പത്തനംതിട്ട : നഗരസഭാ പ്രദേശത്ത് നടപ്പിലാക്കുന്ന മാസ്റ്റർ പ്ലാനിൽ കുമ്പഴ സ്കീം ചർച്ച ചെയ്യാതെ പാസാക്കുകയായിരുന്നുവെന്ന് യുഡിഎഫ്. കുന്പഴ സ്കീം ചർച്ച കൂടാതെ പാസാക്കാനുള്ള നടപടിക്കെതിരേ നഗരസഭ കൗൺസിൽ യോഗത്തിൽ യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു.

നിരവധി വിഷയങ്ങൾ അജണ്ടയായി ഉൾപ്പെടുത്തിയ കൗൺസിൽ യോഗമാണ് ചേർന്നത്. എന്നാൽ കുമ്പഴ സ്കീം ചർച്ച ചെയ്യുവാൻ പ്രത്യേക കൗൺസിൽ യോഗം വിളിക്കണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിം കുട്ടി യോഗത്തിൽ ആവശ്യപ്പെട്ടു.

ഒരു ചർച്ചയുമില്ലെന്നും ഇന്നു തന്നെ പാസാക്കുകയാണെന്നും ചെയർമാൻ പറഞ്ഞതിനേ തുടർന്ന് യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധവുമായി മുന്നോട്ട് വന്നു. സ്കീമിൽ നിരവധി ദുരൂഹതകളുണ്ടെന്നും കുമ്പഴ പ്രദേശത്തിനു ദോഷം വരുന്ന നിർദ്ദേശങ്ങൾ മാറ്റണമെന്നും യുഡിഎഫ് അംഗങ്ങൾ വാദിച്ചു. വാഗ്വാദങ്ങൾക്കിടയിൽ അജണ്ട പാസായതായി പറഞ്ഞ് ചെയർമാൻ കൗൺസിൽ ഹാളിൽ നിന്നും പോയി.

അജണ്ട ചർച്ച ചെയ്യുവാൻ വീണ്ടും കൗൺസിൽ വിളിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങൾ ഒപ്പിട്ട് ചെയർമാന് നോട്ടീസും നൽകി. മുൻ ചെയർമാൻ എ. സുരേഷ് കുമാർ, റോൻ നായർ, എം. സി. ഷെറീഫ്, സിന്ധു അനിൽ, റോസ് ലിൻ സന്തോഷ്, സി. കെ. അർജുനൻ, ആനി സജി, മേഴ്സി വർഗീസ്, അംബിക വേണു, അഖിൽ അഴൂർ, ആൻസി തോമസ് എന്നിവർ പ്രസംഗിച്ചു.