ഇന്ത്യയിൽതന്നെ ആദ്യമായി ഡയമണ്ട് ആഭരണവായ്പയും ഇവിടെ നൽകുന്നു. തിരുവനന്തപുരം ഉള്ളൂർ, എറണാകുളം, തൃശൂർ ഹെഡ് ഓഫീസ് ബ്രാഞ്ചുകളിൽ ഡയമണ്ട് ആഭരണവായ്പ ലഭ്യമാണ്.
വിദ്യാഭ്യാസ-തൊഴിൽ അന്തരം നികത്താന്‍ പരിഷ്‌കാരങ്ങള്‍: മന്ത്രി ആര്‍. ബിന്ദു
കൊച്ചി: കേരളത്തെ നോളജ് സൊസൈറ്റിയാക്കി മാറ്റുന്നതിന് ഊന്നല്‍ നല്‍കി, ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പരിഷ്‌കാരങ്ങളാണു നടക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടക്കുന്ന സ്‌കില്‍ കേരള ഗ്ലോബല്‍ സമ്മിറ്റ് 2025 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.

വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള അന്തരം നികത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വിദ്യാര്‍ഥികളെ ജോലി നേടാന്‍ മാത്രമല്ല, ജോലി സൃഷ്‌ടിക്കുന്നവരാക്കി മാറ്റുന്നതിനായി കാമ്പസുകളില്‍ ഇന്‍കുബേഷന്‍ സെന്‍ററുകള്‍, മെന്‍ററിംഗ്, ഫണ്ടിംഗ് സൗകര്യങ്ങള്‍ എന്നിവ ഒരുക്കും.
സ്‌കില്‍ കേരള ഗ്ലോബല്‍ സമ്മിറ്റ് നൈപുണ്യ വികസനത്തിനും തൊഴില്‍ ലഭ്യതയ്ക്കും കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഒരു വേദിയായി മാറണമെന്നും മന്ത്രി പറഞ്ഞു.

പ്രമുഖ കരിയര്‍ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ് ഇന്‍ തയാറാക്കിയ ‘കേരള ടാലന്‍റ് റിപ്പോര്‍ട്ട് -2025’ മന്ത്രി പുറത്തിറക്കി.

കേരള ഡെവലപ്‌മെന്‍റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലാണ് (കെ-ഡിസ്‌ക്) ഗ്ലോബല്‍ സമ്മിറ്റ് സംഘടിപ്പിക്കുന്നത്. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. കര്‍ണാടക നൈപുണ്യ വികസന വകുപ്പ് മന്ത്രി ഡോ.ശരണ്‍ പ്രകാശ് പട്ടീല്‍ മുഖ്യാതിഥിയായിരുന്നു. മന്ത്രി പി. രാജീവ്, വിജ്ഞാനകേരളം പദ്ധതി ഉപദേഷ്‌ടാവ് ഡോ. ടി.എം. തോമസ് ഐസക് തുടങ്ങിയവര്‍ പങ്കെടുത്തു.
വ്യവസായസൗഹൃദ അന്തരീക്ഷത്തിൽ കേരളം ഒന്നാമതെന്ന് മന്ത്രി പി. രാജീവ്
കൊച്ചി: വ്യവസായസൗഹൃദ അന്തരീക്ഷത്തില്‍ കേരളം ഒന്നാമതാണെന്നു മന്ത്രി പി. രാജീവ്. 28-ാം സ്ഥാനത്തുനിന്നാണ് നാം ഒന്നാമതെത്തിയത്.

കേരളത്തില്‍ നിക്ഷേപിക്കാന്‍ ഏറ്റവും യോജ്യമായ സമയമാണിത്. സ്‌കില്‍ കേരള ഗ്ലോബല്‍ സമ്മിറ്റ് 2025ല്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്കു പഠനത്തോടൊപ്പം ജോലി ചെയ്യാനും വേതനം നേടാനും സാധിക്കും. ഇതിനു പുറമെ അവര്‍ക്കു ക്രെഡിറ്റ് അല്ലെങ്കില്‍ ബോണസ് മാര്‍ക്ക് ലഭിക്കും. നിലവില്‍ 10 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.
രൂപ കൂപ്പുകുത്തി
മുംബൈ: ഇന്ത്യൻ രൂപയുടെ മൂല്യം ഇന്നലെ താഴ്ന്ന നിലയിലെത്തി. ചരിത്രത്തിൽ ആദ്യമായി രൂപ ഒരു ഡോളറിന് 88 എന്ന നിലയിലേക്ക് കൂപ്പുകുത്തി. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയതിനു പിന്നാലെയാണ് രൂപയുടെ റിക്കാർഡ് ഇടിവ്.

87.73ൽ വ്യാപാരം തുടങ്ങിയ രൂപ 88.33 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ 87.95 ആയിരുന്നു ഇതിനു മുന്പത്തെ വലിയ താഴ്ച. ഡോളർ വിൽപ്പനയിലൂടെ റിസർവ് ബാങ്കിന്‍റെ ഇടപെടൽ ഭാഗികമായി രൂപയുടെ തിരിച്ചുവരവിന് സഹായിച്ചു. അല്ലെങ്കിൽ രൂപയുടെ ഇടിവ് ഇതിലും വലുതായിരുന്നേനെ. ഡോളറിനെതിരേ ഇന്നലെത്തെ വ്യാപാരം 88.19 എന്ന നിലയിൽ അവസാനിച്ചു. വ്യാഴാഴ്ച 87.62 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം പരസ്പര തീരുവ ഏർപ്പെടുത്തിയതിനു പുറമെ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്‍റെ പേരിൽ ഇന്ത്യക്ക് ഇരട്ടി തീരുവ ചുമത്തുകയായിരുന്നു. ഇതോടെ ഇന്ത്യക്കു മേൽ 50 ശതമാനം തീരുവയായി.

യുഎസ് ഏർപ്പെടുത്തിയ അധികതീരുവയ്ക്കു പുറമെ ഇന്ത്യൻ ഓഹരിവിപണികളിൽനിന്നു വിദേശ നിക്ഷേപകരുടെ പിന്മാറ്റം, മാസാവസാനത്തെ എണ്ണ ആവശ്യകത ഉയർന്നത്, എണ്ണക്കന്പനികൾ ഉൾപ്പെടെയുള്ള ഇറക്കുമതിക്കാരിൽനിന്ന് ഡോളറിന് വൻതോതിൽ ഡിമാൻഡ് ലഭിച്ചത് തുടങ്ങിയവ രൂപയ്ക്കു തിരിച്ചടിയായി. യുഎസ് പ്രസിഡന്‍റ്് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ കനത്ത തീരുവ മൂലം രാജ്യാന്തര വ്യാപാരരംഗത്ത് ഇന്ത്യയുടെ മത്സരക്ഷമതയ്ക്കു കോട്ടംതട്ടുമെന്നാണ് വിലയിരുത്തൽ.

ഇത് ചൈനീസ് യുവാന് രൂപയ്ക്കുമേൽ കൂടുതൽ കരുത്തും പകർന്നു. ഡോളറിനൊപ്പം യുവാനെതിരേയും രൂപയുടെ മൂല്യം 12.33 എന്ന റിക്കാർഡ് താഴ്ചയിലെത്തി. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ അധിക തീരുവകൾ രാജ്യത്തിന്‍റെ വളർച്ചയെയും ആഭ്യന്തര ധനകാര്യത്തെയും ബാധിക്കുമെന്ന് നിക്ഷേപകർ വിലയിരുത്തി.

വാരാന്ത്യം തകർച്ച

തുടർച്ചയായ മൂന്നാം സെഷനിലും തിരിച്ചുവരാനാകാതെ ഇന്ത്യൻ ഓഹരിവിപണി. സെൻസെക്സ് 271 പോയിന്‍റും നിഫ്റ്റി 74 പോയിന്‍റും താഴ്ന്നാണ് വാരാന്ത്യം ക്ലോസ് ചെയ്തത്.

സെൻസെക്സ് 0.34 ശതമാനം താഴ്ന്ന് 79809.65ലും നിഫ്റ്റി 0.30 ശതമാനം നഷ്ടത്തിൽ 24426.85ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അധിക തീരുവയാണ് നിക്ഷേപകരുടെ മുഖംതിരിക്കലിന് കാരണം. ബിഎസ്ഇ മിഡ്കാപ് 0.41 ശതമാനവും സ്മോൾകാപ് 0.29 ശതമാനവും ഇടിവുണ്ടായി.

ഈ ആഴ്ച മാത്രം സെൻസെക്സും നിഫ്റ്റിയും രണ്ട് ശതമാനത്തിന് മുകളിൽ താഴ്ന്നു. ജൂലൈക്കു ശേഷം സെൻസെക്സ് 4.5 ശതമാനമാണ് വീണത്. നിഫ്റ്റി 4.3 ശതമാനവും.

മേഖലാ സൂചികകളുടെ പ്രകടനം

എഫ്എംസിജി (0.95), കണ്‍സ്യൂമർ ഡ്യൂറബിൾസ് (0.15), മീഡിയ (0.35) സൂചികകൾ ഇന്നലെ നേട്ടം കൊയ്തു. ജിഎസ്ടി കുറയ്ക്കുമെന്ന കേന്ദ്രത്തിന്‍റെ പ്രഖ്യാപനം ഇത്തരം കന്പനികൾക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്. ജിഎസ്ടി ഇളവ് ഉപഭോഗം കൂട്ടുമെന്നാണ് വിപണിയുടെ പ്രതീക്ഷ.

റിയാലിറ്റി (1.33), ഓയിൽ ആൻഡ് ഗ്യാസ് (1.01), ഐടി (0.87) സൂചികകൾ ഇന്നും കനത്ത വില്പന സമ്മർദം നേരിട്ടു.
പുതിയ മുഖവുമായി കൈഗർ ഫെയ്സ്‌ലിഫ്റ്റ്
ഓട്ടോസ്പോട്ട് / അരുൺ ടോം

വന്പന്മാർ വാഴുന്ന ഇന്ത്യൻ വാഹനവിപണിയിൽ സാധാരണക്കാരുടെ ഇഷ്ടങ്ങൾ മനസിലാക്കി പതിയെപ്പതിയെ വിപണി പിടിക്കുക എന്ന തന്ത്രമാണ് ഫ്രഞ്ച് കാർ നിർമാതാക്കളായ റെനോ പയറ്റുന്നത്.

അതിന് ഒടുവിലത്തെ ഉദാഹരണമാണ് റെനോ ഇന്ത്യ കഴിഞ്ഞ രണ്ടു മാസത്തിനിടെ മുഖം മിനുക്കി വിപണിയിൽ എത്തിച്ച ട്രൈബർ, കൈഗർ വാഹനങ്ങൾ. ഇതിൽ കൈഗറിലാണ് റെനോ കൂടുതൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. എക്സ്റ്റീരിയർ, ഇന്‍റീരിയർ, സാങ്കേതികവിദ്യ, സുരക്ഷാ എന്നിവയിലടക്കം 35ലധികം അപ്ഡേഷനുകളാണ് കൈഗറിൽ വരുത്തിയിരിക്കുന്നത്.

2021ൽ ഇന്ത്യൻ നിരത്തിലിറങ്ങിയ ഈ കോംപാക്റ്റ് എസ്‌യുവി ഉത്സവകാല വിപണി ലക്ഷ്യമിട്ടാണ് ഇപ്പോൾ അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. ഒതെന്‍റിക്, എവല്യൂഷൻ, ടെക്നോ, ഇമോഷൻ എന്നീ വേരിയന്‍റുകളിലാവും കൈഗർ ഫെയ്സ്ലിഫ്റ്റ് വിപണിയിലെത്തുക. ഇവയ്ക്ക് യഥാക്രമം 6.29 ലക്ഷം, 7.09 ലക്ഷം, 8.19 ലക്ഷം, 9.14 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില. ടർബോ വേരിയന്‍റുകളുടെ വില ആരംഭിക്കുന്നത് 9.99 ലക്ഷം രൂപ മുതലാണ്.

21 സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളാണ് കൈഗർ ഫെയ്സ്ലിഫ്റ്റിലുള്ളത്. ആറ് എയർബാഗുകൾ, ട്രാക്‌ഷൻ കണ്‍ട്രോൾ, ഇല‌ക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഐഎസ്ഓഎഫ്ഐഎക്സ് ചൈൽഡ് സീറ്റ് ആങ്കറേജ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, മൾട്ടി വ്യൂ കാമറ എന്നിവയാണ് പ്രധാന സുരക്ഷാ ഫീച്ചറുകൾ. ഡിസൈനിൽ വാഹനത്തിന്‍റെ സൗന്ദര്യവർധനയ്ക്കു പുതിയ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

പുനർരൂപകൽപ്പന ചെയ്ത മുൻഭാഗമാണ് ഇതിൽ എടുത്തുപറയേണ്ടത്. പുതിയ 2ഡി ഡയമണ്ട് ലോഗോ വഹിക്കുന്ന സ്ലീക്ക് ഗ്രിൽ, എൽഇഡി ഹെഡ്‌ലാന്പുകൾ, ഫോഗ് ലാന്പുകൾ, പുതിയ ഹുഡ്, റിയർ ബന്പറുകൾ, ടെയിൽ ലാന്പുകൾ, സ്കിഡ് പ്ലേറ്റുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് ഇവേഷൻ അലോയ് വീലുകൾ എന്നീങ്ങനെയാണ് പ്രധാന മാറ്റങ്ങൾ.

വാഹനത്തിന്‍റെ ഉൾവശത്ത് കൂടുതൽ മികച്ച കാബിൻ അനുഭവത്തിനായി മെച്ചപ്പെടുത്തിയ വോയ്സ് ഇൻസുലേഷൻ, പുതിയ ഡ്യുവൽ-ടോണ്‍ ഡാഷ്ബോർഡ്, പ്രീമിയം വെന്‍റിലേറ്റഡ് ലെതറെറ്റ് സീറ്റുകൾ, പുതിയ സീറ്റ് അപ്ഹോൾസ്റ്ററി, ആംബിയന്‍റ് ലൈറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാന്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, വയർലെസ് സ്മാർട്ട്ഫോണ്‍ കണക്റ്റിവിറ്റി, 20.32 സെന്‍റിമീറ്റർ ഫ്ലോട്ടിംഗ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്‍റ്, പ്രീമിയം 3 ഡി ആർക്കമിസ് സറൗണ്ട് സൗണ്ട് സിസ്റ്റം, ആന്‍റി പിഞ്ചോഡുകൂടിയ ഡ്രൈവർ സൈഡ് വിൻഡോ ഓട്ടോ അപ് ഡൗണ്‍ എന്നിങ്ങനെ നീളുന്ന ഫീച്ചറുകൾ.

കൈഗർ ഫെയ്സ്ലിഫ്റ്റിന്‍റെ മെക്കാനിക്കൽ സൈഡിൽ മാറ്റങ്ങളൊന്നുംതന്നെയില്ല. രണ്ട് പെട്രോൾ എൻജിനുകൾ നിലനിർത്തുന്നു. ആദ്യത്തെ 1.0 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിൻ 72 ബിഎച്ച്പി പരമാവധി കരുത്തും 96 എൻഎം വരെ ടോർക്കും നൽകുന്നു.

ഉയർന്ന വേരിയന്‍റുകളിൽ 100 ബിഎച്ച്പി കരുത്തും 160 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ ലഭിക്കും. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ട്രാൻസ്മിഷൻ ഓപ്ഷനിൽ വാഹനം വാങ്ങാം. 20.38 കിലോമീറ്റർ മൈലേജാണ് കന്പനി വാഗ്ദാനം ചെയ്യുന്നത്.

ഇക്കോ, നോർമൽ, സ്പോർട്ട് എന്നീ മൂന്ന് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളുമുണ്ട്. മൂന്ന് വർഷത്തെ വാറന്‍റിയോടെ ഡീലർ ഫിറ്റഡ് സിഎൻജി കിറ്റും കൈഗർ ഫെയ്സ്ലിഫ്റ്റ് ലഭ്യമാണ്.

ടാറ്റ നെക്സോണ്‍, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മാരുതി ഫ്രോങ്ക്സ്, നിസാൻ മാഗ്നൈറ്റ്, സ്കോഡ കൈലാക് തുടങ്ങിയവരാണ് കൈഗർ ഫെയ്സ്ലിഫ്റ്റിന്‍റെ എതിരാളികൾ.
റിലയൻസ് ജിയോ ഐപിഒ അടുത്ത വർഷം: മുകേഷ് അംബാനി
കൊച്ചി/മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ ടെലികോം വിഭാഗമായ റിലയൻസ് ജിയോയുടെ പ്രഥമ ഓഹരിവിൽപ്പന(ഐപിഒ) അടുത്ത വർഷം.

2026 ആദ്യ പകുതിയിലായിരിക്കും ജിയോയുടെ ഐപിഒ. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ 48-ാമത് വാർഷിക പൊതുയോഗത്തിലാണ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഇക്കാര്യം പറഞ്ഞത്.

500 മില്യണ്‍ ഉപയോക്താക്കൾ എന്ന നാഴികക്കല്ല് ജിയോ പിന്നിട്ടുകഴിഞ്ഞു. യുഎസ്, യുകെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ ജനസംഖ്യ എല്ലാംകൂടി ചേർത്ത് വച്ചതിനേക്കാളും വരും ജിയോയുടെ ഉപയോക്താക്കൾ- അംബാനി വിശദമാക്കി.

2025 സാന്പത്തികവർഷത്തിൽ 1.28 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ജിയോ നേടിയത്. ജിയോ പ്ലാറ്റ്ഫോമിന്‍റെ സബ്സിഡിയറിയായ റിലയൻസ് ജിയോ 2016 സെപ്റ്റംബറിലാണ് ഉപഭോക്താക്കളിലെക്കെത്തിയത്. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ടെലികോം നെറ്റ് വർക്ക് ഓപ്പറേറ്ററാണ് റിലയൻസ് ജിയോ.
ഓക്സിജനില്‍ ഓണം ഓഫറുകളുടെ ഏറ്റവും വലിയ സെയില്‍
കോട്ടയം: ഡിജിറ്റല്‍ ഇലക്‌ട്രോണിക് ഹോം അപ്ലയന്‍സസ് റീടെയ്ല്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്‌പേര്‍ട്ടിന്‍റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ഒന്നൊന്നര ഓഫര്‍ സെയിലിനു വൻ തിരക്ക്. ഓഫറുകള്‍ ഇന്നും നാളെയുംകൂടി മാത്രം.

ഡിജിറ്റല്‍, ഇലക്‌ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ്, കിച്ചണ്‍ അപ്ലയന്‍സസ്, എയര്‍ കണ്ടീഷണറുകള്‍, എല്‍ ഇ ഡി ടിവികള്‍, വാഷിംഗ് മെഷീന്‍, മൊബൈല്‍ ആക്‌സസറീസ് എന്നീ പ്രോഡക്റ്റുകള്‍ വമ്പിച്ച വിലക്കുറവിലാണ് ഉപഭോക്താക്കള്‍ക്ക് ഈ ദിവസങ്ങളിൽ ലഭിക്കുന്നത്.

4999 രൂപ മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍, 7499 മുതല്‍ ഫൈവ് ജി സ്മാര്‍ട്ട്‌ഫോണ്‍, 5555 രൂപ മുതല്‍ സ്മാര്‍ട്ട് ടിവി, വാഷിംഗ് മെഷിന്‍, 19999 മുതല്‍ എസി 17,990 മുതല്‍ ലാപ്‌ടോപ് 199 രൂപ മുതല്‍ തുടങ്ങുന്ന വിവിധ ബ്രാന്‍ഡുകളുടെ കിച്ചണ്‍ അപ്ലയന്‍സസും, ടെക്‌സ്‌ക്ടോപ്പ്, പ്രിന്‍റര്‍ തുടങ്ങിയ ഒട്ടനവധി ഡിജിറ്റല്‍, ഇലക്‌ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ് ഉത്പന്നങ്ങൾക്കാണ് ഓഫറുകള്‍.
ഉറപ്പായ സമ്മാനങ്ങളും

സ്മാര്‍ട്ട്ഫോണുകള്‍ക്കൊപ്പം 12,999 രൂപ വരെ വില മതിക്കുന്ന സമ്മാനങ്ങള്‍, ലാപ്ടോപ്പിന് 6999 രൂപ മുതല്‍ 15,000 രൂപ വരെ വില മതിക്കുന്ന സമ്മാനങ്ങള്‍. ഹോം അപ്ലയന്‍സുകള്‍ക്കൊപ്പം ഓവന്‍, എയര്‍ ഫ്രയര്‍, ഇന്‍ഡക‌്ഷന്‍ കുക്കര്‍, ഗ്യാസ് സ്റ്റൗ തുടങ്ങിയ ഉറപ്പായ സമ്മാനങ്ങള്‍. 14,999 രൂപ മുതല്‍ ഇന്‍വെര്‍ട്ടര്‍ ആന്‍ഡ് ബാറ്ററി കോംബോ. ഓക്സിജന്‍ ഓണം സ്‌പെഷല്‍ എക്സ്‌ചേഞ്ച് ഓഫറുകളുടെ ഭാഗമായി പഴയതോ പ്രവര്‍ത്തന രഹിതമായതോ ആയ മിക്സി, ഗ്യാസ് സ്റ്റൗ, ടിവി എന്നീ പ്രോഡക്റ്റുകള്‍ പുതിയ മിക്സി, ഗ്യാസ് സ്റ്റൗവുമായി എക്സ്‌ചേഞ്ച് ചെയ്ത് വാങ്ങുമ്പോള്‍ 1000 രൂപയും 75 ഇഞ്ച് സ്മാര്‍ട്ട് ടിവി വാങ്ങുമ്പോള്‍ 5000 രൂപയും ലഭിക്കുന്നു. ഏതു കണ്ടീഷനിലുമുള്ള ലാപ്ടോപ്പുകള്‍ക്കും മിനിമം 2000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്. പഴയ ബാറ്ററിക്ക് 3000 രൂപ ഉറപ്പായ എക്സ്‌ചേഞ്ച് മൂല്യം.

ഹോം അപ്ലയന്‍സസുകള്‍ക്ക് ഹോം ഡെലിവറി സൗകര്യവുമുണ്ട്. ബജാജ്, എച്ച്ഡിബി, ഐഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി, ടിവിഎസ് ക്രെഡിറ്റ്‌സ് തുടങ്ങിയ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഓണം സ്‌പെഷല്‍ ഇഎംഐ ഓഫറുകളും പര്‍ച്ചേസുകള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഗൃഹപ്രവേശ പ‍ർച്ചേസുകള്‍ക്ക് സ്‌പെഷല്‍ വിലക്കുറവും സമ്മാനങ്ങളും കാഷ്ബാക്ക് ഓഫറുകളും പ്രത്യേക ഇഎംഐ സ്‌കീമുകളും ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് ഫോൺ: 9020100100
പവന് 520 രൂപ വര്‍ധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 9,470 പവന് 75,760 രൂപയുമായി.
പ്രീമിയം വസ്ത്രങ്ങള്‍ക്ക് കുറഞ്ഞ വിലയുമായി കോട്ടണ്‍ ഫാബ്
കൊച്ചി: ഓണത്തെ വരവേല്‍ക്കുന്നതിനും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാനും എല്ലാ സര്‍പ്ലസ് വസ്ത്രങ്ങളും 50 ശതമാനം വരെ വിലക്കിഴിവില്‍ സ്വന്തമാക്കാന്‍ ഓണം ഫെസ്റ്റിവല്‍ കളക്‌ഷനുകളുടെ വിപുല ശേഖരവുമായി കോട്ടണ്‍ഫാബ്.

കൊച്ചിയിലെ ഉപഭോക്താക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആവശ്യകതയും ആഗോള ഫാഷന്‍ പ്രവണതകളെക്കുറിച്ചുള്ള അവബോധവും കണക്കിലെടുത്ത് പ്രീമിയം ഫാഷന്‍ വസ്ത്രങ്ങള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുന്നുവെന്നതാണ് കോട്ടണ്‍ ഫാബ് വാഗ്ദാനം ചെയ്യുന്നതെന്ന് കോട്ടണ്‍ ഫാബ് മാനേജിംഗ് ഡയറക്ടര്‍ കെ.കെ. നൗഷാദ് പറഞ്ഞു.
റിലയൻസും മെറ്റയും കൈകോർക്കുന്നു; 855 കോടി നിക്ഷേപത്തിൽ പുതിയ കന്പനി
കൊച്ചി/മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും ഫേസ്ബുക്കിന്‍റെ മാതൃകന്പനി മെറ്റയും ചേർന്ന് സംയുക്ത സംരംഭം രൂപീകരിക്കുന്നു.

ഇന്ത്യയിലെയും മറ്റ് തെരഞ്ഞെടുത്ത രാജ്യങ്ങളിലെയും കന്പനികൾക്ക് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിത സേവനങ്ങൾ നൽകുകയാണ് പുതിയ കന്പനിയുടെ ലക്ഷ്യം. സംയുക്ത സംരംഭം ആരംഭിക്കുന്നതിനായി ഇരുകന്പനികളും ചേർന്ന് 855 കോടി രൂപയാണ് ആദ്യഘട്ടത്തിൽ നിക്ഷേപിക്കുക. എന്‍റർപ്രൈസ് എഐ സൊലൂഷനുകളിലായിരിക്കും പുതിയ കന്പനി ശ്രദ്ധയൂന്നുക.

മെറ്റയുടെ അത്യാധുനിക ഓപ്പണ്‍സോഴ്സ് ലാമ മോഡലുകളിൽ അധിഷ്ഠിതമായിട്ടായിരിക്കും എന്‍റർപ്രൈസ് എഐ പ്ലാറ്റ്ഫോം സേവനങ്ങൾ പുതുസംരംഭം നൽകുക. സെയ്ൽസ്, മാർക്കറ്റിംഗ് തുടങ്ങി വിവിധ വിഭാഗങ്ങളിൽ കസ്റ്റമൈസ് ചെയ്ത ജനറേറ്റീവ് എഐ മോഡലുകൾ വിന്യസിക്കാനും സന്പൂർണ എഐ അന്തരീക്ഷത്തിലേക്ക് മാറാനും കന്പനികളെ സഹായിക്കുന്ന രീതിയിലുള്ള സാങ്കേതികവിദ്യയാണ് റിലയൻസ്-മെറ്റ കൂട്ടുകെട്ട് ലഭ്യമാക്കുക.

ഇന്ത്യയിലെ ചെറുകിട ബിസിനസുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് താങ്ങാവുന്ന വിലയിൽ റിലയൻസിന്‍റെ ഡിജിറ്റൽ അടിസ്ഥാനസൗകര്യം ഉപയോഗപ്പെടുത്തി സേവനം നൽകാൻ പുതിയ സംരംഭത്തിനാകും. വളരെ ചെറിയ ചെലവിൽ ഹൈ പെർഫോമൻസ് മോഡലുകൾ വിന്യസിക്കാൻ ഇന്ത്യൻ സംരംഭങ്ങൾക്ക് ഇതിലൂടെ സാധിക്കും.
ഫെഡറൽ ബാങ്ക് വാര്‍ഷിക പൊതുയോഗം നടത്തി
കൊച്ചി: ഫെഡറല്‍ ബാങ്ക് ഓഹരി ഉടമകളുടെ 94-ാമത് വാര്‍ഷിക പൊതുയോഗം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തി. ബാങ്ക് ചെയര്‍മാന്‍ എ.പി. ഹോത്ത അധ്യക്ഷത വഹിച്ചു. ബാങ്ക് എംഡിയും സിഇഒയുമായ കെ.വി.എസ്. മണിയൻ, മറ്റു ഡയറക്‌ടർമാർ, സീനിയർ എക്സിക്യൂട്ടീവുകൾ, ഓഡിറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.

2025 മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തേക്കുള്ള ഓഡിറ്റ് ചെയ്ത സാമ്പത്തികഫലവും ഓഹരിയൊന്നിന് 1.20 രൂപ ലാഭവിഹിതം നല്‍കാനുള്ള തീരുമാനവും യോഗത്തിന്‍റെ അംഗീകാരത്തിനായി അവതരിപ്പിച്ചു.

എടി 1, ടിയർ 2 ഇഎസ്ജി ബോണ്ടുകൾ വഴി 6000 കോടി രൂപയും ടിയർ 1 കാപിറ്റലിലേക്ക് 8000 കോടി രൂപയും സമാഹരിക്കാനും തീരുമാനിച്ചു. എംപ്ലോയീ സ്റ്റോക്ക് ഓപ്‌ഷൻ സ്‌കീം, എംപ്ലോയീ സ്റ്റോക്ക് ഇൻസെന്‍റീവ് സ്‌കീം എന്നിവ യോഗം അംഗീകരിച്ചു.

രാജ്യത്തെ സ്വകാര്യബാങ്കുകളിൽ ആറാം സ്ഥാനത്തേക്ക് എത്തിയതും വാർഷിക അറ്റാദായം 4,000 കോടിയും ആകെ ബിസിനസ് അഞ്ചുലക്ഷം കോടിയും കടന്നതും അഭിമാനകരമാണെന്ന് ചെയര്‍മാന്‍ എ.പി. ഹോത്ത പറഞ്ഞു.
ലുലുവില്‍ മലയാള ബാന്‍ഡുകളുടെ സംഗീതവിരുന്ന് നാളെ
കൊച്ചി: ലുലു മാളിലെ ഓണാഘോഷത്തിന്‍റെ ഭാഗമായി നാളെ പ്രശസ്ത പിന്നണി ഗായകര്‍ അണിനിരക്കുന്ന ചെമ്മീന്‍, ഉറുമി, ഹരിശങ്കരന്‍ തുടങ്ങിയ ബാന്‍ഡുകളുടെ സംഗീതവിരുന്ന് അരങ്ങേറും.

വൈകുന്നേരം ആറു മുതൽ രാത്രി 10 വരെയാണ് ഷോ. നാളെ വൈകുന്നേരം ആറു വരെ ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റ് വിതരണോദ്ഘാടനം സിനിമാതാരങ്ങളായ അഷ്‌കര്‍ അലി, ഹൃതു ഹാരൂണ്‍, പ്രീതി മുകുന്ദന്‍, മിധുട്ടി, അര്‍ജുന്‍ സുന്ദരേശന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

ഓണാഘോഷത്തിന്‍റെ ഭാഗമായി കഥകളി, തെയ്യം, കളരിപ്പയറ്റ്, നൃത്തരൂപങ്ങളുമൊരുക്കി മെഗാ ആര്‍ട്ട് ഫ്യൂഷനും അരങ്ങേറി. ലുലു മാള്‍ കൊച്ചി ഓപ്പറേഷന്‍സ് മാനേജര്‍ ഒ. സുകുമാരന്‍, സെക്യൂരിറ്റി മാനേജര്‍ കെ.ആര്‍. ബിജു, സിനിമാസംവിധായകന്‍ ഫൈസല്‍ ഫസലുദ്ദീന്‍, നിര്‍മാതാവ് സഞ്ജു ഉണ്ണിത്താന്‍ എന്നിവര്‍ പ്രസംഗിച്ചു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ജെംസ്റ്റോൺ കളക്‌ഷൻ ‘വ്യാന’ പുറത്തിറക്കി
കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഏറ്റവും പുതിയ ജെംസ്റ്റോൺ കളക്‌ഷൻ ‘വ്യാന’ പുറത്തിറക്കി.

ഓരോ സ്ത്രീയുടെയും അതുല്യതയെ പ്രകീർത്തിക്കുന്ന ‘വ്യാന’ രത്‌നാഭരണ ശേഖരം അവരുടെ വ്യക്തിത്വത്തിനും ആത്മപ്രകാശനത്തിനുമുള്ള മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്‍റെ ആദരവാണ്. ഓരോ സ്ത്രീയും പരസ്പരം വ്യത്യസ്തരെന്നപോലെ ഓരോ രത്‌നവും വ്യത്യസ്തമാണ് എന്ന വിശ്വാസത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘വ്യാന’ രത്‌നാഭരണ ശേഖരം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

18, 22 കാരറ്റ് സ്വർണത്തിൽ വൈവിധ്യമാർന്നതും ചാരുതയുള്ളതുമായ അമൂല്യരത്‌നങ്ങൾ ഉൾച്ചേർത്തുകൊണ്ട് ലൈറ്റ് വെയ്റ്റിൽ ട്രെൻഡി, ബോൾഡ് ഡിസൈനുകളിൽ അതിമനോഹരമായാണ് ‘വ്യാന’’രത്‌നാഭരണങ്ങൾ നിർമിച്ചിട്ടുള്ളത്. പരമ്പരാഗതവും ഏറ്റവും പുതിയതുമായ ഡിസൈനുകൾ ഇഷ്ടപ്പെടുന്ന ആധുനിക സ്ത്രീകൾക്ക് ഏറ്റവും അനുയോജ്യമായ രത്‌നാഭരണ കളക്‌ഷനാണിത്.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഷോറൂമുകളിൽ സെപ്റ്റംബർ എട്ട് വരെ നടക്കുന്ന ജെംസ്റ്റോൺ ജ്വല്ലറി ഫെസ്റ്റിവലിൽ ‘വ്യാന’ രത്‌നാഭരണങ്ങളുടെ പ്രദർശനം നടക്കുന്നുണ്ട്. അതിനൊപ്പം അതിമനോഹരമായ രത്‌നക്കല്ലുകളും അൺകട്ട് ഡയമണ്ടുകളും ഉൾക്കൊള്ളുന്ന പരമ്പരാഗത ആഭരണ കളക്‌ഷൻസും പ്രദർശനത്തിലുണ്ട്.

ഫെസ്റ്റിവലിന്‍റെ ഭാഗമായി എല്ലാ രത്‌നാഭരണങ്ങൾക്കും അൺകട്ട് ഡയമണ്ട്‌സിനും പണിക്കൂലിയിൽ 25 ശതമാനം വരെ കിഴിവ് നൽകുന്നുണ്ട്.
എൽഐസി 7,324.34 കോടിയുടെ ഡിവിഡന്‍റ് കൈമാറി
മുംബൈ: പൊതുമേഖലാ ഇൻഷ്വറൻസ് കന്പനിയായ എൽഐസി 2024-25 സാന്പത്തികവർഷത്തെ കേന്ദ്രസർക്കാരിനുള്ള ഡിവിഡന്‍റായി 7,324.34 കോടി രൂപ കൈമാറി.

എൽഐസി സിഇഒയും എംഡിയുമായ ആർ.ദൊരൈസ്വാമിയാണു കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനു ചെക്ക് കൈമാറിയത്. കഴിഞ്ഞ 26ന് ചേർന്ന വാർഷിക ജനറൽ ബോഡി യോഗം ഡിവിഡന്‍റ് കൈമാറാൻ തീരുമാനിച്ചിരുന്നു.

2025 മാർച്ച് 31ലെ കണക്കനുസരിച്ച് എൽഐസിയുടെ ആകെ ആസ്തി 56.23 ലക്ഷം കോടി രൂപയാണ്. രാജ്യത്തെ ലൈഫ് ഇൻഷ്വറൻസ് വിപണിയിലെ മാർക്കറ്റ് ലീഡറായി കന്പനി തുടരുകയും ചെയ്യുന്നു.
ടാറ്റാ പ്രീമിയം 9 സീറ്റര്‍ വിംഗര്‍ പ്ലസ് പുറത്തിറക്കി
കൊച്ചി: ടാറ്റ മോട്ടോഴ്സ് പ്രീമിയം യാത്രാവാഹനമായ 9 സീറ്റര്‍ ടാറ്റ വിംഗര്‍ പ്ലസ് പുറത്തിറക്കി. ക്രമീകരിക്കാവുന്ന ആംറെസ്റ്റുകളുള്ള റിക്ലൈനിംഗ് ക്യാപ്റ്റന്‍ സീറ്റുകള്‍, പേഴ്‌സണല്‍ യുഎസ്‌ബി ചാര്‍ജിംഗ് പോയിന്‍റുകള്‍, വ്യക്തിഗത എസി വെന്‍റുകള്‍, വിശാലമായ ലെഗ് സ്‌പേസ് തുടങ്ങിയ സെഗ്‌മെന്‍റിലെ മുന്‍നിര സവിശേഷതകളോടെയാണു വിംഗര്‍ പ്ലസ് അവതരിപ്പിച്ചിട്ടുള്ളത്. വിശാലമായ കാബിനും വലിയ ലഗേജ് കംപാര്‍ട്ട്മെന്‍റും ദീര്‍ഘദൂര യാത്രകളില്‍ സഹായകമാണ്.

എക്‌സ് ഷോറൂം വില 20.60 ലക്ഷം രൂപ.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT