പ്രവർത്തകസമിതി പ്രമേയം: രാഹുൽ നയിക്കണം; സോണിയ വീണ്ടും സിപിപി അധ്യക്ഷ
പ്രവർത്തകസമിതി പ്രമേയം: രാഹുൽ നയിക്കണം; സോണിയ വീണ്ടും സിപിപി  അധ്യക്ഷ
Sunday, June 9, 2024 1:09 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ലോക്സഭയിലെ പ്രതിപക്ഷ നേതാവാക്കാനുള്ള പ്രമേയം പ്രവർത്തക സമിതി പാസാക്കി. കോണ്‍ഗ്രസ് പാർലമെന്‍ററി പാർട്ടി (സിപിപി) അധ്യക്ഷയായി സോണിയ ഗാന്ധിയെ വീണ്ടും ലോക്സഭയിലെയും രാജ്യസഭയിലെയും പാർട്ടി എംപിമാരുടെ യോഗം തെരഞ്ഞെടുത്തു.

പ്രതിപക്ഷനേതാവിനെ അടക്കം പാർലമെന്‍റിലെ കോണ്‍ഗ്രസിന്‍റെ ഭാരവാഹികളെ ചെയർപേഴ്സണായ സോണിയയാണു നിയമിക്കുക. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന കോണ്‍ഗ്രസ് എംപിമാരുടെയും വിശാല പ്രവർത്തക സമിതിയുടെയും ആവശ്യം രാഹുൽ അംഗീകരിച്ചേക്കുമെന്നാണു സൂചന.

പ്രതിപക്ഷ നേതൃസ്ഥാനത്തിന്‍റെ കാര്യത്തിലും റായ്ബറേലി, വയനാട് മണ്ഡലങ്ങളിൽ ഏതു നിലനിർത്തണമെന്നതിലും വൈകാതെ രാഹുൽ തീരുമാനമെടുക്കുമെന്ന് എഐസിസിയുടെ സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.

ലോക്സഭയിലെ പ്രതിപക്ഷ നേതാവിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധിയോട് പ്രവർത്തക സമിതി യോഗം ഏകകണ്ഠമായി അഭ്യർഥിച്ചുവെന്ന് വേണുഗോപാൽ പറഞ്ഞു.

പഴയ പാർലമെന്‍റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ഇന്നലെ നടന്ന എംപിമാരുടെ യോഗമാണ് സോണിയയെ വീണ്ടും സിപിപി അധ്യക്ഷയായി ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്. നിലവിൽ രാജ്യസഭാംഗമാണു സോണിയ. രാജ്യസഭയിലെ പ്രതിപക്ഷ നേതാവുകൂടിയായ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് സോണിയയുടെ പേരു നിർദേശിച്ചത്. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ, താരിഖ് അൻവർ, ഗൗരവ് ഗൊഗോയ് എന്നിവർ പിന്തുണച്ചു.

ഡൽഹിയിലെ അശോക ഹോട്ടലിൽ നടന്ന കോണ്‍ഗ്രസ് പ്രവർത്തകസമിതിയാണ് ലോക്സഭയിലെ പ്രതിപക്ഷ നേതൃത്വം ഏറ്റെടുക്കണമെന്ന് രാഹുലിനോട് അഭ്യർഥിക്കുന്ന പ്രമേയം ഏകകണ്ഠമായി പാസാക്കിയത്. 175 പേർ വിശാല പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുത്തു. പിന്നീട് നടന്ന സിപിപി യോഗത്തിലും എംപിമാർ ഇതേയാവശ്യം ഉന്നയിച്ചു.

സോണിയയ്ക്കും ഖാർഗെയ്ക്കും പുറമെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും പ്രവർത്തകസിമിതി, സിപിപി യോഗങ്ങളിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പുഫലം വന്നശേഷം ബുധനാഴ്ച ഡൽഹിയിൽ നടന്ന പ്രതിപക്ഷ ഇന്ത്യ സഖ്യം യോഗത്തിനെത്തിയ നേതാക്കളും രാഹുലിനോട് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് അഭ്യർഥിച്ചിരുന്നു.

പ്രധാനമന്ത്രി മോദിക്കും കേന്ദ്രസർക്കാരിനുമെതിരേ പാർലമെന്‍റിലും പുറത്തും രാഹുൽ നേരിട്ടു പോരാട്ടം നയിക്കണമെന്ന് പ്രതിപക്ഷവും കോണ്‍ഗ്രസ് നേതാക്കളും എംപിമാരും ഒന്നടങ്കം ആവശ്യപ്പെട്ടതിനാൽ രാഹുൽ പദവി സ്വീകരിച്ചേക്കുമെന്നാണ് കരുതുന്നത്.

മഹാരാഷ്‌ട്രയിലെ സാംഗ്ലിയിൽ കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച വിശാൽ പട്ടേൽ രേഖാമൂലം കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചതോടെ ഫലത്തിൽ പാർട്ടിക്ക് 100 എംപിമാരുണ്ട്. കോണ്‍ഗ്രസ് വിമതനായി ജയിച്ച ബിഹാറിലെ പപ്പു യാദവും പാർട്ടിക്ക് പിന്തുണ നൽകുമെന്നു സൂചിപ്പിച്ചു. കോണ്‍ഗ്രസ് പിന്തുണയോടെ ജയിച്ച രാജസ്ഥാനിലെ രാഷ്‌ട്രീയ ലോക്‌താന്ത്രിക് പാർട്ടി എംപി ഹനുമാൻ ബേനിവാളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

എതിരാളികളില്ലാതെ സോണിയ

കോണ്‍ഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷയായി 25 വർഷം പൂർത്തിയാക്കിയപ്പോഴാണ് സോണിയ ഗാന്ധിയെ ഇന്നലെ വീണ്ടും അതേ പദവിയിലേക്ക് ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്.

1999ൽ സോണിയയെ സിപിപി അധ്യക്ഷയായി ആദ്യം തെരഞ്ഞെടുത്തപ്പോൾ ലക്ഷദ്വീപിൽ നിന്നുള്ള പി.എം. സഈദ് ആണ് പേരു നിർദേശിച്ചത്.

ഗൗരവ് ഗൊഗോയിയുടെ പിതാവ് തരുണ്‍ ഗൊഗോയ്, എൻ.ഡി. തിവാരി, ജാഫർ ഷെരീഫ് തുടങ്ങിയവരാണു പിന്തുണച്ചത്. മത്സരത്തിനുപോലും മറ്റാരും ഇല്ലാതിരുന്നതിനാൽ അന്നുമുതൽ എല്ലാ തവണയും ഐകകണ്ഠ്യേനയാണു സോണിയ തെരഞ്ഞെടുക്കപ്പെട്ടത്. മാധവറാവു സിന്ധ്യ, രാജേഷ് പൈലറ്റ് അടക്കമുള്ള നേതാക്കളെല്ലാം സോണിയയെയാണു പിന്തുണച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് എംപിമാരുടെ ആദ്യ സിപിപി യോഗം നടക്കാറുള്ള പാർലമെന്‍റ് സെൻട്രൽ ഹാളിലാണ് ഇന്നലെയും യോഗം നടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.